Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Wednesday, March 21, 2012

പിറവം ‚ ഇന്ന് വിധി പറയും!


പിറവത്തെ ജനഹിതം ബുധനാഴ്ച രാവിലെ അറിയാം. മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്‌കൂളില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ഒമ്പത് റൗണ്ട് വോട്ടെണ്ണുന്നതോടെ പിറവത്തെ ജനവിധിയറിയാം.

134 ബൂത്തുകളാണ് പിറവത്തുണ്ടായിരുന്നത്. 14 മേശകളാണ് വോട്ടെണ്ണുന്നതിനായി ക്രമീകരിച്ചിട്ടുള്ളത്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ തന്നെ സര്‍വീസ് വോട്ടുകളും എണ്ണിത്തുടങ്ങും. 323 സര്‍വീസ് ബാലറ്റില്‍ 316 എണ്ണം മാത്രമാണ് ഇതുവരെ തിരിച്ചെത്തിയത്. ബുധനാഴ്ച രാവിലെ എട്ടുവരെ സര്‍വീസ് വോട്ടുകള്‍ സ്വീകരിക്കും. എട്ടരയോടെ ലീഡ് നിലയും പത്തു മണിയോടെ ഫലവും അറിയാനാകും.

ലോകമെമ്പാടുമുള്ള മലയാളികള്‍ പിറവത്തിന്റെ മനസ്സറിയാന്‍ കാത്തിരിക്കുകയാണ്. കേരളം കണ്ടതില്‍ ഏറ്റവും വാശിയുള്ള ഉപ തിരഞ്ഞെടുപ്പാണ് പിറവത്ത് നടന്നത്. ഇരു മുന്നണികളും ശുഭപ്രതീക്ഷയോടെയാണ് വിധി കാത്തിരിക്കുന്നത്.

1,58,055 പേരാണ് പിറവത്ത് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് യു.ഡി.എഫ്. സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് ഇരു മുന്നണികളും സമ്മതിച്ചുകൊണ്ടാണ് പ്രചാരണം തുടങ്ങിയത്. നേരിയ ഭൂരിപക്ഷം മാത്രമുള്ള യു.ഡി.എഫ്. സര്‍ക്കാരിന് പിറവത്ത് സീറ്റ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നെയ്യാറ്റിന്‍കരയില്‍ ഉപ തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത് യു.ഡി.എഫിന് ആശ്വാസം നല്‍കുന്നുണ്ട്.

ആരോഗ്യ മേഖലക്ക് 470 കോടി



സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മെഡിക്കല്‍കോളേജ് ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ 470 കോടി രൂപ വകയിരുത്തി.
അടുത്ത രണ്ടു വര്‍ഷത്തിനകം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ തീരുമാനമായത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തുടര്‍വര്‍ഷങ്ങളില്‍ പാലക്കാട്, കൊല്ലം ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതിന് തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ സംസ്ഥാനത്തെ നാലു പിന്നോക്ക ജില്ലകളില്‍ ഓരോ മെഡിക്കല്‍കോളേജുകള്‍ അനുവദിച്ചിരുന്നു. തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ പുതിയ ദന്തല്‍കോളേജുകള്‍ ഈ വര്‍ഷം ആരംഭിക്കും. ഇതിനായി അഞ്ചു കോടി രൂപയും സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാതൃ-ശിശു മരണ നിരക്കുകള്‍ വളരെ കുറവഉള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്തീകളുടെയും കുട്ടികളുടെയും ആശുപത്രകളില്ലാത്ത എട്ട് ജില്ലകളില്‍ അവ സ്ഥാപിക്കാനായി 35 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വാഹനാപകടങ്ങളില്‍ ഇരയാവുന്നവരെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കുന്നതിനായി ഒരു തൃതീയ പരിചരണ ശൃംഖല ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ ജില്ലകളിലും 108 ആബുലന്‍സ് സംവിധാനം ഏര്‍പ്പടുത്തും. ഇതിനായി 40 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ട്രോമാ കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി 25 കോടി രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

അടുത്ത സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 50 ഹോമിയോ ഡിസ്പന്‍സറികള്‍ ആരംഭിക്കും. ഇതിനായി 3.42 കോടി രൂപ കവകയിരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഹോമിയോ ആശുപത്രികള്‍ ഇല്ലാത്ത ജില്ലകളില്‍ 25 കിടക്കകളുള്ള പുതിയ ഹോമിയോ ആശുപത്രികള്‍ ആരംഭിക്കും. കണ്ണൂര്‍ ജില്ലയിലെ ആദിവാസി മേഘലയില്‍ 10 കിടക്കളുള്ള ഹോമിയോ ആശുപത്രിക്ക് 35 ലക്ഷം രൂപ വകയിരുത്തി. വരുന്ന നടപ്പു സാമ്പത്തിക വര്‍ത്തില്‍ ആശുപത്രിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ സ്തീകളുടെയും കുട്ടികലുടെയും ക്യാന്‍സര്‍, പുകയില ജന്യ കാന്‍സര്‍, മറ്റ് ക്യന്‍സര്‍ എന്നിവ മുന്‍കൂട്ടികാണുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇതിനായി 22 കോടി രൂപ വകയിരുത്താനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ തിരുവനന്തപുരം ക്യാമ്പസില്‍10 നിലകെട്ടിടത്തിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. സ്‌കൂള്‍കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ നടപ്പാക്കിയിരുന്ന സ്‌കൂള്‍ ഹെല്‍ത്ത് പദ്ധതി എല്ലാ ദില്ലകളിലേക്കും വ്യാപിപ്പിക്കാനും തീരുമാനമായി. എന്‍ഡോള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാറിന് ഒരു പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് സംസ്ഥാനവിഹിതം 25 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്.

തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ പുതിയ ലബോറട്ടറി ബ്ലോക്ക് സ്ഥാപിക്കുന്നതിനും, 4 ഡി സ്‌കാനറും, ഡിജിറ്റല്‍ മാമോഗ്രാഫി മെഷീനും സ്ഥാപിക്കുന്നതിനുമായി 15 കോടി രുപ വകയിരുത്തിയിട്ടുണ്ട്. എം ജി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള തലപ്പാടി സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രത്തിനും വൈറോളജി ഗവേഷണകേന്ദത്തിനുമായി ഒരുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ന്യായ വിലക്ക് മരുന്നു വിതരണം ചെയ്യുന്നതിനായി തുടക്കം കുറിച്ച കാരുണ്യ ഫാര്‍മസിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും ബഡ്ജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ജനങ്ങളുടെ സാമൂഹിക ക്ഷേമം ലക്ഷ്യമാക്കിയാണ് ബജറ്റിലെ ഓരോ നിര്‍ദ്ദേശങ്ങളും. ഒരു വ്യക്തിയുടെ അനാരോഗ്യം മനസിനാണെങ്കിലും ശരീരത്തിനാണെങ്കിലും അത് യഥാസമയം ചികിത്സിച്ച് ഭേദമാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുകയെന്നത് പൊതു സമൂഹത്തിന്റെ ധര്‍മ്മമാണ്. ഇതു മനസിലാക്കി പൊതുജന താല്‍പര്യവും ക്ഷേമവും മുന്നില്‍കണ്ടാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ധനമന്ത്രി കെ എം മാണി തന്റെ ജനപ്രിയ ബജറ്റില്‍ വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് 28,420 പുതിയ വീടുകള്‍ പണിത് നല്‍കും

ഭവനരഹിതരായ ആളുകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 28,420 വീടുകള്‍ പണിത് നല്‍കും. കേന്ദ്ര പദ്ധതിയായ ഇന്ദിര ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനു പുറമെ
6,400 വീടുകള്‍ പുനരുദ്ധരിക്കുന്നതിനും സഹായം നല്‍കുമെന്ന് ധനമന്ത്രി കെ.എം മാണി ബജറ്റില്‍ പ്രഖ്യാപിച്ചു. പദ്ധതിക്കായി 40 കോടി രൂപ വകയിരുത്തി. ഈ പദ്ധതി പ്രകാരമുള്ള ധനസഹായം പട്ടിക ജാതിക്കാര്‍ക്ക് 2 ലക്ഷം രൂപയും പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 2.5 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു. കൂടാതെ പൊതുവിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നതാണ്. അത്തരമാളുകള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം നല്‍കും.

ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി ദേശിയ ഗ്രാമീണ ജീവന ദൗത്യം വഴി സൂഷ്മ സംരഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സംസ്ഥാന വിഹിതമായി ഈ വര്‍ഷം പത്ത് കോടി രൂപ വകയിരുത്തി. നഗരങ്ങളിലേതിന് സമാനമായ പുര പദ്ധതി’കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കും. ഈ പദ്ധതി ഇപ്പോള്‍ തൃശ്ശൂര്‍ മലപ്പുറം ജില്ലകളില്‍ കേന്ദ്ര സഹായത്തോടെ ആരംഭിച്ചു കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സംവിധാനം ശക്തിപ്പെയുത്തതിനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ലോക ബാങ്ക് സഹായത്തോടെയുള്ള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡെലിവറി പ്രോജക്ട് എന്ന പദ്ധതി ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചു. ഈ പദ്ധതിക്ക് അടുത്ത വര്‍ഷം 248 കോടി ലഭ്യമാക്കുന്നതാണ്. കൂടുംബശ്രീയുടെ പ്രവര്‍ത്തനങ്ങല്‍ക്കായി 84 കോടി രൂപയും വകയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള പെന്‍ഷന്‍ ഉള്‍പ്പടെ എല്ലാ സാമൂഹിക സുരക്ഷ പെന്‍ഷനുകളും ആവശ്യക്കാരായ ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അകൗണ്ടിലൂടെ ഇലക്‌ട്രോണിക്ക് സംവിധാനം വഴി വിതരണം ചെയ്യുന്നതാണ്.

ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി മഴവെള്ള സംഭരണ സംരഭങ്ങല്‍ ഊര്‍ജിതപ്പെടുത്തും. ഇതിന്റെ ഭാഗമായി പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് മഴവെള്ള സംഭരണ സംവിധാനം നിര്‍ബന്ധമാക്കും. അതുപോലെ തന്നെ പുതുതായി നിര്‍മിക്കുന്ന എല്ലാ ഫഌറ്റുകള്‍ക്ക് ഖരമാലിന്യ സംവിധാനം നിര്‍ബന്ധമാക്കുന്നതാണ്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിന്റെ പരിതിയില്‍ വരാത്ത ഇടി-മിന്നല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ധനസഹായം നല്‍കുന്നതാണ്. വര്‍ക്കല പാപനാശം, അരുവിക്കര, ആലുവ, ഭാരതപ്പുഴ എന്നിവിടങ്ങളില്‍ പിതൃതര്‍പ്പണത്തിനെത്തുന്ന തീര്‍ത്ഥാടര്‍ക്ക് ബലിമണ്ഡപങ്ങള്‍ നിര്‍മിക്കുന്നതിന് 60 ലക്ഷം രൂപ അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍; പുതിയ അണക്കെട്ടിന് അമ്പത് കോടി


മുല്ലപ്പെരിയാറില്‍ പുതിയ സംരക്ഷണ അണക്കെട്ട് നിര്‍മ്മിക്കുന്നതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി അമ്പത് കോടിരൂപ ബജറ്റില്‍ മാറ്റിവെച്ചു.
കേരളത്തിലെ അമൂല്യമായ ജലസമ്പത്ത് ജാഗ്രതയോടെ സംരക്ഷിച്ച് മെച്ചപ്പെട്ട ജല മാനേജ്‌മെന്റിലൂടെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ദുര്‍ബ്ബലാവസ്ഥ കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന അതീവ ഗുരുതരവും സ്‌ഫോടനാത്മകവുമായ പ്രശ്‌നമാണ്. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെളളവും ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഈ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനു 1300 അടി താഴെ പുതിയൊരു സംരക്ഷണ അണക്കെട്ട് നിര്‍മ്മിക്കേണ്ടതുണ്ടെന്ന് കെഎം മാണി പറഞ്ഞു.

ജലനിധി പദ്ധതിയുടെ രണ്ടാംഘട്ടം 8 ജില്ലകളിലെ 200 പഞ്ചായത്തുകളില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. 2012-17 കാലഘട്ടത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ആകെ ചെലവ് 1022 കോടി രൂപയാണ്. ജലനിധിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിനായി 110 കോടി രൂപ വകയിരുത്തി. കൊല്ലം-കോട്ടപ്പുറം ദേശീയപാത 2012-13ല്‍ തന്നെ യാഥാര്‍ത്ഥ്യമാക്കും. ഇതോടൊപ്പം ദീര്‍ഘിപ്പിക്കല്‍ നടപടികളും ആരംഭിക്കും. ദേശീയ ജലപാത കോട്ടപ്പുറം മുതല്‍ നീലേശ്വരം വരെയും, കൊല്ലം മുതല്‍ കോവളം വരെയും ദീര്‍ഘിപ്പിക്കുന്നതിനുള്ള പ്രാരംഭ പഠനങ്ങള്‍ നാറ്റ്പാക്കില്‍ പൂര്‍ത്തിയായി വരികയാണ്. ദേശീയ ജലപാതയുമായി ബന്ധപ്പെടുത്തി നടയറ മുതല്‍ കൊല്ലം വരെയുള്ള ഭാഗം ഗതാഗതയോഗ്യമാക്കുന്നതിനായി കൊല്ലം തോടിന്റെ അവശേഷിക്കുന്ന പണികള്‍ പൂര്‍ത്തീകരിക്കും. നബാര്‍ഡ് സഹായത്തോടെ വടകര-മാഹി കനാലിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങും.

കോഴിക്കോട് ജില്ലയിലെ ഇ.കെ കനാലിന്റെ ഭാഗികമായ പുനരുദ്ധാരണം നബാര്‍ഡ് സഹായത്തോടെ ഏറ്റെടുക്കും. ദേശീയ ജലപാതാ പദ്ധതികള്‍ക്കായി 90 കോടി രൂപ വകയിരുത്തി. സംസ്ഥാന ജലപാതയുടെ തൃശ്ശൃര്‍ ജില്ലയിലെ പൂവത്തുംകടവ് മുതല്‍ മലപ്പുറം ജില്ലയിലെ പൊന്നാനി വരെയും മലപ്പുറം ജില്ലയിലെ വെട്ടം മുതല്‍ കോരപ്പുഴ വരെയും (ഏകദേശം 75.35 കി.മി) ഉള്ള കനാല്‍ നവീകരിച്ച് ഗതാഗത യോഗ്യമാക്കും. ഇതിനായി 13-ാം ധനകാര്യ കമ്മീഷന്‍ അവാര്‍ഡില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കും. തീരദേശ സംരക്ഷണത്തിനായി നൂതനവും, പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലുമുളള ജിയോ ട്യൂബ് ഉപയോഗിച്ചുളള സൈറ്റ് സ്‌പെസിഫിക്ക് സബ്‌മേര്‍ജ്ഡ് റീഫ്-ന്റെ നിര്‍മ്മാണത്തിനായി പദ്ധതി നടപ്പിലാക്കും. ഇതിനായി 40 ലക്ഷം രൂപ വകയിരുത്തി.

