Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Wednesday, August 31, 2011

സി.പി.എമ്മിന്റെ അയിത്തം അഭിനയം


സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ കൊട്ടിഘോഷിക്കുന്ന കേരളത്തിലെ സി.പി.എമ്മിന് അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളുമായുള്ള രഹസ്യബന്ധമാണ് വിക്കിലീക്‌സ് വെളിപ്പെടുത്തലിലുടെ പുറത്തായത്.
വിദേശ നിക്ഷേപങ്ങളെ കണ്ണടച്ച് എതിര്‍ത്തുപോരുന്ന പാര്‍ട്ടി നേതാക്കള്‍, അമേരിക്കന്‍ സ്വകാര്യ മൂലധന നിക്ഷേപത്തിന് വേണ്ടി എ.കെ.ജി സെന്ററില്‍ രഹസ്യ ചര്‍ച്ച നടത്തിയ വാര്‍ത്ത അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ആണവകരാറും ആസിയാന്‍ കരാറും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സി.പി.എം സ്വീകരിച്ച നിലപാടുകളിലും ഇപ്പോള്‍ സംശയം ഉയര്‍ന്നിരിക്കുകയാണ്. വി.എസ് അച്യുതാനന്ദനും പിണറായി വിജയനും എം.എ ബേബിയും തോമസ് ഐസക്കും ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന്റെ രേഖകള്‍ പുറത്തുവന്നതിനാല്‍ പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കള്‍ക്കും സംഭവം നിഷേധിക്കാനാവില്ല. അതേസമയം ഈ വിഷയത്തില്‍ വിഭാഗീയതയോ ഗ്രൂപ്പ് താല്‍പ്പര്യമോ പ്രകടമായില്ലെന്നതും ശ്രദ്ധേയമാണ്. അമേരിക്കന്‍ സംഘവുമായി ചര്‍ച്ച നടത്തിയവരില്‍ ഒരാളായ തോമസ് ഐസക്ക് ഇതിനെ ന്യായീകരിക്കുകയും വി.എസ് അച്യുതാനന്ദന്‍ കൂടിക്കാഴ്ച തുറന്നു സമ്മതിക്കുകയും ചെയ്തതോടെ സംഭവത്തെ മാധ്യമസൃഷ്ടിയെന്ന് പറഞ്ഞ് കൈകഴുകാനുമാവില്ല.
 
അമേരിക്കന്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ വി.എസ് മുന്‍കയ്യെടുത്തുവെന്ന വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവമുള്ളതാണ്. പിണറായി വിജയന്‍, എം.എ ബേബി, തോമസ് ഐസക് എന്നിവര്‍ അമേരിക്കന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളും ഇതോടൊപ്പം പുറത്തുവന്നു.നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് ആവശ്യമാണെന്ന് പ്രതിനിധി സംഘത്തോട് പിണറായി വിജയന്‍ പറഞ്ഞത് എ.കെ.ജി സെന്ററില്‍ വെച്ചാണെന്നും വീക്കിലീക്‌സ് വ്യക്തമാക്കുന്നു. 2008-ലാണ് അമേരിക്കന്‍ വിദേശ്യകാര്യ സംഘം കേരളത്തിലെത്തിയത്. പിണറായിയും ഐസക്കും ബേബിയുമായാണ് ആദ്യഘട്ടത്തില്‍ ചര്‍ച്ച നടത്തിയത്. ഇത് എ.കെ.ജി സെന്ററില്‍ വെച്ചായിരുന്നു. കൊക്കകോളക്കെതിരായ സമരം കേരളത്തിലെ അമേരിക്കന്‍ നിക്ഷേപങ്ങളെ ബാധിക്കരുതെന്ന് ഈ ചര്‍ച്ചയില്‍ യു.എസ് ഉദ്യോഗസ്ഥരോട് പിണറായി വിജയന്‍ പറഞ്ഞതായി രേഖകള്‍ വ്യക്തമാക്കുന്നു. പ്ലാച്ചിമടയിലെ കൊക്കകോള വിരുദ്ധസമരം പ്രാദേശികം മാത്രമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളാണ് സമരത്തിന് കാരണം. സമരത്തിന് പിന്നില്‍ സന്നദ്ധ സംഘടനകള്‍ മാത്രമാണെന്നും പിണറായി അമേരിക്കന്‍ സംഘത്തോട് പറഞ്ഞു.
സംസ്ഥാനത്തെ വിദേശ നിക്ഷേപങ്ങളില്‍ അമേരിക്കയുടെ സഹായം അനിവാര്യമാണെന്നും സംസ്ഥാനത്തിന് വ്യവസായവല്‍ക്കരണത്തിന് ആവശ്യമായ മൂലധനം ഇല്ലാത്ത സ്ഥിതിയാണെന്നും തോമസ് ഐസക്ക് സംഘത്തെ അറിയിച്ചപ്പോള്‍ വിദേശനിക്ഷേപം ലെനിനിസ്റ്റ് തത്വങ്ങള്‍ക്ക് യോജിച്ചതാണെന്നായിരുന്നു എം.എ. ബേബിയുടെ അഭിപ്രായം. മുഖ്യമന്ത്രിയെ കാണണമെന്നും ചര്‍ച്ച നടത്തണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടെങ്കിലും വി.എസ് ആദ്യഘട്ടത്തില്‍ വഴങ്ങിയില്ല.
 
താന്‍ ആയുര്‍വേദ ചികിത്സയിലാണെന്ന് ഇവരെ അറിയിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് 2008 ആഗസ്റ്റ് 29-ന് വി.എസുമായി അമേരിക്കന്‍ സംഘം വിശദമായ ചര്‍ച്ച നടത്തിയെന്നും വീക്കിലിക്‌സ് വെളിപ്പെടുത്തുന്നു. ഈ ചര്‍ച്ചയില്‍ വിവരസാങ്കേതിക വിദ്യ, ബയോടെക്‌നോളജി, ടൂറിസം തുടങ്ങിയ മേഖലകളിലെ വിദേശ നിക്ഷേപത്തെ വി.എസ് സ്വാഗതം ചെയ്തു. ഇന്ത്യയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള കേരളത്തിലെ പ്രധാന സി.പി.എം നേതാക്കളുടെ യു.എസ് ബന്ധം തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍ പറഞ്ഞതായും വീക്കിലിക്‌സ് രേഖപ്പെടുത്തിയിട്ടുണ്ട്. വിക്കിലീക്‌സ് രേഖകള്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് പുറത്തു വിട്ടത്.

സായ്‌പന്‍മാര്‌ ഓടിയ ഓട്ടം

ആരു പറയുന്നത്‌ വിശ്വസിക്കണം എന്നത്‌ എല്ലാക്കാലത്തും സാധാരണ മനുഷ്യന്റെ ഉത്‌കണ്‌ഠകളില്‍പെട്ടതാണ്‌. ചിലപ്പോള്‍ അവര്‍ വിശ്വസിക്കുന്നത്‌ പലപ്പോഴും മഹാ അബദ്ധമായി മാറുകയാണ്‌ പതിവ്‌. അങ്ങനെ പലവട്ടമായപ്പോള്‍ കഴുതകള്‍ എന്നൊരു വിളിപ്പേര്‌ വീണു. അഭിമാനത്തോടെ അതങ്ങു സ്വീകരിക്കുകയും ചെയ്‌തു. പൊതുജനം കഴുത എന്ന്‌ ഇടയ്‌ക്കിടെ സ്വയം പറയുന്നതും ഒരു സുഖമായി മാറി. സ്ഥിരമായി കബളിപ്പിക്കാന്‍ ഒറിജിനല്‍ കഴുതകള്‍ നിന്നുകൊടുക്കാറുണ്ടോ അതോ രണ്ടാമതും മൂന്നാമതും മണ്ടനാകുമ്പോള്‍ കാലുമടക്കി നല്ല തൊഴി കൊടുക്കാറുണ്ടോ എന്ന്‌ ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ചുപോയ മഹാന്റെ പേരില്‍ പത്രാധിപര്‍ സ്വയം ഇന്നത്തെ വാചകം എഴുതുന്നപോലെയാണിതും. കഴുത നിഷേധിക്കാത്തിടത്തോളം കഴുതയുടെ അക്കൗണ്ടില്‍ കിടക്കട്ടെ എല്ലാ മണ്ടത്തരങ്ങളും. മരിച്ചുപോയവരും നിഷേധിക്കാറില്ലല്ലോ.
ഇപ്പഴിതൊക്കെ എന്തിനാ വെളമ്പുന്നേ എന്നൊരു ഇന്നസെന്റ്‌ ചോദ്യത്തിന സ്‌കോപ്പുണ്ട്‌. അമേരിക്കന്‍ മുതലാളിക്കു മുന്നില്‍ സഖാക്കള്‍ പിണറായി വിജയനും എം എ ബേബിയും തോമസ്‌ ഐസക്കും സാഷ്ടാംഗം പ്രണമിച്ചുവെന്നും, കുറച്ചു കാശ്‌ കിട്ടിയാല്‍ കൊള്ളാരുന്നുവെന്ന്‌ തലചൊറിഞ്ഞുവെന്നുമാണ്‌ വിക്കി ലീക്‌സ്‌ എന്ന അമേരിക്കന്‍ ചോര്‍ച്ചക്കേബിളിനെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ പറഞ്ഞത്‌. അത്‌ സകലമാന കമ്യൂണിസ്റ്റു വിരുദ്ധരും കേരള കോണ്‍ഗ്രസ്‌- കോണ്‍ഗ്രസുകാരും അങ്ങേറ്റെടുത്തു. അമേരിക്കേന്ന്‌ വന്ന സായ്‌പുമാരെ സഖാവ്‌ വിഎസ്‌ മാത്രം കണ്ടില്ലെന്നും അദ്ദേഹം ആയുര്‍വേദ ചികില്‍സയിലായിരുന്നുവെന്നുമാണ്‌ ആദ്യ വാര്‍ത്ത. പിന്നെ ചാനലുകാരൊക്കെ ലീക്ക്‌ കണ്ടുപിടിക്കാന്‍ ഇറങ്ങി. ഇടതുഭരണകാലത്ത്‌ ഒന്നല്ല രണ്ടാമതും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വന്നിരുന്നുവെന്നും മുഖ്യമന്ത്രിയും എന്തിനും മുതിര്‍ന്ന നേതാവുമായ സഖാവ്‌ വി എസ്‌ രണ്ടാം തവണ അവരെ കണ്ടിരുന്നുവെന്നും അപ്പോഴാണ്‌ മനസ്സിലായത്‌. അതോടെ പ്രതികളുടെ എണ്ണം നാലായി. പിണറായിയെയും കൂട്ടരെയും അമേരിക്കന്‍ ഏജന്റുമാരാക്കി വിഎസിനെ സാമ്രാജ്യത്വ വിരുദ്ധനും മാലാഖായുമാക്കാനുള്ള അജന്‍ഡ ദാ കെടക്കുന്നു താഴെ. അമേരിക്കക്കാരെ കണ്ടത്‌ പാര്‍ട്ടി നയത്തിനുള്ളില്‍ നിന്നുകൊണ്ട്‌ വിദേശ മൂലധനം ക്ഷണിക്കാന്‍ ആയിരുന്നുവെന്ന്‌ തോമസ്‌ ഐസക്കും അതില്‍ തെറ്റില്ലെന്ന്‌ ഡല്‍ഹിയില്‍ സഖാവ്‌ യെച്ചൂരിയും വ്യക്തമാക്കി. ഇനിയാണു രസം: താന്‍ അമേരിക്കക്കാരെ കണ്ടിരുന്നുവെന്ന്‌ വി എസ്‌ സമ്മതിച്ചു. പക്ഷേ, പണം ചോദിക്കാനൊന്നുമല്ല അപ്പോയിന്റമെന്റ്‌ അനുവദിച്ചത്‌. പിന്നെയോ? അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങള്‍ ചൂണ്ടിക്കാട്ടി അവരെ കളിയാക്കി വിടുകയാണു ചെയ്‌തത്‌.
പിന്നല്ലാതെ. സായ്‌പന്‍മാര്‌ കോട്ടും സൂട്ടുമൊക്കെയിട്ട്‌ മുന്നില്‍ വന്നു നിന്നപ്പോള്‍ വി എസ്‌ പറഞ്ഞു. ഇരി. ഇരി... അവര്‍ക്ക്‌ കാര്യം മനസിലായില്ല. അപ്പോള്‍ വി എസ്‌ കളിയാക്കി ചിരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റപ്പോള്‍ ചിരിച്ചതിലും സന്തോഷത്തോടെ. ഹഹഹ, നിങ്ങള്‍ക്ക്‌ ഞാന്‍ പറഞ്ഞതു മനസിലായില്ല , മണ്ടന്‍മാര്‍. വെള്ളക്കാരിലും മണ്ടന്‍മാരുണ്ടല്ലോ...
പിന്നെ അവരോട്‌ വി എസ്‌ പറഞ്ഞത്‌ ഒബാമയെക്കുറിച്ചാണ്‌. ആ ഒബാമയുണ്ടല്ലോ, അയാള്‍ക്ക്‌ സുഖമാണോ.ഹഹഹ. എന്താ മിണ്ടാത്തേ, ചോദിച്ചതുകേട്ടില്ലേ. ഞാന്‍ മലയാളത്തിലല്ലേ ചോദിച്ചത്‌. ഹഹഹ, മുഖ്യമന്ത്രിയുടെ മുന്നില്‍ വാ തുറക്കാന്‍ പോലും പേടിയാണിവര്‍ക്ക്‌. ഹഹഹ...ഹഹഹ
ഇങ്ങനെയാണ്‌ കളിയാക്കിയത്‌. വിശദാംശങ്ങള്‍ വി എസ്‌തന്നെ പിന്നീടെപ്പോഴെങ്കിലും വെളിപ്പെടുത്തും.
സായ്‌പന്‍മാര്‌ ആകെക്കൂടി പേടിച്ച്‌, നാണംകെട്ട്‌ ഓടിക്കളഞ്ഞു. പോയ വഴിക്ക്‌ എകെജി സെന്ററില്‍ കേറി അഭയം ചോദിച്ചു. പിണറായി അഭയംകൊടുക്കുക മാത്രമല്ല, രണ്ടു കൈകളും കൂട്ടിപ്പിടിച്ച്‌ നിറകണ്ണുകളോടെ യാത്രയാക്കുകയും ചെയ്‌തു. അപ്പോള്‍ ആരാണ്‌ ഏജന്റ്‌, ആരാണ്‌ മാലാഖ. പറയൂ, പറയൂ കോണ്‍ഗ്രസേ. ഈ സായ്‌പന്‍മാരെ മര്യാദയ്‌ക്കൊന്നു കളിയാക്കാന്‍ പോലും സ്‌മ്മതിക്കില്ലെന്നു വന്നാല്‍ എന്തു ചെയ്യും. പുതുക്കിയ പാര്‍ട്ടി പരിപാടിയില്‍ വിപ്ലവം കഴിഞ്ഞാല്‍ പോലും തിരഞ്ഞെടുത്ത മേഖലകളില്‍ വിദേശനിക്ഷേപം ആവാം എന്ന്‌ പറഞ്ഞിട്ടുണ്ടെന്നും തോമസ്‌ ഐസക്‌ പറഞ്ഞു എന്നാണ്‌ പിന്നെകേട്ട ഞെട്ടിക്കുന്ന വാര്‍ത്ത.
വിപ്ലവത്തെ സ്വപ്‌നം കണ്ടാണ്‌ ഐസക്‌ ഇത്രകാലവും വലിയ ജൂബയുമിട്ട്‌ താടിയും വളര്‍ത്തി നടന്നതെന്നത്‌ ഞെട്ടിക്കുന്ന വാര്‍ത്തയാണ്‌. ഈ ചാനലുകാരെന്താ പിന്നെയും വിക്കി വിക്കി ലീക്‌സ്‌ എന്നു പറയുന്നതാവോ

