Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Sunday, July 24, 2011

സി.പി.എമ്മില്‍ വീണ്ടും ലൈംഗികാരോപണം

> കുടുങ്ങുന്നത് ഗോപി കോട്ടമുറിക്കല്‍ കരുനീക്കിയത് വി.എസ് പക്ഷം



തിരുവനന്തപുരം: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണവും തുടര്‍ന്നുണ്ടായ വിവാദവും അവസാനിക്കുന്നതിന് മുമ്പു തന്നെ ഇതേവിഷയത്തിന്റെ പേരില്‍ പാര്‍ട്ടിക്ക് വീണ്ടും നാണക്കേട്.
ഇക്കുറി എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെയാണ് സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതേക്കുറിച്ച് പിണറായി വിജയന്‍ കൂടി പങ്കെടുത്ത എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ ചര്‍ച്ച ചെയ്‌തെങ്കിലും വിഷയം ഗൗരവമായതിനാല്‍ സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കട്ടെ എന്ന നിലപാടില്‍ എത്തിയിരിക്കുകയാണ്. എറണാകുളം ജില്ലയിലുള്ള വി.എസ്  വിഭാഗം നേതാക്കള്‍, ആരോപണ വിധേയനായ നേതാവിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പും തുടങ്ങിയിട്ടുണ്ട്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലയിലെ പാര്‍ട്ടിയുടെ ചുമതലക്കാരനായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പകരം സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ജില്ലാ യോഗത്തില്‍ പങ്കെടുക്കാനെത്തിയത് ഗവണ്‍മെന്റ് പ്ലീഡറായിരുന്ന മുളന്തുരുത്തി സ്വദേശിനിയുമായി ബന്ധപ്പെടുത്തിയാണ് ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്. ലെനിന്‍ സെന്ററിലെ നിത്യസന്ദര്‍ശകയായിരുന്ന അഭിഭാഷകയുമായുള്ള ജില്ലാ സെക്രട്ടറിയുടെ ബന്ധം പാര്‍ട്ടി ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുകയും പലവട്ടം മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നതാണത്രെ. കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഈ വിഷയം വി.എസ് പക്ഷക്കാരനായ കെ.എ ചാക്കോച്ചന്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച നടന്നു. പിന്നീട് വിഷയം സംസ്ഥാന നേതൃത്വത്തിന് വിടുകയായിരുന്നു. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രശ്‌നം വന്നപ്പോള്‍ ഇരു ചെവിയറിയാതെ ജില്ലാ സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന നിര്‍ദേശമാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയത്. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെ അടിയന്തര യോഗം ഇന്നലെ രാവിലെ ലെനിന്‍ സെന്ററില്‍ തുടങ്ങിയപ്പോള്‍ ഒരുവിഭാഗം അതിശക്തമായ നിലപാടുകളുമായി രംത്തുവരികയായിരുന്നു.
 
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ സീറ്റ് ഗോപി കോട്ടമുറിക്കലിന് നല്‍കാന്‍ നേതൃത്വം തത്വത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ അന്നുതന്നെ ഈവിഷയം ഉയര്‍ത്തിക്കാട്ടി ഒരുവിഭാഗം കരുനീക്കം നടത്തിയതിനെ തുടര്‍ന്നാണ് കോട്ടമുറിക്കലിന് സീറ്റ് ലഭിക്കാതെ പോയത്. അതേസമയം ഇതുസംബന്ധിച്ച് ആര്‍ക്കും പരാതിയില്ലാത്ത സാഹചര്യത്തില്‍ വിഷയം പുറത്തറിയേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി എത്തിച്ചേരുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി ഓഫീസിനെ ദുര്‍ന്നടപ്പിനുള്ള വേദിയാക്കിയ പശ്ചാത്തലത്തില്‍ വിഷയം നിസാരമായി തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ എതിര്‍പക്ഷത്തിന്റെ വാദം. മാത്രമല്ല, കോട്ടമുറിക്കലിന് എതിരായ തെളിവുകള്‍ ദൃശ്യങ്ങളായി മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു.വിവരങ്ങള്‍ പരസ്യമാക്കരുതെന്ന് പിണറായി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.എന്നാല്‍ യോഗശേഷം പുറത്തിറങ്ങിയ പിണറായി വിജയനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയവും ചര്‍ച്ചയില്‍ വന്നിട്ടില്ലെന്നും നിങ്ങള്‍ ഊഹിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നുമായിരുന്നു പ്രതികരണം.ജില്ലയിലെ മേല്‍ത്തട്ടിലും കീഴ്ത്തട്ടിലുമുള്ള പല പ്രമുഖ നേതാക്കളുടെയും സദാചാര വിരുദ്ധ നടപടികള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ക്ലീന്‍ ഇമേജുള്ള ജില്ലാ സെക്രട്ടറിക്കെതിരെ മുമ്പൊരിക്കലും ഇത്തരമൊരു ആരോപണമുയര്‍ന്നിട്ടില്ല. അദ്ദേഹത്തിനെതിരായ ആരോപണം പാര്‍ട്ടി കേന്ദ്രങ്ങളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കയാണ്. കഴിഞ്ഞ ജില്ലാ സമ്മേളനത്തോടെ വി.എസ് പക്ഷത്ത് നിന്ന് കൂറുമാറി പിണറായി പക്ഷത്ത് ചേര്‍ന്ന ഗോപി കോട്ടമുറിക്കലിനെതിരെ പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ ഇത്തരമൊരു ആരോപണം ഉയര്‍ത്തിക്കൊണ്ടു വന്നതിന് പിന്നില്‍ വിഭാഗീയ താല്‍പര്യങ്ങളുണ്ടെന്ന ആക്ഷേപവും ശക്തമാണ്. ഇതിനിടെ കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗത്തിനെതിരെയും സമാനമായ രീതിയില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്

മൂന്ന് വര്‍ഷത്തിനകം കുട്ടനാട് പാക്കേജ് പൂര്‍ണമായി നടപ്പാക്കും -കൃഷിമന്ത്രി കെ.പി.മോഹനന്‍


മൂന്ന് വര്‍ഷത്തിനകം കുട്ടനാട് പാക്കേജ് പൂര്‍ണമായും നടപ്പാക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ ജി. സുധാകരന്‍ എം. എല്‍.എയെ അറിയിച്ചു.

കുട്ടനാട് പാക്കേജിന് കേന്ദ്രീകൃത സാങ്കേതിക നേതൃത്വം ഉണ്ടാവുക, പദ്ധതി സമയബന്ധിതമായി ആരംഭിക്കുക, അഴിമതിയുണ്ടായാല്‍ പരിശോധിക്കാന്‍ പ്രത്യേക വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുക, പൊതുജനങ്ങള്‍ക്ക് കുട്ടനാട് പാക്കേജിനെ സംബന്ധിച്ച് മനസ്സിലാക്കാന്‍ ലഘുലേഖ കുട്ടനാട് പ്രോസ്‌പിരിറ്റി കൗണ്‍സിലിന്‍േറതായി പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളാണ് നിയമസഭയില്‍ സബ്മിഷനിലൂടെ ജി. സുധാകരന്‍ ഉന്നയിച്ചത്.പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ മൂന്ന് തലങ്ങളിലുള്ള കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി അധ്യക്ഷനായ പ്രോസ്‌പിരിറ്റി കൗണ്‍സില്‍, ചീഫ് സെക്രട്ടറി തലവനായ കോ ഓഡിനേഷന്‍ കമ്മിറ്റി, കാര്‍ഷികോല്‍പ്പാദന കമീഷന്‍ ചെയര്‍മാനായ ടാക്‌സ് ഇംപ്ലിമെന്‍േറഷന്‍ കമ്മിറ്റി എന്നിവക്ക് പുറമെ കേന്ദ്രതലത്തില്‍ കൃഷി അഡീഷനല്‍ സെക്രട്ടറി തലവനായ കേന്ദ്ര കോഓഡിനേഷന്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നതായി മന്ത്രി പറഞ്ഞു.

പാക്കേജിലെ വിവിധ വകുപ്പുകളെ കാര്യക്ഷമമായി ഏകോപിപ്പിക്കാന്‍ പ്രോജക്ട് ഓഫിസറെയും നിയമിച്ചിട്ടുണ്ട്. പദ്ധതികളെ ല്ലാം കാര്യക്ഷമമായും അഴിമതി വിമുക്തമാക്കി സുതാര്യമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 523 കോടിയുടെ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിയും കൃഷി അനുബന്ധ മേഖലകളില്‍ 197 കോടിയുടെ പദ്ധതിയും 13ാം ധനകാര്യ കമീഷന്റെ അവാര്‍ഡില്‍ 300 കോടിയും ലഭ്യമായിട്ടുണ്ട്.

ജലസേചന പദ്ധതികളുടെ മേല്‍നോട്ടം വഹിക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇറിഗേഷന്‍) കണ്‍വീനറായും കമ്മിറ്റി പ്രവര്‍ത്തിക്കും.

കുട്ടനാട് പാക്കേജ് മുഖേന നടപ്പാക്കുന്ന പ്രവൃത്തികളുടെയും പാക്കേജിനെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങളും പൊതുജനസമക്ഷം സമര്‍പ്പിക്കുന്നതിന് http://www.kuttanadpackage.in/എന്ന ദ്വിഭാഷ വെബ്‌സൈറ്റും സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുണ്ടെന്നും ജി. സുധാകരന്‍ എം.എല്‍.എയുടെ സബ്മിഷനുള്ള മറുപടിയില്‍ കൃഷിമന്ത്രി വ്യക്തമാക്കി.