സ്വകാര്യ-പൊതുമേഖലകളില്‍ ഉള്‍പ്പെടുന്ന ചെറുതും വലുതുമായ 14,000 കുളങ്ങളും, ജലസംഭരണികളും കേരളത്തില്‍ ഉണ്ട്. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന്റെ ആദ്യപടിയായി ഓരോ പഞ്ചായത്തിലെയും ഓരോ കുളം വീതം പുനരുദ്ധരിക്കുന്നതിനുളള പദ്ധതി നടപ്പിലാക്കും. ഇതിനായി 47 കോടി രൂപ വകയിരുത്തി. ജല സ്രോതസ്സുകളുടെ ലഭ്യതയ്ക്കും ഇവയുടെ ഫലപ്രദമായ വിനിയോഗത്തിനുമായി നദീതട വികസന പദ്ധതികള്‍ നടപ്പിലാക്കും. 2012-13-ല്‍ ഭാരതപ്പുഴ, ചാലിയാര്‍, പമ്പ നദീതട വികസനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും. ഇതിനായി 13 കോടി രൂപ വകയിരുത്തി. ഡാം സൈറ്റുകളില്‍ പൂന്തോട്ടങ്ങള്‍ നിര്‍മ്മിച്ച് മലമ്പുഴ മാതൃകയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളായി വികസിപ്പിക്കും. കുറ്റിയാടി, മങ്കര, പേപ്പാറ തുടങ്ങിയ ഡാം സൈറ്റുകളെ ടൂറിസ്റ്റ് ആകര്‍ഷക കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും മോടി പിടിപ്പിക്കുന്നതിനും ഒരു കോടി രൂപ വകയിരുത്തി. മീനച്ചില്‍ വാലി ഇറിഗേഷന്‍ പദ്ധതി നടപ്പാക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.

Sunday, March 11, 2012

ഡേറ്റാ സെന്റര്‍ കേസ് സിബിഐക്ക് കൈമാറി

ഇടതുസര്‍ക്കാരിന്റെ കാലത്ത് റിലയന്‍സ് കമ്പനിക്ക് സ്റ്റേറ്റ് ഡേറ്റാ സെന്റര്‍ കൈമാറിയതിനെക്കുറിച്ച് സിബിഐ അന്വേഷിക്കും. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫയലില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു.
സിബിഐ അന്വേഷണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിക്കുകയും ഡേറ്റാ സെന്ററിലെ ക്രമക്കേട് ആരോപിച്ച് ചീഫ് വിപ്പ് പിസി ജോര്‍ജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തിരുന്നു.സംസ്ഥാനത്തിന്റെ പൊതു സ്വത്തായിരുന്നു ഡേറ്റാ സെന്റര്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അനധികൃത ഇടപെടല്‍ നടത്തിയാണു റിലയന്‍സിനു കൈമാറിയതെന്നാണ് പരാതി. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് ഇവിടെ സൂക്ഷിക്കുന്നത്. ഇതു സ്വകാര്യ കുത്തകകള്‍ക്കു കൈമാറുന്നതിനെ പൊലീസ് ഇന്റലിജന്‍സ് എതിര്‍ത്തിരുന്നു. കെല്‍ട്രോണിനു നല്‍കണമെന്നാവശ്യപ്പെട്ടു വ്യവസായ വകുപ്പ് മുഖ്യമന്ത്രിക്കു കത്തും നല്‍കിയിരുന്നു. ഇതൊക്കെ അവഗണിച്ചാണു സെന്റര്‍ റിലയന്‍സിനു കൈമാറാന്‍ അച്യുതാനന്ദന്‍ കളമൊരുക്കിയത്. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ അച്യുതാനന്ദന്റെ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ച ഐടി സെക്രട്ടറി അജയകുമാറിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു ഒത്തുകളി.

വ്യവഹാര ദല്ലാള്‍ ടി.ജി നന്ദകുമാറായിരുന്നു റിലയന്‍സിനു വേണ്ടി മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനെ സമീപിച്ചത്. ഡേറ്റാ സെന്റര്‍ നടത്തിയിരുന്നവരെ കണ്‍സള്‍ട്ടന്റാക്കണമെന്ന നിര്‍ദേശം അവഗണിക്കാന്‍ ഐടി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന അച്യുതാനന്ദന്‍ നിര്‍ദേശം നല്‍കി.
തുടര്‍ന്നു ടെണ്ടര്‍ വിളിച്ചു. കെപിഎംജി എന്ന കമ്പനി മാത്രമാണ് ടെണ്ടര്‍ നല്‍കിയത്. മൂന്നു കമ്പനികളില്ലെങ്കില്‍ റീ ടെണ്ടര്‍ ചെയ്യണമെന്ന വ്യവസ്ഥ മറികടക്കാന്‍ അച്യുതാനന്ദന്‍ നേരിട്ട് നിര്‍ദേശം നല്‍കി. സത്യം കമ്പ്യൂട്ടേഴ്‌സ്, വിഴിഞ്ഞം തുറമുഖ ടെണ്ടര്‍ തുടങ്ങിയവയുമായി ബപ്പപ്പെട്ട് ക്രമക്കേടുകള്‍ നടത്തി പിടിക്കപ്പെട്ട സ്ഥാപനമായിരുന്നു കെ.പി.എം.ജി.