നെറ്റോയെ വിഎസ്‌ വിടാത്തത്‌ മുന്‍വൈരാഗ്യം മൂലം

പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ വിജിലന്‍സ്‌ ഡയറക്ടര്‍ നെറ്റോ ഡെസ്‌മണ്ടിനു പിന്നാലെ കൂടിയിരിക്കുന്നതിനു പിന്നില്‍ മുന്‍വൈരാഗ്യം. സിപിഎം സംസ്ഥാന നേതൃത്വംതന്നെയാണ്‌ അനൗപചാരികമായി ഈ വിലയിരുത്തലില്‍ എത്തിയിരിക്കുന്നത്‌. നെറ്റോയെ തുടര്‍ച്ചയായി വി എസ്‌ വേട്ടയാടുമ്പോഴും പാര്‍ട്ടി നേതാക്കളാരും അത്‌ ഏറ്റുപിടിക്കാത്തത്‌ ഇക്കാരണംകൊണ്ടാണ്‌. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി പിടിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും വി എസ്‌ നെറ്റോയെ വെറുതെ വിടാതെ പിന്തുടരുന്നത്‌ പാര്‍ട്ടി കാര്യമായി നിരീക്ഷിച്ചാണ്‌ കാര്യം മനസിലാക്കിയത്‌.
കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരുന്ന വി എസ്‌ അച്യുതാനന്ദന്‍ നേരിട്ടു വിളിച്ചുവരുത്തി നല്‍കിയ ചില നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ വിജിലന്‍സ്‌ അഡീഷണല്‍ ഡയറക്ടറായിരുന്ന നെറ്റോ വിസമ്മതിച്ചിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയെ പാമോയില്‍ കേസില്‍ പ്രതിയാക്കാന്‍ ആവശ്യമായ ചില കാര്യങ്ങള്‍ ചെയ്യണം എന്നായിരുന്നു വിഎസിന്റെ നിര്‍ദേശം. സാങ്കേതികമായി അതിനു സാധുത ഇല്ലാത്തത്‌ ചൂണ്ടിക്കാട്ടിയാണ്‌ നെറ്റോ വിസമ്മതിച്ചത്‌. മാത്രമല്ല ഇക്കാര്യം പിന്നീട്‌ വിശദമായിത്തന്നെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനെ അദ്ദേഹം അറിയിക്കുകയും ചെയ്‌തു. വഴിവിട്ട്‌ ചെയ്യാനുള്ള സമ്മര്‍ദത്തില്‍ നിന്നു തന്നെ രക്ഷിക്കണം എന്ന്‌ അഭ്യര്‍ത്ഥിക്കുക കൂടി ചെയ്‌തതായാണ്‌ വിവരം. വി എസ്‌ പല പ്രശ്‌നങ്ങളിലും കോടിയേരിയെ മറികടന്ന്‌ ആഭ്യന്തര വകുപ്പില്‍ കൈകടത്തിയിരുന്നത്‌ പാര്‍ട്ടിയില്‍ അലോസരം സൃഷ്ടിച്ചിരുന്നതിനാല്‍ ഇക്കാര്യത്തിലും വിഎസിനു നിരാശപ്പെടേണ്ടി വന്നു. ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കാന്‍ വിഎസിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടെന്നാണ്‌ നെറ്റോയ്‌ക്ക്‌ കോടിയേരി നല്‍കിയ നിര്‍ദേശം. ഈ സംഭവങ്ങളുടെ വിശദാംശങ്ങള്‍ അറിയാവുന്നതുകൊണ്ടാണ്‌ നെറ്റോയ്‌ക്ക്‌ എതിരായ വിഎസിന്റെ തുടര്‍ച്ചയായ ആരോപണങ്ങളെ യുഡിഎഫ്‌ സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അവഗണിക്കുന്നത്‌. പാമോയില്‍ കേസില്‍ തുടരന്വേഷണ വിധി വന്ന ശേഷം, വിജിലന്‍സ്‌ ഡയറക്ടറെ മാറ്റണമെന്ന്‌ കോടിയേരി ആവശ്യപ്പെട്ടെങ്കിലും അതിനു പിന്നീട്‌ ഊന്നല്‍ നല്‍കിയിരുന്നുമില്ല.
മാത്രമല്ല രണ്ടു മാസത്തോളം മാത്രമാണ്‌ ഇനി നെറ്റോയ്‌ക്ക്‌ സര്‍വീസുള്ളത്‌. ഒക്ടോബറില്‍ അദ്ദേഹം റിട്ടയര്‍ ചെയ്യാനിരിക്കുകയാണ്‌. സര്‍വീസ്‌ കാലം മുഴുവനും വിവാദരഹിതനായിരുന്ന മുതിര്‍ന്ന ഐപിഎസ്‌ ഓഫിസര്‍ എന്ന പരിഗണന കൂടി മുഖ്യമന്ത്രി അദ്ദേഹത്തിനു നല്‍കുന്നു. ഈയൊരു പരിഗണന ഇല്ലാത്ത നിര്‍ദാക്ഷണ്യമാണ്‌ നെറ്റോയെ വിഎസ്‌ വേട്ടയാടുന്നതെന്ന വികാരം ഐപിഎസ്‌ ഉദ്യോഗസ്ഥര്‍ക്കിടയിലും സജീവമാണ്‌. ഈ ഘടകം കൂടി പരിഗണിച്ചാണ്‌ നെറ്റോ പ്രശ്‌നത്തില്‍ പാര്‍ട്ടി മിണ്ടാത്തത്‌. രൂക്ഷമായ കടന്നാക്രമണമാണ്‌ നെറ്റോക്കെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ വി എസ്‌ നടത്തിയത്‌.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ വിജിലന്‍സ്‌ അന്വേഷണം അട്ടിമറിക്കാന്‍ നെറ്റോ ഡെസ്‌മണ്ട്‌ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാണ്‌ വി എസിന്റെ പ്രധാന വിമര്‍ശനം. പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന്‌ ശേഷം പബ്ലിക്‌ പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശം തിരിച്ചയച്ചെന്ന്‌ നെറ്റോ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഒപ്പുള്ള മറുപടി ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച യഥാര്‍ത്ഥ റിപ്പോര്‍ട്ടില്‍ വിജിലന്‍സ്‌ ഡയറക്ടര്‍ നോട്ടെഴുതുകയോ ഒപ്പിടുകയോ ചെയ്‌തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ വിഎസിന്റെ ആക്രമണം. വ്യാജരേഖ ചമച്ച പത്രങ്ങള്‍ക്കു നല്‍കുകയായിരുന്നുവെന്നാണ്‌ വിഎസ്‌ വാദിക്കുന്നത്‌. പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കേണ്ടതില്ലെന്നു വ്യക്തമാക്കുന്ന വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്ന പിന്നാലെ കോടതിയില്‍ നല്‍കിയത്‌ ദുരുദ്ദേശപരമാണെന്നും വിഎസ്‌ ആരോപിക്കുന്നു. ഈ വിമര്‍ശനങ്ങളെല്ലാം പാമോയില്‍ കേസും ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ടതാണ്‌. റിട്ടയര്‍ ചെയ്യും മുമ്പ്‌ വിജിലന്‍സ്‌ ഡയറക്ടറെ ഒരു പാഠം പഠിപ്പിക്കുമെന്നാണത്രേ വിഎസിന്റെ അപ്രഖ്യാപിത തീരുമാനം.
പാമോയില്‍ കേസില്‍ വിജിലന്‍സ്‌ കേസ്‌ അട്ടിമറിച്ച്‌ നെറ്റോ ഉമ്മന്‍ ചാണ്ടിയെ രക്ഷിച്ചെന്നും അതിനു പ്രത്യുപകാരമായാണ്‌ അദ്ദേഹത്തെ വിജിലന്‍സ്‌ ഡയറക്ടറാക്കിയതെന്നുമാണ്‌ വിഎസ്‌ പറയുന്നത്‌. എന്നാല്‍ ഇത്‌ പാര്‍ട്ടി ഏറ്റുപിടിച്ചിട്ടില്ല. നെറ്റോ വിവാദം തന്റെ വഴിക്കു കൊണ്ടുവരാന്‍, നെറ്റോ ലോകായുക്തയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത്‌ അദ്ദേഹത്തിന്‌ സിആര്‍ (കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌) ലഭിച്ചിരുന്നില്ലെന്ന പുതിയ വിവാദം കൂടി വി എസ്‌ കുത്തിപ്പൊക്കി. സിആര്‍ ലഭിക്കാത്തയാളെ വിജിലന്‍സ്‌ ഡയറക്ടറാക്കിയെന്നാണ്‌ വിമര്‍ശനം. പാമോയില്‍ കേസില്‍ രക്ഷിച്ചതിനു പകരം ഉമ്മന്‍ ചാണ്ടി സിആര്‍ നല്‍കിയത്രേ. എന്നാല്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തുതന്നെ നെറ്റോയെ വിജിലന്‍സ്‌ ഡയറക്ടറാക്കാന്‍ ശുപാര്‍ശ പോയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനു പിന്നാലെ വന്നു. മാത്രമല്ല, താന്‍തന്നെയാണ്‌ നെറ്റോയുടെ സിആര്‍ ഒപ്പിട്ടതെന്ന്‌ വിഎസിനു സമ്മതിക്കേണ്ടി വരികയും ചെയ്‌തു. മറ്റു തടസങ്ങളില്ലാത്തതിനാല്‍ തടഞ്ഞുവയ്‌ക്കാന്‍ കഴിയാതെ വിഎസ്‌ സിആര്‍ ഒപ്പിടുകയായിരുന്നു. ഇതോടെ, വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കുന്ന ഉദ്യോഗസ്ഥനാണ്‌ നെറ്റോ എന്ന്‌ ഇന്നലെ വിഎസ്‌ ആരോപിച്ചു. നെറ്റോയെ വി എസ്‌ വിടില്ലെന്ന വ്യക്തമായ സൂചനകള്‍ പ്രകടമാക്കുന്ന പരാമര്‍ശങ്ങളാണ്‌ ഇതെല്ലാം. വിജിലന്‍സില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തുന്ന സ്ഥലം മാറ്റങ്ങളെല്ലാം മന്ത്രിമാരെ കേസുകളില്‍നിന്നു രക്ഷിക്കാന്‍ നെറ്റോ നടത്തുന്നവയാണെന്ന വിമര്‍ശനം കൂടി വിഎസ്‌ ഉന്നയിച്ചിട്ടുണ്ട്‌

മാര്‍ക്‌സിന്റെ ചിത്രത്തിന്റെ താഴെയിരുന്ന് സിപിഎം നേതാക്കള്‍ അമേരിക്കയോടു യാചിച്ചു


തിരുവനന്തപുരത്തെ എ.കെ.ജി സെന്ററില്‍ മാര്‍ക്‌സിന്റെയും സ്റ്റാലിന്റെയും ലെനിന്റെയും ഫ്രെയിം ചെയ്ത ചിത്രങ്ങള്‍ക്ക് താഴെ ഇരുന്ന് 'നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്' എന്ന് സി.പി.എം നേതാക്കള്‍ അമേരിക്കന്‍ അധികൃതരോടു പറഞ്ഞുവെന്ന് വിക്കിലീക്‌സ് രേഖകള്‍. അമേരിക്കയുമായുള്ള ആണവ സഹകരണത്തിന്റെ പേരില്‍ യു.പി.എ. സര്‍ക്കാരിനെ മറിക്കാന്‍ സി.പി.എം. കേന്ദ്രനേതൃത്വം ശ്രമിക്കുമ്പോള്‍ കേരളത്തില്‍ അമേരിക്കന്‍ സംഘവുമായി മറ്റൊരു ദിശയില്‍ ചര്‍ച്ച നടക്കുകയായിരുന്നുവെന്ന് ഇന്നലെ പരസ്യമായ വീക്കീലീക്‌സ് രേഖകളിലാണുള്ളത്.

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ലൗ ജിഹാദ് സംഭവത്തെക്കുറിച്ച് അമേരിക്ക സ്വന്തംനിലയില്‍ അന്വേഷണം നടത്തിയെന്നും ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സല്‍ യുഎസിലേക്ക് അയച്ച കേബിള്‍ രേഖകളില്‍ വ്യക്തമാക്കുന്നു. വിവാദത്തിന്റെ നിജസ്ഥിതി അറിയാന്‍ യുഎസ് അധികൃതര്‍ ചില ക്രിസ്തീയ സംഘടനകളെ സമീപിച്ചിരുന്നതായി കോണ്‍സല്‍ ജനറല്‍ ആന്‍ഡ്രൂ സിംകിന്‍ അയച്ച കേബിളില്‍ പറയുന്നുണ്ട്. തെക്കേ ഇന്ത്യയില്‍ ഹിന്ദു, ക്രിസ്ത്യന്‍ യുവതികളെ വശീകരിച്ച് വിവാഹം കഴിച്ചതിനുശേഷം മതംമാറ്റാന്‍ വിദേശ ധനസഹായത്തോടെ വന്‍ ഗൂഢാലോചന നടന്നതായുള്ള ആരോപണങ്ങളെക്കുറിച്ച് സംസ്ഥാനതല അന്വേഷണങ്ങള്‍ നടന്ന പശ്ചാത്തലത്തിലായിരുന്നു അമേരിക്കയുടെ വസ്തുതാ പഠനം. 2009 സെപ്തംബറില്‍ രണ്ട് കോളേജ് വിദ്യാര്‍ത്ഥിനികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് ലൗ ജിഹാദ് മാദ്ധ്യമശ്രദ്ധയില്‍ വന്നതെന്നും എന്നാല്‍ ഇത്തരമൊരു സംഘടനയില്ലെന്നാണ് ഡി.ജി.പിയുടെ കണ്ടെത്തലെന്നും കേബിളിലുണ്ട്.

കേരളത്തില്‍ 2868 പെണ്‍കുട്ടികളെ മതംമാറ്റത്തിന്റെ ഇരകളാക്കിയിട്ടുണ്ടെന്ന് കെ.സി.ബി.സിയുടെ മതസൗഹാര്‍ദ്ദ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്നാണ് ഗേ്‌ളാബല്‍ കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് ഡോ. സാജന്‍ കെ. ജോര്‍ജിനെ കോണ്‍സല്‍ അധികൃതര്‍ കണ്ടത്. ഇത്തരം നിരവധി സംഭവങ്ങള്‍ അറിയാമെന്നും മതസൗഹാര്‍ദ്ദം തകരുമെന്ന ശങ്കമൂലമാണ് പ്രതികരിക്കാത്തതെന്നുമാണ് സാജന്‍ ജോര്‍ജ് അറിയിച്ചത്. കേരളത്തില്‍ യുഎസ് നിക്ഷേപത്തിന് വി.എസ് അച്യുതാനന്ദനും പിണറായി വിജയനും തോമസ് ഐസകും എംഎ ബേബിയും ഉള്‍പ്പെടെയുള്ളവര്‍ യു.എസ് നേതൃത്വത്തെ സമീപിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. വിദേശ നിക്ഷേപത്തിനായാണ് അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുമായി ര്‍ച്ച നടന്നത്. പാര്‍ട്ടിയുടെ അമേരിക്കന്‍ വിരോധത്തിന്റെയും സാമ്രാജ്യത്വവിരുദ്ധ നിലപാടിന്റെയും വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തലാണ് ഇതുവഴി പരസ്യമായതെന്നു മറ്റൊരു കാര്യം.

2008 ഓഗസ്തില്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ കൗണ്‍സിലറും യു.എസ്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരും സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, അന്ന് മന്ത്രിമാരായിരുന്ന ഡോ.തോമസ് ഐസക്, എം.എ. ബേബി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ സംഘം പിന്നീട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി എന്നിവരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. താന്‍ ആയുര്‍വേദ ചികിത്സയിലാണെന്ന കാരണം പറഞ്ഞ് അമേരിക്കന്‍ സംഘത്തെ കാണാന്‍ ആദ്യം വൈമുഖ്യം കാട്ടിയ വി.എസ്. ഒടുവില്‍ കൂടിക്കാഴ്ചയ്ക്ക് സമ്മതിക്കുകയായിരുന്നു.

പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അമേരിക്കന്‍ സഹകരണം സി.പി.എം. നേതൃത്വം ആവശ്യപ്പെട്ടുവെന്ന മട്ടിലുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കന്‍ പ്രതിനിധികളെ കേരളത്തിലെ സി.പി.എം. നേതാക്കള്‍ കണ്ടതില്‍ തെറ്റില്ലെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, പാര്‍ട്ടി സമ്മേളന ചര്‍ച്ചകളില്‍ അമേരിക്കയോടുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ സഹായാഭ്യര്‍ഥന പ്രധാന ചര്‍ച്ചാവിഷയമായി മാറുമെന്നകാര്യം ഉറപ്പാണ്. സി.പി.എമ്മിന്റെ പാര്‍ട്ടി പരിപാടിക്കും കാഴ്ചപ്പാടിനും അനുസൃതമായാണ് ചര്‍ച്ചകള്‍ നടത്തിയതെന്ന വാദമാണ് സി.പി.എം. നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്നത്.

ഐ.ടി, ബയോ ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ വിദേശ നിക്ഷേപമാകാമെന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും സി.പി.എം. നേതാക്കള്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍, കൊക്കോകോളയ്‌ക്കെതിരെ പ്ലാച്ചിമട നിവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ബഹുജനങ്ങളും നടത്തിയ സമരത്തെ ഒരു പ്രാദേശിക പ്രശ്‌നമായി അമേരിക്കന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിശേഷിപ്പിച്ചത് എന്തിനാണെന്നുകൂടി സി.പി.എം. ഇനി വിശദീകരിക്കേണ്ടിവരും. പ്ലാച്ചിമടയിലെ സമരം പ്രാദേശിക പ്രശ്‌നമാണെന്ന് പിണറായി ചര്‍ച്ചയില്‍ പറഞ്ഞതായുള്ള 'വിക്കിലീക്‌സ്' വെളിപ്പെടുത്തല്‍ പാര്‍ട്ടിക്കുള്ളില്‍ വിവാദമാക്കാന്‍ വി.എസ്.തന്നെ ശ്രമിക്കുമെന്നാണ് സൂചന.

പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധസമരം പ്രാദേശിക പ്രശ്‌നമാണെന്ന് പറയാന്‍ പാര്‍ട്ടി സെക്രട്ടറിക്കാകില്ലെന്ന വി.എസിന്റെ പ്രഖ്യാപനം ഈ ദിശയിലുള്ള സൂചനയാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിനും കോണ്‍ഗ്രസ് നേതൃത്വത്തിലെ ഉന്നതര്‍ക്കുമെതിരെ വിക്കിലീക്‌സ് വെളിപ്പെടുത്തലുകള്‍ ആദ്യം ഉണ്ടായപ്പോള്‍ അത് ആയുധമാക്കി രംഗത്തുവന്ന പാര്‍ട്ടിയാണ് സി.പി.എം. ആ നിലയ്ക്ക് വിക്കിലീക്‌സിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ തള്ളാനും കൊള്ളാനുമാവാത്ത നിലയിലാണ് പാര്‍ട്ടി നേതൃത്വം. വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്ത് കേരളത്തിന്റെ വ്യാവസായികരംഗം ഊര്‍ജസ്വലമാകാനിടയില്ലെന്ന് അമേരിക്ക നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ വിലയിരുത്തിയിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെയും മന്ത്രിസഭയിലെയും ചേരിപ്പോര് തീരുമാനങ്ങള്‍ വൈകിക്കുമെന്നും അവര്‍ വിലയിരുത്തി. അച്യുതാനന്ദന്റെ പൂര്‍വകാല ചരിത്രവും സി.പി. എമ്മില്‍ അന്ന് നിലനിന്നിരുന്ന ഗ്രൂപ്പ് പോരും മറ്റും വിലയിരുത്തി ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി വഴി അയച്ച കേബിളിലാണ് ഈ നിരീക്ഷണങ്ങള്‍ ഉള്ളത്.

എത്രമാത്രം സൂക്ഷ്മവും അതേസമയം വിശദവുമായിട്ടാണ് കേരളത്തിലെ രാഷ്ട്രീയ ചലനങ്ങള്‍ അമേരിക്ക നിരീക്ഷിക്കുന്നതെന്ന വിവരം അമ്പരപ്പിക്കുന്നതാണ്. കേരളത്തെക്കുറിച്ച് നൂറുകണക്കിന് റിപ്പോര്‍ട്ടുകളാണ് ചെന്നൈ കോണ്‍സുലേറ്റ് അമേരിക്കയിലേക്ക് അയച്ചിട്ടുള്ളത്. പശ്ചിമബംഗാളിലെ സി.പി.എം മുഖ്യമന്ത്രിക്ക് കഴിഞ്ഞതുപോലെ വൃദ്ധനായ വി. എസ്. അച്യുതാനന്ദന് തന്റെ നിലപാടുകള്‍ മാറ്റാനാവുമോ എന്ന് റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ പ്രായോഗികതയും സാമ്പത്തിക യാഥാര്‍ത്ഥ്യബോധവും ഇല്ലാത്തയാളാണ് അച്യുതാനന്ദനെന്നും വിലയിരുത്തലുണ്ട്. അച്യുതാനന്ദന്‍ അധികാരമേറ്റ ഉടനാണ് റിപ്പോര്‍ട്ട് അയച്ചിട്ടുള്ളത്. എണ്‍പത്തിമൂന്നു വയസുള്ള, വളരെ കുറഞ്ഞ വിദ്യാഭ്യാസം മാത്രമുള്ള കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി കേരളത്തിലെ മുന്‍ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരില്‍ നിന്ന് വ്യത്യസ്തനാണെന്ന ആമുഖത്തോടെയാണ് റിപ്പോര്‍ട്ട് തുടങ്ങുന്നത്.

കുറഞ്ഞ ജാതിയായ ഈഴവ സമുദായത്തിലെ അംഗമായ അദ്ദേഹത്തിന് തൊഴിലാളി വര്‍ഗ പശ്ചാത്തലവുമുണ്ട്. ഉദാരവത്കരണത്തെയും സാമ്പത്തിക പരിഷ്‌കാരത്തെയും എതിര്‍ക്കുന്ന പാര്‍ട്ടിയിലെ വിഭാഗത്തെയാണ് അദ്ദേഹം നയിക്കുന്നത്. മന്ത്രിസഭയില്‍ അദ്ദേഹം എതിരാളികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഇംഗ്‌ളീഷ് അദ്ദേഹത്തിന് കമ്മിയാണ്. എങ്കിലും പറഞ്ഞാല്‍ മനസിലാവും. ബുദ്ധിമുട്ടി താണ തലത്തില്‍ കുറച്ചു സംസാരിക്കാനുമറിയാം. വിദേശികളുമായി ദീര്‍ഘമായി സംസാരിക്കാനോ കുശലം പറയാനോ ബുദ്ധിമുട്ടുണ്ട്. 1994ല്‍ ഒരിക്കല്‍ അമേരിക്കന്‍ കോണ്‍സല്‍ ജനറലുമായി അഭിമുഖത്തിന് തയ്യാറായെങ്കിലും കാരണമൊന്നും പറയാതെ അത് റദ്ദ് ചെയ്തു. എണ്‍പത്തിമൂന്നുകാരനായ വി.എസിന് നല്ല ആരോഗ്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹം യോഗ ചെയ്യുന്നുണ്ട്. ആഹാരത്തിലും നല്ല നിയന്ത്രണം. രാവിലെ അഞ്ചു മണിക്ക് ഉണരും. അര്‍ദ്ധരാത്രിയാണ് ഉറങ്ങാന്‍ പോകുന്നതെന്നാണ് രേഖയില്‍. അച്യുതാനന്ദന്റെ ജനനം മുതല്‍ മുഖ്യമന്ത്രി പദത്തിലെത്തിയതുവരെയും ജീവചരിത്രം വളരെ വിശദമായി റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുണ്ട്.

ചെത്തുകാരുടെ ഈഴവ സമുദായത്തിലാണ് 1923 ഒക്‌ടോബര്‍ 20ന് ജനനം. നാലാം വയസില്‍ അമ്മയും 11-ാം വയസില്‍ അച്ഛനും നഷ്ടപ്പെട്ടു. ഏഴാം ക്‌ളാസില്‍ പഠനം നിറുത്തി തയ്യല്‍പ്പണി തുടങ്ങിയ അദ്ദേഹം കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതും പുന്നപ്ര വയലാര്‍ പോരാട്ടത്തില്‍ പങ്കെടുത്തതുമെല്ലാം റിപ്പോര്‍ട്ടിലുണ്ട്. എട്ടുതവണ നിയമസഭയിലേക്ക് മത്സരിച്ച് അഞ്ചുതവണ വിജയിച്ച അദ്ദേഹത്തെ പാര്‍ട്ടി കാലുവാരിയതും റിപ്പോര്‍ട്ടിലുണ്ട്. മൂന്നു തവണ മുഖ്യമന്ത്രി പദം കൈയില്‍ നിന്ന് വഴുതിപ്പോയി. പാര്‍ട്ടി വിജയിക്കുമ്പോള്‍ അദ്ദേഹം തോല്ക്കും, അദ്ദേഹം വിജയിക്കുമ്പോള്‍ പാര്‍ട്ടി തോല്ക്കും. 2001 മുതല്‍ 2006 വരെ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് അഴിമതിക്കെതിരെയും രാഷ്ട്രീയ അധാര്‍മ്മികതയ്‌ക്കെതിരെയും ഏകനായി കുരിശുയുദ്ധം നയിച്ചു എന്ന പ്രതിച്ഛായയാണ് അദ്ദേഹത്തിന് ജനസ്വാധീനം നേടിക്കൊടുത്തത്.

സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അദ്ദേഹം നടത്തിയ ആക്രമണങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചു. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കുന്നതിന് ശ്രമിച്ച സി.പി.എം നേതാക്കള്‍ക്കെതിരെയുള്ള ആക്രമണം റിപ്പോര്‍ട്ടില്‍ ഉദാഹരണമായി പറയുന്നുമുണ്ട്. ലാവ്‌ലിന്‍ കേസില്‍ സ്വന്തം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ പിന്തുണച്ചുമില്ല. പാലക്കാട്ടെ കൊക്കകോള കമ്പനിക്കെതിരെ കടുത്ത നിലപാടാണ് വി.എസ് സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പലതവണ പറയുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അച്യുതാനന്ദന് സീറ്റ് നിഷേധിച്ചതും തുടര്‍ന്ന് സംസ്ഥാനത്ത് പ്രകടനങ്ങള്‍ നടന്നതും പാര്‍ട്ടി പോളിറ്റ് ബ്യൂറോ ഇടപെട്ടതും സീറ്റ് നല്‍കിയതുമെല്ലാം റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു.

പിന്നീട് മുഖ്യമന്ത്രിയായെങ്കിലും ആഭ്യന്തര വകുപ്പ് പാര്‍ട്ടി അദ്ദേഹത്തിന് നല്‍കിയില്ല. വിജിലന്‍സ് വകുപ്പ് അദ്ദേഹത്തിന് വിട്ടുകൊടുക്കേണ്ടിവന്നു. എല്ലാ പരിഷ്‌കാരത്തെയും വികസനത്തെയും എതിര്‍ക്കുന്ന ആളാണ് അച്യുതാനന്ദന്‍. സിദ്ധാന്തപരമായ പ്രാചീന കാലഘട്ടത്തിലാണ് അദ്ദേഹമെന്നാണ് എതിരാളികള്‍ പറയുന്നത്. എ.ഡി.ബി വായ്പയെ ശക്തമായി വി.എസ് എതിര്‍ത്തത് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. അധികാരത്തില്‍ വന്നാല്‍ വായ്പ തിരിച്ചടയ്ക്കുകയില്ലെന്നുപോലും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയെയും വി. എസ് എതിര്‍ത്തു എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രത്യയശാസ്ത്ര പരിശുദ്ധി ലക്ഷ്യമിട്ട് സി.പി.എം നടപ്പാക്കിയ തെറ്റുതിരുത്തല്‍ നടപടികള്‍ പാര്‍ട്ടിയുടെ ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.

പി. അബ്ദുള്ളക്കുട്ടി, മനോജ് കുരിശിങ്കല്‍ എന്നീ മുന്‍ എം.പിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിയുടെ മതവിശ്വാസനിലപാടിനെ ചോദ്യംചെയ്ത് പുറത്തുപോയിരുന്നു. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂക്കുകുത്തി വീണതിനെ തുടര്‍ന്നാണ് 2011ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് തെറ്റുതിരുത്തല്‍ നടപടികള്‍ സി.പി. എം പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് നാടകീയമായ വഴിത്തിരിവുണ്ടാക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ. സി.പി. എമ്മിന്റെ രണ്ട് പരമ്പരാഗത ശക്തികേന്ദ്രങ്ങളായ കേരളവും ബംഗാളും ഇതിലൂടെ അധികാരം നിലനിറുത്തുമെന്നായിരുന്നു വിശ്വാസം.

മതാധിഷ്ഠിത മനസ്‌സുള്ള കേരളീയരെ തെറ്റുതിരുത്തല്‍ രേഖയുടെ പേരിലുള്ള ഏറ്റുമുട്ടല്‍ പാര്‍ട്ടിക്കെതിരാക്കുകയായിരുന്നുവെന്നാണ് അമേരിക്കന്‍ കോണ്‍സല്‍ ജനറലിന്റെ വിലയിരുത്തല്‍. പ്രത്യേകിച്ചും മുസ്‌ളിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പാര്‍ട്ടിയോട് വലിയതോതില്‍ അകലാനാണ് അതിടയാക്കിയത്. എന്നാല്‍, ഹിന്ദുവിഭാഗത്തിന്റെ നല്ല പിന്തുണ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കിട്ടാനാണ് സാദ്ധ്യതയെന്നും വിക്കിലീക്ക്‌സ് രേഖകളില്‍ കോണ്‍സലേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിലെ കത്തോലിക്കരുടെ പള്ളികളില്‍ ഇടയലേഖനം ഇത്തവണയും വായിച്ചു. നിരീശ്വരവാദികള്‍ക്കും ഏറ്റുമുട്ടല്‍ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കെതിരെയും പ്രതികരിക്കാനായിരുന്നു അതില്‍ ആഹ്വാനം ചെയ്തിരുന്നത്. വിശ്വാസികള്‍ അതനുസരിച്ച് ഇടതുപക്ഷത്തിനെതിരെ വോട്ടുചെയ്യുകയായിരുന്നുവെന്ന് കോണ്‍സലേറ്റ് ജനറല്‍ അമേരിക്കയിലേക്കയച്ച രേഖകളില്‍ പറയുന്നു.

തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് ഏതാനും ആഴ്ചകള്‍ക്കു മുമ്പുപോലും സി.പി. എമ്മും കത്തോലിക്കാസഭയും ഏറ്റുമുട്ടിയത് അവര്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കൊക്കകോള കമ്പനിക്കെതിരെ പാലക്കാടുണ്ടായ പ്രശ്‌നങ്ങള്‍ അമേരിക്കന്‍ കമ്പനികളുടെ കേരളത്തിലേക്കുള്ള വരവിന് തടസമാകരുതെന്ന് പിണറായി പറഞ്ഞതായും ഹോപ്പര്‍ അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 'കൊക്കകോള പ്രശ്‌നം അമേരിക്കന്‍ കമ്പനിക്കെതിരായതല്ല. അത് പ്രാദേശിക പ്രശ്‌നമാണ്. 'ഒരു പാരിസ്ഥിതിക പ്രശ്‌നം' എന്ന് പിണറായി വാദിച്ചതായാണ് അമേരിക്കന്‍ എംബസിയുടെ റിപ്പോര്‍ട്ട്. മാത്രമല്ല വിദേശഫണ്ടിനുവേണ്ടിയുള്ള സി.പി.എം നേതാക്കളുടെ തുറന്ന സമീപനം തങ്ങളെ അദ്ഭുതപ്പെടുത്തിയതായും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍നിന്ന് നേരിട്ടുള്ള നിക്ഷേപത്തിന് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വാദമുഖങ്ങള്‍ നിരത്തി. കമ്മ്യൂണിസ്റ്റുപാര്‍ട്ടി വിദേശ നിക്ഷേപത്തെ അനുകൂലിക്കുമോ എന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ 'ഫിഡല്‍ കാസ്‌ട്രോ പോലും വിദേശ നിക്ഷേപം ആഗ്രഹിച്ചിരുന്നുവെന്ന്' എം.എ. ബേബി മറുപടി നല്‍കിയെന്നാണ് രേഖ. 'നിങ്ങളുടെ സര്‍ക്കാരിന്റെ നിയന്ത്രണം കാരണമാണ് അദ്ദേഹം മടിക്കുന്ന'തെന്ന് ബേബി കൂട്ടിച്ചേര്‍ക്കുകയും ചെയ്തുവത്രേ. മാത്രമല്ല ലെനിനിസ്റ്റ് സാമ്പത്തിക തത്വങ്ങള്‍ വിദേശ നിക്ഷേപത്തിന് അനുകൂലമാണെന്ന് അമേരിക്കന്‍ പൊളിറ്റിക്കല്‍ കോണ്‍സലിനെ ബോദ്ധ്യപ്പെടുത്താന്‍ ബേബി ശ്രമിച്ചതായും രേഖയിലുണ്ട്. വിദേശനിക്ഷേപത്തിനായി തോമസ് ഐസക്കും ശക്തമായി വാദിച്ചു. നയതന്ത്ര പ്രതിനിധികളുമായുള്ള സംഭാഷണം അവസാനിച്ചപ്പോള്‍ പൊളിറ്റിക്കല്‍ കോണ്‍സലിനെ വിളിച്ച് മാറ്റിനിറുത്തി അമേരിക്കന്‍ കമ്പനികളെ ചര്‍ച്ചയ്ക്കായി തന്റെ അടുത്ത് അയയ്ക്കണമെന്ന് ഐസക് അഭ്യര്‍ത്ഥിച്ചതായും രേഖകളില്‍ പറയുന്നു.

എന്നാല്‍ ഐസക്കിനെ അങ്ങനെ വിശ്വസിക്കേണ്ടതില്ലെന്നാണ് അമേരിക്കന്‍ നയതന്ത്രജ്ഞരുടെ നിഗമനം. കാരണം അദ്ദേഹം കൊക്കകോള വിരുദ്ധ സമരത്തില്‍ മുന്‍പന്തിയില്‍ നിന്നയാളാണ്. കടുത്ത സൈദ്ധാന്തിക വാശിക്കാരനും യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റുകാരനുമായ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ആയുര്‍വേദ ചികിത്സയുടെ പേരില്‍ ഒരിക്കല്‍ അമേരിക്കന്‍ പ്രതിനിധിയെ കാണാന്‍ വിസമ്മതിച്ചു എങ്കിലും പിന്നീട് കണ്ടു എന്ന് രേഖകളില്‍ പറയുന്നു. 2008 ആഗസ്റ്റ് 29 ന് അമേരിക്കയുടെ പ്രിന്‍സിപ്പല്‍ ഓഫീസര്‍ ആന്‍ഡ്രൂ സിംകിന്‍ ആണ് തിരുവനന്തപുരത്തുവച്ച് മുഖ്യമന്ത്രിയെ കണ്ടത്. പത്രക്കാരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും വന്‍ സംഘത്തെയും മുഖ്യമന്ത്രി അപ്പോള്‍ ക്ഷണിച്ചിരുന്നു. ടൂറിസം, ബയോടെക്‌നോളജി, ഐ.ടി മേഖലകളില്‍ വിദേശനിക്ഷേപമാകാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. യാഥാസ്ഥിതികനായ മുഖ്യമന്ത്രിയില്‍ വന്ന മാറ്റം കേരളം പുതിയ വഴിയിലൂടെ സഞ്ചരിക്കാനാഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സെനറ്റര്‍ ആര്‍ലെന്‍ സ്‌പെക്ടറും കോണ്‍സല്‍ ജനറലിനൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പാര്‍ട്ടി നിലപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തതായും കേബിളുകളില്‍ പറയുന്നുണ്ട്. അതേസമയം അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന വിക്കീലീക്‌സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തോമസ് ഐസക്ക്. ചര്‍ച്ച നടത്തിയെന്നത് ശരിയാണെന്നും സ്വകാര്യ നിക്ഷേപത്തിന് പാര്‍ട്ടി പൂര്‍ണ്ണമായും എതിരല്ലെന്നുമാണ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തോമസ് ഐസക് പറഞ്ഞത്. ചര്‍ച്ച പാര്‍ട്ടി നയരേഖയുടെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നുവെന്നും ഐസക് വ്യക്തമാക്കി. എന്നാല്‍ കൊക്കക്കോളയ്‌ക്കെതിരെ കേരളത്തില്‍ നടക്കുന്ന സമരം വെറും പ്രാദേശികമാണെന്നും അതിനെ കാര്യമായി എടുക്കേണ്ടതില്ലെന്നും ഐസക്ക് പറഞ്ഞതായി വിക്കീലീക്‌സ് വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ഐസക്ക് നിഷേധിച്ചു.

യുഎസ് നയതന്ത്ര പ്രതിനിധികളുമായി താന്‍ ഇരുവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും സ്ഥിരീകരിച്ചു. യുഎസ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇറാഖില്‍ അവര്‍ സ്ഥീകരിച്ച നിലപാടിനെ പരിഹസിച്ചെന്നും അദ്ദേഹം പറഞ്ഞു. ചെറുരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന ശ്രമങ്ങളെയാണ് അന്ന് ചര്‍ച്ചയില്‍ പരിഹസിച്ചത്. പിന്നെ ഒരു കൂടിക്കാഴ്ച ഉണ്ടായിട്ടില്ല. തോമസ് ഐസക്കുമായോ എംഎ ബേബിയുമായോ അവര്‍ കൂടിക്കാഴ്ച നടത്തിയോ എന്ന് തനിക്കറിയില്ല. ലോകവ്യാപകമായി എന്‍ഡോസള്‍ഫാനെ എതിര്‍ത്തുകൊണ്ട് അഭിപ്രായം വരുമ്പോള്‍ കേരളത്തില്‍ നിന്ന് തന്നെ എന്‍ഡോസള്‍ഫാന് അനുകൂലമായ ഒരു ഉദാഹരണം ഉണ്ടാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിക്കിലിക്‌സ് രേഖകളെന്ന് വി.എസ്. പറഞ്ഞു

Tuesday, August 30, 2011

ഓണസമ്മാനമായി സര്‍ക്കാര്‍ നല്‍കിയത് 264 കോടിയുടെ സഹായം -മന്ത്രി മാണി

പെന്‍ഷനുകളുടെ കുടിശ്ശികയും മറ്റ് സാമൂഹിക സഹായവും ഉള്‍പ്പെടെ ഓണസമ്മാനമായി 264 കോടിയാണ് വിതരണം ചെയ്യുന്നതെന്ന് ധനമന്ത്രി കെ.എം. മാണി. കയര്‍മേഖല ഉള്‍പ്പെടെ പരമ്പരാഗത മേഖലയിലും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുമാണ് ഇത് നല്‍കുന്നത്.

എല്ലാവിധ ബാധ്യതകളും തീര്‍ത്ത് ക്ളീന്‍ സ്ളേറ്റില്‍ ഭരണം ആരംഭിക്കുക എന്ന തത്വമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 5064 കോടിയാണ് ഇടത് സര്‍ക്കാര്‍ യു.ഡി.എഫ് സര്‍ക്കാറിന് ബാധ്യതയാക്കി വെച്ചത്. ബജറ്റില്‍ ഡോ. തോമസ് ഐസക് പ്രഖ്യാപനം നടത്തിയതല്ലാതെ ഒരുകാര്യത്തിലും തുക വകയിരുത്തിയിരുന്നില്ല. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് മുമ്പില്ലാത്ത സഹായമാണ് താന്‍ പ്രഖ്യാപിച്ചത്. നേര്‍മ, പമ്പിങ് സബ്സിഡി കാര്യങ്ങളില്‍ മാത്രമല്ല, കര്‍ഷകരുടെ പെന്‍ഷനിലും സര്‍ക്കാര്‍ ആത്മാര്‍ഥത കാണിച്ചു.

കാര്‍ഷിക മേഖലയില്‍ വേണ്ടത്ര പരിഗണന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്നില്ളെന്ന് യോഗത്തില്‍ സംസാരിച്ച മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. വ്യവസായ മേഖലയില്‍ എട്ടുശതമാനം വര്‍ധനവ് കാണിക്കുമ്പോള്‍ കാര്‍ഷികമേഖലയില്‍ മൂന്നുശതമാനത്തില്‍ താഴെയാണ്. ജില്ലാ പ്രസിഡന്‍റ് ജേക്കബ് തോമസ് അരികുപുറം അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എസ്. ഭാസ്കരന്‍പിള്ള, അഡ്വ. തോമസ് എം. മാത്തുണ്ണി, വി.ടി. ജോസഫ്, എ.സി. മാത്യു എടയാടി, ജില്ലാ ജനറല്‍ സെക്രട്ടറി വി.സി. ഫ്രാന്‍സിസ്, കെ. വര്‍ഗീസ്, ബേബി പാറക്കാടന്‍, വിക്ടര്‍ പി. തോമസ്, ജേക്കബ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.


റിക്രൂട്ട്‌മെന്‍റ് കമ്പനികളെ നിയന്ത്രിക്കുന്ന നിയമം കൊണ്ടുവരും-മന്ത്രി ഷിബു ബേബി ജോണ്‍

സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്‍റ് കമ്പനികളെ നിയന്ത്രിക്കുന്ന നിയമം കൊണ്ടുവരുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഗവ. ഓഫ് കേരള ഇന്‍ഡ്‌സ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്‍റ് , പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജോബ് ഫെസ്റ്റിന്റെ ഉദ്ഘാടനം കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

റിക്രൂട്ട്‌മെന്‍റിന്റെ പേരില്‍ നിരവധി കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇവയെ നിയന്ത്രിക്കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഐ. ടി. ഐ. രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ വഴി സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജോലി തേടി ഒരു വാതിലും മുട്ടേണ്ട അവസ്ഥയുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. സ്വദേശത്തും വിദേശത്തുമുള്ള മികച്ച കമ്പനികളെ റിക്രൂട്ട്‌മെന്‍റ് മേഖലയിലേക്ക് കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമം. ഇപ്പോള്‍ത്തന്നെ ഹ്യുണ്ടായ്, ഷെവര്‍ലേ തുടങ്ങിയ നാല് ഓട്ടോമൊബൈല്‍ കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. അവര്‍ ഐ. ടി. ഐ. യുമായി ധാരണയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിന്റെ അതിപ്രസരം ഗവ. ഐ. ടി. ഐ. കളുടെ ഭാവിയെ തകര്‍ക്കുമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. രാഷ്ട്രീയം വേണ്ട എന്നു പറയുന്നില്ല, എല്ലാം മിതമാകണമെന്നു മാത്രം. ഐ. ടി. ഐ. വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്‍ഡന്‍സ് ഷോര്‍ട്ടേജ് സംബന്ധിച്ച കാര്യത്തില്‍ ഇളവ് കൊടുക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്‌ഷേ, ഈ വിഷയത്തില്‍ ഇളവ് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകള്‍ പഠിക്കാന്‍ അവസരമുണ്ടായാല്‍ മാത്രമേ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. ഐ. ടി. ഐ. രംഗത്ത് സമഗ്ര മാറ്റത്തിനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ ഹൈബി ഈഡന്‍ എം. എല്‍. എ. അദ്ധ്യക്ഷത വഹിച്ചു. ഒഡിപെക് എം.ഡി. ജി. എല്‍ മുരളീധരന്‍, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ട്രെയിനിംഗ് ബി. ശ്രീകുമാര്‍, പി. കെ. മാധവന്‍ എന്നിവര്‍ പങ്കെടുത്തു. ജോബ് ഫെസ്റ്റ് ജനറല്‍ കണ്‍വീനല്‍ സോമന്‍ എസ്. പി. സ്വാഗതവും ചെയര്‍മാന്‍ എ. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

Monday, August 29, 2011

രാജാവ് പായസപാത്രത്തില്‍ സ്വര്‍ണം കടത്തിയിട്ടില്ലെന്ന് പാര്‍ട്ടി: വി.എസ് വീണ്ടും വെട്ടില്‍


തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ പരിശോധിക്കുന്നത് സംബന്ധിച്ച് പഴയ തിരുവിതാംകൂര്‍ രാജകുടുംബം ഉയര്‍ത്തുന്ന വാദങ്ങള്‍ക്കെതിരായ വി.എസ്. അച്യുതാനന്ദന്റെ നിലപാടുകള്‍ക്ക് പാര്‍ട്ടി പിന്തുണയില്ല. 26 ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് വി.എസ് നടത്തിയ പ്രസ്താവനയെ കുറിച്ച് നടന്ന ചര്‍ച്ചകള്‍ നല്‍കുന്ന സൂചനയിതാണ്. മുന്‍ കാലങ്ങളില്‍ അന്യസംസ്ഥാന ലോട്ടറി അടക്കമുള്ള വിവാദ വിഷയങ്ങളിലും വി.എസും പാര്‍ട്ടിയും രണ്ട് തട്ടില്‍ നിന്നത് ഏറെ ചര്‍ച്ചക്കിടയാക്കിയിരുന്നു. ക്ഷേത്രത്തില്‍ നിന്നുള്ള സ്വര്‍ണം പാത്രത്തിലിട്ട് മാര്‍ത്താണ്ഡവര്‍മ കൊണ്ടുപോയെന്ന വി.എസിന്റെ പ്രസ്താവനക്കെതിരെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് രംഗത്തെത്തിയത്. വി.എസ് ഇത്തരത്തില്‍ മാര്‍ത്താണ്ഡവര്‍മയെ കുറ്റപ്പെടുത്തിയത് ശരിയായില്ലെന്ന പരാതി ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

തുടര്‍ന്ന് വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് വി.എസിന്റെ പ്രസ്താവന ശരിയായില്ലെന്ന് വിലയിരുത്തി. എന്നാല്‍ ക്ഷേത്രത്തിലെ പരിശോധനയുമായി ബന്ധപ്പെട്ടും മുന്‍ രാജകുടുംബം എടുത്ത നിലപാടുകളെ കുറിച്ചും വി.എസ് കൈക്കൊണ്ട നിലപാടുകള്‍ ശരിയാണെന്ന വിലയിരുത്തലും യോഗത്തില്‍ ഉണ്ടായി. ക്ഷേത്രത്തില്‍ അഴിമതി നടക്കുന്നത് സംബന്ധിച്ച പരാതികളിലും ആക്ഷേപത്തിലും ജനാധിപത്യപരമായ നിലപാടുകള്‍ വി.എസ് കൈക്കൊള്ളുമ്പോള്‍ 'രാജഭക്തി' നിലപാട് ജില്ലാ കമ്മിറ്റി എടുത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്. രാജവാഴ്ചയോടും സാമ്രാജ്യത്വത്തോടുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായ അഭിപ്രായമാണ് ജില്ലാ കമ്മിറ്റിയുടേതെന്നും ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രത്തിലെ മുന്‍ ശ്രീകാര്യക്കാരനും വിവിധ ചുമതലകള്‍ വഹിച്ചിരുന്ന മുന്‍ മിലിട്ടറി ഉദ്യോഗസ്ഥരും തനിക്ക് നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രസ്താവന നടത്തിയതെന്ന് വി.എസ് വ്യക്തമാക്കിയിരുന്നു. എന്നിട്ടും ക്ഷേത്രാചാരങ്ങളുടെ പേരില്‍ കോടതി നടപടികളെ മറികടക്കാനും രാജഭക്തി പുനരുജ്ജീവിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമത്തിനെതിരെ വി.എസ് എടുത്ത നിലപാടുകളെ അട്ടിമറിച്ച് അപ്രസക്തമാക്കുന്നതാണ് ജില്ലാ നേതൃത്വത്തിന്റെ പരാതിയെന്ന ആക്ഷേപവും ജില്ലയില്‍ തന്നെയുണ്ട്.