കൊച്ചി മെട്രോ : വെബ്‌സൈറ്റ് ഉദ്ഘാടനം 26 ന്

കൊച്ചി മെട്രോ റെയില്‍ പദ്ധതി സംബന്ധിച്ച എല്ലാ വിവരവും ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ജൂലൈ 26ന് ഊര്‍ജ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കും. വെകുന്നേരം നാലിന് മന്ത്രിയുടെ ഓഫിസിലാണ് ചടങ്ങ്. www.kochimtero.org വെബ് സൈറ്റില്‍ പദ്ധതി സംബന്ധിച്ച എല്ലാ വിവരവും പൊതുജനങ്ങള്‍ക്ക് ലഭിക്കും. കൊച്ചിയില്‍ മെട്രോ റയിലിന്റെ ആവശ്യകത, പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം, രൂപരേഖ, സാങ്കേതിക വിവരം, ഭൂമി ഏറ്റെടുക്കലിന്റെയും പുനഃരധിവാസത്തിന്റെയും വിവരം, മെട്രോ സ്‌റേഷനുകള്‍, മെട്രോ ട്രെയിനുകള്‍, ട്രെയിനുകളുടെ സാങ്കേതിക വിവരം എന്നിവയെല്ലാം വെബ് സൈറ്റിലൂടെ അറിയാന്‍ സാധിക്കും. കൂടുതല്‍ വിവരം ആവശ്യമുള്ളവര്‍ info@kochimtero.org ഇമെയില്‍ വിലാസത്തില്‍ ആവശ്യമായ വിവരം വ്യക്തമാക്കി ബന്ധപ്പെട്ടാല്‍ ഇമെയില്‍ മുഖേന മറുപടി 48 മണിക്കൂറിനകം ലഭിക്കും.

പ്ലസ് ടു: 550 പുതിയ ബാച്ചുകള്‍ കൂടി,അപേക്ഷിച്ചവര്‍ക്കെല്ലാം അനുമതി


വിവാദങ്ങള്‍ക്കൊടുവില്‍ കൂടുതല്‍ പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. അപേക്ഷ നല്‍കിയ 541 സ്‌കൂളുകളിലായി 550 അധിക ബാച്ചുകളാണ് അനുവദിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കും. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായാണ് ഈ ബാച്ചുകള്‍ അനുവദിക്കുക.

ആദ്യം 395 സ്‌കൂളുകളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാനുള്ള കരട് ലിസ്റ്റിനാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്. എന്നാല്‍ ഇതിനെതിരെ എന്‍.എസ്.എസ്. അടക്കമുള്ള മാനേജ്‌മെന്റുകള്‍ രംഗത്തുവന്നു. കരട്പട്ടിക മലപ്പുറം ജില്ലയ്ക്ക് മാത്രമായി നൂറിലധികം ബാച്ചുകള്‍ അനുവദിക്കുന്ന രീതിയിലായിരുന്നു. ഇതാണ് പട്ടിക വിവാദമാകാന്‍ കാരണം. തുടര്‍ന്ന് എല്ലാവരുടെയും അപേക്ഷ പരിഗണിച്ച് ആവശ്യമുള്ളിടത്തെല്ലാം അധിക ബാച്ച് അനുവദിക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മന്ത്രിസഭായോഗം കഴിഞ്ഞുള്ള പത്രസമ്മേളനത്തില്‍ ഇക്കാര്യം മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നില്ല. അന്തിമ പട്ടിക പുറത്തുവരുമ്പോള്‍ ആര്‍ക്കും പരാതിയുണ്ടാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

എട്ടുജില്ലകളില്‍ നിന്നുള്ള പ്ലസ് വണ്‍ ബാച്ചിനുള്ള അപേക്ഷകള്‍ തരംതിരിച്ച് സീറ്റിന്റെയും ആവശ്യക്കാരുടെയും കണക്കുനോക്കി വിദ്യാഭ്യാസ വകുപ്പ് നാലായി തരംതിരിച്ചിരുന്നു. ആവശ്യകതയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ തരംതിരിച്ചത്. ആദ്യ മൂന്നു വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് കൊടുക്കാനാണ് ആദ്യം തീരുമാനിച്ചത്. അവസാന വിഭാഗത്തില്‍പ്പെടുന്നവയ്ക്ക് അധിക ബാച്ചിന്റെ അത്ര അത്യാവശ്യമില്ലെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. എന്നാല്‍ ആദ്യ പട്ടികയില്‍ വരുന്നതില്‍ ഏറിയ പങ്കും മലപ്പുറം ജില്ലയില്‍ നിന്നുള്ളതായതിനാല്‍ അതിനെതിരെ വിമര്‍ശം ഉയര്‍ന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് അപേക്ഷകര്‍ക്കെല്ലാം പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ തീരുമാനിച്ചത്.

അമ്പതുപേരാണ് ഒരു ബാച്ചില്‍ വേണ്ടത്. കുറഞ്ഞത് 25 കുട്ടികളെങ്കിലും വേണം. നേരത്തെ ബാച്ചില്ലാത്ത വിഷയങ്ങള്‍ക്കാണ് പുതുതായി ബാച്ച് അനുവദിക്കുന്നതെങ്കില്‍ അഞ്ച് അധ്യാപക തസ്തിക അധികമായി ഉണ്ടാകും. നേരത്തെ ബാച്ചുള്ള വിഷയങ്ങള്‍ക്കുതന്നെയാണെങ്കില്‍ രണ്ട് പുതിയ തസ്തികയും പ്രൊമോഷനും മതിയാകും. ഓരോ സ്‌കൂളിന്റെയും കേസ് പ്രത്യേകമായെടുത്താണ് അധ്യാപക തസ്തിക സൃഷ്ടിക്കേണ്ടത്.

ഇതേസമയം ഇപ്പോള്‍ പരിഗണിക്കാത്ത ആറ് ജില്ലകളില്‍ ചില മേഖലകളില്‍ പ്ലസ് ടു സീറ്റ് തികയാത്തതായുണ്ട്. അവയെ പുതിയ ബാച്ച് അനുവദിക്കാന്‍ പരിഗണിച്ചിട്ടുമില്ല. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്. മുമ്പ് പ്ലസ് ടു അനുവദിച്ചവര്‍ക്കുതന്നെ വീണ്ടും ബാച്ചുകള്‍ അനുവദിക്കുന്ന കൂട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറിയില്ലാത്ത ഹൈസ്‌കൂളുകളെ കൂടി പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ഇക്കുറി അപേക്ഷിച്ചവര്‍ക്കെല്ലാം പ്ലസ് ടു ബാച്ച് അനുവദിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. കൊല്ലം, ഇടുക്കി, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ എട്ടു ജില്ലകളിലാണ് സര്‍ക്കാര്‍ അധിക പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കാന്‍ അപേക്ഷ ക്ഷണിച്ചിരുന്നത്. അതത് പഞ്ചായത്ത്, നഗരസഭകളില്‍ ലഭ്യമായ പ്ലസ് വണ്‍ ബാച്ചിന്റെ ലഭ്യതയും അപേക്ഷകരായ കുട്ടികളുടെ എണ്ണവും തമ്മില്‍ താരതമ്യം ചെയ്ത് സീറ്റ് കുറവുള്ള ജില്ലകളെന്ന നിലയിലാണ് ഈ ജില്ലകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. പ്ലസ് വണ്‍ ബാച്ച് നിലവിലുള്ള സ്‌കൂളുകളില്‍ മാത്രമേ പുതിയ കോഴ്‌സ് അനുവദിക്കുന്നുള്ളൂ.

കഞ്ചാവുമായി മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ പിടിയില്‍

കഞ്ചാവ് വില്‍പ്പനക്കെത്തിയ മൂന്ന് കോളജ് വിദ്യാര്‍ഥികളെ എക്‌സൈസ് സംഘം പിടികൂടി. ഇടുക്കി രാജകുമാരി എന്‍.എസ്.എസ് കോളജിലെ വിദ്യാര്‍ഥികളാണ് പിടിയിലായത്. ഇവരില്‍നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു.

ഇടുക്കി ദേവികുളം ബൈസന്‍വാലി പൊട്ടന്‍കാട് കരയില്‍ ചെറുപറമ്പില്‍ വീട്ടില്‍ മാര്‍ട്ടിന്‍ (20), കുഞ്ചിത്തണ്ണി കരയില്‍ ഉറുമ്പക്കല്‍ വീട്ടില്‍ സുധി (19), കുഞ്ചിത്തണ്ണി പുത്തന്‍കണ്ടത്തില്‍ വീട്ടില്‍ അനന്തു (19) എന്നിവരാണ് പിടിയിലായത്.

കളമശേരി, ആലുവ, മൂവാറ്റുപുഴ ഭാഗങ്ങളിലായി വിതരണം ചെയ്യാന്‍ കഞ്ചാവുമായി ശനിയാഴ്ച രാവിലെ കളമശേരി പത്തടിപ്പാലത്ത് എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ഇടുക്കി രാജകുമാരി സ്വദേശി കണ്ണന്‍ എന്ന അഭിജിത്തിന്റെ കൈയില്‍നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയത്. വെള്ളിയാഴ്ച രാത്രി എറണാകുളം സൗത് റെയില്‍വേ സ്‌റ്റേഷന് സമീപം സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ താമസിച്ച ഇവര്‍ ശനിയാഴ്ച രാവിലെ കഞ്ചാവ് വില്‍പ്പനക്ക്് ഇറങ്ങുകയായിരുന്നു. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം വ്യാപകമാകുന്നുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് റെയ്ഡ് ശക്തമാക്കിയത്.

ആലുവ എക്‌സൈസ് പ്രത്യേക അന്വേഷണ സംഘം സി.ഐ എസ്. രഞ്ജിത്തിന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സദാനന്ദന്‍, പ്രിവന്റീവ് ഓഫിസര്‍ വി.എ. ജബ്ബാര്‍, ഗാര്‍ഡുമാരായ ഷാജി വി. ഐസക്, വാസുദേവന്‍, എസ്. ബാലു, ധീരു അറക്കല്‍, രതീഷ്, സാമുവല്‍ ഐസക് എന്നിവരുമുണ്ടായിരുന്നു.