സത്യം കമ്പ്യൂട്ടേഴ്‌സിന്റെ കള്ളകണക്കുകള്‍ ഓഡിറ്റ് ചെയ്ത സംഭവത്തിലും വിഴിഞ്ഞം തുറമുഖ ടെണ്ടറിനു ശ്രമിച്ച ലാന്‍കോ കൊണ്ടപ്പള്ളി കമ്പനിയുടെ ഊതിപ്പെരുപ്പിച്ച കണക്കുകള്‍ ഓഡിറ്റ് ചെയ്ത സംഭവത്തിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വേളയിലായിരുന്നു കണ്‍സള്‍ട്ടന്റായി നിയമിച്ചത്. ഇവര്‍ റിലയന്‍സിന് അനുകൂലമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനായി ആദ്യ വിജ്ഞാപനം റദ്ദാക്കി. ഇങ്ങനെ നിരന്തര ക്രമക്കേടുകളിലൂടെയാണു റിലയന്‍സിനു ഡേറ്റാ സെന്റര്‍ കൈമാറിയത്. ഈ ഇടപാട് സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയെ എതിര്‍ക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. സിബിഐ അന്വേഷണം നടത്തുന്നതില്‍ നിയമപരമായി തെറ്റില്ലെന്ന് നിയമവൃത്തങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. ഈ പശ്ചാത്തലം പരിഗണിച്ചാണ് പിസി ജോര്‍ജിന്റെ ആവശ്യത്തെ കോടതിയില്‍ എതിര്‍ക്കേണ്ടതില്ലെന്നു അഡ്വക്കറ്റ് ജനറലിനെ അറിയിച്ചത്. എജി കോടതിയില്‍ സര്‍ക്കാര്‍ ഭാഗം വ്യക്തമാക്കിയതിന് പിന്നാലെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുകയായിരുന്നു.

ബിനാലെ അഴിമതിക്ക് കൂട്ട് ബേബി

ക്രമക്കേടിന്റെ പേരില്‍ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊച്ചിന്‍ ബിനാലെയില്‍ മുന്‍ സാംസ്‌കാരിക മന്ത്രി എംഎ ബേബിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചു.
ബിനാലെ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ക്കൊപ്പമാണ് ബേബി വിദേശയാത്ര നടത്തിയത്. ബിനാലെക്ക് വേണ്ടിയുള്ള പ്രചരണ പരിപാടികളിലും ബേബി പങ്കെടുത്തു. ബിനാലെ ഫൗണ്ടേഷന്‍ സര്‍ക്കാരിന് നല്‍കിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടുന്നത്. കൊച്ചിയില്‍ രാജ്യാന്തര ചിത്രപ്രദര്‍ശനത്തിന് 73 കോടി രൂപ ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ടാണ് കൊച്ചിന്‍ ബിനാലെ വിവാദമായത്. ഇടതുസര്‍ക്കാര്‍ ബിനാലെ ഫൗണ്ടേഷന് അഞ്ചുകോടി രൂപ അനുവദിച്ചത് അന്നത്തെ സംസ്‌കാരിക മന്ത്രിയായ ബേബി ഇടപെട്ടാണെന്ന് തുടക്കത്തില്‍ തന്നെ കേരളത്തിലെ കലാകാരന്മാര്‍ ആരോപണം ഉന്നയിച്ചിരുന്നു. സംഭവം വിവാദമായതോടെ ഇതിന്റെ കണക്കുകള്‍ ഹാജരാക്കാന്‍ ബിനാലെ ഫൗണ്ടേഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കണക്കിനൊപ്പം നല്‍കിയ റിപ്പോര്‍ട്ടില്‍ ബിനാലെയുടെ വിദേശ പ്രചരണ പരിപാടികളെക്കുറിച്ചും സംഘാടകരുടെ വിദേശ സന്ദര്‍ശനങ്ങളെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്.

2011 മെയ് 31 മുതല്‍ ജൂണ്‍ ആറ് വരെ വെനീസില്‍ ബിനാലെ നടന്നു. ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറിറിയാസ് കോമു എന്നിവര്‍ ഒരാഴ്ച അവിടെ ഉണ്ടായിരുന്നു. കൊച്ചി ബിനാലെയില്‍ പങ്കാളികളാകാന്‍ സാധ്യതയുള്ളവരെയും കലാകാരന്‍മാരെയും കാണുകയായിരുന്നു ലക്ഷ്യം. സംഘത്തില്‍ എം.എ ബേബിയും ഉണ്ടായിരുന്നു. ബിനാലെയുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ലാത്ത ബേബി എന്തിനാണ് വെനീസിലെത്തിയതെന്നതിന് വിശദീകരണമില്ല. മൂന്ന് ദിവസം വെനീസില്‍ ഉണ്ടായിരുന്ന ബേബി,ബിനാലെയില്‍ പങ്കാളികളാകാന്‍ സാധ്യതയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയെന്നും മൊത്തത്തില്‍ സന്ദര്‍ശനം വിജയകരമായിരുന്നുവെന്നും ബിനാലെ ഫൗണ്ടേഷന്‍ തന്നെ സര്‍ക്കാരിന് നല്‍കിയ രേഖയില്‍ പറയുന്നു. അവിടെ നിന്ന് ഫൗണ്ടേഷന്‍ സെക്രട്ടറിയായ റിയാസ് കോമുവും ബബിയും പാരീസിലേക്ക് പറന്നു. ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ പാരീസില്‍ നടന്ന ഇന്ത്യന്‍ സ്പ്രിങ് ഫെസ്റ്റിവലില്‍ പങ്കെടുത്തു. അവിടെ നിന്ന് പോയത് സ്‌പെയിനിലെ മാഡ്രിഡിലേക്ക്.