ജില്ലാ കമ്മിറ്റിയുടെ നിലപാട് പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ തമസ്‌കരിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ 'നിറപുത്തരി' ചടങ്ങിനായി പുത്തരിക്കണ്ടം മൈതാനത്ത് നഗരസഭ നെല്‍കൃഷി നടത്തി, സി.പി.എമ്മിന്റെ മേയര്‍ അടക്കം തലച്ചുമടായി കൊണ്ടുപോയി മാര്‍ത്താണ്ഡവര്‍മക്ക് സമര്‍പ്പിച്ചത് വിവാദമായതിന് പിന്നാലെയാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ പരാതി. സംസ്ഥാന കമ്മിറ്റിയംഗമായ എം. വിജയകുമാര്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ വി. ശിവന്‍കുട്ടി, സി. ജയന്‍ബാബു തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മേയറും പാര്‍ട്ടിയംഗങ്ങളായ കൗണ്‍സിലര്‍മാരും പഴയ ജന്മിത്തരാജവാഴ്ചയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ നെല്ല് തലച്ചുമടായി ക്ഷേത്രത്തിന് കൈമാറിയത്. ഇക്കാര്യത്തില്‍ ജില്ലാ നേതൃത്വം ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ല.

സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് ക്ഷേത്രത്തിലെ പരിശോധന തുടങ്ങിയ ശേഷം ചില ഹിന്ദുത്വ ശക്തികളുടെ സഹായത്തോടെ അതിനെ തടയിടാനുള്ള ശ്രമം മുന്‍ രാജകുടുംബം ആരംഭിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനൊപ്പം മൃദുഹിന്ദുത്വ രാഷ്ട്രീയ നിലപാടാണ് ജില്ലാ കമ്മിറ്റി സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. ക്ഷേത്ര നിലവറ പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സി.പി.എമ്മില്‍ നിന്ന് വി.എസ് മാത്രമാണ് ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ പ്രതികരണത്തിനായി മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോഴൊക്കെ സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അതേസമയം സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ കഴിഞ്ഞദിവസം വക്കാലത്ത് കൊടുത്ത് വി.എസ് ഒരുപടി കൂടി മുന്നോട്ട്‌പോയിട്ടുണ്ട്.

അതിനിടെ രാജകുടുംബാംഗങ്ങള്‍ കാലോചിതമായി പേരുകളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്നവര്‍ സഖാവ് വിളി ഒഴിവാക്കണമെന്ന് കെ. മുരളീധരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. സഖാവ് എന്ന സംബോധന പഴകിയ വിപ്ലവത്തിന്റെ അവശിഷ്ടമാണ്. അതു കാലഹരണപ്പെട്ടു കഴിഞ്ഞു. പകരം സുഹൃത്തെന്നോ സഹപ്രവര്‍ത്തകനെന്നോ വിളിക്കുന്നതാകും ഉചിതം. യൂത്ത്‌കോണ്‍ഗ്രസ് നോര്‍ത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വേങ്ങേരി യുപി സ്‌കൂളില്‍ നടന്ന റംസാന്‍ ഓണ കിറ്റ് വിതരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുരളീധരന്‍.

അതേസമയം രാജാവ് പായസപാത്രത്തില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണത്തിനു തൊട്ടുപിന്നാലെ രാജകുടുംബത്തിനെതിരേ രൂക്ഷവിമര്‍ശനമായി വീണ്ടും വിഎസ് രംഗത്തെത്തിയിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബം വളഞ്ഞവഴിയിലൂടെ ജനങ്ങളില്‍ മാനസിക അടിമത്തം അടിച്ചേല്‍പ്പിക്കുകയാണെന്നു വിഎസിന്റെ ആരോപണം. നക്ഷത്രങ്ങളുമായി ബന്ധപ്പെടുത്തി നാമകരണം ചെയ്യുന്നതില്‍ അസ്വാഭാവികതയില്ല. എന്നാല്‍ അതൊരു തിരുനാളായി രേഖപ്പെടുത്തുകയും ആളുകളെക്കൊണ്ട് അങ്ങനെ വിളിപ്പിക്കുകയും ചെയ്യുമ്പോള്‍ വളഞ്ഞവഴിക്കു മാനസികമായ അടിമത്തം അടിച്ചേല്‍പ്പിക്കുകയാണ്. ഉത്രാടം തിരുനാള്‍, മൂലം തിരുനാള്‍, അശ്വതി തിരുനാള്‍ എന്നെല്ലാമുള്ള പേരുകള്‍ക്കു പകരം ജനാധിപത്യ കാലഘട്ടത്തിന്റെ പേരുകള്‍ സ്വീകരിക്കണമെന്നു പറഞ്ഞാല്‍ അതും മഹാ അപരാധമായി ആക്ഷേപിക്കപ്പെട്ടേക്കാമെന്നു വിഎസ് പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരവും ജനാധിപത്യ കേരളവും' എന്ന വിഷയത്തില്‍ സോഷ്യല്‍ സയന്‍സസ് റെയിന്‍ബോ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവറ തുറന്നു ഡോക്യുമെന്റേഷന്‍ നടത്തണമെന്ന സുപ്രീം കോടതി വിധി മറികടക്കാനാണ് ദേവപ്രശ്‌നം നടത്തിയത്. ജ്യോതിഷത്തിലുടെ സുപ്രീം കോടതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതിനു തുല്യമാണിത്. നീതിന്യായ സംവിധാനത്തോടുള്ള വെല്ലുവിളിയാണിത്. മുന്‍പ് ഒന്നിലേറെ തവണ നിലവറ തുറന്നു ഫോട്ടോയെടുത്തിട്ടുണ്ട്. അന്നു ദേവപ്രശ്‌നം നടന്നില്ല. അതുമായി ബന്ധപ്പെട്ട് ആരുടെയെങ്കിലും കുടുംബം മുടിഞ്ഞതായും അറിയില്ല. ഇപ്പോള്‍ കേസ് നിര്‍ണായകഘട്ടത്തില്‍ എത്തിയപ്പോള്‍ ദേവപ്രശ്‌നം വന്നത് നേരായ മാര്‍ഗത്തിലല്ല. ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതിയെ പോലെ വിശ്വാസികളുടെ ഭരണസമിതിയെ പദ്മനാഭസ്വാമി ക്ഷേത്രത്തിലും നിയോഗിക്കണം. നിധിശേഖരം എങ്ങനെ സംരക്ഷിക്കണമെന്ന കാര്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നിധിശേഖരം കണക്കാക്കുക, ചോര്‍ച്ച തടയുക, സംരക്ഷണ നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് ഇപ്പോള്‍ ആവശ്യം.

പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേള്‍ക്കുമ്പോള്‍ ഇതു ജനാധിപത്യ കേരളമാണോ എന്നു സംശയിച്ചുപോകും. മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും ഭയഭക്തി ബഹുമാനത്തോടെ പറയുന്നത് മഹാരാജാവിനോട് ചോദിച്ചേ എന്തും ചെയ്യൂ എന്നാണ്. 1950 ജനുവരി 26ന് കേരളം ഒരു ജനാധിപത്യ റിപ്പബ്ലിക്കായെന്ന കാര്യം മറന്നുകൊണ്ടാണ് അവര്‍ സംസാരിക്കുന്നത്. തലേക്കെട്ടഴിച്ച് വാപൊത്തി കുനിഞ്ഞുനിന്നാണ് അവര്‍ രാജാവിനോട് സംസാരിക്കുന്നത്. പണ്ട് മഹാഭൂരിപക്ഷം ജനങ്ങളും രാജാധിപത്യത്തെ അങ്ങേയറ്റം പേടിച്ചുവിറച്ചാണ് കഴിഞ്ഞത്. അന്ന് അടിമത്ത ബോധം വ്യാപകമായിരുന്നു. എന്നാല്‍ ഇന്നും ഉത്തരവാദപ്പെട്ടവര്‍ പോലും മഹാരാജാവ് തിരുമനസ്, മഹാ തമ്പുരാന്‍ എന്ന് ഭക്ത്യാദരങ്ങളോടെ അടിയന്‍ എന്ന വിനീത ഭാവത്തില്‍ വിളിക്കുന്നതിന്റെ കാരണമിതാണ്.

രാജാധിപത്യം ഇല്ലാതായി ആറു പതിറ്റാണ്ട് കഴിഞ്ഞിട്ടും ചിലരുടെ മനസില്‍ നിന്ന് അതിന്റെ പുളി പൂര്‍ണമായി പോയിട്ടില്ല. അവസാനത്തെ രാജാവായ ചിത്തിരതിരുനാളിനോടോ അദ്ദേഹത്തിന്റെ കുടുംബത്തോടോ പ്രത്യേക വിരോധം കൊണ്ടു പറയുന്നതല്ല. തിരുവനനന്തപുരത്തിന്റെ വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെ അടിത്തറ പാകി എന്ന നിലയക്കെല്ലാം ചിത്തിരതിരുനാള്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. മറ്റു മുന്‍ രാജവംശങ്ങളില്‍നിന്നു വ്യത്യസ്തമായ ഒരു സ്ഥിതി വിശേഷം ഭൗതികമായും മാനസികമായും തിരുവിതാംകൂര്‍ രാജവംശവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നു. രാജകീയമായ പ്രൗഢികളും പ്രഭാവവും എല്ലാം നിലനില്‍ക്കുന്നെന്ന് അവര്‍ക്കിപ്പോഴും തോന്നുന്നു.

അയല്‍ രാജ്യങ്ങളെ കീഴ്‌പ്പെടുത്തിയതിലൂടെ കൈവന്ന അതിരറ്റ സമ്പത്താണ് മാര്‍ത്താണ്ഡവര്‍മ പദ്‌നാഭന് അടിയറ വച്ചത്. തന്റെ ആധികാരികത ദൈവദത്തമാണെന്നു വരുത്താനും എതിര്‍പ്പ് കുറയ്ക്കാനും എതിര്‍ക്കുന്നവരുടെ വാ അടപ്പിക്കാനുമായിരിക്കാം തൃപ്പടിദാനം. ഫ്രാന്‍സില്‍ ലൂയി പതിനാലാമന്‍ അധികാരം ദൈവദത്തമാണെന്ന് പ്രഖ്യാപിച്ച് സ്വേച്ഛാധിപത്യ വാഴ്ചയ്ക്ക് രക്ഷാകവചമാക്കിയതാണ് തൃപ്പടിദാനത്തിനു പ്രചോദനം എന്നും വിഎസ് അഭിപ്രായപ്പെട്ടു

പൊന്‍തൂവലായി മൂലമ്പള്ളി


ബംഗാളില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാരി മഹാശ്വേതാദേവി മൂലമ്പള്ളി വിഷയത്തില്‍ ശക്തമായി ഇടപെട്ടിരുന്നു.  അവര്‍ മുന്‍മുഖ്യമന്ത്രി അച്യുതാനന്ദനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മവരുന്നു.
മൂലമ്പള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ 40 മാസമായി പഴകിയ കൂരകളില്‍ നരകിക്കുന്നതിനു പിന്നില്‍ വി.എസ്. സര്‍ക്കാരിന്റെ സമീപനം മാത്രമാണുള്ളത്.  മൂലമ്പള്ളിയെ കേരളത്തിന്റെ സീംഗൂര്‍ എന്നുപോലും മഹാശ്വേതാ ദേവി വിശേഷിപ്പിച്ചു.  അവര്‍ അച്യുതാനന്ദന് മൂന്നുകത്തുകളയച്ചിട്ടും ഒരെണ്ണത്തിനുമാത്രമാണ് മറുപടി ലഭിച്ചത്.  മൂന്നു വര്‍ഷത്തിലേറെയായി കേരളത്തിന്റെ മനഃസാക്ഷിയ്ക്കുമുന്നില്‍ മൂലമ്പള്ളി ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയായിരുന്നു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേയ്ക്കുള്ള റോഡ്, റെയില്‍പ്പാതകള്‍ക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരായിരുന്നു മൂലമ്പള്ളിക്കാര്‍.  റെയില്‍പ്പാതയ്ക്ക് വേണ്ടിമാത്രം ഏഴു വില്ലേജുകളില്‍ 143 വീടുകളും റോഡിനു വേണ്ടി 183 വീടുകളും പൊളിച്ചുമാറ്റി.  22 വീടുകള്‍ പൊളിച്ചുമാറ്റിയതിനെ മൂലമ്പള്ളി ഗ്രമവാസികള്‍ ശക്തമായി എതിര്‍ത്തു. കേരളത്തില്‍ സമീപകാലത്ത് ഇത്രമാത്രം ജനശ്രദ്ധ നേടിയ മറ്റൊരു ജനകീയ സമരമുണ്ടായിട്ടില്ല. വീടുകള്‍ ഇടിച്ചുനിരത്തിയതിനെ തുടര്‍ന്ന് ആരംഭിച്ച ശക്തമായ സമരം 45 ദിവസം പിന്നിട്ടപ്പോള്‍ മൂലമ്പള്ളി പാക്കേജുപ്രഖ്യാപിക്കുവാന്‍ ഇടതുസര്‍ക്കാര്‍ നിര്‍ബന്ധിതമായി. 2008 മാര്‍ച്ച് 19 ന് വിജ്ഞാപനമായെങ്കിലും പത്തുമാസത്തിനു ശേഷമാണ് പുനരധിവാസത്തിനുസ്ഥലം കണ്ടെത്തിയത്. 
 
ഏഴു വില്ലേജുകളിലായി പത്തിടത്തു കണ്ടെത്തിയ സ്ഥലം താമസയോഗ്യമായിരുന്നില്ല. ഇവിടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുവാന്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ തയ്യാറായില്ല.  ജനരോക്ഷം കത്തിപ്പടര്‍ന്നിട്ടും ഇടതുസര്‍ക്കാര്‍ മൂലമ്പള്ളി സമരത്തെ പുച്ഛിച്ചു തള്ളുകയാണ് ചെയ്തത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ആദ്യനാളുകളില്‍ തന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി.  കക്ഷിരാഷ്ട്രീയമില്ലാതെ ജാതിമത പരിഗണനകള്‍ക്കതീതമായി മൂലമ്പള്ളിയിലെ ജനങ്ങള്‍ക്കു നീതി നേടിക്കൊടുക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞു.  വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് വേണ്ടി മൂലമ്പള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെയെല്ലാം പുനരധിവസിപ്പിച്ചു.  പന്ത്രണ്ടു കുടുംബങ്ങള്‍ക്കു നിഷേധിയ്ക്കപ്പെട്ട പട്ടയം ഉടന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുനരധിവാസത്തിനു കണ്ടെത്തിയ പത്തു കേന്ദ്രങ്ങളിലേയ്ക്കും അടിസ്ഥാന സൗരക്യങ്ങളെത്തിയ്ക്കുകയാണ്.  വീടു വയ്ക്കുന്നതിനു മുമ്പ് നടത്തേണ്ട പൈലിംഗ് ഒരു കുടുംബത്തിന് 75000 രൂപ വീതം നല്‍കാനും തയ്യാറായി.  കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാകുന്നതുവരെ താമസിയ്ക്കുന്നതിന് വാടക നല്‍കുവാന്‍ വേണ്ടി 5000 രൂപ വീതം അനുവദിച്ചു.
 
27 മാസത്തെ കുടിശിഖയടക്കമാണ് വാടക നല്‍കുന്നത് എന്ന് എടുത്തുപറയേണ്ടകാര്യമാണ്. നഷ്ടപരിഹാരത്തുകയ്ക്ക് വരുമാനനികുതി ഇളവും നല്‍കുന്നുണ്ട്.  ബാങ്ക് വായ്പയ്ക്ക് പട്ടയത്തില്‍ ഇളവു നല്‍കും. ഏറ്റവും വലിയ പ്രത്യേകത കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങളിലെ ഒരംഗത്തിന് വീതം വിദ്യാഭ്യാസയോഗ്യത അനുസരിച്ച് തൊഴില്‍ നല്‍കുമെന്നുള്ളതാണ്.  ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ  നേട്ടങ്ങളുടെ തൊപ്പിയില്‍ ചേര്‍ത്തുവയ്ക്കാവുന്ന പൊന്‍തൂവലായി മൂലമ്പള്ളി പ്രശ്‌നപരിഹാരത്തിനെ കണക്കാക്കാവുന്നതാണ്. മറ്റുള്ള ഭാഷകളൊക്കെയും ധാത്രിമാര്‍ മര്‍ത്യനുപെറ്റമ്മതന്‍ ഭാഷതാന്‍ എന്ന കവിതാശകലം ഏറ്റുപാടുമ്പോഴും മലയാളഭാഷ കാലാകാലങ്ങളായി അവഗണിയ്ക്കപ്പെടുകയായിരുന്നു. മലയാളഭാഷയുടെ അഭിമാനമുയര്‍ത്തുവാന്‍ കഴിഞ്ഞ ഭരണകാലത്ത് വാതോരാതെ പ്രസംഗങ്ങള്‍ നടന്നുവെങ്കിലും പ്രായോഗികമായി ഒരു നടപടിയും ഉണ്ടായില്ല. തമിഴ്‌നാട്ടില്‍ അന്നത്തെ മുഖ്യമന്ത്രി കരുണാനിധി ലോകതമിഴ് സമ്മേളനമൊക്കെ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ഭാഷാ പ്രേമിയായ അച്യുതാനന്ദന്‍ ഡല്‍ഹിയില്‍ ചെന്ന് മലയാളത്തെക്കുറിച്ചും ക്ലാസിക്കല്‍ പദവിയെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിച്ച് വാര്‍ത്തയിലിടം നേടുകയും ചെയ്തു.  വിദ്യാലയങ്ങളില്‍ മലയാളഭാഷയെ ഒന്നാം ഭാഷയാക്കാനൊന്നുമുള്ള തന്റേടമൊന്നും ഇടതുപക്ഷത്തിനുണ്ടായതുമില്ല. മിക്ക ഇടതുനേതാക്കളുടെ മക്കളും ഇംഗ്ലീഷ് മൊഴിയുന്ന സ്‌കൂളുകളില്‍ പഠിക്കുന്നതുകൊണ്ട് അത്രപെട്ടെന്നൊന്നും മലയാളഭാഷയെ ഒന്നാമതാക്കാനുള്ള ആഗ്രഹമൊന്നും അവര്‍ക്കൊന്നുമുണ്ടായിരുന്നില്ല. 
 