സ്വഭാവദൂഷ്യ ആരോപണം, സി.പി.എം. സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും


എറണാകുളം ജില്ലയിലെ സി.പി.എമ്മിന്റെ സമുന്നതനായ നേതാവിനെതിരെ ഉയര്‍ന്ന സ്വഭാവദൂഷ്യ ആരോപണം മേല്‍ക്കമ്മിറ്റിക്ക് വിടാന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, പരാതി ജില്ലാ സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യാന്‍ നിര്‍ദേശിച്ചതുപ്രകാരമാണ് ശനിയാഴ്ച അടിയന്തര യോഗം ചേര്‍ന്നത്. വി.എസ്. വിഭാഗം, നേതാവിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുകൂലിച്ചില്ല. സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

നേതാവിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നായിരുന്നു വി.എസ്. വിഭാഗത്തിന്റെ നിലപാട്. ഒരു നിമിഷം പോലും സ്ഥാനത്ത് ഇരുത്തരുതെന്നും പകരം മുതിര്‍ന്ന നേതാവ് കെ.എന്‍. രവീന്ദ്രനാഥിനെ ചുമതല ഏല്പിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. ആരോപണം കെട്ടിച്ചമച്ചതാണെന്ന് പിണറായി വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാമെന്ന് വി.എസ്. വിഭാഗം വാദിച്ചു. വി.എസ്. വിഭാഗത്തില്‍ നിന്നുള്ള മൂന്നുപേര്‍ രൂക്ഷമായിത്തന്നെയാണ് പ്രതികരിച്ചത്. പരാതി ആര്‍ക്കെതിരെയും ആര്‍ക്കും ഉന്നയിക്കാം, അന്വേഷണമില്ലാതെ നടപടികള്‍ പാടില്ലെന്നായിരുന്നു പിണറായി വിഭാഗത്തിന്റെ പക്ഷം. കമ്മിറ്റിയില്‍ ചേരിതിരിഞ്ഞ് അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് വിഷയം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യട്ടേയെന്ന് പിണറായി വിജയന്‍ നിര്‍ദേശിച്ചു. തിങ്കളാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെങ്കിലും, അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടേതായിരിക്കും.

മുതിര്‍ന്ന നേതാവിനെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം തന്നെയാണ് പരാതി നല്‍കിയത്. സംസ്ഥാന കമ്മിറ്റിക്കും കേന്ദ്ര കമ്മിറ്റിക്കും പരാതിയുടെ കോപ്പി പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പരാതി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനായിരുന്നു തീരുമാനം. അതുപ്രകാരം സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചര്‍ച്ചക്കെടുത്തെങ്കിലും ജില്ലാ സെക്രട്ടേറിയറ്റ് തന്നെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇപ്പോള്‍ പന്ത് വീണ്ടും സംസ്ഥാന നേതൃത്വത്തിന്റെ കൈയിലെത്തിയിരിക്കുകയാണ്.

വി.എസ്., പിണറായി പക്ഷങ്ങള്‍ തമ്മില്‍ ശക്തമായ പോര് നടക്കുന്ന എറണാകുളം ജില്ലയില്‍ ഇതോടെ ഗ്രൂപ്പുയുദ്ധം പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. ആരോപണ വിധേയനായ നേതാവ് മുമ്പ് വി.എസ്. വിഭാഗത്തിന്റെ ശക്തനായ വക്താവായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ സമ്മേളന ശേഷം അദ്ദേഹം ഔദ്യോഗിക പക്ഷത്തേക്ക് മാറിയതോടെ ജില്ലയിലെ ഗ്രൂപ്പുപ്രശ്‌നം രൂക്ഷമാകുകയായിരുന്നു. നേതാവ് മാറിയതോടെ വി.എസ്. വിഭാഗത്തിന് മുന്‍തൂക്കമുള്ള ജില്ല, പിണറായി പക്ഷത്തേക്ക് മാറിയെന്ന പ്രചാരണം ഉണ്ടായി. എന്നാല്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി വി.എസ്. വിഭാഗം ഇതിനെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ആരോപണ വിധേയനായ നേതാവിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം ഔദ്യോഗിക പക്ഷത്തുനിന്ന് ഉണ്ടായപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റിലെ വി.എസ്. വിഭാഗം അതിനെ ചെറുത്തു തോല്പിച്ചിരുന്നു.

പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ, പിണറായി പക്ഷത്തെ ഉന്നത നേതാവിനെതിരെതന്നെ സ്വഭാവദൂഷ്യ ആരോപണം കൊണ്ടുവന്ന് വി.എസ്. പക്ഷം ഒരു മുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ്.

Saturday, July 23, 2011

കായംകുളം മയക്കുമരുന്ന് ലോബിയുടെ പിടിയില്‍

നഗരത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വന്‍മയക്കുമരുന്ന് ലോബി സജീവമാകുന്നതായി സൂചന. സ്വകാര്യ ബസ്‌സ്റ്റാന്‍ഡ്,കെ.എസ്.ആര്‍. ടി.സി സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍, മാര്‍ക്കറ്റിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കച്ചവടം. ഇവിടങ്ങളിലെ ഒഴിഞ്ഞ ഭാഗങ്ങളില്‍ രാത്രിയിലാണ് വ്യാപാരം തകൃതിയായി നടക്കുന്നത്. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും ബസ്‌സ്റ്റാന്‍ഡുകളുടെ സമീപം പകലും മയക്കുമരുന്ന് വില്‍പ്പന നടക്കുന്നതായി അറിയുന്നു.

കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, കറുപ്പ് തുടങ്ങിയ മയക്കുമരുന്നുകളാണ് രഹസ്യമായി വിറ്റഴിക്കപ്പെടുന്നത്. ആവശ്യക്കാരുണ്ടെങ്കില്‍ വീര്യംകൂടിയ മയക്കുമരുന്ന് ഓര്‍ഡര്‍ അനുസരിച്ച് നല്‍കുന്നതായും പറയപ്പെടുന്നു. പകല്‍ കോളജ് വിദ്യാര്‍ഥികളെയാണ് സംഘം ലക്ഷ്യമിടുന്നത്. കഞ്ചാവ് അടക്കമുള്ളവ ഉപയോഗിക്കുന്നവര്‍ വിദ്യാര്‍ഥികളോട് പരിചയം നടിച്ച് സുഹൃത്തുക്കളായി മാറിയാണ് മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഇവര്‍ പിന്നീട് ഇതിന്റെ ഇടനിലക്കാരായി മാറുകയും ചെയ്യുന്നു. കായംകുളത്ത് മയക്കുമരുന്ന് വില്‍പ്പനക്ക് ഭിക്ഷാടന സംഘത്തെയാണ് കൂടുതലായി നിയോഗിച്ചിരിക്കുന്നത്.ഇവര്‍ ജങ്ഷനുകള്‍ കേന്ദ്രീകരിച്ച് അത്യാവശ്യക്കാര്‍ക്ക് രാപ്പകല്‍ വ്യത്യാസമില്ലാതെ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയാണ് പതിവ്. ഭിക്ഷാടനത്തിനായി എത്തുന്ന ഇവരെ ആരും സംശയിക്കില്ല എന്നതാണ് കാരണം. ഇവര്‍ ബസ്‌സ്റ്റാന്‍ഡിലും റെയില്‍വേ സ്‌റ്റേഷന്റെ സമീപത്തും മാര്‍ക്കറ്റ് ഭാഗത്തുമെത്തി സാധനങ്ങള്‍ കൈമാറുകയാണ് പതിവ്.

ചില സ്ത്രീകളും മയക്കുമരുന്ന് ലോബിയുടെ കച്ചവടക്കാരായി രംഗത്തുണ്ടെന്ന് പറയുന്നു.മാന്യമായി വസ്ത്രംധരിച്ച് എത്തുന്ന ഇവര്‍ രഹസ്യമായി സാധനങ്ങള്‍ ഏജന്റുമാര്‍ക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. കാന്‍സറിനുള്ള ചില മരുന്നുകളും വ്യാപകമായി വിറ്റഴിക്കാറുണ്ടെന്ന് പറയുന്നു.

തമിഴ്‌നാട് സ്വദേശികളായ ഭിക്ഷാടന സംഘ മാഫിയകളാണ് മയക്കുമരുന്ന് വില്‍പ്പനക്ക് പിന്നിലെന്നും സൂചനയുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ഭിക്ഷാടന സംഘങ്ങളുടെ ബാഗുകളിലും മറ്റുമായി കിലോക്കണക്കിന് കഞ്ചാവ്,ഹാഷിസ് തുടങ്ങിയ മയക്കുമരുന്നുകള്‍ കായംകുളത്തും പരിസരത്തും എത്തുന്നുണ്ടെന്ന് പറയുന്നു.

പലപ്പോഴും ഇത്തരക്കാരെ താക്കീതുചെയ്ത് പറഞ്ഞുവിടുകയാണ് പൊലീസ് ചെയ്യുന്നത്. രാത്രിയില്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസ്‌സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയാല്‍ ഒരുപരിധിവരെ മയക്കുമരുന്ന് വില്‍പ്പന തടയാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു.

കള്ളുഷാപ്പില്‍ പോകുന്നത് കോണ്‍ഗ്രസ് പാരമ്പര്യമല്ല -രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞതുപോലെ നിയമസഭ നടക്കുമ്പോള്‍ കള്ളുഷാപ്പിലും ഹോട്ടലിലുമൊക്കെ പോകുന്നത് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പാരമ്പര്യമല്ലെന്നും സി.പി.എം എം.എല്‍.എമാര്‍ക്കാണ് ആ തൊപ്പി ചേരുകയെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. നിയമസഭയില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന പാഠമാണ് യു.ഡി.എഫിന് കഴിഞ്ഞ ദിവസത്തിലെ അനുഭവം നല്‍കുന്നതെന്നും കോണ്‍ഗ്രസ് സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ഏത് സമയത്ത് വോട്ടിനിട്ടാലും ധനവിനിയോഗ ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം നിയമസഭയില്‍ യു.ഡി.എഫിനുണ്ടായിരുന്നു. യു.ഡി.എഫിന് ഭൂരിപക്ഷമില്ലെങ്കില്‍ പിന്നെന്തിനാണ് പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്? വോട്ട് ചെയ്ത് സര്‍ക്കാറിനെ പുറത്താക്കാനുള്ള അവസരം ഉപയോഗിക്കാതെ ഗവര്‍ണറെ കാണാന്‍ പോയത് ജാള്യത മറക്കാനാണ്. ബി.ജെ.പിയുമായി ചേര്‍ന്ന് ഗ്രാമപഞ്ചായത്തുകളിലെ യു.ഡി.എഫ് ഭരണം അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ചെന്നിത്തല പഞ്ചായത്ത് ഉള്‍പ്പെടെ 12 പഞ്ചായത്തുകളില്‍ ഇത്തരത്തില്‍ ശ്രമം നടന്നു. ദേശീയ തലത്തിലും ഇത്തരമൊരു നീക്കം നടക്കുന്നു. അണ്ണാഹസാരെയെയും രാംദേവിനെയുമെല്ലാം ഉപയോഗിച്ച് ജനാധിപത്യ സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ ബി.ജെ.പിയും സംഘ്പരിവാറും നടത്തുന്ന നീക്കങ്ങളെ ഇടതുപക്ഷം പിന്തുണക്കുകയാണ്. 70 കളില്‍ ഉണ്ടായതിനു സമാനമായ കൂട്ടുകെട്ട് ദേശീയതലത്തിലുണ്ടാക്കാനുള്ള ശ്രമമാണ് ഇടതുപാര്‍ട്ടികളും വര്‍ഗീയശക്തികളും നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈദ്യുതിവിതരണം മെച്ചപ്പെടുത്താന്‍ 175 നഗരങ്ങള്‍ക്ക് 1200 കോടി കേന്ദ്രസഹായം