അവിടെ വിവിധ മ്യൂസിയങ്ങള്‍ എംഎ ബേബിയും റിയാസ് കോമുവും സന്ദര്‍ശിച്ചു. കൊച്ചിന്‍ ബിനാലെ ഫൗണ്ടേഷനെ വഴിവിട്ട് സഹായിച്ച് അഞ്ചുകോടി രൂപ അനുവദിച്ച മന്ത്രി എന്ന ആരോപണം നേരിടുന്ന വ്യക്തി മന്ത്രിയല്ലാതായതിന് ശേഷം ഫൗണ്ടേഷന്‍ ഭാരവാഹികളോടൊപ്പം എന്തിന് വിദേശയാത്രകള്‍ നടത്തിയതില്‍ ദുരൂഹതയുണ്ട്. അതേസമയം ബിനാലെയുമായി നേരിട്ട് ബന്ധമില്ലാത്ത എംഎ ബേബിയുടെ യാത്രാ ചെലവ് വഹിച്ചതാരാണെന്നതിനെക്കുറിച്ച് അദ്ദേഹം തന്നെ വിശദീകരണം നല്‍കേണ്ടിവരും.
അതേസമയം പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയംഗമായ എംഎ ബേബി ബിനാലെ ഭാരവാഹികള്‍ക്കൊപ്പം വിദേശ യാത്ര നടത്തിയ സംഭവത്തില്‍ സിപിഎമ്മിനുള്ളിലും ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു രാജ്യാന്തര ചിത്രപ്രദര്‍ശനത്തിന് കേരളത്തില്‍ 73 കോടി രൂപ ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടിവരുമോയെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം. ക്രമക്കേടുണ്ടെന്ന് ആരോപണം ഉയര്‍ന്ന ഒരു പരിപാടിയില്‍ മുഖ്യ നടത്തിപ്പുകാരന്റെ റോളില്‍ കേന്ദ്ര കമ്മിറ്റിയംഗം പ്രവര്‍ത്തിക്കുന്നതിന് പാര്‍ട്ടിക്ക് വിശദീകരണം നല്‍കേണ്ടിവരുമെന്നും ചില നേതാക്കള്‍ സൂചന നല്‍കുന്നുണ്ട്.

Saturday, March 10, 2012

ഇന്ത്യയെ കാക്കാന്‍ ദ്രാവിഡ് ഇനിയില്ല


ടീം ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ബാംഗ്ലൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദ്രാവിഡ് വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇനി ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച് അഞ്ചാം സീസണില്‍ ദ്രാവിഡ് ഇറങ്ങും. യുവതലമുറയ്ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് വിരമിക്കല്‍ തീരുമാനമെന്ന് ദ്രാവിഡ് പറഞ്ഞു.

ഏകദിന, ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് ദ്രാവിഡ് നേരത്തെ വിരമിച്ചിരുന്നു. ഏകദിന, ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് ദ്രാവിഡ് കഴിഞ്ഞവര്‍ഷം വിരമിച്ചിരുന്നു. ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍, മുന്‍ നായകനും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ അനില്‍ കുംബ്ലെ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ ദ്രാവിഡിനൊപ്പം പങ്കെടുത്തു.

ഇന്ന് ലോക ക്രിക്കറ്റില്‍ അവശേഷിച്ചിരുന്ന ചുരുക്കം ചില ക്ലാസ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇടംലഭിച്ച താരമായിരുന്നു ദ്രാവിഡ്. 1996ല്‍ ലോര്‍ഡ്‌സിലായിരുന്നു ദ്രാവിഡ് ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് പങ്കെടുത്തത്. 264 ടെസ്റ്റുകളില്‍ നിന്ന് 13,288 റണ്‍സ് നേടി. 36 സെഞ്ച്വറികളും 63 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പടെയാണ് ഇത്.

ടെസ്റ്റില്‍ ദ്രാവിഡിനേക്കാളും റണ്‍സ് നേടിയത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ്. ടെസ്റ്റില്‍ ദ്രാവിഡിന്റെ ഉയര്‍ന്ന സ്‌കോര്‍ 270 റണ്‍സാണ്. 210 ക്യാച്ചുകളോടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത താരമെന്ന റെക്കോഡും ദ്രാവിഡിന്റെ കൈയില്‍ ഭദ്രം. 25 ടെസ്റ്റുകളില്‍ ടീം ഇന്ത്യയെ നയിച്ചു. ഇതില്‍ എട്ടെണ്ണം ജയിച്ചു. ആറെണ്ണത്തില്‍ പരാജയപ്പെട്ടു

പിറവത്ത് യു.ഡി.എഫിന് വാക്കോവര്‍? ശെല്‍വരാജന്റെ വെടിയേറ്റ് സിപിഎം പിടയുന്നു


തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പിറവത്തേത് പോലെ രാഷ്ട്രീയ പ്രാധാന്യമുള്ള ഉപതിരഞ്ഞെടുപ്പ്‌ മുന്‍പ് ഉണ്ടായിട്ടില്ല. നേരിയ ഭൂരിപക്ഷത്തില്‍ മുന്നോട്ടുനീങ്ങുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ നിലനില്പ് തന്നെ ഈ ഉപതിരഞ്ഞെടുപ്പുഫലത്തെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍. ശെല്‍വരാജിന്റെ രാജി ആ സ്ഥിതിയാണ് മാറ്റിമറിച്ചിരിക്കുന്നു. പിറവം ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് എല്‍.ഡി.എഫ്. എം.എല്‍.എ.മാരുടെ അംഗസംഖ്യ ഉയര്‍ത്തി യു.ഡി.എഫ്. മന്ത്രിസഭയെ പ്രതിസന്ധിയിലാക്കാമെന്ന സി.പി.എം. നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ പാളി‍.