മലയാളത്തെ മാതൃതുല്യം സ്‌നേഹിക്കുന്ന മലയാളികളുടെ ചിരകാലാഭിലാഷം യാഥാര്‍ത്ഥ്യമായത് യു.ഡി.എഫ് ഗവണ്‍മെന്റ് അധികാരമേറ്റെടുത്തതോടെയാണ്.  ഇടതുസര്‍ക്കാര്‍ മലയാളഭാഷയെ ഒന്നാം ഭാഷയാക്കാന്‍ തീരുമാനിച്ചെങ്കിലും ചില സാങ്കേതികവശങ്ങളുടെ മറ പിടിച്ച് നടപ്പാക്കല്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.  എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടന്‍ തന്നെ മലയാളഭാഷയെ വിദ്യാലയങ്ങളിലെ ഒന്നാം ഭാഷയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. ഇനി മുതല്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ മലയാളത്തിന്റെ മധുരം നിറഞ്ഞ 'ജ്ഞാനപ്പഴം' രുചിച്ചുതുടങ്ങും.  മറ്റെല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മാതൃഭാഷ സര്‍വ്വകലാശാലകള്‍ തലയുയര്‍ത്തി നിര്‍ക്കുന്നുണ്ടെങ്കിലും കേരളത്തിനുമാത്രം നാളിതുവരെ ഒരു മലയാളം സര്‍വ്വകലാശാല ഉണ്ടായിരുന്നില്ല.  തമിഴിനുവേണ്ടി ഹൈദരാബാലിലും കന്നടയ്ക്കുവേണ്ടി ഹംപിയിലും ഭാഷാ സര്‍വ്വകലാശാലകള്‍ ദശകങ്ങള്‍ക്കുമുമ്പുതന്നെ സ്ഥാപിക്കപ്പെട്ടിരുന്നു. എന്നാല്‍ കാലടിയില്‍ സംസ്‌കൃത സര്‍വ്വകലാശാല സ്ഥാപിച്ച് കേരളം മേനി നടിയ്ക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മന്‍ചാണ്ടി തിരൂര്‍ തുഞ്ചന്‍പറമ്പിലെത്തിയപ്പോള്‍ മലയാളം സര്‍വ്വകലാശാല സ്ഥാപിക്കണമെന്ന് ജനങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.  ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണില്‍ തന്നെ മലയാള സര്‍വ്വകലാശാല സ്ഥാപിക്കാമെന്ന് അദ്ദേഹം നല്‍കിയ വാഗ്ദാനം നടപ്പാകുവാന്‍ പോവുകയാണ്.  എഴുത്തച്ഛന്റെ എഴുത്താണിയും കയ്ക്കാത്ത കാഞ്ഞിരമരവും പുണ്യം പകരുന്ന അക്ഷരത്തറവാടായ തിരൂരിന്റെ മണ്ണിലേക്ക് മലയാളം സര്‍വ്വകലാശാല കടന്നുവരുമ്പോള്‍ ഭാഷാപിതാവിന്റെ ആത്മാവ് അകലങ്ങളിലിരുന്ന് ഈ സര്‍ക്കാരിന് മേല്‍ അനുഗ്രഹം ചൊരിഞ്ഞുകൊണ്ടിരിയ്ക്കുകയാകാം.
 
വാക്കുകളില്‍ മാത്രം മലയാളഭാഷ സ്‌നേഹം പ്രദര്‍ശിപ്പിക്കുകയും പ്രവര്‍ത്തിപഥത്തില്‍ മലയാളത്തിനുവേണ്ടി ഒന്നും ചെയ്യാതിരിയ്ക്കുകയും ചെയ്ത ഇടതുസര്‍ക്കാരിനുള്ള മറുപടികൂടിയാണ് മലയാളഭാഷ ഒന്നാം ഭാഷയാക്കാനെടുത്ത തീരുമാനവും നിര്‍ദ്ദിഷ്ട മലയാളം സര്‍വ്വകലാശാലയും.  വരും തലമുറകളെയാകെ മാതൃഭാഷസ്‌നേഹികളായി നിലനിലര്‍ത്തുവാനും മലയാളത്തിന് വസന്തസൗന്ദര്യം നല്‍കുവാനും മലയാളത്തിന് ക്ലാസിക്കല്‍ പദവി നേടിയെടുക്കാനുമുള്ള ഗവേഷണപഠനങ്ങള്‍ നടത്തുവാനുമുള്ള വിജ്ഞാനകേന്ദ്രമാണ് തുഞ്ചന്റെ സ്മൃതിഭൂമിയില്‍ ഉയര്‍ന്നുവരാന്‍ പോകുന്നത്. അമ്മിഞ്ഞപ്പാലിനൊപ്പം മലയാളത്തെ ചുണ്ടുകള്‍ കൊണ്ടുനുണഞ്ഞ കേരളീയതയെ നെഞ്ചിലേറ്റുന്നവരെല്ലാം അഭിമാനത്തോടെയും ആനന്ദത്തോടെയുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഈ തീരുമാനങ്ങളെ നെഞ്ചിലേറ്റിയത്

പട്ടിണിപ്പിശാചിനെതിരെ കേരളം യുദ്ധസജ്ജമായി


അത്തം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കവേ തന്നെ, പട്ടിണിപ്പിശാചിനെ കേരളത്തില്‍ നിന്നു കെട്ടുകെട്ടിക്കാന്‍ കേന്ദ്ര ഭക്ഷ്യ അവകാശ നിയമത്തിന്റെ ചുവടുപിടിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കി.
ദരിദ്ര വിഭാഗത്തില്‍പ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ അരി നല്‍കാനുള്ള പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി എ.കെ ആന്റണി ഇന്ന് നിര്‍വ്വഹിക്കും. ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്ന മനുഷ്യന്റെ ജന്മസിദ്ധ അവകാശങ്ങളില്‍ ഏറ്റവും പ്രധാനം ആഹാരത്തിനാണെന്നത് നിസ്തര്‍ക്കം. വിശക്കുന്ന മനുഷ്യനുമുന്നില്‍ അപ്പത്തിന്റെ രൂപത്തിലല്ലാതെ ഈശ്വരന്‍ അവതരിച്ചിട്ട് കാര്യമില്ലെന്ന് മഹാത്മാഗാന്ധി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് മതാചാര്യന്മാരെയാണെങ്കിലും ജനാഭിമുഖ്യമുള്ള ഏതൊരു ഭരണകൂടവും ഒന്നാമതായി ശ്രദ്ധിക്കേണ്ട ഉദ്‌ബോധനമാണിത്.കേരളത്തിന്റെ മൊത്ത ജീവിതനിലവാരത്തില്‍ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍ കൊണ്ടുണ്ടായ പുരോഗതിയെ പുകഴ്ത്തവേ സംസ്ഥാനത്ത് ദാരിദ്ര്യം ഏറെ കുറഞ്ഞുവെന്ന കണക്കുകള്‍ എത്രയെങ്കിലുമുണ്ട്. പക്ഷേ ഒരു നേരമെങ്കിലും വിശപ്പടക്കാനാകാതെ കഴിയുന്ന ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലുമുണ്ടെന്ന യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടയ്ക്കാനാകില്ല.
 
തെരുവോരങ്ങളില്‍ ഭിക്ഷതേടുന്നവരുടേതിനേക്കാള്‍ ദയനീയമാണ് ആത്മാഭിമാനം പണയപ്പെടുത്താന്‍ തയ്യാറാകാതെ വിശപ്പിനു കീഴടങ്ങുന്ന സാധാരണ കുടുംബങ്ങളുടെ സ്ഥിതി ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ നിന്നും താഴെയെന്നും വിഭജിക്കപ്പെട്ട ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഈ ഗണത്തില്‍ വരുന്നത്. നാമമാത്രമായ വിലയ്ക്ക് ഇവര്‍ക്ക് അന്നം ലഭ്യമാക്കാനുള്ള മനുഷ്യസ്‌നേഹപരവും വിപ്ലവകരവുമാണെന്ന് ഏവരും സമ്മതിക്കും.നൂറുദിന കര്‍മ്മപരിപാടി വിജയകരമായി യു.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നതിന്റെയും ഈദുല്‍ ഫിത്തറിന്റെയും ആഘോഷങ്ങളിലേയ്ക്ക് കേരളം പ്രവേശിക്കവേ, ലോകശ്രദ്ധയാകര്‍ഷിക്കാന്‍ പോകുന്ന ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത് അവസരോചിതമായി.സംസ്ഥാനത്തെ ഒരു കുടുംബത്തിലും പട്ടിണിയുണ്ടാകരുതെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ് ഈ പദ്ധതിയിലൂടെ അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ബി.പി.എല്‍ വിഭാഗത്തില്‍ 14,60735ഉം എ.എ.വൈ വിഭാഗത്തില്‍ 5,95,800ഉം ഗുണഭോക്താക്കള്‍ ഉള്‍പ്പടെ 20,56,535 കാര്‍ഡുടമകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടാതെ സര്‍ക്കാര്‍ അംഗീകൃത അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കും ഒരു രൂപ നിരക്കില്‍ അരി നല്‍കും. 25 കിലോ അരി ബി.പി.എല്‍ വിഭാഗത്തിനും 35 കിലോ അരി എ.എ.വൈ വിഭാഗത്തിലെ കാര്‍ഡിനും നല്‍കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്. അനാഥാലയങ്ങളിലെ ഒരു അന്തേവാസിക്ക് 5 കിലോ പ്രകാരവും ലഭ്യമാക്കും. ഇതിനായി 36,518 ടണ്‍ അരി ബി.പി.എല്‍ വിഭാഗത്തിനും 20,853 ടണ്‍ അരി എ.എ.വൈ വിഭാഗത്തിനും വേണ്ടിവരുമെന്നാണ് കണക്ക്.
 
ഒരു രൂപ അരിവിതരണത്തോടുനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇന്നത്തെ ചടങ്ങില്‍ സംസ്ഥാനത്തിനുള്ള ഓണസമ്മാനം എന്ന നിലയില്‍ സംസ്ഥാനത്തെ 21 ലക്ഷത്തോളം വരുന്ന ബി.പി.എല്‍, എ.എ.വൈ കുടുംബങ്ങള്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. അരിയും പഞ്ചസാരയും ഉള്‍പ്പടെയുള്ള നിത്യോപയോഗസാധനങ്ങളാകും കിറ്റിലുണ്ടാവുക. 19 കോടി രൂപ ഇതിന് ചെലവാകുമെന്നാണ് ഭക്ഷ്യമന്ത്രി ടി.എം ജേക്കബ് കണക്കാക്കിയിരിക്കുന്നത്.  അപേക്ഷിക്കുന്ന അന്നുതന്നെ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് ഒപ്പം നടക്കുന്ന മറ്റൊരു സുപ്രധാന ചടങ്ങ്. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ.വി. തോമസാണ് ഉദ്ഘാടകന്‍. സ്‌കൂള്‍ കുട്ടികള്‍ക്ക് 5 കിലോഗ്രാം അരി സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗതാഗത-ദേവസ്വം വകുപ്പ് മന്ത്രി വി.എസ് ശിവകുമാറും നിര്‍വ്വഹിക്കും. കേരള സമൂഹം ഏറെ പ്രതീക്ഷയോടെയാണ് ഈ പദ്ധതികളെ ഉറ്റു നോക്കുന്നത്.
ഭക്ഷ്യോത്പാദനത്തില്‍ കമ്മി സംസ്ഥാനമായ കേരളം അവശ്യസാധനങ്ങളുടെ ലഭ്യതയ്ക്കായി അന്യ സംസ്ഥാനങ്ങളെയും പൊതുവിതരണ ശൃംഖലയെയുമാണ് ആശ്രയിക്കുന്നത്. അന്യ സംസ്ഥാനങ്ങളിലെ ഏതൊരു പ്രതിസന്ധിയും കേരളത്തിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വരവിനെ ബാധിക്കും. അത് ഭക്ഷ്യ ദൗര്‍ലഭ്യത്തിനും അനുബന്ധമായി വിലക്കയറ്റത്തിനും കാരണമാക്കാറുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലെ പൊതുവിതരണ ശൃംഖലയുടെ പ്രസക്തി ഏറുന്നു. ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ യു.ഡി.എഫ് സര്‍ക്കാര്‍ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി സംസ്ഥാനത്ത് അവശ്യസാധനലഭ്യത ഉറപ്പാക്കാനും പൊതുവിപണിയിലെ വിലനിലവാരം നിയന്ത്രണവിധേയമാക്കാനുമാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നത് ആശ്വാസകരമാണ്.

ഭക്ഷ്യസമൃദ്ധിയിലൂടെ ദാരിദ്ര്യവിമുക്ത കേരളം


ഒരു രൂപയ്ക്ക് അരി പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി എ.കെ. ആന്റണി തിരുവനന്തപുരത്ത് ഇന്ന് നിര്‍വ്വഹിക്കും.പദ്ധതിയെപ്പറ്റി സിവില്‍ സപ്ലൈസ് മന്ത്രി ടി.എം ജേക്കബ്
ദാരിദ്ര്യവിമുക്ത കേരളം എന്ന സങ്കല്‍പ്പം യഥാര്‍ത്ഥ്യമാക്കുന്നതിനായി സംസ്ഥാനത്തെ
 
പാവപ്പെട്ടവര്‍ക്കെല്ലാം കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ ഇരുപത്തിയഞ്ച് കിലോ അരിവീതം നല്‍കുന്ന പദ്ധതി കേന്ദ്രമന്ത്രി എ.കെ. ആന്റണി ഇന്ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ഒരു കുടുംബത്തിലും പട്ടിണിയുണ്ടാകരുത് എന്നുള്ളത് യു.ഡി.എഫ് സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ്. നാമമാത്ര വിലയായ ഒരു രൂപയ്ക്ക് ഒരു കിലോ അരി കിട്ടിയാല്‍ ആരും പട്ടിണി കിടക്കേണ്ടിവരില്ല. അങ്ങനെയൊരു ലക്ഷ്യത്തോടെ സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ 25 കിലോ അരി വീതം സെപ്റ്റംബര്‍ ഒന്നു മുതല്‍ നല്‍കുകയാണ്. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. ബി.പി.എല്‍ വിഭാഗത്തില്‍ 14,60735ഉം എ.എ.വൈ വിഭാഗത്തില്‍ 5,95,800ഉം ഗുണഭോക്താക്കള്‍ ഉള്‍പ്പടെ 20,56,535 കാര്‍ഡുടമകള്‍ക്കും സര്‍ക്കാര്‍ അംഗീകൃത അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കുമാണ് ഒരു രൂപ നിരക്കില്‍ അരി നല്‍കുന്നത്. 25 കിലോ അരി ബി.പി.എല്‍ വിഭാഗത്തിനും 35 കിലോ അരി എ.എ.വൈ വിഭാഗത്തിലെ കാര്‍ഡിനും ഒരു അന്തേവാസിക്ക് 5 കിലോ അരി എന്ന കണക്കില്‍ അനാഥാലയങ്ങള്‍ക്കും ഈ പദ്ധതി പ്രകാരം അരി നല്‍കും.
ഇതിനായി 36,518 ടണ്‍ അരി ബി.പി.എല്‍ വിഭാഗത്തിനും 20,853 ടണ്‍ അരി എ.എ.വൈ വിഭാഗത്തിനും വേണ്ടിവരും.
 
തിരുവനന്തപുരത്ത് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ ഇന്ന് രാവിലെ 10 മണിക്ക് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയാണ് പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കുക.
ഭക്ഷ്യോത്പാദനത്തില്‍ കമ്മി സംസ്ഥാനമാണ് കേരളം. അവശ്യസാധനങ്ങളുടെ ലഭ്യതയ്ക്കായി അന്യ സംസ്ഥാനങ്ങളെയും പൊതുവിതരണ ശൃംഖലയേയുമാണ് കേരളം ആശ്രയിക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ ഉടലെടുക്കുന്ന ഏതൊരു പ്രതിസന്ധിയും കേരളത്തിലേയ്ക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വരവിനെ പ്രതികൂലമായി ബാധിക്കുകയും അത് ഭക്ഷ്യ ദൗര്‍ലഭ്യത്തിനും അനുബന്ധമായി വിലക്കയറ്റത്തിനും കാരണമാവുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പൊതുവിതരണ ശൃംഖലയുടെ പ്രസക്തി ഏറുന്നത്. ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ യു.ഡി.എഫ് സര്‍ക്കാര്‍ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി സംസ്ഥാനത്ത് അവശ്യസാധനലഭ്യത ഉറപ്പാക്കാനും പൊതുവിപണിയിലെ വിലനിലവാരം നിയന്ത്രണവിധേയമാക്കാനുമാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്.
 
അവശ്യ സാധനങ്ങളുടെ ലഭ്യതയും വിതരണവും ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള 1955ലെ അവശ്യ സാധന നിയമത്തിന്റെ ചുവട് പിടിച്ച് സംസ്ഥാനം 1966ല്‍ കേരള റേഷനിംഗ് ഓര്‍ഡര്‍ പുറപ്പെടുവിക്കുകയുണ്ടായി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പൊതുവിതരണ ശൃംഖലയുടെ പ്രസക്തി ഏറുന്നത്. ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ യു.ഡി.എഫ് സര്‍ക്കാര്‍ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി സംസ്ഥാനത്ത് അവശ്യസാധനലഭ്യത ഉറപ്പാക്കാനും പൊതുവിപണിയിലെ വിലനിലവാരം നിയന്ത്രണവിധേയമാക്കാനുമാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്.അവശ്യ സാധനങ്ങളുടെ ലഭ്യതയും വിതരണവും ഉറപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള 1955ലെ അവശ്യസാധന നിയമത്തിന്റെ ചുവട് പിടിച്ച് സംസ്ഥാനം 1966ല്‍ കേരള റേഷനിംഗ് ഓര്‍ഡര്‍ പുറപ്പെടുവിക്കുകയുണ്ടായി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പൊതുവിതരണ സമ്പ്രദായം നടപ്പാക്കി വരുന്നത്. ഇതിനായി സംസ്ഥാനത്ത് നിലവില്‍ 335 റേഷന്‍ മൊത്ത വ്യാപാര ഡിപ്പോകള്‍, 292 മണ്ണെണ്ണ മൊത്ത വ്യാപാര ഡിപ്പോകള്‍, 14242 റേഷന്‍ കടകള്‍ എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും പ്രവര്‍ത്തിച്ചുവരുന്ന റേഷന്‍ കടകള്‍ സാമാന്യ ജനങ്ങളുടെ നിത്യ ജീവിതത്തിലെ അവിഭാജ്യഘടകമായി  മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത്തരം കടകളില്‍ നിന്ന് ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളെല്ലാം ഈ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.
 
1966മുതല്‍ സംസ്ഥാനത്ത് നിലനിന്നിരുന്ന പൊതുവിതരണ സമ്പ്രദായം രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി പുനഃസംഘടിപ്പിക്കുകയും 1997 ജൂണ്‍ ഒന്നു മുതല്‍ ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സമ്പ്രദായത്തിലേയ്ക്ക്  (റ്റി.പി.ഡി.എസ്) പരിവര്‍ത്തനം ചെയ്യുകയുമുണ്ടായി. റ്റി.പി.ഡി.എസ് അനുസരിച്ച് ഗുണഭോക്താക്കളെ എ.പി.എല്‍, ബി.പി.എല്‍ എന്ന് തരം തിരിക്കുകയും ഓരോ വിഭാഗത്തിനും പ്രത്യേകം റേഷന്‍ തോത് നിശ്ചയിക്കുകയും ചെയ്തു.തുടര്‍ന്ന് 2001ല്‍ കേന്ദ്ര സര്‍ക്കാര്‍ പി.ഡി.എസ് കണ്‍ട്രോള്‍ ഓര്‍ഡര്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയും ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരില്‍ തന്നെ ഏറ്റവും പാവപ്പെട്ടവരെ ഉള്‍പ്പെടുത്തി അന്ത്യോദയ അന്നയോജന പദ്ധതി നടപ്പിലാക്കുകയും ചെയ്തു. കൂടാതെ അശരണരായ വൃദ്ധജനങ്ങള്‍ക്കായി അന്നപൂര്‍ണ്ണ പദ്ധതിയും നടപ്പിലാക്കി. വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട റേഷന്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുവാനുള്ള ചുമതല തദ്ദേശ ഭരണകൂടത്തില്‍ നിക്ഷിപ്തമാക്കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി.
സംസ്ഥാനത്ത് നിലവില്‍ 74 ലക്ഷം റേഷന്‍ കാര്‍ഡുടമകളാണുള്ളത്. റ്റി.പി.ഡി.എസ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കാലാകാലങ്ങളില്‍ അനുവദിക്കുന്ന റേഷന്‍ സാധനങ്ങള്‍ യഥാസമയം ഏറ്റെടുത്ത് അര്‍ഹതപ്പെട്ട വിവിധ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യാനുള്ള ചുമതല സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.
 