കണ്ണൂര്‍ നഗരത്തിന് 58 കോടി രൂപ

കണ്ണൂര്‍: വൈദ്യുതിവിതരണരംഗത്ത് കൂടുതല്‍ കാര്യക്ഷമത ഉറപ്പുവരുത്താനും പ്രസരണനഷ്ടം ഒഴിവാക്കാനുമായി കേരളത്തിലെ 175 നഗരങ്ങളില്‍ക്കൂടി കേന്ദ്രസഹായത്തോടെ പുതിയ പദ്ധതി നടപ്പില്‍വരുമെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ അറിയിച്ചു. 1200 കോടി രൂപ ഇതിനായി കേന്ദ്രം നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ പണം സംസ്ഥാനത്തിന് ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തി.

നിലവില്‍ കേരളത്തിലെ 43 ടൗണുകളില്‍ ഈ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിനായി 1200 കോടിരൂപ കേന്ദ്രസഹായം അനുവദിച്ചുകഴിഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍, പാപ്പിനിശ്ശേരി, പയ്യന്നൂര്‍, മട്ടന്നൂര്‍ നഗരങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. നഗരങ്ങളിലെ വൈദ്യുതി വിതരണശൃംഖല ശക്തിപ്പെടുത്തുകയും വിവരസാങ്കേതികവിദ്യയുമായി വൈദ്യുതിവിതരണം സംയോജിപ്പിക്കുകയും ചെയ്യുന്നതാണ് കേന്ദ്രാവിഷ്‌കൃത പദ്ധതി. കണ്ണൂര്‍നഗരത്തിന് മാത്രം 58 കോടി രൂപ ഇതില്‍ വിഹിതമായി ലഭിക്കുമെന്ന് മന്ത്രി വെളിപ്പെടുത്തി.

30,000 ന് മേല്‍ ജനസംഖ്യയും 15 ശതമാനത്തില്‍ കൂടുതല്‍ വൈദ്യുതി പ്രസരണനഷ്ടവുമുള്ള നഗരങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന വൈദ്യുതിമന്ത്രിമാരുടെ യോഗം ഈ നിബന്ധനകളില്‍ മാറ്റം വരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജനസംഖ്യ 30,000 എന്നത് 15,000 എന്നാക്കി നിജപ്പെടുത്തിയതാണ് പ്രധാന ഭേദഗതി. ഇതോടെ 175 നഗരങ്ങള്‍ കൂടി കേരളത്തില്‍നിന്ന് ഈ പദ്ധതിയില്‍ വരും.

വൈദ്യുതി വിതരണത്തിന് ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുക, വോള്‍ട്ടേജ് ഉയര്‍ത്താന്‍ കൂടുതല്‍ കാര്യക്ഷമതയുള്ള ട്രാന്‍സ്‌ഫോര്‍മറുകള്‍, വിവരസാങ്കേതികവിദ്യവഴി പ്രവര്‍ത്തനം എളുപ്പത്തില്‍ ഏകോപിപ്പിക്കുക എന്നിവയാണ് പദ്ധതിക്ക് കീഴില്‍ വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 100 ശതമാനം തുകയും കേന്ദ്രവിഹിതമായി നല്‍കും. മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 50 ശതമാനം ഗ്രാന്‍റായിരിക്കും.

കേരളത്തില്‍ പാരമ്പര്യേതര ഊര്‍ജോത്പാദനത്തിന്റെ സാധ്യത പഠിക്കാന്‍ എന്‍.ടി.പി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വന്‍കിട വികസനപദ്ധതികളുമായി മുന്നോട്ടുപോകുന്ന കേരളത്തിന് ഊര്‍ജോത്പാദനത്തിനായി പുതിയ പദ്ധതികളില്ലെങ്കില്‍ അത് ഏറെ പ്രയാസം സൃഷ്ടിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

വൈദ്യുതി നിരക്ക് കൂടും,ആഗസ്ത് ഒന്നു മുതല്‍ 25 പൈസ സര്‍ചാര്‍ജ്


സംസ്ഥാനത്ത് ആഗസ്ത് ഒന്നു മുതല്‍ ആറു മാസത്തേക്ക് വൈദ്യുതിയുടെ യൂണിറ്റ് വിലയില്‍ 25 പൈസയുടെ വര്‍ധനയുണ്ടാവും. സര്‍ച്ചാര്‍ജിന്റെ രൂപത്തിലാണ് നിരക്കുയരുക. 2010 ഒക്ടോബര്‍ മുതല്‍ 2011 മാര്‍ച്ച് വരെ താപവൈദ്യുതി വാങ്ങി വിതരണം ചെയ്ത വകയില്‍ കെ.എസ്.ഇ.ബിക്കുണ്ടായ അധികബാധ്യത പിരിച്ചെടുക്കുന്നതിനാണ് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വെള്ളിയാഴ്ച പുറപ്പെടുവിച്ചു.

പ്രതിമാസം 20 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നവരെയും 500 വാട്ടില്‍ താഴെ മാത്രം കണക്ടഡ് ലോഡ് ഉള്ളവരെയും സര്‍ച്ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗത്തിന് വൈദ്യുതിതന്നെ സൗജന്യമായാണ് ലഭിക്കുന്നത്. മറ്റെല്ലാ വിഭാഗക്കാര്‍ക്കും സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതിമാസം 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരുടെ ദൈ്വമാസ ബില്ലില്‍ സര്‍ച്ചാര്‍ജ് കൂടി ചേരുമ്പോള്‍ 25 രൂപയുടെ വര്‍ധനയാണുണ്ടാവുക. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 50 രൂപയും 150 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 75 രൂപയും 200 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 100 രൂപയും ബില്ലില്‍ അധികം നല്‍കേണ്ടിവരും. പ്രതിമാസം 300 യൂണിറ്റ് ഉപയോഗിക്കുന്നവരുടെ ബില്ലില്‍ 150 രൂപ വര്‍ധിക്കും.

സര്‍ച്ചാര്‍ജ് ഒഴിവാക്കണമെങ്കില്‍ ബോര്‍ഡിനുണ്ടായ ബാധ്യത സബ്‌സിഡിയായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇപ്പോഴത്തെ നിലയില്‍ സര്‍ക്കാര്‍ അതിനു തയ്യാറാവില്ലെന്നു തന്നെയാണ് സൂചനകള്‍. വിഷയം പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ''കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ബോര്‍ഡ് സമര്‍പ്പിച്ച അപേക്ഷയിന്മേലാണ് ഇപ്പോള്‍ സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബോര്‍ഡ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് വലിയ നഷ്ടത്തിലുമാണ്. ഇപ്പോഴത്തെ സര്‍ച്ചാര്‍ജ് ആറു മാസത്തേക്കാണെന്നാണ് കമ്മീഷന്‍ പറഞ്ഞിട്ടുള്ളത്. അത് നടപ്പാക്കുന്ന കാര്യം സംബന്ധിച്ച് ആലോചിച്ചു തീരുമാനിക്കും'' - അദ്ദേഹം വ്യക്തമാക്കി.

ആഗസ്ത് ഒന്നു മുതല്‍ ആറു മാസത്തെ വൈദ്യുതി ഉപയോഗത്തിന് സര്‍ച്ചാര്‍ജ് പിരിക്കാനാണ് കമ്മീഷന്‍ അനുവദിച്ചത്. 2010 ഒക്ടോബര്‍ മുതല്‍ 2011 മാര്‍ച്ച് വരെ വൈദ്യുതി വാങ്ങിയ വകയില്‍ 161.23 കോടി രൂപ അധികച്ചെലവുണ്ടായി എന്നായിരുന്നു ബോര്‍ഡിന്റെ കണക്ക്. എന്നാല്‍, കാലയളവില്‍ കെ.എസ്.ഇ.ബി. 30.24 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിറ്റഴിച്ചതായി കമ്മീഷന്‍ കണ്ടെത്തുകയും അധികബാധ്യത 150.29 കോടി രൂപയായി പുനഃക്രമീകരിക്കുകയും ചെയ്തു.