പിറവം ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം പഴയതുപോലെ നിര്‍ണായകമല്ലെന്ന് മാത്രമല്ല ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വലിയ മേല്‍കൈനേടാനും യു.ഡി.എഫിന് സാധിച്ചു. പിറവം ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ പാര്‍ട്ടി എം.എല്‍.എ.യുടെ രാജി സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും വീഴ്‌ത്തി കളഞ്ഞു. സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപിച്ചും മുല്ലപ്പെരിയാറടക്കമുള്ള ജീവല്‍പ്രശ്‌നങ്ങളില്‍ നിഷ്‌ക്രിയത്വമാരോപിച്ചും എല്‍.ഡി.എഫ്‌ നടത്തി വന്ന പ്രചരണം ഒറ്റ ദിവസം കൊണ്ട് കീഴ്‌മേല്‍ മറിഞ്ഞു. ഇന്നലെ മുതല്‍ എല്‍.ഡി.എഫ്‌ പ്രതിരോധത്തിലാണ്. സി.പി.എമ്മിനെതിരെ സെല്‍വരാജ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി തിരഞ്ഞെടുപ്പ് രംഗത്തുതന്നെ നല്‍കേണ്ട ബാധ്യതയും ഇനി സി.പി.എമ്മിനുണ്ട്.

ഫ്യൂഡല്‍ സംവിധാനമാണ് സി.പി.എമ്മിലുള്ളതെന്നാണ് ആര്‍. ശെല്‍വരാജ് ആരോപിച്ചിരിക്കുന്നത്. 'പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയുടെ ഇംഗിതത്തിന് ഒപ്പം നില്‍ക്കുന്നുണ്ടോ എന്ന മാനദണ്ഡം മാത്രം വെച്ചാണ് പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ നല്‍കുന്നത്. സംസ്ഥാന നേതൃത്വം നിക്ഷിപ്ത താല്പര്യങ്ങളുടെ ഏജന്റുമാരായ സാമൂഹ്യവിരുദ്ധസംഘത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. അതില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാനുള്ള നേരിയ സാധ്യത പോലും സംസ്ഥാന സമ്മേളനത്തോടെ ഇല്ലാതായി. പാര്‍ട്ടി തിരുവനന്തപുരം ജില്ലാ നേതൃത്വം പൂര്‍ണമായും അധികാരദല്ലാള്‍മാരുടെയും കച്ചവട - അധോലോക താല്പര്യക്കാരുടെയും പിടിയിലാണ്. പുതിയസംസ്ഥാന നേതൃത്വത്തിന്റെ ഒത്താശയോടെയാണിത്. ജില്ലയിലെ പല നേതാക്കളും കണ്ണഞ്ചിപ്പിക്കുന്ന രഹസ്യ നിക്ഷേപങ്ങള്‍ക്ക് ഉടമകളാണ്. പാര്‍ട്ടിയുടെ മേല്‍വിലാസത്തില്‍ സ്ഥാനമാനങ്ങള്‍ നേടി പണം കുന്നുകൂട്ടുക മാത്രമാണ് ഇക്കുട്ടരുടെ ലക്ഷ്യം. പ്രകാശ് കാരാട്ടുപോലും ഇക്കാര്യത്തില്‍ നിസ്സഹായനാണ്. സംസ്ഥാന നേതൃത്വത്തില്‍ ചിലരുടെ പിന്തുണ ഉള്ളതുകൊണ്ട് എന്തും ആകാമെന്ന അഹന്തയിലാണ് ജില്ലാ നേതൃത്വം. സി.പി.എം നിയമസഭാംഗങ്ങളില്‍ തന്നെ മാത്രം സംസ്ഥാന സമ്മേളന പ്രതിനിധിയാക്കാതിരുന്നത് ഇതു മൂലമാണ്‌' - അദ്ദേഹം പറഞ്ഞു.

ശെല്‍വരാജിന്റെ രാജി പ്രഖ്യാപനം സിപിഎമ്മിനുനേരെ അപ്രതീക്ഷിതമായി പാഞ്ഞുവന്ന വെടിയുണ്ടായായിരുന്നു. എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കാനും എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കാനുമാകാത്ത കടുത്ത ആശയക്കുഴപ്പത്തിലായിരുന്നു ഇന്നലെ സിപിഎം. ശെല്‍വരാജിന്റെ നീക്കങ്ങളും സിപിഎമ്മിന്റെ ആശയക്കുഴപ്പത്തിന്റെയും ഇന്നലത്തെ നാള്‍വഴികള്‍ ഇങ്ങനെ.