ഈ ചുമതല ഈ സര്‍ക്കാര്‍ മികച്ച രീതിയില്‍ നിര്‍വ്വഹിച്ചുവരുന്നു. ഗുണനിലവാരമുള്ള റേഷന്‍സാധനങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള വിഹിതം അംഗീകൃത വിലയ്ക്ക് ശരിയായ അളവിലും തൂക്കത്തിലും ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം സദാജാഗരൂകമാണ്. ഇക്കാര്യത്തില്‍ ഉണ്ടാകുന്ന ക്രമക്കേടുകള്‍ അന്വേഷിച്ച് പരിഹരിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഒരു രൂപ അരിവിതരണത്തോടുനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇന്നത്തെ ചടങ്ങിന് ഒരു പ്രത്യേകത കൂടിയുണ്ട്. സംസ്ഥാനത്തെ 21 ലക്ഷത്തോളം വരുന്ന ബി.പി.എല്‍ എ.എ.വൈ കുടുംബങ്ങള്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കുന്നു എന്നതാണ് ആ പ്രത്യേക. ഇതിന്റെ ഉദ്ഘാടനം പ്രസ്തുത ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. അരിയും പഞ്ചസാരയും ഉള്‍പ്പടെയുള്ള നിത്യോപയോഗസാധനങ്ങളാകും കിറ്റിലുണ്ടാവുക. 19 കോടി രൂപ ഇതിന് ചെലവാകും. അപേക്ഷിക്കുന്ന അന്നുതന്നെ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ.വി. തോമസും സ്‌കൂള്‍ കുട്ടികള്‍ക്ക് 5 കിലോഗ്രാം അരി സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗതാഗത-ദേവസ്വം വകുപ്പ് മന്ത്രി വി.എസ് ശിവകുമാറും ഈ ചടങ്ങില്‍ നിര്‍വ്വഹിക്കുന്നുണ്ട്.
 
റേഷന്‍ കാര്‍ഡിന്റെ കാര്യം കൂടി ഇവിടെ പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും പ്രത്യേകം റേഷന്‍ കാര്‍ഡ് നല്‍കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. കുടുംബനാഥന്റെ ഫോട്ടോ പതിച്ച് ബാര്‍കോഡോടുകൂടി ലാമിനേറ്റ് ചെയ്ത് വിതരണം ചെയ്യുന്ന റേഷന്‍കാര്‍ഡുകള്‍ ഓരോ കുടുംബത്തിന്റെയും അധികാരിക രേഖയായാണ് കണക്കാക്കപ്പെടുന്നത്. റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം റേഷന്‍ കാര്‍ഡുകളുടെയും വിവരം സെന്‍ട്രല്‍ സെര്‍വറില്‍ ലഭ്യമാണ്. കഴിഞ്ഞ അമ്പതു ദിവസം കൊണ്ട് പുതുതായി അഞ്ചുലക്ഷം റേഷന്‍ കാര്‍ഡുകള്‍ നല്‍കി സിവില്‍ സപ്ലൈസ് വകുപ്പ് ചരിത്രം സൃഷ്ടിച്ച കാര്യം കൂടി സാന്ദര്‍ഭികമായി അനുസ്മരിക്കട്ടെ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ റേഷന്‍കാര്‍ഡിനുള്ള 3,13,052 അപേക്ഷകളാണ് കെട്ടിക്കിടന്നിരുന്നത്. പുതുതായി 1,87,925 അപേക്ഷകള്‍ കൂടി ലഭിച്ചു. അങ്ങനെ ആകെയുണ്ടായിരുന്ന 5,00,977 അപേക്ഷകളില്‍ 4,97,373 എണ്ണം തീര്‍പ്പാക്കി റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.

പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്വലവിജയം


തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് അനുകൂല സംഘടന ഉജ്വല വിജയം നേടി. ആകെയുള്ള 27 പൊലീസ് ജില്ലകളില്‍ എറണാകുളം റൂറല്‍ ഒഴികെയുള്ളവയില്‍ യു.ഡി.എഫ് അനുകൂല സംഘടനയാണ് വിജയിച്ചത്.
സംസ്ഥാന പ്രസിഡന്റായി കോട്ടയം സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫീസര്‍ പി.ഡി ഉണ്ണിയെയും ജനറല്‍ സെക്രട്ടറിയായി തിരുവനന്തപുരം സിറ്റിയിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജി.ആര്‍ അജിത്തും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ്: വി.കെ നാരായണന്‍ (കോഴിക്കോട് റൂറല്‍),  ജോയിന്റ് സെക്രട്ടറി: എം.എ രാമകൃഷ്ണന്‍ (തൃശൂര്‍ റൂറല്‍), ട്രഷറര്‍: ടി. അബ്ദുല്ലക്കോയ (കോഴിക്കോട് സിറ്റി) എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രമുഖര്‍. സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങളായി എസ് റോയി (തിരുവനന്തപുരം റൂറല്‍), കെ.ജി ഉദയകുമാര്‍ (കൊല്ലം), ആര്‍ ദീപ്തികുമാര്‍ (പത്തനംതിട്ട), ബി. റഫീഖ് (ആലപ്പുഴ), സുനില്‍ ജോര്‍ജ് (ഇടുക്കി), ജോജന്‍ ജോര്‍ജ് (എറണാകുളം സിറ്റി), കെ. അജയകുമാര്‍ (എറണാകുളം റൂറല്‍), കെ.ആര്‍ വത്സരാജ് (തൃശൂര്‍), വി. അരവിന്ദാക്ഷന്‍ (പാലക്കാട്), ശ്രീപതി (മലപ്പുറം), വിനോദ് ജോസഫ് (വയനാട്), ഇ. ദാമോദരന്‍ (കണ്ണൂര്‍), കെ. സന്തോഷ് (കാസര്‍കോട്), കെ.ആര്‍ രാജേഷ്‌കുമാര്‍ (കെ.എ.പി-ഒന്ന്), സുരേഷ് (കെ.എ.പി -രണ്ട്), ശ്രീജിത്ത് (കെ.എ.പി -മൂന്ന്), വി.കെ മനോഹരന്‍ (കെ.എ.പി -നാല്), വി. അനില്‍കുമാര്‍ (കെ.എ.പി -അഞ്ച്), മാര്‍ട്ടിന്‍ ഡിക്രൂസ് (എം.എസ്.പി), എസ്. അനീഷ് (എസ്.എ.പി), മുഹമ്മദ്ഷാഫി (ടെലി കമ്യൂണിക്കേഷന്‍), കെ. അജിത്ത് (കേരളാ പൊലീസ് അക്കാദമി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളായി ഐ.വി വിനോദ് (എസ്.എ.പി), വിനയകുമാര്‍ (ടെലികമ്മ്യൂണിക്കേഷന്‍), ഷാജി മത്തായി (കൊല്ലം), പി.വി രമേശന്‍ (ആലപ്പുഴ), മാത്യു (കണ്ണൂര്‍), ബാബു തോമസ് (വയനാട്) എന്നിവരെ തെരഞ്ഞെടുത്തു. സണ്ണിക്കുട്ടി (പത്തനംതിട്ട), എം.എ ഉറൂബ് (തിരുവനന്തപുരം സിറ്റി), കെ. അക്ബര്‍ അലി (പാലക്കാട്) എന്നിവരാണ് ഓഡിറ്റ് കമ്മിറ്റി അംഗങ്ങള്‍.
 
അസോസിയേഷന്റെ ബ്രാഞ്ച് തല തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ത്തന്നെ സംഘടന യു.ഡി.എഫിന്റെ നിയന്ത്രണത്തിലാവുമെന്നതിനു വ്യക്തമായ സൂചന ലഭിച്ചിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതോടെയാണ് ഇതിനുള്ള സാഹചര്യമൊരുങ്ങിയത്. എന്നാല്‍, കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പൊലീസ് അസോസിയേഷന്‍ എല്‍.ഡി.എഫ് പക്ഷത്തായിരുന്നു. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംഘടനയില്‍ ഇപ്പോള്‍ യു.ഡി.എഫ് മേല്‍ക്കൈ നേടുന്നത്.

ഉമ്മന്‍ ചാണ്ടി കരുത്തുറ്റ ജനകീയ മുഖ്യമന്ത്രി


കൊച്ചി: കേരളം കണ്ട ഏറ്റവും കരുത്തുറ്റ ജനകീയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍.  
ചെങ്ങറ സമരം വിജയിച്ചതിലുള്ള ആഹ്‌ളാദം അറിയിക്കാനെത്തിയ സാധുജനവിമോചന സംയുക്തവേദി പ്രവര്‍ത്തകരോടും
ചെങ്ങറ സമരനേതാവ് ളാഹ ഗോപാലനോടും പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠനോടും മറ്റുമാണ് സര്‍ക്കാരിനെ പ്രശംസിക്കവേയുള്ള കൃഷ്ണയ്യരുടെ പരാമര്‍ശം. ഇടതുസര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ തീരാപ്രശ്‌നങ്ങളായി മാറിയിരുന്നു മൂലമ്പിള്ളി, ചെങ്ങറ വിഷയങ്ങള്‍. ഇവ പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടി കാണിച്ച ഇച്ഛാശക്തിയെ കേരള ജനത നന്ദിയോടെ സ്മരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്നാര്‍, നാഷണല്‍ ഹൈവേ വികസന കാര്യങ്ങളിലും ഉടന്‍ പരിഹാരമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ളാഹ ഗോപാലനും ഉമ്മന്‍ ചാണ്ടിയോടുള്ള നന്ദി അറിയിച്ചു. റവന്യൂമന്ത്രി എന്ന നിലയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രവര്‍ത്തനങ്ങളെയും കൃഷ്ണയ്യര്‍ അഭിനന്ദിച്ചു.

എസ്.എഫ്.ഐക്കാര്‍ മോഷ്ടിച്ച എറണാകുളം ഡി.സി.സിയുടെ കൊടിമരം പൊലീസ് വീണ്ടെടുത്തു


കൊച്ചി: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ കൊടിമരം എസ്.എഫ്.ഐക്കാര്‍ മോഷ്ടിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് ഡി.സി.സിയുടെ കൊടിമരം മോഷ്ടിച്ച് പെയിന്റടിച്ച് മഹാരാജാസ് കോളജില്‍ സ്ഥാപിക്കാന്‍ എസ്.എഫ്.ഐക്കാര്‍ ശ്രമിച്ചത്.
വിവരമറിഞ്ഞെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ഇത് തടഞ്ഞു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ എസ്.എഫ്.ഐ ഗുണ്ടകള്‍ കയ്യേറ്റം ചെയ്തു. സംഭവം സംഘര്‍ഷത്തിനിടയാക്കിയതോടെ അസിസ്റ്റന്റ് കമ്മീഷണര്‍ സുനില്‍ ജേക്കബ്, എസ്.ഐ ഷിജു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. കല്ലും കമ്പിവടികളുമായി പൊലീസിനെ അക്രമിക്കാനിറങ്ങിയ എസ്.എഫ്.ഐ സംഘത്തെ പൊലീസ് വിരട്ടിയോടിച്ചു. തുടര്‍ന്ന് ഡി.സി.സിയുടെ കൊടിമരം വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ മഹാരാജാസ് ഹോസ്റ്റലിന് മുന്നില്‍ കുത്തിയിരുന്നു. ഹോസ്റ്റല്‍ റെയ്ഡ് ചെയ്യണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം ഹോസ്റ്റലിനുള്ളില്‍ കടന്ന് എസ്.എഫ്.ഐക്കാര്‍ മോഷ്ടിച്ച കൊടിമരം വീണ്ടെടുത്ത് സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജിന്റോ ജോണ്‍, തമ്പി സുബ്രഹ്മണ്യം, ടിറ്റോ ആന്റണി, സാജോ സക്കറിയ, അബ്ദുള്‍ സബീര്‍, ട്രിബിന്‍ ദേവസി, മുഹമ്മദ് നൗഫാസ്, വിഷ്ണു പ്രദീപ്, അജ്മല്‍, സാലി കങ്ങരപ്പടി, ഷാജഹാന്‍, അഭിലാഷ് തോപ്പില്‍, പി.ബി ലതീഷ്, മിഥിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഹോസ്റ്റലിന് മുന്നില്‍ സമരം നടത്തിയത്. പണി നടക്കുന്ന ഡി.സി.സി ഓഫീസില്‍ നിന്ന് ഐ.എന്‍.ടി.യു.സിയുടെ കൊടിമരം മോഷ്ടിച്ചതിന് എസ്.എഫ്.ഐക്കാര്‍ക്കെതിരെ കേസ് നിലനില്‍ക്കെയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കൊടിമരവും മോഷ്ടിച്ചത്. മഹാരാജാസ് ഹോസ്റ്റല്‍ കുറ്റവാളികളുടെയും മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളമാകുന്നതിന്റെ തെളിവാണ് കൊടിമര മോഷണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

ഹസാരെ സംഘം ഭിന്നിപ്പിലേക്ക്


ന്യൂഡല്‍ഹി: അണ്ണാ ഹസാരെ സംഘത്തില്‍ വിള്ളല്‍. അരവിന്ദ് കജ്‌രേവാളിനും കിരണ്‍ ബേദിക്കും സമരം നിര്‍ത്തുന്നതിനോട് ഒരു താത്പ്പര്യവുമില്ലെന്ന പ്രസ്താവനയുമായി സ്വാമി അഗ്‌നിവേശാണ് പരസ്യമായി രംഗത്തെത്തിയത്.
അതേസമയം ചര്‍ച്ച നടത്താന്‍ നിയോഗിക്കാത്തതിലുള്ള നിരാശയാണ് അഗ്നിവേശിന്റെ ആരോപണത്തിനു കാരണമെന്ന് കിരണ്‍ബേദി തിരിച്ചടിച്ചു. ജനലോക്പാല്‍ പ്രമേയം പാര്‍ലമെന്റ് പാസ്സാക്കിയാല്‍ മാത്രമേ നിരാഹാരം അവസാനിപ്പിക്കൂവെന്നാണ് ഇപ്പോള്‍ കജ്‌രേവാളും കിരണ്‍ബേദിയും പറയുന്നത്. എന്നാല്‍ ഹസാരെ സംഘത്തിലെ മറ്റൊരു പ്രമുഖനായ സന്തോഷ് ഹെഗ്‌ഡെ എത്രയും വേഗം സമരം അവസാനിപ്പിക്കണമെന്ന പക്ഷക്കാരനാണ്. പാര്‍ലമെന്റും പ്രധാനമന്ത്രിയും അഭ്യര്‍ത്ഥന നടത്തിയിട്ടും മാനിക്കാത്ത അന്നാ ഹസാരെയുടെ നടപടിക്കെതിരേയും പലഭാഗങ്ങളിലും വിമര്‍ശനം ശക്തമായി. ഇതിനിടെ അണ്ണാ ഹസാരെയുടെ ജനലോക്പാല്‍ ബില്ലിന് ന്യൂനതകളുണ്ടെന്നു മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി അഭിപ്രായപ്പെട്ടു. ബില്‍ അതേപടി പാര്‍ലമെന്റില്‍ പാസാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബില്ലിന്റെ പോരായ്മകളെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ട്. ബില്‍ അതേരൂപത്തില്‍ പാര്‍ലമെന്റില്‍ പാസാക്കുക ബുദ്ധിമുട്ടാണ്. ഇക്കാര്യം  പ്രണബ് മുഖര്‍ജിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്-അദ്വാനി പറഞ്ഞു

Saturday, August 27, 2011

പ്രതിയായ ഗോപി ഏരിയാകമ്മിറ്റിയിലേക്ക്: വാദിയായ ചാക്കോച്ചന്‍ ലോക്കല്‍കമ്മറ്റിയില്‍


കൊച്ചി: സ്ത്രീ സുഹൃത്തുമൊത്ത് പാര്‍ട്ടി ഓഫീസിലെ സ്വകാര്യമുറിയില്‍ അരുതാത്തത് ചെയ്ത സി പി എം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കലിനെ പാര്‍ട്ടിയില്‍ തുടരാന്‍ നേതൃത്വം അനുവദിക്കുന്നു. ഗോപിയെ പാര്‍ട്ടി ഏരീയാ കമ്മിറ്റിയിലേക്കു തരംതാഴ്ത്താനാണ് നീക്കം. അതേസമയം ഗോപിക്കെതിരേ പരാതി നല്കിയ ജില്ലാകമ്മിറ്റിയംഗത്തെ ലോക്കല്‍കമ്മിറ്റിയിലേക്കു മാറ്റാനും തീരുമാനമായിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന പി ശശിക്കു പിറകെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ മറ്റൊരു കരുത്തന്‍കൂടി ഇതോടെ സിപിഎമ്മിന്റെ അച്ചടക്ക നടപടിക്കു വിധേയനാവുകയാണ്. അടുത്ത മാസം ആദ്യവാരം ചേരുന്ന സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനമെടുക്കും.

ജില്ലാ സെക്രട്ടറിയുടെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ജീവനക്കാരെ മൂന്നുപേരെയും പുറത്താക്കുമെന്നാണു സൂചന. ഗോപി, ചാക്കോച്ചന്‍, ജീവനക്കാരായ രജീഷ്, രമേശന്‍, പ്രവീണ്‍ എന്നിവരെ സമിതി വിശദമായി ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ തിരുത്തി പാര്‍ട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്ന സദുദ്ദേശപരമായ നീക്കമല്ല ചാക്കോച്ചന്‍ നടത്തിയതെന്ന വിലയിരുത്തല്‍ നേരത്തേതന്നെയുണ്ട്. സമിതിയുടെ കണ്ടെത്തലും അതുതന്നെയാണ്. അതുകൊണ്ടാണ് പരാതിക്കാരനെയും തരംതാഴ്ത്തുന്നത്. സദുദ്ദേശപരമായിരുന്നെങ്കില്‍ അത് ബന്ധപ്പെട്ട കമ്മിറ്റിയെ അറിയിക്കുകയായിരുന്നു വേണ്ടത്. പകരം ഗൂഡാലോചന നടത്തി തെളിവു ശേഖരിച്ചു. ഇതാണ് ചാക്കോച്ചനു വിനയാകുന്നത്.

എറണാകുളത്തെ അഭിഭാഷകയുമായി ഗോപി കോട്ടമുറിക്കലിന് അവിഹിത ബന്ധമുണ്ടെന്നും അതിന് അദ്ദേഹം ജില്ലാ കമ്മിറ്റി ആസ്ഥാനമായ ലെനിന്‍ സെന്ററിലെ ജില്ലാ സെക്രട്ടറിയുടെ മുറി ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി. ഇതു സംബന്ധിച്ച തെളിവായി ഒളി ക്യാമറയില്‍ പകര്‍ത്തിയ രംഗങ്ങളും മൂന്നംഗ സമിതിക്ക് കൈമാറിയിരുന്നു. ക്യാമറ ഉള്‍പ്പെടെ ഇപ്പോള്‍ സമിതിയുടെ പക്കലാണുള്ളത്. അഭിഭാഷകയും ഗോപിയും തമ്മിലുള്ള ബന്ധത്തിന് പാര്‍ട്ടി ഓഫിസ് ഉപയോഗിച്ചതും ജില്ലാ സെക്രട്ടറിയെ കുടുക്കാന്‍ ഒളി ക്യാമറ വെച്ചതും അതിനു കൂട്ടുനിന്നതുമാണ് പ്രധാന കുറ്റങ്ങളായി സമിതി കണ്ടെത്തിയതെന്നാണു സൂചന. വി എസ് പക്ഷക്കാരനായിരുന്ന ഗോപി ഔദ്യോഗിക പക്ഷത്തേക്ക് മാറിയതിനു തുടര്‍ച്ചയായി പക തീര്‍ത്തതാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എങ്കിലും അത് ഗോപിയുടെ തെറ്റിനു ന്യായീകരണമാകുന്നില്ലെന്നാണ് വിലയിരുത്തല്‍.

ആരോപണം ഉയര്‍ന്നപ്പോള്‍തന്നെ കമ്മിറ്റികളില്‍ ഗോപി കോട്ടമുറിക്കല്‍ അത് തുറന്നു സമ്മതിച്ചിരുന്നുവെന്നത് സമിതി പരിഗണിച്ചു. മാത്രമല്ല, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിയുടെ കാര്യത്തിലെന്നപോലെ സ്ത്രീയുടെ ഭാഗത്തുനിന്നുള്ള പരാതി ഗോപിയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. വി എസ് പക്ഷക്കാരനായിരുന്ന ഗോപി ഔദ്യോഗിക പക്ഷത്തേക്ക് മാറിയതിനു തുടര്‍ച്ചയായി പക തീര്‍ത്തതാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എങ്കിലും അത് ഗോപിയുടെ തെറ്റിനു ന്യായീകരണമാകുന്നില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം പാര്‍ട്ടി ഓഫീസില്‍ അനാശാസ്യം നടത്തിയയാള്‍ക്കൊപ്പം അത് നേതൃത്വത്തിനു ചൂണ്ടിക്കാണിച്ചയാള്‍ക്കെതിരേയും നടപടി സ്വീകരിച്ച് കുറ്റവും ശിക്ഷയും സംബന്ധിച്ച് സിപിഎം പുതിയ ചരിത്രം സൃഷ്ടിക്കുകയാണെന്ന വാദവും അണികളില്‍ ഒരുവിഭാഗം ഉയര്‍ത്തുന്നു.