കളമശ്ശേരിയില്‍ എസ്.എഫ്.ഐ ഗുണ്ടകള്‍ അഴിഞ്ഞാടി

മാധ്യമപ്രവര്‍ത്തകനടക്കം അഞ്ചുപേര്‍ ആശുപത്രിയില്‍ ഹോട്ടലുകളും കടകളും അടിച്ചുതകര്‍ത്തു


വ്യാഴാഴ്ച അര്‍ദ്ധരാത്രിയിലും ഇന്നലെ പുലര്‍ച്ചെയുമായി കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഭാഗത്ത് മദ്യലഹരിയില്‍ അഴിഞ്ഞാടിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടലും കടകളും അടിച്ചുതകര്‍ത്തു.
യൂണിവേഴ്‌സിറ്റി റോഡിലുള്ള നൈസ് ഹോട്ടലും സമീപത്തെ സ്റ്റേഷനറി കടയുമാണ് ആക്രമിക്കപ്പെട്ടത്. രാത്രി 11.30ന് മദ്യമിച്ച് ലക്കില്ലാതെ ഹോട്ടലിന് മുന്നിലെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടച്ചിട്ട ഹോട്ടലിന്റെ ഷട്ടറില്‍ തട്ടിവിളിച്ച് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. തൊഴിലാളികള്‍ ഭക്ഷണം തീര്‍ന്നുവെന്ന് അറിയിച്ചപ്പോള്‍ ഹോട്ടലിന് നേര്‍ക്ക് ആക്രമണം ആരംഭിക്കുകയും മൊബൈല്‍ ഫോണില്‍ വിളിച്ച് കൂടുതല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഹോസ്റ്റലില്‍ നിന്നും വരുത്തുകയുമായിരുന്നു. ഇതിനിടെ വിവരമറിഞ്ഞ് ഹോട്ടലിന് മുന്നിലെത്തിയ അലിയാരെയും സുഹൃത്ത് സുബൈറിനെയും എസ്.എഫ്.ഐക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ഇതിന്റെ പടമെടുക്കുകയായിരുന്ന ചന്ദ്രിക ലേഖകന്‍ പി.എം.എ ലത്തീഫിനെ മര്‍ദ്ദിച്ച എസ്.എഫ്.ഐക്കാര്‍ ക്യാമറ പിടിച്ചുവാങ്ങി തല്ലിയുടച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഹസ്സനെയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നജീബിനെയും ആക്രമികള്‍ തടഞ്ഞുവച്ചു.ജനങ്ങള്‍ തടിച്ചുകൂടിയതോടെ അക്രമികള്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനുള്ളിലേക്ക് പിന്‍വാങ്ങി. ഈ സമയമത്രയും കളമശ്ശേരി സി.ഐ രാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് നിഷ്‌ക്രീയരായി നോക്കിനില്‍ക്കുകയായിരുന്നു.

ഇതിനിടെ സ്ഥലത്തെത്തിയ എസ്.എഫ്.ഐ നേതാവ് ലിജോ ജോസും സംഘവും യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിന് മുന്നില്‍ നിന്ന് ജനങ്ങള്‍ക്ക് നേരെ കല്ലേറ് ആരംഭിച്ചു.സ്ഥലത്തെത്തിയ മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ അടക്കമുള്ളവര്‍ അക്രമികളെ കസ്റ്റഡിയിലെടുക്കുവാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അക്രമികളെ ഹോസ്റ്റലിനുള്ളിലേയ്ക്ക് തന്ത്രപൂര്‍വ്വം കയറ്റിവിട്ടതിന് ശേഷം ജനത്തെ ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയാണുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഹസ്സന്‍, പി.എം.എ ലത്തീഫ്, നജീബ്, അലിയാര്‍, സുബൈര്‍ എന്നിവരെ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്, അഹമ്മദ് കബീര്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എബി മാഞ്ഞൂരാന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു

Friday, July 22, 2011

പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ സി പി എം-ബി ജെ പി കൂട്ടുകെട്ട്

നിയമസഭയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് എം എല്‍ എമാരോട് നിര്‍ദ്ദേശിച്ചു: ചെന്നിത്തല

കോഴിക്കോട്: യു ഡി എഫിന് ജനങ്ങള്‍ നല്‍കിയ വിജയത്തെ വിജയമല്ലാതാക്കി ചിത്രീകരിക്കാനും സര്‍ക്കാറിന്റെ നേട്ടങ്ങളെ വിലയിടിച്ചു കാട്ടാനുമാണ്

സി പി എമ്മും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. നിയമസഭയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് എം എല്‍ എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ധനവിനിയോഗ ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രയോഗിച്ച വാക്കുകള്‍ സി പി എം സാമാജികര്‍ക്കാണ് യോജിക്കുക. കള്ളുഷാപ്പിലും മറ്റും പോയവരെന്ന വിശേഷണം അവരുടെ തൊപ്പിയിലാണ് ഇണങ്ങുകയെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ഡി സി സി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. എന്തുകൊണ്ട് സഭയില്‍ പ്രതിപക്ഷം വോട്ട് ചെയ്ത് സര്‍ക്കാറിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചില്ലെന്ന് ചെന്നിത്തല ചോദിച്ചു. സര്‍ക്കാറിന് സഭയില്‍ കൃത്യമായ ഭൂരിപക്ഷമുണ്ടെന്ന് വ്യക്തമാണ്.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കൂറുമാറ്റവും കാലുമാറ്റവും പ്രോത്സാഹിപ്പിക്കാനാണ് സി പി എം ശ്രമം. ചെന്നിത്തല പഞ്ചായത്ത് ഉള്‍പ്പെടെ സംസ്ഥാനത്തെ പന്ത്രണ്ടോളം പഞ്ചായത്തുകളില്‍ സി പി എമ്മും ബി ജെ പിയും കൈകോര്‍ത്താണ് യു ഡി എഫ് ഭരണം അട്ടിമറിക്കാന്‍ നീക്കം നടത്തിയത്. ഇത് ദേശീയതലത്തിലുള്ള കൂട്ടുകെട്ടിന്റെ തുടര്‍ച്ചയാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തുന്ന അണ്ണാഹസാരെയും രാംദേവുമെല്ലാം അരാഷ്ട്രീയവാദത്തിന്റെ വക്താക്കളാണ്. അവര്‍ക്ക് പാര്‍ലമെന്ററി സംവിധാനത്തോട് പുച്ഛമാണ്. ബി ജെ പിയാണ് അവര്‍ക്ക് ധാര്‍മ്മിക പിന്തുണ നല്‍കുന്നത്. ഈ നിലപാടു തന്നെയാണോ സി പി എമ്മിനുമെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം വ്യക്തമാക്കണം.
 
 നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി തിരുത്തല്‍ പ്രക്രിയയിലൂടെ മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷം പാര്‍ട്ടിയെ സംബന്ധിച്ച് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. 2006-ലെ പരാജയത്തോടെ ഇനി കോണ്‍ഗ്രസ് സംസ്ഥാനത്ത് തിരിച്ചുവരില്ലെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിധിയെഴുതി. ഓരോ തെരഞ്ഞെടുപ്പുകളും മറ്റൊന്നിന്റെ തുടര്‍ച്ചയല്ല. നൂറോളം സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ അച്യുതാനന്ദന്‍ ഈ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകള്‍ നഷ്ടപ്പെടുത്തി. അത് വിമര്‍ശകര്‍ കാണുന്നില്ല. സംസ്ഥാനത്ത് ഭരണമാറ്റത്തിനാണ് ജനങ്ങള്‍ വോട്ടു ചെയ്തത്. ആരുടെയും ഔദാര്യത്താലല്ല ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യു ഡി എഫ് ആഗ്രഹിച്ച ഒരു ജനവിധിയല്ല ഉണ്ടായത്. പോരായ്മകളുണ്ടെങ്കില്‍ കെ പി സി സി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷം തിരുത്തും. നേരിയ ഭൂരിപക്ഷത്തിന് ഒരു സൗന്ദര്യവും ജാഗ്രതയുമുണ്ട്. സര്‍ക്കാറിന്റെ നൂറുദിന പരിപാടിപോലുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി തീരുമാനമെടുക്കാത്ത പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഉതകുന്നതാണ്. മൂലമ്പള്ളി പ്രശ്‌നവും കൊച്ചി മെട്രോറെയില്‍ പദ്ധതിയും കോംട്രസ്റ്റ് ഭൂമി ഏറ്റെടുക്കല്‍ വിഷയത്തിലുമെല്ലാം സര്‍ക്കാര്‍ അതിവേഗത്തിലുള്ള തീരുമാനമാണ് എടുത്തത്. ഡി സി സി പ്രസിഡന്റ് കെ സി അബു അധ്യക്ഷനായിരുന്നു

യദിയൂരപ്പയുടേത് ഗുരുതര അഴിമതി: ലോകായുക്ത

> യദിയൂരപ്പ രാജിവയ്ക്കണം; സി.ബി.ഐ അന്വേഷണം വേണം - കോണ്‍ഗ്രസ്

ബാംഗ്ലൂര്‍: ബെല്ലാരിയിലെ അനധികൃത ഖനന അഴിമതിയില്‍ മുഖ്യമന്ത്രി യെദിയൂരപ്പയ്‌ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് കര്‍ണാടക ലോകായുക്ത ജസ്റ്റിസ് സന്തോഷ്. എന്‍. ഹെഗ്‌ഡെ പറഞ്ഞു.
അനധികൃത ഖനനം മൂലം 14 മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാരിന് 1800 കോടി രൂപ നഷ്ടമുണ്ടായി. ഇതിനു പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നു. മന്ത്രി ജനാര്‍ദ്ദനറെഡ്ഡി തന്നെ ബെല്ലാരിയിലെ ഒരു ഖനന സ്ഥാപനത്തിന്റെ ഉടമസ്ഥനാണെന്നും അതുകൊണ്ട് ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്നു മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും സന്തോഷ് ഹെഗ്‌ഡെ പറഞ്ഞു.
മാഫിയ സമാന അന്തരീക്ഷമാണ് ഇവര്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും സന്തോഷ് ഹെഗ്‌ഡെ ചൂണ്ടിക്കാട്ടി. ഖനി സമൃദ്ധമായ ബെല്ലാരിയില്‍ എന്തുസംഭവിക്കുന്നുവെന്നറിയാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും എന്നാല്‍ അവിടെ മാഫിയ രൂപപ്പെടുന്നതു തടയാതെ മന്ത്രി ഒത്താശ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അധികാരമേറിയതുമുതല്‍ ആരോപണ വിധേയനായ യദിയൂരപ്പ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ അവിഹിത സഹായത്തോടെ രാജിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടുവരികയായിരുന്നു. ഖനി മാഫിയക്ക് നേതൃത്വം നല്‍കുന്ന റെഡ്ഡി സഹോദരന്‍മാര്‍ യദിയൂരപ്പയെ രക്ഷപ്പെടുത്തുകയായിരുന്നു എന്ന ആരോപണം ശക്തമാണ്.
 
