Random Posts

Wednesday, March 30, 2011

സി പി എമ്മിന് തലവേദനയായി വീണ്ടുമൊരു ജയരാജന്


അന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍;’ ഇക്കുറി മാധ്യമപ്രവര്ത്തകന്
'ജയരാജന്മാര്‍' പിന്നെയും സി പി എമ്മിന് തലവേദനയാകുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്എം വി ജയരാജനാണെങ്കില്ഇത്തവണ റോള്ഏറ്റെടുത്തത് പി ജയരാജന്എം എല്. എം വി ജയരാജന്പോളിംഗ് ഉദ്യോഗസ്ഥരെ
നടുറോഡില്തടഞ്ഞ് ഭീഷണി മുഴക്കിയ സംഭവം ജനങ്ങളില്സി പി എമ്മിനെ കുറിച്ച് വളരെ മോശപ്പെട്ട ചിത്രം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ഷാജഹാനെ മര്ദ്ദിക്കുകയും പിന്നീട് ഫോണില്വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത പി ജയരാജന്എം എല് പാര്ട്ടി നേതൃത്വത്തിന്റെ ക്രിമിനല്സ്വഭാവം വീണ്ടും തെളിയിച്ചിരിക്കുകയാണ്. സി പി എമ്മിനെ മൊത്തം പ്രതിരോധത്തിലാക്കാനും സംസ്ഥാനത്തുടനീളം പാര്ട്ടിയുടെ വികൃതമായ മുഖം പുറത്തുവരാനും ജയരാജന്കാരണമാക്കിയെന്ന വിമര്ശനം പാര്ട്ടിക്കകത്തു തന്നെ ഉയര്ന്നു കഴിഞ്ഞു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്സി പി എം സ്ഥാനാര്ത്ഥി കെ കെ രാഗേഷിന്റെ അനധികൃതമായി സ്ഥാപിച്ച പ്രചരണ ബോര്ഡ് എടുത്തുമാറ്റാന്വന്ന ഉദ്യോഗസ്ഥരെയാണ് എം വി ജയരാജനും പി ശശിയും നടുറോഡില്തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത്. പൊതുസ്ഥലത്തെ ബോര്ഡുകളും പോസ്റ്ററുകളും നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ജയരാജന്‍, ജില്ലാ സെക്രട്ടറി പി ശശി എന്നിവരുടെ നേതൃത്വത്തില്ചെറുക്കുകയായിരുന്നു.
2009 ഏപ്രില്രണ്ടിന് കാല്ടെക്സ് ജംഗ്ഷനടുത്താണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബോര്ഡുകളും പോസ്റ്ററുകളുമാണ് ഉദ്യോഗസ്ഥര്മാറ്റാനെത്തിയത്. ആദ്യം ജില്ലാ വരണാധികാരിയായ അന്നത്തെ കലക്ടര്ഡോ ദിനേശ് അറോറ സ്ഥലത്തെത്തി കലക്ടറുടെ ഓഫീസില്നിന്നുള്ള ദൂരം തിട്ടപ്പെടുത്തി യു ഡി എഫിന്റേയും എല്ഡി എഫിന്റേയും പോസ്റ്ററുകള്നീക്കം ചെയ്യാന്ഉദ്യോഗസ്ഥര്ക്കു നിര്ദ്ദേശം നല്കിയിരുന്നു. പിന്നാലെ ഡി എം സി വാസുദേവന്റെ നേതൃത്വത്തില്ഉദ്യോഗസ്ഥരെത്തി ആദ്യം യു ഡി എഫ് സ്ഥാനാര്ത്ഥി കെ സുധാകരന്റെ ബോര്ഡും പോസ്റ്ററും നീക്കം ചെയ്തു. ഇടതുസ്ഥാനാര്ത്ഥി കെ കെ രാഗേഷിന്റെ പോസ്റ്ററുകള്നീക്കം ചെയ്യാന്ചെന്നപ്പോഴാണ് തൊട്ടുമുന്നിലുള്ള ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്നിന്ന് എം വി ജയരാജന്റേയും പി ശശിയുടേയും നേതൃത്വത്തില്സി പി എമ്മുകാര്പാഞ്ഞെത്തി ഉദ്യോഗസ്ഥരെ തടഞ്ഞത്. എം വി ജയരാജനും പി ശശിയും കടുത്ത ഭാഷയിലാണ് ഉദ്യോഗസ്ഥരോട് സംസാരിച്ചത്. ഒരു പോസ്റ്റര്പോലും തൊടാനനുവദിക്കില്ലെന്ന ഇവരുടെ ഭീഷണിക്കു മുന്നില്ഉദ്യോഗസ്ഥര്ക്ക് ഒന്നും ചെയ്യാനായില്ല. പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രശ്നത്തില്ഇടപെട്ടതേയില്ല.
നൂറോളം സി പി എം പ്രവര്ത്തകര്ഉദ്യോഗസ്ഥരെ വളഞ്ഞുവെച്ചതോടെ ഡി എമ്മും സംഘവും പിന്മാറി മടങ്ങിപ്പോവുകയായിരുന്നു. ഇത് കണ്ണൂരാണ്, നിന്റെ പൊടി കാണില്ല, ജീവന്വേണമെങ്കില്ഇവിടെ നിന്ന് രക്ഷപ്പെട്ടോ' എന്നൊക്കെ ഭീഷണി മുഴക്കി ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയായിരുന്നു. ജയരാജന്റെയും ശശിയുടെയും ഗുണ്ടാവിളയാട്ടത്തില്