എ.പി വര്‍ക്കിയുള്‍പ്പെടെ പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സഖാക്കളുടെ അതേ കസേരയില്‍ ഇരിക്കുമ്പോഴാണു മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ അസാന്മാര്‍ഗീകപ്രവര്‍ത്തികള്‍ കാണിച്ചത്. അതും പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസില്‍. ഇതു ചൂണ്ടിക്കാട്ടിയവരുടെ പേരിലും പാര്‍ട്ടി നടപടിക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്ത സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ മൂക്കത്തുവിരല്‍വച്ചാണ് സ്വീകരിക്കുന്നത്. ഗോപി കോട്ടമുറിക്കലിനെതിരെ തെളിവുകള്‍ ശക്തമായിരിക്കെ, പാര്‍ട്ടി നടപടി ഉണ്ടായില്ലെങ്കില്‍ അത് പിണറായി വിഭാഗത്തിന്റെ പിന്‍ബലം കൊണ്ടാണെന്ന വ്യാഖ്യാനത്തിന് വഴിവെക്കും. പാര്‍ട്ടി ഓഫീസില്‍ സ്വഭാവദൂഷ്യ നടപടികള്‍ നടന്നെന്ന് തെളിവുള്ള സാഹചര്യത്തില്‍ നടപടിയെടുക്കാതെ മറ്റു മാര്‍ഗമില്ല. എന്നാല്‍ തനിക്കെതിരെ ഗൂഢാലോചന നേരത്തേതന്നെ നടന്നിട്ടുണ്ടെന്നും അപായപ്പെടുത്താനുള്ള നീക്കം നേരത്തേ ഉണ്ടായിട്ടുണ്ടെന്നും ഗോപി കോട്ടമുറിക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുളന്തുരുത്തിക്കടുത്തുവെച്ച് താന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത് ടയര്‍ നേരത്തെ ഇളക്കിവെച്ചതുകൊണ്ടാണെന്നും അതിനു പിന്നില്‍ ലെനിന്‍ സെന്റര്‍ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണെന്നും അദ്ദേഹം അന്വേഷണ കമ്മീഷനെ ധരിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന ആരോപണം ശക്തമായിട്ടുള്ളതിനാല്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് എതിരെയും നടപടി ഉണ്ടാകും. നാലു ജീവനക്കാര്‍ക്കെതിരെയും നടപടിക്ക് സാധ്യത തെളിഞ്ഞിട്ടുണ്ട്. പാര്‍ട്ടി ഓഫീസില്‍ ഒളിക്യാമറ വെച്ചത് ഒരു ജീവനക്കാരനാണെന്ന് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. അടുത്ത മാസം മുതല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കുന്നതിനാല്‍ അച്ചടക്ക നടപടി വേഗത്തില്‍ ഉണ്ടായേക്കും. സമ്മേളനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ സംഘടനാ കീഴ്‌വഴക്കമനുസരിച്ച് അച്ചടക്ക നടപടികള്‍ സാധിക്കില്ല. അതിനാല്‍ വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

പാര്‍ട്ടി പ്രവര്‍ത്തകയായ അഭിഭാഷകയുമായി ചേര്‍ത്താണ് ഗോപീകോട്ടമുറിക്കലിനെതിരേ തെളിവുകള്‍ സഹിതം നേതൃത്വത്തിനു മുന്നില്‍ പരാതി എത്തിയത്. അതും ഹൈടെക് രൂപത്തില്‍. എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസ് ഇരുവരും കൂടിക്കാഴ്ചയ്ക്കും ബന്ധം നിലനിര്‍ത്താനും വേദിയാക്കിയതാണ് പ്രശ്‌നമായത്. അതിനെതിരേ ചാക്കോച്ചന്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. എറണാകുളം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എന്ന തരത്തില്‍ മൂടിവച്ചാണ് ലൈംഗികാപവാദം പുറത്തുവന്നത്. എന്നാല്‍ ഗോപി കോട്ടമുറിക്കലിനെതിരേയാണ് പരാതിയെന്നും അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അടിയന്തരമായി ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും വി എസ് പക്ഷത്തെ ചില നേതാക്കള്‍ നേരത്തെതന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. പക്ഷേ, തുടക്കത്തില്‍ പി ശശിയുടെ കാര്യത്തിലെന്നപോലെ കോട്ടമുറിക്കലിന്റെ പേരും ഇതുവരെ പുറത്തുവന്നിട്ടില്ല. വി എസ് പക്ഷത്തുനിന്ന് ഉടക്കിപ്പിരിഞ്ഞ നേതാവ് എന്ന നിലയിലാണ് ഗോപിക്കെതിരായ വിവാദം അവര്‍ കത്തിച്ചത്

Friday, August 26, 2011

കെ.എസ്.യു അവകാശപത്രിക സര്‍വകലാശാല വൈസ്ചാന്‍സലര്‍ക്ക് നല്‍കി


തേഞ്ഞിപ്പലം: പത്ത് ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ക്ക് അവകാശപത്രിക നല്‍കി. 2009 ബാച്ച് ബി ടെക് വിദ്യാര്‍ത്ഥികളെ ഇയര്‍ ഔട്ടില്‍ നിന്ന് ഒഴിവാക്കുക, സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, 
പുനര്‍മൂല്യനിര്‍ണയം വേഗത്തിലാക്കുക, ഇടതുപക്ഷ സിന്‍ഡിക്കേറ്റ് നിര്‍ത്തലാക്കിയ ബി.എസ്.സി പ്രിന്റിങ്ങ് ടെക്‌നോളജി, ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ തുടങ്ങിയ കോഴ്‌സുകള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ തന്നെ പുനരാരംഭിക്കുക, യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഉപയോഗ ശൂന്യമായ ഇന്‍ഡോര്‍ സ്റ്റേഡിയം, ജിംനേഷ്യം, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ ഉപയോഗയോഗ്യമാക്കുക, പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ കോഴ്‌സുകള്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തിന് കീഴിലാക്കുന്ന നടപടി വേഗത്തിലാക്കുക. ദേശീയപാതയില്‍ ബസ് വെയിറ്റിങ്ങ്‌ഷെഡ് നിര്‍മ്മിക്കുക, വിവിധ ആവശ്യങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷ കൊടുക്കുന്ന അപേക്ഷകള്‍ക്ക് അക്‌നോളഡ്ജ്‌മെന്റ് നല്‍കുക, വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുക്കുന്ന അപേക്ഷകര്‍ക്ക് രശീത് നല്‍കുകയും യഥാസമയം വ്യക്തമായ മറുപടി നല്‍കുന്നതിനുളള നടപടി എടുക്കുകയും ചെയ്യുക, അധ്യാപന മേഖലയില്‍ നിന്നും എം.സി.എ ബിരുദധാരികളെ ഒഴിവാക്കാനുളള നടപടി പിന്‍വലിക്കുക, എന്നീ ആവശ്യങ്ങളടങ്ങുന്ന പത്രികയാണ് വൈസ് ചാന്‍സലര്‍ക്ക് നല്‍കിയത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയാണ് അവകശ പത്രിക സമര്‍പ്പിച്ചത്. പരിപാടി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.  ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കെ എസ് യു മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് മുക്കോളി അധ്യക്ഷനായിരുന്നു. ഇഫ്തികാറുദ്ദീന്‍ രണ്ടത്താണി, ജിഷാം പുലാമന്തോള്‍, അനീഷ് കരുളായി, രാജേഷ് ചാക്യാടന്‍, പി നിധീഷ്, ഫാറൂഖ് കാടപ്പടി, ടി പീയൂഷ്, ടി പി അക്ത്താഫ്, സഫീര്‍ജാന്‍ പാണ്ടിക്കാട്, സല്‍മാന്‍ കോട്ടക്കല്‍, എ സുഭീഷ് സംസാരിച്ചു.

സെല്‍ഭരണത്തിന് പകരം സദ്ഭരണം


മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ സെല്‍ഭരണത്തിന് പകരം  സദ്ഭരണം കാഴ്ചവയ്ക്കുവാന്‍ലക്ഷ്യമിട്ടിറങ്ങിയ യു.ഡി.എഫ് സര്‍ക്കാരിന്റെ ഓരോ ചുവടും ജനക്ഷേമകരമാണ്.നൂറുദിനം പിന്നിട്ട സര്‍ക്കാരിന്റെ ഭരണത്തിലേക്കൊരു തിരിഞ്ഞുനോട്ടം

മലയാളിയുടെ മനസ്സില്‍ പുതിയ ഒരോണനിലാവാണ് ഐക്യജനാധിപത്യമുന്നണി ഭരണത്തിന്റെ നൂറു ദിനങ്ങളിലൂടെ പിറന്നത്. ഒരു ഗവണ്‍മെന്റിനെ വിലയിരുത്തുവാന്‍ നൂറു ദിനങ്ങളുടെ പ്രവര്‍ത്തനപഠനം കൊണ്ട് സാദ്ധ്യമല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും നൂറു ദിനങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന കേരളത്തിലെ ഇടതുപക്ഷഭരണത്തില്‍ നിന്നും പുതിയ ഗവണ്‍മെന്റ് എത്രമാത്രം വ്യതിരിക്തമായി നീങ്ങുന്നുവെന്നത് വിശകലനം ചെയ്യേണ്ടതുണ്ട്. അത്തരമൊരു വിശകലനത്തിന് ഐക്യജനാധിപത്യമുന്നണി ഭരണം ഏറ്റെടുക്കുന്നതിനുമുമ്പുണ്ടായിരുന്ന ഇടതുപക്ഷഭരണത്തിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ചുള്ള ഒരു വിലയിരുത്തല്‍ കൂടി അനിവാര്യമാണല്ലോ?ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നതിനുമുമ്പുണ്ടായിരുന്ന അച്യുതാനന്ദന്‍ ഗവണ്‍മെന്റ് കേരളത്തെ എവിടെവരെ കൊണ്ടെത്തിച്ചിരുന്നുവെന്ന പരിശോധനയാണ് ആദ്യം നടത്തേണ്ടത്. അഴിമതിക്കെതിരെ കുരിശുയുദ്ധം എന്ന് വൃഥാ പ്രഖ്യാപിച്ചുകൊണ്ട് 2006 മെയ് 16 ന് അധികാരമേറ്റെടുത്ത അച്യുതാനന്ദന്‍ സര്‍ക്കാര്‍, മൈത്രി ഭവനപദ്ധതി, ലാവ്‌ലിന്‍, മെര്‍ക്കിന്‍സ്റ്റന്‍ ഭൂമി ഇടപാട്, സേവിമനോമാത്യു, സാന്റിയാഗോ മാര്‍ട്ടിന്‍ ബന്ധങ്ങള്‍ തുടങ്ങിയ അഴിമതിയുടെ കാണാക്കയങ്ങളിലേയ്ക്ക് മുങ്ങിത്താഴ്ന്ന കാഴ്ചയാണ് കണ്ടത്. അന്യസംസ്ഥാന വ്യാജ ലോട്ടറി മാഫിയ ഏതാണ്ട് 80,000 കോടി രൂപ കേരളത്തില്‍ നിന്നുകടത്തിക്കൊണ്ടുപോയി. ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും ദേശാഭിമാനിക്കുവേണ്ടി രണ്ടുകോടി രൂപ വസൂലാക്കിയത് ഇടതുപക്ഷഭരണത്തിന്റെ തുടക്കത്തിലായിരുന്നു. അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി കുത്തക കമ്പനിയായ സുസ്‌ലോണ്‍ തട്ടിയെടുത്തതും ഇടതുപക്ഷകാലത്തുതന്നെയായിരുന്നു. വ്യാജമദ്യലോബികള്‍ അഴിഞ്ഞാടിയ ഇടതുഭരണകാലത്ത് മലപ്പുറത്ത് 27 മനുഷ്യജീവനുകള്‍ വിഷക്കള്ളില്‍മുങ്ങി പിടഞ്ഞു മരിച്ചു. എക്‌സൈസ് വകുപ്പില്‍ കൊടികുത്തിവാണ അഴിമതിയെക്കുറിച്ച് യാതൊരു വിവരവും പുറത്തുവന്നില്ല.
 
68 ബാറുകളും 1610 കള്ളുഷാപ്പുകളും പുതുതായി അനുവദിച്ചുകൊണ്ട് കഴിഞ്ഞ ഇടതുഭരണം ജനങ്ങളെ മദ്യത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. കര്‍ഷക ആത്മഹത്യകളെക്കുറിച്ച് വിലപിച്ചുകൊണ്ട് അധികാരം തട്ടിയെടുത്ത ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷത്തിനകം നൂറ് കര്‍ഷകരാണ് ജീവനൊടുക്കിയത്. നാടുനീളെ കൊട്ടിഘോഷിച്ച് കര്‍ഷക കടാശ്വാസനിയമം കൊണ്ടുവന്നെങ്കിലും കടാശ്വാസത്തിനുവേണ്ടി നീക്കിവച്ച 130 കോടിയില്‍ നിന്ന് ഒരു ചില്ലിപ്പൈസ പോലും കര്‍ഷകന് നല്‍കിയില്ല. പെണ്‍വാണിഭക്കാരെ അറസ്റ്റ് ചെയ്ത് കയ്യാമം വച്ച് തെരുവിലൂടെ നടത്തിക്കുമെന്ന് വേദികള്‍ തോറും വീരവാദം മുഴക്കിയ അച്യുതാനന്ദന്‍ ഭരണം കയ്യിലായപ്പോള്‍ എല്ലാം മറന്നു. കസ്റ്റഡിമരങ്ങളും പകല്‍ക്കൊള്ളയും കൊലപാതകങ്ങളും നാടിനെ ഞെട്ടിച്ചു. മുത്തൂറ്റ് പോള്‍ വധക്കേസില്‍ ഇടതുഭരണക്കാര്‍ നടത്തിയ ഉരുണ്ടുകളികളാരും മറന്നുകാണുകയില്ലല്ലോ? വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അദ്ധ്യാപകന്റെ കൈ വെട്ടിയെറിഞ്ഞ ഭീകരസംഭവം നടന്നതും സുശക്തമായ ഇടതുപക്ഷ ആഭ്യന്തരഭരണത്തിന്‍ കീഴിലായിരുന്നു. വിദ്യാഭ്യാസവകുപ്പ് മാര്‍ക്‌സിസ്റ്റുപാര്‍ട്ടി തന്നെ ഏറ്റെടുത്ത്, തുഗ്ലക് പരിഷ്‌ക്കാരങ്ങളിലൂടെ അതിനെ ആന കയറിയ കരിമ്പിന്‍കാടാക്കി മാറ്റി. ആന്റണി സര്‍ക്കാരിന്റെ കാലത്ത് സ്വാശ്രയകോളേജ് രംഗത്ത് സ്വീകരിച്ച 50:50 എന്ന അനുപാതം പോരെന്നു പറഞ്ഞ് വണ്ടികള്‍ തകര്‍ത്തവര്‍ സ്വകാര്യമാനേജ്‌മെന്റുകള്‍ക്കുമുമ്പില്‍ മുട്ടുമടക്കിയതും മലയാളികള്‍ കണ്ടു. കെ. ഇ. ആര്‍ പരിഷ്‌ക്കാരം, ഏകജാലകസമ്പ്രദായം മുതലായ വികലപരീക്ഷണങ്ങളിലൂടെ രക്ഷിതാക്കളേയും വിദ്യാര്‍ത്ഥികളേയും അനിശ്ചിതത്വത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ചെയ്തത്. പാഠപുസ്തകങ്ങളില്‍ കമ്മ്യൂണിസം തിരുകിക്കയറ്റാന്‍ വേണ്ടി മതമില്ലാത്ത ജീവനെ സൃഷ്ടിച്ച് മതസ്ഥാപനങ്ങളുടെ നെഞ്ചില്‍ കഠാരയിറക്കി രസിച്ചു. മുന്‍കാല യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വികസനപദ്ധതികളെല്ലാം രാഷ്ട്രീയ തിമിരം ബാധിച്ച ഇടതുഭരണം തച്ചുടച്ചു. 
അഞ്ചു വര്‍ഷവും അപ്രായോഗിക വാദങ്ങളുന്നയിച്ച് സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രാവര്‍ത്തികമാക്കാതെ സമയനഷ്ടവും മൂലധന നഷ്ടവും സൃഷ്ടിച്ചു. ചിക്കന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ പടര്‍ന്നപ്പോള്‍ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും രണ്ടു തട്ടില്‍ നിന്ന് പകര്‍ച്ച വ്യാധി പരിശോധനാ വൈദഗ്ധ്യം തെളിയിക്കാനാണു ശ്രമിച്ചത്. സ്ഥലംമാറ്റം, സ്വകാര്യപ്രാക്ടീസ് എന്നീ വിഷയങ്ങളില്‍ എടുത്തുചാടി തീരുമാനങ്ങളെടുത്ത് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശിഥിലമാക്കുകയും ഡോക്ടര്‍മാരും രോഗികളും തമ്മില്‍ മാനസികമായ അകലം സൃഷ്ടിക്കുകയും ചെയ്തു.
 
സര്‍ക്കാര്‍ ആശുപത്രികളുപേക്ഷിച്ച് രോഗികള്‍ സ്വകാര്യആശുപത്രികളെ ശരണം പ്രാപിച്ച് ഗവണ്‍മെന്റ് ആശുപത്രികളില്‍ ഡോക്ടര്‍മാരില്ലാത്ത സ്ഥിതിപോലും സൃഷ്ടിക്കപ്പെട്ടു. ഇടതുപക്ഷ ഭരണത്തിന്‍കീഴില്‍ ന്യൂനപക്ഷങ്ങളെ ആക്ഷേപിച്ചും പുരോഹിതന്മാരെ നികൃഷ്ടജീവികളെന്നുവിളിച്ചും ഭരണാധികാരത്തിന്റെ അഹങ്കാരം ഉരുള്‍പൊട്ടിയൊഴുകുകയായിരുന്നു. പൂജാരിമാര്‍ക്കു ദക്ഷിണപോലും നിരോധിച്ച് അവരെ ശമ്പളക്കാരായ ട്രേഡ് യൂണിയന്‍ തൊഴിലാളികളാക്കാനും ശ്രമിച്ചു. ഇടതുഭരണകാലഘട്ടത്തില്‍ പരമപവിത്രമായ ശബരിമല സന്നിധാനം പോലും അപവാദങ്ങളുടെയും ദുര്‍മരണങ്ങളുടെയും ശാപങ്ങളുടെയും ചൂടില്‍ വെന്തുരുകി.ആയിരം നാവുകള്‍ കൊണ്ടു വിവരിച്ചാലും പതിനായിരം തൂലികകള്‍ കൊണ്ടു വര്‍ഷങ്ങളോളമെഴുതിയാലും തീരാത്ത തരത്തിലുള്ള കെടുകാര്യസ്ഥതകളുടെയും ദുര്‍ഭരണത്തിന്റെയും നാളുകളിലൂടെയാണ് അഞ്ചുവര്‍ഷത്തെ ഇടതുഭരണകാലഘട്ടം കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചുതീര്‍ത്തത്.ഫാരിസ് അബൂബക്കര്‍മാരും, സേവിമനോജ് മാത്യുമാരും, സാന്റിയാഗോ മാര്‍ട്ടിന്‍മാരും ചേര്‍ന്ന് തിരക്കഥയെഴുതി അച്യുതാനന്ദനും പിണറായിയും ഹീറോയും വില്ലനുമായി എ.കെ.ജി. സെന്ററിന്റെ ബാനറില്‍ സി.പി.എം. സംവിധാനം ചെയ്തിറക്കിയ ഇടതുഭരണമെന്ന ഹൊറര്‍ ചിത്രം മെയ് മാസത്തിലവസാനിച്ചപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ കടക്കെണിയുടെ പാതാളത്തിലകപ്പെട്ടുകഴിഞ്ഞിരുന്നു. ഇടതുസര്‍ക്കാരിന്റെ ധനമാനേജ്‌മെന്റിന്റെ പിഴവുകള്‍കൊണ്ട് കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 78, 673 കോടി രൂപയുടെ കടത്തിലേക്കാണ് കേരളം നിപതിച്ചത്. ഓരോ കേരളീയനും 23563 രൂപയുടെ കടക്കാരനായി മാറി. ഇടതുസര്‍ക്കാര്‍ വരുത്തിവച്ച സാമ്പത്തിക ബാദ്ധ്യതകളെല്ലാം ഉടന്‍തന്നെ പരിഹരിക്കേണ്ടുന്ന ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു മേല്‍ വന്നു വീണിരിക്കുകയാണ്.
 