വ്യാപകമായി നടന്ന അനധികൃത ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ വ്യക്തമായ ഒത്താശയുണ്ടെന്ന് ലോകായുക്ത അന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തില്‍ യെദിയൂരപ്പ ഉടനടി രാജി വെക്കണമെന്ന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ആവശ്യപ്പെട്ടു.ലോകായുക്ത റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയവരുടെ രാജി മുഖ്യമന്ത്രിയില്‍ നിന്ന് തുടങ്ങണമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുകയും വേണം. അഴിമതി പ്രതിരോധത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ബി. ജെ. പിക്ക് കര്‍ണാടക സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് എന്തു പറയാനുണ്ടെന്നും സിങ്‌വി ചോദിച്ചു.ബി.ജെ.പിയുടെ കേന്ദ്രനേതാക്കളുടെ അറിവും സമ്മതവുമുള്ളതു കൊണ്ടാണ് ഇത്രയും വലിയൊരു കുംഭകോണത്തിന് മുഖ്യമന്ത്രി നേതൃത്വം നല്‍കിയതെന്ന് കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു. യെദിയൂരപ്പയുടെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ധനഞ്ജയകുമാറിനെ പോലൊരാള്‍ ലോകായുക്തയെ കാണാന്‍ പുറപ്പെട്ടതും കേന്ദ്രനേതാക്കളുടെ അറിവോടെയാണെന്ന് അദ്ദേഹം ആരോപിച്ചു.പൊതുജീവിതത്തില്‍ പ്രതിബദ്ധതയും സുതാര്യതയും ജനം ആവശ്യപ്പെടുന്ന സമയമാണിതെന്ന് മന്ത്രി അംബികാ സോണി പറഞ്ഞു. അഴിമതിവിവാദങ്ങളില്‍ മുങ്ങിയ സര്‍ക്കാറിനെ പ്രതിരോധിച്ച് മുന്നോട്ടു നീങ്ങേണ്ട ഗതികേടായിരുന്നു ഇതുവരെ യെദിയൂരപ്പയുടേതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ യെദിയൂരപ്പക്ക് ഇനി ധാര്‍മിക അവകാശമില്ലെന്ന് ഇടതുപാര്‍ട്ടികള്‍ പറഞ്ഞു. ലോകായുക്തയുടെ വിമര്‍ശനം ഗുരുതരമാണ്. മുഖ്യമന്ത്രി രാജി വെച്ചില്ലെങ്കില്‍ അഴിമതിക്കെതിരെ ബി.ജെ.പി നടത്തുന്ന വായ്ത്താരിയുടെ വിശ്വാസ്യത തകരുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.

ഗോപാലവിലാസം പൊളിച്ചടുക്കി :പാര്‍ട്ടിക്കു വേണം എ.കെ.ജിയുടെ പേര്‌; കെട്ടിടങ്ങള്‍ക്കു പേരിടാന്‍!

എ.കെ.ജിയുടെ സ്‌മരണകളുറങ്ങുന്ന ഗോപാലവിലാസം വീട്‌ പൊളിക്കാന്‍ മൗനാനുവാദം നല്‍കിയ സി.പി.എം, മാവിലായില്‍ അദ്ദേഹത്തിന്റെ പേരില്‍ പാര്‍ട്ടി ഓഫീസ്‌ പണിയാന്‍ പണപ്പിരിവു നടത്തുന്നു. മാവിലായില്‍ 'എ.കെ.ജി. ഭവന്‍' എന്ന പേരില്‍ നിര്‍മിക്കുന്ന സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫീസിനു വേണ്ടിയാണു പിരിവ്‌.

പാര്‍ട്ടി കുടുംബങ്ങള്‍ 100 രൂപ വീതവും സഹകരണസ്‌ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ 1000 രൂപ വീതവും നല്‍കണമെന്നാണു നിര്‍ദേശം. എ.കെ.ജി. ഭവന്‍ നിര്‍മാണത്തിനു സംഭാവന ആവശ്യപ്പെട്ടു പോസ്‌റ്റര്‍ പ്രചാരണവും സജീവം.

വീടു പൊളിക്കാന്‍ സി.പി.എം. സംസ്‌ഥാനസമിതിയുടെ അനുമതി ലഭിച്ചതു മാവിലായി ലോക്കല്‍ കമ്മിറ്റി മുഖേനയാണെന്നു 'ഗോപാലവിലാസ'ത്തിന്റെ ഇപ്പോഴത്തെ മേല്‍നോട്ടക്കാരന്‍ ജയരാജന്‍ പറഞ്ഞിരുന്നു. ഇതേ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മേല്‍നോട്ടത്തിലാണു വന്‍തുക മുടക്കി മാവിലായില്‍ സ്‌മാരകമുയരുന്നത്‌. എ.കെ.ജി. ഉദ്‌ഘാടനം ചെയ്‌ത മാവിലായി മൊയ്‌തു വായനശാലയ്‌ക്കു പിന്നിലാണു സ്‌മാരകമുയരുന്നത്‌

Thursday, July 21, 2011

വാട്ടര്‍ അതോറിറ്റി ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്; കോടികളുടെ തിരിമറി കണ്ടെത്തി

കേരള വാട്ടര്‍ അതോറിറ്റി ഡിവിഷന്‍, സബ്ഡിവിഷന്‍ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കോടികളുടെ തിരിമറി കണ്ടെത്തി. കരാര്‍ തൊഴിലാളികളുടെയും കരാറുകാരുടെയും പേരില്‍ വ്യാജ ബില്ലുകള്‍ ചമച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. ജീവനക്കാരില്‍നിന്ന് പണവും കണ്ടെടുത്തു.

കരാര്‍ ജീവനക്കാരുടെ നിയമനം, വിശദാംശങ്ങള്‍ എന്നിവയൊന്നും ഒരു ഓഫിസിലുമില്ല. വാട്ടര്‍ കണക്ഷനായി പ്ലംബര്‍മാരില്‍നിന്ന് ആയിരങ്ങള്‍ കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തി. വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയുടെ നിര്‍ദേശാനുസരണം എ.ഡി.ജി.പി ശങ്കര്‍റെഡ്ഢിയുടെ നേതൃത്വത്തിലാണ് 72 ഓഫിസുകളില്‍ 'ഓപറേഷന്‍ ഡ്യൂ ഡ്രോപ്‌സ്' എന്ന മിന്നല്‍ പരിശോധന നടന്നത്.

കരാര്‍ പണികളുടെ പേരിലാണ് വ്യാപക ക്രമക്കേട്. ക്യാഷ് ബില്‍, കരാറുകാരനെ എങ്ങനെ നിശ്ചയിക്കല്‍, കരാര്‍ തൊഴിലാളികള്‍ ആരൊക്കെ തുടങ്ങിയ വിശദാംശങ്ങള്‍ ഒരിടത്തുമില്ല.

ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രം ഒരുവര്‍ഷത്തിനുള്ളില്‍ കരാറുകാര്‍ക്ക് കൊടുത്ത വകയില്‍ 5.63 കോടി എഴുതിയെടുത്തതായി കണ്ടെത്തി. കരാര്‍ പണികള്‍ക്ക് ഇത്രയും തുക നല്‍കിയെന്ന് അവകാശപ്പെടുമ്പോഴും നല്ലൊരുഭാഗം കമീഷനായി തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍. ടെണ്ടര്‍ വിളിക്കല്‍, എഗ്രിമെന്റ് ഒപ്പിടല്‍ തുടങ്ങിയവ അപ്പാടെ ലംഘിച്ചാണ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ശങ്കര്‍റെഡ്ഢി മാധ്യമത്തോട് പറഞ്ഞു. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കുള്ള കരാറുകള്‍ നല്‍കുന്നതിലും വ്യാപക ക്രമക്കേടുണ്ട്. അരുവിക്കര ഡിവിഷന് കീഴില്‍ ആനുവല്‍ മെയിന്റനന്‍സിന് ടെണ്ടര്‍ വിളിച്ച 17ഉം വിഹിതം വെച്ചുപോയതായാണ് കണ്ടെത്തി. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കുള്ള എസ്റ്റിമേറ്റ് തയാറാക്കാതെ തുക കൂട്ടിക്കൊടുക്കുന്ന കീഴ്‌വഴക്കവും പല ഓഫിസുകളിലുമുണ്ട്.

മിക്കയിടങ്ങളിലും പല ജോലികളും അടിയന്തരപണികളായി ഉള്‍പ്പെടുത്തി പണം എഴുതിമാറുന്നുണ്ട്. റണ്ണിംഗ് കോണ്‍ട്രാക്ടര്‍മാരെ നിയമിക്കുന്നതിലും കള്ളക്കളി നടക്കുന്നതായി കണ്ടെത്തി. ഇത്തരം കരാറുകാരുടെ പേരുണ്ടെങ്കിലും ചെറുകിട കരാറുകാരെ ഉപയോഗിച്ച് പണി ചെയ്ത് വന്‍തുക ബില്ലാക്കുന്ന അവസ്ഥയുമുണ്ട്.

ജീവനക്കാരുടെ അപര്യാപ്തതയുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തിലോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നോ എടുക്കുന്നതിന് പകരം ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമുള്ളവരെ എടുത്ത് വന്‍തുകഎഴുതി മാറുകയാണ്. ജോലി നഷ്ടപ്പെടാതിരിക്കാന്‍ തങ്ങളുടെ പേരില്‍ എഴുതിയുണ്ടാക്കുന്ന ബില്ലുകളില്‍ കരാര്‍ തൊഴിലാളികള്‍ വിയോജിപ്പ് പ്രകടിപ്പിക്കാറില്ലെന്നും അല്ലെങ്കില്‍ അവര്‍ക്കും കമീഷന്‍ ലഭിക്കുന്നുണ്ടാകുമെന്നുമാണ് വിജിലന്‍സ് വിലയിരുത്തല്‍. കരാര്‍ ജീവനക്കാരും കോണ്‍ട്രാക്ടര്‍മാരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും പലയിടങ്ങളിലും പൈപ്പ് പൊട്ടലിന് കാരണമിതാണെന്നുമുള്ള സംശയം വിജിലന്‍സിനുണ്ട്. പല ഓഫിസുകളിലെയും ജീവനക്കാര്‍ കൈവശം സൂക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് രൂപയും കണ്ടെത്തി. കൈക്കൂലിയാണിതെന്ന സംശയം വിജിലന്‍സിനുണ്ട്. കരാര്‍ പണികള്‍ നടന്നിട്ടുണ്ടോയെന്ന് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തുമെന്നും എ.ഡി.ജി.പി പറഞ്ഞു.

കരിപ്പൂര്‍ റണ്‍വേ നിര്‍മാണത്തില്‍ അഴിമതി


കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ വീതി കൂട്ടലുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മുന്‍ സീനിയര്‍ മാനേജര്‍ക്കെതിരെ അടക്കം സി.ബി.ഐ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) സമര്‍പ്പിച്ചു.