രാവിലെ എട്ടരയോടെ സുഹൃത്തിന്റെ വാഹനത്തില്‍ ശെല്‍വരാജ് സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ വസതിയിലേക്ക്. സ്പീക്കറോട്തന്നെ ഒരു കടലാസ് വാങ്ങി ഒറ്റവരിയില്‍ രാജിക്കത്ത് എഴുതി നല്‍കി. അവിടെനിന്ന് ഇറങ്ങി നേരെ നെയ്യാറ്റിന്‍കര ടിബിയിലേക്ക്. 9.30 ന് ടിബിയില്‍ എത്തി മൊബൈല്‍ ഓഫ് ചെയ്തു. 10 മണിയോടെ രാജി വാര്‍ത്ത പുറംലോകം അറിഞ്ഞുതുടങ്ങി. പത്രക്കാരുടെ പട നെയ്യാറ്റിന്‍കരി ടിബിയിലേക്ക്. ആരെയും കാണാതെ ശെല്‍വരാജ് അടച്ചിട്ട മുറിയില്‍. ഇതിനിടെ സിപിഎം മുന്‍ ഏരിയ സെക്രട്ടറി എത്തി. രാജിയില്‍നിന്ന് പിന്‍മാറണമെന്ന് അഭ്യര്‍ഥന. കുലുക്കമില്ലാതെ ശെല്‍വരാജ്. വീണ്ടും സമ്മര്‍ദം തുടര്‍ന്നപ്പോള്‍ ശെല്‍വരാജ് മുന്‍ സെക്രട്ടറിയോട് കാര്യം പറഞ്ഞു - ഞാന്‍ എന്തായാലും പിന്‍മാറില്ല. എന്നോടൊപ്പം കൂടുതല്‍ സമയം നിന്നാല്‍ താനും പാര്‍ട്ടിക്ക് അനഭിമതനാകും. വേഗം പോകുക. - സംഗതി ഏറ്റു. പ്രത്യാഘാതത്തെക്കുറിച്ച് ബോധവാനായ മുന്‍ സെക്രട്ടറി സ്ഥലം വിട്ടു.

അമ്പരപ്പില്‍നിന്ന്  മോചിതരാകാത്ത സിപിഎം സംസ്ഥാന നേതാക്കള്‍ പ്രാദേശിക നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു. പിന്തിരിപ്പിക്കാനുള്ള ശ്രമം തുടരാന്‍ ഏരിയ സെക്രട്ടറിക്ക് നിര്‍ദേശം. ഏരിയ സെക്രട്ടറിയും നേരത്തെ വന്നുപോയ മുന്‍ സെക്രട്ടറിയും വീണ്ടും ടിബിയിലേക്ക്. അടിച്ചിട്ട മുറിയില്‍ ചര്‍ച്ച തുടര്‍ന്നു. ശെല്‍വരാജിന് കുലുക്കമില്ല. സെക്രട്ടറി ഫോണില്‍ വി. ശിവന്‍കുട്ടിയെ വിളിച്ച് ഫോണ്‍ ശെല്‍വരാജിന് കൈമാറി. ശിവന്‍കുട്ടി പറഞ്ഞതെല്ലാം മൂളിക്കേട്ടതല്ലാതെ അനുകൂല മറുപടിയില്ല. ഇതേ ഫോണിലേക്കുതന്നെ ആദ്യം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വിളി വന്നു. ഫലം പഴയതു തന്നെ. പിന്നീട് ഇതേ ഫോണിലേക്കുതന്നെ പിണറായിയുടെ കോള്‍. വിനയത്തോടെ ശെല്‍വരാജ് ആവശ്യം നിരസിച്ചു.

ഈ ഘട്ടത്തില്‍ ഇനി അനുനയ ശ്രമകൊണ്ട്കാര്യമില്ലെന്നു സിപിഎം തിരിച്ചറിഞ്ഞു. പിന്നെ എങ്ങനെ കൈകാര്യംചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നു. പണം വാങ്ങി പോയതാണെന്ന് പ്രചാരണം നടത്താന്‍ തീരുമാനത്തിലെത്തുന്നു. തൊട്ടുപിന്നാലെ കടകംപള്ളി സുരേന്ദ്രന്റെ പത്രസമ്മേളനം. പണം വാങ്ങി പാര്‍ട്ടിയ വഞ്ചിച്ചു എന്ന ആരോപണം ആദ്യമായി ഉന്നയിക്കുന്നു. സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും വിവിധ സിപിഎം നേതാക്കള്‍ ഇതേ ആരോപണം ആവര്‍ത്തിക്കുന്നു. മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സിപിഎം നേതാക്കള്‍ക്ക് ആകുന്നില്ല. ഇതോടെ ആരോപണം യുഡിഎഫിനും മുഖ്യമന്ത്രിക്കുംഎതിരെ തിരിക്കുന്നു. പിന്നെ രാത്രി വൈകുംവരെ ഈ ആരോപണത്തില്‍ കടിച്ചുതൂങ്ങുകയാണ് സിപിഎം നേതാക്കള്‍. പിറവത്തെ പോരാട്ടത്തിനിടെ തെന്നിവീണ സിപിഎം വീണ്ടും എഴുന്നേറ്റ് ഓടുകയാണ്. പുതിയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കായി ജനം കാത്തിരിക്കുന്നു