21546 കോടി രൂപ അടിയന്തിരമായി കൊടുത്തുതീര്‍ക്കണം. പെന്‍ഷന്‍ ശമ്പളപരിഷ്‌ക്കരണത്തിന് 4825 കോടി രൂപ വേണം. റേഷന്‍സബ്‌സിഡി ബാധ്യത 226 കോടി രൂപയാണ്. സാമൂഹിക സുരക്ഷാപെന്‍ഷനുകള്‍ക്ക് 200 കോടി രൂപ കണ്ടെത്തണം. കെ.എസ്.ആര്‍.ടി.സി. ഭവനനിര്‍മ്മാണബോര്‍ഡ് എന്നിവയുടെ ബാദ്ധ്യതകളും പഞ്ചായത്ത് പദ്ധതിവിഹിതവും സര്‍ക്കാരിനു തലവേദനയായിമാറി. ഇങ്ങനെ സര്‍വ്വരംഗങ്ങളിലും കേരളത്തിലെ ജനങ്ങളെ നിലയില്ലാക്കയങ്ങളില്‍ മുക്കിത്താഴ്ത്തിയതിനുശേഷമാണ് അച്യുതാനന്ദനും മന്ത്രിപ്പടയും നൂറു ദിവസങ്ങള്‍ക്കു മുമ്പ് ഭരണക്കസേരകള്‍ വിട്ട് കൂകി വിളിച്ച് ഇറങ്ങിപ്പോയി പ്രതിപക്ഷത്തിരുന്ന് ഗോഷ്ടി കാണിക്കുന്നത്.മെയ് മാസത്തില്‍ ചേര്‍ന്ന ആദ്യ യു.ഡി.എഫ്. മന്ത്രിസഭായോഗം തന്നെ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാനുള്ള നടപടി സ്വീകരിച്ചു. പെട്രോളിന്റെ അധിക നികുതികുറച്ച് സാധാരണ ജനങ്ങളെ രക്ഷിക്കുവാനുള്ള ധീരമായ നടപടിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏറ്റവുമാദ്യമായി നടപ്പാക്കിയ ജനക്ഷേമപരിപാടി. ആ തീരുമാനം വഴി സംസ്ഥാന സര്‍ക്കാരിന് 131.94 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നറിഞ്ഞിട്ടുകൂടി സാധാരണജനങ്ങളുടെ ക്ഷേമത്തിനുമുന്‍തൂക്കം നല്‍കി അധികനികുതി കുറയ്ക്കുവാനാണ് യു.ഡി.എഫ് മന്ത്രിസഭ ശ്രമിച്ചത്.
എന്‍ഡോസള്‍ഫാന്റെ പേരുപറഞ്ഞ് എത്രമാത്രം മുതലക്കണ്ണീരാണ് സി.പി.എം ഒഴുക്കിയത്. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനുവേണ്ടി കുറച്ചുനേരം ആഹാരം പോലും ഉപേക്ഷിച്ച അച്യുതാനന്ദന്റെ ഭരണത്തില്‍ ദുരിതബാധിതര്‍ക്ക് പ്രത്യക്ഷമായ യാതൊരു സഹായവും ലഭിച്ചിരുന്നില്ല. അവരുടെ പേരു പറഞ്ഞ് പാര്‍ട്ടിയിലെ അണികള്‍ക്ക് നേരം പോകാനുള്ള കുറേ സമരവിഷയങ്ങളുണ്ടാക്കുവാന്‍ മാത്രമാണ് ഇടതുപക്ഷം ശ്രമിച്ചത്. എന്നാല്‍ അധികാരം ഏറ്റെടുത്തയുടന്‍തന്നെ എന്‍ഡോസള്‍ഫാന്‍ മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തിരമായി ഒരു ലക്ഷം രൂപ സാമ്പത്തികസഹായം നല്‍കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.
 
അഞ്ചു വര്‍ഷം ഭരിച്ചിട്ടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി പ്രായോഗികമായി ഒന്നും ചെയ്യാതിരുന്ന ഇടതുപക്ഷക്കാര്‍, ഇപ്പോള്‍ അക്കാര്യത്തില്‍ അധികമൊന്നും ഉരിയാടിക്കേള്‍ക്കുന്നില്ല. ഇരുപതു സംസ്ഥാനങ്ങള്‍ എന്‍ഡോസള്‍ഫാന് അനുഗുണമായി അണിനിരന്നിട്ടും അതു നിരോധിക്കണമെന്ന ശക്തമായ നിലപാടെടുക്കുവാനും ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റിന് കഴിഞ്ഞു. ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ രണ്ടാമത്തെ അലോട്ട്‌മെന്റില്‍ പരിഗണിച്ച് വേഗത്തില്‍ നടപടികളെടുത്തു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.
കുട്ടനാട്ടിലെ നെല്‍പ്പാടങ്ങളില്‍ വേനല്‍ മഴമൂലം വിളകള്‍ ചീഞ്ഞളിഞ്ഞപ്പോള്‍ കയ്യുംകെട്ടി നിന്ന് കര്‍ഷകന്റെ കണ്ണീരുകണ്ടു രസിക്കുകയായിരുന്നു ഇടതുഗവണ്‍മെന്റ്. കൊയ്ത്തുയന്ത്രങ്ങളിറക്കി അവരുടെ വിളകള്‍ ശേഖരിക്കുവാന്‍ യാതൊരു സഹായവും സര്‍ക്കാര്‍ ചെയ്തിരുന്നില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് ആദ്യദിനത്തില്‍ തന്നെ കുട്ടനാട്ടില്‍ പുതിയ കൊയ്ത്ത് യന്ത്രങ്ങള്‍ വാങ്ങാനുള്ള നടപടികളാരംഭിച്ചു. ഇടതുപക്ഷ ഗവണ്‍മെന്റ് പാര്‍ശ്വവര്‍ത്തികളെ തിരുകികയറ്റുവാന്‍ വേണ്ടി അനധികൃതമായി ജനുവരി ഒന്നുമുതല്‍ നടത്തിയ എല്ലാ നിമയനങ്ങളും പുനഃപരിശോധിച്ച് നീതി നടപ്പാക്കുവാനുള്ള ശക്തമായ തീരുമാനവും എടുക്കുകയുണ്ടായി. ആദിവാസിജനങ്ങളെ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ചൂഷണം ചെയ്യുവാനാണ് മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി എന്നും ശ്രമിച്ചിട്ടുള്ളത്. അവരെ ചെങ്കൊടി പിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഗോത്രവര്‍ഗ്ഗസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം പരാജിതമായി. അതുകൊണ്ട് ആദിവാസിവിഭാഗങ്ങളുടെ പ്രശ്‌നങ്ങളോടു മുഖം തിരിക്കുവാനും അവരെ മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്ന് അകറ്റിനിര്‍ത്തുവാനുമാണ് സി.പി.എം. ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എം. നയിച്ച മന്ത്രിസഭകളൊന്നും തന്നെ അധികാര കേന്ദ്രത്തിന്റെ നാലയലത്തടുക്കുവാന്‍ ആദിവാസിജനങ്ങളെ അനുവദിച്ചിരുന്നില്ല.
 
കേരളത്തിന്റെ ആഫ്രിക്ക എന്നറിയപ്പെടുന്ന വയനാട്ടില്‍ നിന്നും ഒരു വനിതാമന്ത്രിയെ നിയമിച്ചുകൊണ്ട് കേരളത്തിന്റെ സാമൂഹിക സമത്വ നിര്‍മ്മാണപ്രക്രീയയില്‍ ഒരു രജതരേഖ രചിക്കുവാന്‍ യു.ഡി.എഫ്. ഗവണ്‍മെന്റിന് കഴിഞ്ഞു. ആദിവാസി ഊരുകളിലെ അവിവാഹിതരായ അമ്മമാരെ പുനരധിവസിപ്പിക്കുവാനുള്ള സമഗ്രമായ കര്‍മ്മപദ്ധതിക്ക് മന്ത്രിസഭ രൂപം നല്‍കി. അവര്‍ക്ക് ഒരേക്കര്‍ ഭൂമി വീതം സൗജന്യമായി നല്‍കുവാനും അവിവാഹിതരായ അമ്മമാര്‍ക്ക് നല്‍കിവരുന്ന പെന്‍ഷന്‍ 300 രൂപയില്‍ നിന്നും 1000 രൂപയായി വര്‍ദ്ധിപ്പിക്കുവാനുമാണ് തീരുമാനിച്ചിട്ടുള്ളത്.ഈ പദ്ധതികളെല്ലാം തന്നെ സുഗമമായി നടന്നുവരികയാണ്. എ.കെ.ജി സെന്ററില്‍ നിന്ന് റിമോട്ട് കണ്‍ട്രോളിംഗ് വഴി നടന്നിരുന്ന ഇടതുഭരണത്തില്‍ നിന്നും വ്യത്യസ്തമായി സുതാര്യവും ജനപക്ഷത്തുനിന്നുള്ളതുമായ ഭരണരീതിയാണ് തുടക്കം മുതലേ യു.ഡി.എഫ് തുടര്‍ന്നുവരുന്നത്. മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ സെല്‍ഭരണത്തിന് പകരം ഒരു സല്‍ഭരണം കാഴ്ചവയ്ക്കുവാന്‍ വേണ്ടി ഭരണപരമായ ഇടപെടലുകളില്‍ നിന്ന് കെ.പി.സി.സി ഒഴിഞ്ഞു നില്‍ക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രഖ്യാപിക്കുകയുണ്ടായി. ആദ്യത്തെ മന്ത്രിസഭായോഗത്തില്‍ തന്നെ ജനകീയ തീരുമാനങ്ങള്‍ എടുത്ത സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച കേരള ജനതയ്ക്കുമുന്നില്‍ ഭരണം ഒരു തുറന്ന പുസ്തകം തന്നെയായിരിക്കും.
 
സാമൂഹിക സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യവികസനത്തിനും പ്രാധാന്യം നല്‍കുന്ന അഴിമതിരഹിതമായ സുതാര്യഭരണമാണ് യു.ഡി.എഫ് വിഭാവനം ചെയ്യുന്നത്. വികസനവും കരുതലുമാണതിന്റെ മുഖമുദ്ര. എല്ലാവിഭാഗം ജനങ്ങള്‍ക്കും നീതി ഉറപ്പാക്കിക്കൊണ്ട് ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നീ അടിസ്ഥാന ജീവിത ആവശ്യങ്ങള്‍ നിറവേറ്റുകയെന്നതാണ് ഒരു ഭരണസംവിധാനത്തിന്റെ അടിസ്ഥാന ലക്ഷ്യം. അതിന്റെ ഭാഗമായി 15 അവശ്യസാധനങ്ങള്‍ കമ്പോളവിലയേക്കാള്‍ പത്തുശതമാനം കുറഞ്ഞ നിരക്കില്‍ പൊതുവിതരണശൃംഖല വഴി ജനങ്ങളിലെത്തിക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടന്നുവരികയാണ്. സ്‌കൂളുകളിലെ ഉച്ചഭക്ഷണവിതരണപദ്ധതി ഹൈസ്‌കൂള്‍ തലത്തില്‍ കൂടി എത്തിക്കുവാന്‍ കഴിയണം. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സമഗ്രമായ ആരോഗ്യഇന്‍ഷ്വറന്‍സ് പദ്ധതി, കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ശിശുഅവകാശ കമ്മീഷന്‍, പൊതു -സ്വകാര്യസംരംഭങ്ങളെ വിവേചിക്കാത്ത നിക്ഷേപസൗഹൃദഅന്തരീക്ഷം എന്നിവയെല്ലാം കേരളത്തില്‍ അടിയന്തിരമായി സൃഷ്ടിക്കപ്പെടേണ്ട കാര്യങ്ങളാണെന്ന് യു.ഡി.എഫ് നേതൃത്വം ചിന്തിക്കുന്നു. ഇടതുഭരണകാലത്ത് കള്ളക്കണക്കിലൂടെയും കൃത്രിമ നടപടികളിലൂടെയും പൊതുമേഖലാവ്യവസായസ്ഥാപനങ്ങളെ ലാഭത്തിലാക്കി എന്ന് ജനങ്ങളോട് കള്ളം പറയുകയായിരുന്നു.
ഭീമമായ കടം എഴുതിത്തള്ളിയും ഫാക്ടറി വളപ്പിലെ ഭൂമി വിറ്റുനശിപ്പിച്ചും ആണ് ലാഭത്തിന്റെ കണക്കുകള്‍ അവര്‍ എഴുന്നള്ളിച്ചിരുന്നത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നീ പദ്ധതികളെ ഇടതുപക്ഷം അവതാളത്തിലാക്കി. 'അതിവേഗം ബഹുദൂര'മെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതികള്‍ക്കെല്ലാം മുന്‍ഗണന നല്‍കുവാനാണ് യു.ഡി.എഫ് തീരുമാനം. കേന്ദ്രവിരുദ്ധതയുടെ പേരില്‍ ഇടതുപക്ഷം പാഴാക്കിയ കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകള്‍ ഉടന്‍ നടപ്പാക്കണമെന്നാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ ആഗ്രഹം. ഐ.ടി. ഒരു വ്യവസായ വിഷയമെന്നതിലുപരിയായി ഒരു ജീവിതചര്യയാക്കി മാറ്റുവാനും ഇ-ഗവേണന്‍സ് പ്രായോഗികമാക്കി മാറ്റുവാനും ഗവണ്‍മെന്റ് സദാ ജാഗരൂകമായിരിക്കും.
 
ഈ സ്വപ്‌നങ്ങളെല്ലാം തന്നെ സമയാനുബന്ധിതമായി പൂവണിയിച്ചുകൊണ്ടാണ് യു.ഡി.എഫ് ഗവണ്‍മെന്റിന്റെ ഓരോ ദിനങ്ങളും മുന്നേറിക്കൊണ്ടിരിക്കുന്നത്. സ്വപ്‌നങ്ങളിലേക്ക് വേഗച്ചിറകുകളുമായി പറക്കുന്ന ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് സ്മാര്‍ട്ട് സിറ്റിയെന്ന ജനപ്രീയ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിക്കഴിഞ്ഞു. അച്യുതാനന്ദന്റെ മുരടന്‍ മനസ്സു തീര്‍ത്ത തര്‍ക്കങ്ങളില്‍ കേരളത്തിന്റെ ഐ.ടി. സ്വപ്‌നങ്ങളെല്ലാം കഴിഞ്ഞ അഞ്ചുവര്‍ഷകാലം ചിതറിവീഴുകയായിരുന്നു. വാര്‍ഷികശമ്പളയിനത്തില്‍ 3000-3500 കോടി രൂപ ലഭ്യമാകുന്ന ഒരു ലക്ഷത്തോളം തൊഴിലുകള്‍, ബന്ധപ്പെട്ട സമസ്ത മേഖലകളിലും വികസനസാദ്ധ്യതകള്‍ തുടങ്ങിയ പ്രതീക്ഷകളുടെ കൂമ്പാരവുമായിട്ടാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി കേരളീയരുടെ മനസ്സിലിടം തേടിയത്. മുട്ടാപ്പോക്കുകളും രാഷ്ട്രീയ അടിയൊഴുക്കുകളും അഴിയാക്കുരുക്കുകളും കൊണ്ട് അച്യുതാനന്ദനും കൂട്ടരും അഞ്ചുവര്‍ഷം ആ സ്വപ്‌നപദ്ധതിയുടെ ചിറകൊടിച്ചിട്ടിരിയ്ക്കുകയായിരുന്നു. അവര്‍ പാഴാക്കിയ സമയമോര്‍ത്ത് മനം മടുത്തിരിക്കാതെ സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്ക് പുതിയ ചിറകുകള്‍ നല്‍കുകയാണ് പുതിയ മന്ത്രിസഭ. സ്മാര്‍ട്ട് സിറ്റി ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാനപം ഒക്‌ടോബര്‍ 31 ന് മുന്‍പു നടത്തുവാനും അപ്പോള്‍ത്തന്നെ ആദ്യഘട്ടനിര്‍മ്മാണം തുടങ്ങുമെന്നുമാണ് ദുബായ് ടെക്‌നോളജി ആന്റ് മീഡിയ ഫ്രീസോണ്‍ അതോറിറ്റി (ടീകോം) യുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
 
2012 ഒക്‌ടോബറില്‍ ആദ്യഘട്ടത്തിന്റെ പണി പൂര്‍ത്തീകരിയ്ക്കും. അനാവശ്യരാഷ്ട്രീയതര്‍ക്കങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ടി മെച്ചപ്പെട്ട മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കരാറിനുപകരം ഇടതുസര്‍ക്കാരിന്റെ കരാര്‍ തന്നെയാണ് നടപ്പാക്കുന്നത്. ഇടതുസര്‍ക്കാര്‍ ഉന്നയിച്ച ചില അഭിപ്രായോഗിക വ്യവസ്ഥകള്‍ക്ക് പകരം സെസിനു കേന്ദ്രവ്യവസ്ഥകള്‍ മാത്രമേ ബാധകമാക്കുകയുള്ളു. സ്മാര്‍ട്ട് സിറ്റിയ്ക്ക് കിന്‍ഫ്രയുടെ നാലേക്കര്‍ കൂടി നല്‍കി ആകെ വിസ്തീര്‍ണ്ണം 250 ഏക്കറാകുന്നതോടെ ബഹുസേവന സെസ് എന്ന കേന്ദ്രഅംഗീകാരം നേടാനും അവസരം ലഭിക്കും. അതോടെ ഐ.ടിയ്ക്കു പുറമേ ബാങ്കിങ്, ഡിസൈന്‍, ഗവേഷണവികസന രംഗം, തുടങ്ങിയ മേഖലകളിലും സേവന വ്യവസായങ്ങള്‍ വരികയും തൊഴിലവസരങ്ങള്‍ വര്‍ദ്ധിയ്ക്കുകയും ചെയ്യും.    
സ്മാര്‍ട്ട് സിറ്റി പദ്ധതിയ്‌ക്കൊപ്പം കൊച്ചിയില്‍ ഒട്ടേറെ അടിസ്ഥാനവികസന പദ്ധതികളും യു.ഡി.എഫ് ഗവണ്‍മെന്റ് വിഭാവനം ചെയ്തിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിലേയ്ക്ക് റോഡുസൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നതാണിതില്‍ പ്രധാനം. വിദേശനിക്ഷേപത്തിന് കേരളം അനുയോജ്യമാണെന്ന സന്ദേശമാണ് സ്മാര്‍ട്ട് പദ്ധതികളിലൂടെ ഗവണ്‍മെന്റ് ലോകത്തിനു നല്‍കുന്നത്.
 
ഒരു വശത്ത് സമ്മര്‍ദ്ദതന്ത്രങ്ങളുമായി ടീകോമും മറുവശത്ത് മുരടന്‍ ആശയങ്ങളും സംശയങ്ങളുമായി ഗവണ്‍മെന്റും ഏറ്റുമുട്ടിയിരുന്ന ഇടതുപക്ഷഭരണകാലത്തില്‍ നിന്നു വ്യത്യസ്തമായി പരസ്പര സഹകരണത്തിന്റേയും വിശ്വാസ്യതയുടേയും പ്രവര്‍ത്തനമേഖലയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുറന്നിട്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് പാര്‍ക്കായി സ്മാര്‍ട്ട്‌സിറ്റിയെ മാറ്റാന്‍ ദുബായ് കമ്പനിയെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു. ഈ സര്‍ക്കാരിന്റെ നയങ്ങള്‍ കാലത്തിനും യുവാക്കള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും ജനങ്ങളുടെ സ്വപ്‌നങ്ങളെ പൂവണിയിക്കുന്നതുമാണെന്നതില്‍ സംശയമില്ല. 
'യഥാരാജാ തഥാ പ്രജാ' എന്ന രീതിയില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് വളര്‍ത്തിയെടുത്ത വികലമായ തൊഴില്‍ സംസ്‌ക്കാരത്തില്‍ നിന്ന് കേരളം അനുനിമിഷം മാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സ്മാര്‍ട്ട് സിറ്റി പ്രാവര്‍ത്തികമാക്കുന്നതോടെ പുതിയൊരു ട്രേഡ് യൂണിയന്‍ സംസ്‌ക്കാരം കൂടി വളര്‍ത്തിയെടുക്കുവാന്‍ സംസ്ഥാന ഗവണ്‍മെന്റിന് കഴിയും