മുന്‍ സീനിയര്‍ മാനേജര്‍ പ്രകാശ് കജ്ജങ്ങര്‍, മുന്‍ അസി. സീനിയര്‍ എല്‍. ശ്രീധര്‍, മുന്‍ അസി.മാനേജര്‍ ബിനോ ബേബി എന്നിവരെ പ്രതികളാക്കിയാണ് കൊച്ചി യൂനിറ്റ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ദല്‍ഹിയിലെ ബി.ആര്‍ അറോറ ആന്‍ഡ് അസോസിയേറ്റ്‌സ് അധികൃതരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.

2008 -'09 വര്‍ഷത്തില്‍ റണ്‍വേ നിര്‍മാണം, അനുബന്ധ ജോലികള്‍ എന്നിവയുടെ കരാര്‍ ഏറ്റെടുത്ത അറോറ അസോസിയേറ്റ്‌സുമായി ഗൂഢാലോചന നടത്തിയ പ്രതികള്‍ കേന്ദ്ര സര്‍ക്കാറിന് വന്‍തുക നഷ്ടം വരുത്തിയെന്നാണ് സി.ബി.ഐ കേസ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ 2007 ജനുവരി 19നാണ് അറോറയുമായി കരാര്‍ ഉണ്ടാക്കിയത്. 17,32,34,656 രൂപയാണ് കരാര്‍തുക നിശ്ചയിച്ചത്.എന്നാല്‍,വ്യാജ ഇന്‍വോയ്‌സിന്മേല്‍ ടാര്‍ ഉപയോഗിക്കുക വഴി സര്‍ക്കാറിന് 53,06,578 രൂപയുടെ നഷ്ടം വരുത്തിയെന്നാണ് സി.ബി.ഐ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

എയര്‍പോര്‍ട്ട് അധികൃതരുടെ അറിവോടെ നടന്ന തട്ടിപ്പില്‍ സീനിയര്‍ മാനേജര്‍മാര്‍ അടക്കം സാമ്പത്തിക നേട്ടമുണ്ടാക്കിയതായി എഫ്.ഐ.ആറില്‍ ആരോപിച്ചു. ഗൂഢാലോചന, ചതി, വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. സി.ബി.ഐ കൊച്ചി യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ ജെ.ആര്‍. ഡിക്രൂസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

സ്വാശ്രയം: സര്‍ക്കാരും എഞ്ചിനീയറിംഗ് കോളജുകളും കരാറൊപ്പിട്ടു

സ്വാശ്രയപ്രവേശനത്തിന് നിയതമായ ഘടന നിശ്ചയിച്ചുകൊണ്ട് സര്‍ക്കാരും സ്വാശ്രയഎഞ്ചിനീയറിംഗ് കോളജുകളും ഇന്ന് കരാറൊപ്പിട്ടു. ഇതുപ്രകാരം എഞ്ചിനീയറിംഗ് കോളജുകളിലേക്കുള്ള പ്രവേശം ഇനി മുതല്‍ ഏകീകൃതപ്രവേശപരീക്ഷ മുഖേനയായിരിക്കും. ഈ പ്രവേശപരീക്ഷയുടെ റാങ്ക് ലിസ്റ്റന്ുസരിച്ചായിരിക്കും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശം നടത്തുക. കല്‍പിത സര്‍വകലാശാലകള്‍ക്കും ഈ റാങ്ക് ലിസ്റ്റ് ബാധകമായിരിക്കുമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ച്ചിട്ടുണ്ട്. മാനേജ്‌മെന്റ് ക്വാട്ടപ്രവേശവും ഈ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാവും. മാനേജ്‌മെന്റ് അസോസിയേഷനു കീഴിലെ 75 കോളെജുകളിലെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുകൊടുക്കാന്‍ കരാറില്‍ ധാരണയായിട്ടുണ്ട്.

മുമ്പ് കരാറില്‍ നിന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ പിന്മാറുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഒഴികെയുള്ള 11 മെഡിക്കല്‍ കോളെജുകളുടെ സംഘടനയായ മാനേജ്‌മെന്റ് അസോസിയേഷന്‍ സീറ്റും ഫീസും സംബന്ധിച്ച് നേരത്തെ സര്‍ക്കാരുമായി ധാരണയിലെത്തിയിരുന്നു.

സംസ്ഥാനത്ത് പുതുക്കിയ മദ്യനയം

പുതിയ മദ്യനയത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി. കൈവശം വെയ്ക്കാവുന്ന മദ്യത്തിന്റെ അളവിന്റെ പരിധി കുറയ്ക്കാനും 2014 ന് ശേഷം ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് നിയന്ത്രിക്കാനും മദ്യനയത്തില്‍ നിര്‍ദേശമുണ്ട്. ഇതുപ്രകാരം കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവ് ഇനിമുതല്‍ ഒന്നര ലിറ്റര്‍ ആയിരിക്കും.

നിലവില്‍ ഇത് മൂന്ന് ലിറ്റര്‍ ആണ്. മദ്യം വാങ്ങുകയോ കൈവശം വെക്കുകയോ ചെയ്യുന്നവരുടെ പ്രായപരിധി 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ബാര്‍ തുറക്കുന്ന സമയം രാവിലെ ഒമ്പത് മണിയാക്കി പരിഷ്‌കരിക്കാനും കള്ള് ഷാപ്പുകളുടെ നടത്തിപ്പില്‍ നിന്ന് സഹകരണസംഘങ്ങളേയും സൊസൈറ്റികളേയും ഒഴിവാക്കാനും നയത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

പകരം ഷാപ്പുകളുടെ നടത്തിപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നല്‍കും. ഇതിന് ചുരുങ്ങിയത് 50 തെങ്ങും അഞ്ച് തൊഴിലാളികളും വേണം. 2014 ന് ശേഷം പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുകയുള്ളൂ. ബാറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച സമയക്രമം കര്‍ശനമായി പാലിക്കണമെന്നും മദ്യ ഉപഭോഗം കുറച്ചുകൊണ്ട് വരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മദ്യനയത്തില്‍ പറയുന്നു.

ബാറുകള്‍ തമ്മിലുള്ള അകലം സംബന്ധിച്ചും പുതിയ നിര്‍ദേശമുണ്ട്. പഞ്ചായത്തുകളില്‍ മൂന്ന് കിലോമീറ്ററും നഗരങ്ങളില്‍ ഒരു കിലോമീറ്ററും ആക്കി പുനഃക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ 200 മീറ്ററാണ് നഗരത്തിലെ ദൂരപരിധി. ബാറുകളും മദ്യഷാപ്പുകളും അടയ്‌ക്കേണ്ട സമയം സംബന്ധിച്ചും നിര്‍ദേശത്തിലുണ്ട്.

അരുണ്‍കുമാറിനെതിരെ അന്വേഷണത്തിന് ഒമ്പതംഗ സമിതി

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വി.ഡി. സതീശന്‍ അധ്യക്ഷനായി നിയമസഭാസമിതി രൂപവത്കരിച്ചതായി സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചു.

യു.ഡി.എഫില്‍ നിന്ന് കെ.ശിവദാസന്‍ നായര്‍, എം.വി.ശ്രേയാംസ്‌കുമാര്‍, അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി, തോമസ് ഉണ്ണിയാടന്‍ എന്നിവരും എല്‍.ഡി.എഫില്‍ നിന്ന് പി.കെ.ഗുരുദാസന്‍, എസ്.ശര്‍മ, മുല്ലക്കര രത്‌നാകരന്‍, സി.കെ.നാണു എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.

അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പിനു ശേഷം മകനെ ചട്ടങ്ങള്‍ ലംഘിച്ച് ഐ.സി.ടി. അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചുവെന്നാണ് ആരോപണം. ബജറ്റിന്റെ ചര്‍ച്ചയ്ക്കിടെ പി.സി.വിഷ്ണുനാഥാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇങ്ങനെ നിയമിച്ചിട്ടില്ലെന്ന് അച്യുതാനന്ദന്‍ സഭയില്‍ വിശദീകരിച്ചു. ഭരണപക്ഷം ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ സഭാസമിതി അന്വേഷിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു. വിഷ്ണുനാഥ് ആരോപണത്തില്‍ ഉറച്ചു നിന്നതിനാലാണ് അന്വേഷണം സഭാസമിതിക്ക് വിടാന്‍ സ്​പീക്കര്‍ തീരുമാനിച്ചത്.

ടിന്റു ലൂക്കയ്ക്ക് സ്ഥലവും വീടുവെക്കാന്‍ പണവും

തിരുവനന്തപുരം: ദേശീയ-അന്തര്‍ദേശീയ മീറ്റുകളില്‍ മികച്ചതും അഭിമാനാര്‍ഹവുമായ നേട്ടങ്ങള്‍ കൈവരിച്ച അത്‌ലറ്റ് ടിന്റു ലൂക്കയ്ക്ക് വീട് വെക്കാനായി കണ്ണൂരില്‍ 10 സെന്റ് സ്ഥലവും 10 ലക്ഷം രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്‌പെഷ്യല്‍ സ്‌കൂള്‍ ഒളിമ്പിംക്‌സിന് പോയി മെഡലുകള്‍ നേടിയ കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേക സാമ്പത്തിക സഹായം നല്‍കണമെന്ന് കഴിഞ്ഞ കാബിനറ്റ് യോഗത്തില്‍ തീരുമാനിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നു വരുന്ന കാബിനറ്റില്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനോട് നിര്‍ദേശിച്ചിരുന്നു.
ഇന്നലെ കാബിനറ്റില്‍ മന്ത്രിയുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചുകൊണ്ട് സ്‌പെഷ്യല്‍ സ്‌കൂള്‍ ഒളിമ്പിക്‌സില്‍ മെഡലുകള്‍ നേടിയ 10 കായികതാരങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.സ്വര്‍ണമെഡല്‍ നേടിയവര്‍ക്ക് മൂന്നുലക്ഷവും വെള്ളി , വെങ്കല മെഡലുകള്‍ നേടിയവര്‍ക്ക് യഥാക്രമം രണ്ടും ഒന്നും ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.ഇതോടൊപ്പം ഇവരുടെ പരിശീലകരായിരുന്ന രണ്ടു പേര്‍ക്ക് 25,000 രൂപ വീതവും മെഡല്‍ജേതാക്കളായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന പത്തു സ്‌കൂളുകള്‍ക്ക് 50,000 രൂപ വീതവും അനുവദിച്ചിട്ടുണ്ട്.സ്വാശ്രയ കോളജ് കരാര്‍ ഒപ്പിടാനിരിക്കെ മുന്‍ വര്‍ഷം നിലനിന്നിരുന്ന സമ്പ്രദായത്തില്‍ നിന്നും ഇക്കുറി പിന്നോട്ട് പോകാനില്ല. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.സ്വാശ്രയ കരാര്‍ ഒപ്പിടുന്നതു സംബന്ധിച്ചുയര്‍ന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു  മുഖ്യമന്ത്രി .വരും വര്‍ഷത്തില്‍ വ്യക്തമായ സമയമെടുത്ത് തീരുമാനിക്കേണ്ട കാര്യമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ ഐസക്ക് നടത്തിയത് ഒളിച്ചോട്ടം: ധനമന്ത്രി

തിരുവനന്തപുരം: ധവളപത്രത്തിലൂടെ താന്‍ മുന്നോട്ടുവച്ച പ്രധാന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ടി.എം തോമസ് ഐസക്കിന് കഴിഞ്ഞില്ലെന്ന് ധനമന്ത്രി കെ.എം മാണി. വെല്ലുവിളിച്ചതുപോലെ ബദല്‍ ധവള പത്രം പുറത്തിറക്കാന്‍ ഐസക്കിന് കഴിഞ്ഞില്ല.
ആരോപണങ്ങള്‍ക്ക് വേണ്ട വിധത്തില്‍ മറുപടി പറയാതെ ഒളിച്ചോട്ടമാണ് ഐസക്ക് നടത്തിയതെന്നും കെ.എം മാണി പത്ര സമ്മേളനത്തില്‍ ആരോപിച്ചു. ശമ്പള പരിഷ്‌ക്കരണം,മാന്ദ്യ വിരുദ്ധ പാക്കേജ്, എന്നിവ മൂലമുള്ള ചിലവുകള്‍ കൊടുത്തു തീര്‍ക്കുന്നതിന് 5133 കോടി രൂപ മാത്രമാണ് ബജറ്റില്‍ ഐസക്ക് വകയിരുത്തിയിരിക്കുന്നത്. ശേഷിക്കുന്ന ബാധ്യതയായ  5064 കോടി രൂപയ്ക്ക് ബജറ്റില്‍ വിഹിതം നീക്കി വച്ചിരുന്നില്ല. ആവശ്യത്തിന് തുക വകയിരുത്താതെ,പുതിയ വരുമാന മാര്‍ഗ്ഗം ഇല്ലാതെ  പ്രഖ്യാപനം നടത്തുക വഴി വലിയ ബാധ്യത പുതിയ സര്‍ക്കാരിന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ഐസക്ക് ചെയ്തത്-മാണി പറഞ്ഞു. തന്റെ ഈ പ്രധാന ആരോപണത്തിന് മറുപടി പറയാന്‍ ഐസക്ക് തയ്യാറായിട്ടില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റിലെ ഓരോ ഖണ്ഡികയും ഐസക്ക് വിശകലനം ചെയ്ത് മറുപടി നല്‍കണം. വെറുതെ പ്രഖ്യാപനം നടത്താന്‍ ധനമന്ത്രിയുടെ ആവശ്യം ഇല്ല. എത് കൊച്ചു കുട്ടിക്കും പ്രഖ്യാപനം നടത്താന്‍ കഴിയും. രൂപയില്ലാതെ ബജറ്റില്‍ പ്രഖ്യാപനം  നടത്തിയിട്ടെന്തുകാര്യമെന്നും കെ.എം മാണി ചോദിച്ചു.
ഈ വര്‍ഷം ശമ്പള ബാധ്യത വരില്ല എന്ന് ഐസക്ക് പറയുന്നത് ശരിയല്ലെന്ന് മാണി പറഞ്ഞു. സര്‍ക്കാരിന് ബാധ്യത ഉണ്ടാകും. മാര്‍ച്ച് 31ന് ഉണ്ടായിരുന്ന ട്രഷറി മിച്ചമായ 3881 കോടിയില്‍ മുന്‍വര്‍ഷത്തെ വൈകിവന്ന ഡ്രാഫ്റ്റുകളെല്ലാം നീക്കിവച്ചാലും 2500 കോടിയെങ്കിലും മിച്ചമായി പുതിയ സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്ന ഐസക്കിന്റെ വാദവും ശരിയല്ല. പ്രഖ്യാപിച്ച പല പദ്ധതികള്‍ക്കും ഐസക്ക് പണം നല്‍കിയിട്ടില്ല. ശമ്പള പരിഷ്‌കരണത്തിനും അധിക ഡി.എക്കുമായി 6518 കോടി രൂപ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വകയിരുത്തിയെന്ന ഐസക്കിന്റെ പ്രസ്താവന തെറ്റാണെന്നും കെ.എം മാണി പറഞ്ഞു

Wednesday, July 20, 2011

ഓരോ പീഡനങ്ങളും വളര്‍ച്ചയ്ക്കുള്ള വി.എസിന്റെ ഓരോരോ കാലത്തെ ആയുധങ്ങള്‍


സ്ത്രീപീഡനക്കാരെ കയ്യാമം വയ്ക്കുമെന്ന നടക്കാത്ത സുന്ദരവാഗ്ദാനം നല്‍കി ഒരുതവണ മുഖ്യമന്ത്രിക്കസേര വരെ സ്വന്തമാക്കിയ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടുമൊരു പീഡനക്കേസിന്റെ മറവില്‍ പാര്‍ട്ടിയില്‍ ശക്തിപരീക്ഷണത്തിനു ഇറങ്ങിത്തിരിക്കുന്നു. നേരത്തെ കവിയൂര്‍ കിളിരൂര്‍ സൂര്യനെല്ലി പീഡനങ്ങളുടെ കഥ പൊതുവേദികളില്‍ നീട്ടിപ്പാടിയാണ് വി.എസ് മുഖ്യമന്ത്രിക്കസേരയിലെത്തിയത്. അഞ്ചുവര്‍ഷം ഭരണത്തില്‍ തുടര്‍ന്നിട്ടും കവിയൂര്‍ കേസിലെ പ്രതികളെ നിയമത്തിനു കൊണ്ടുവരാന്‍ വി.എസിനു കഴിഞ്ഞിരുന്നില്ല. അതെല്ലാം മറവിയുടെ ചാരംമൂടിയതോടെയാണ് പാര്‍ട്ടിയില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ടെന്ന് വരുത്തിതീര്‍ക്കുന്നതിനു പീഡനം സംബന്ധിച്ച ഒരു പുതിയ കത്തുമായി വി. എസ് രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രനെ അടിയന്തരമായി ആസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് വി. എസ് സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിരിക്കുന്നത്. സി. പി. എം സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെയാണ് പുതിയ വിവാദങ്ങള്‍ക്കുള്ള ആദ്യപടിയായി കത്ത് തയ്യാറാക്കിയത്. വി. എസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പാര്‍ട്ടി നിശ്ചയിച്ച ആളാണ് രവീന്ദ്രന്‍. ജൂലൈ എട്ടിന് രവീന്ദ്രന്റെ വീട്ടിലെ ജോലിക്കാരി ഒളിച്ചോടിപ്പോയിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കോഴിക്കോട് നിന്ന് കണ്ടെത്തി. പെണ്‍കുട്ടിയെ കാണാതായ വിവരം രവീന്ദ്രന്‍ തന്നെയാണ് മ്യൂസിയം പൊലീസിനെ അറിയിച്ചത്. തീരെ സാമ്പത്തികശേഷി ഇല്ലാത്ത വീട്ടിലെ കുട്ടിയെ രവീന്ദ്രന്‍ വീട്ടിലെ സഹായിയായി കൊണ്ടുവന്നത് കുട്ടിയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നെന്നാണ് സി. പി. എം ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്. ഔദ്യോഗിക നേതൃത്വത്തിന്റെ താത്പര്യപ്രകാരം കൂടിയാണ് രവീന്ദ്രനെ വി. എസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നതും. പെണ്‍കുട്ടിയെ കാണാതായ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാ ത്ത കുട്ടിയെ ജോലിക്ക് നിറുത്തിയതിന്റെ പേരില്‍ രവീന്ദ്രനെതിരെ പൊലീസ് കേസെടുത്തത്. ഇതിന് തൊട്ടുമുമ്പാണ് രവീന്ദ്രനെ തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വി. എസ് സി. പി. എം നേതൃത്വത്തിന് കത്ത് നല്‍കിയത്. എന്നാല്‍ അതിന് ശേഷം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ഈ കത്ത് പരിഗണനയ്ക്ക് എടുത്ത് ചര്‍ച്ച ചെയ്തില്ല. ഇതില്‍ കുപിതനായ വി. എസ് എതിര്‍പക്ഷം നല്‍കിയ കത്തിന് പരോക്ഷ പിന്തുണയും നല്‍കി. ഇക്കാര്യത്തില്‍ വി. എസ് ഇരട്ടത്താപ്പ് കാട്ടുകയാണെന്നും ആക്ഷേപമുണ്ട്. ഏതാനും വര്‍ഷം മുമ്പ് വി. എസിന്റെ കീഴിലുണ്ടായിരുന്ന ഇന്‍ലാന്റ് വാട്ടര്‍ കോര്‍പ്പറേഷന്റെ ചുമതല ഉണ്ടായിരുന്ന സി. കെ. മേനോനെ അദ്ദേഹത്തിന്റെ വീട്ടുജോലിക്കാരിയുമായി തൈക്കാട് ഗസ്റ്റ്ഹൗസില്‍ നിന്ന് തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് പേരിന് സസ്‌പെന്റ് ചെയ്‌തെങ്കിലും കേസ് നിലനില്‍ക്കെ തന്നെ വി. എസ്. അച്യുതാനന്ദന്‍ മേനോന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി വീണ്ടും പഴയ തസ്തികയില്‍ തന്നെ പ്രതിഷ്ഠിച്ചു.

ഇതേ വി. എസ്. തന്നെ ഇപ്പോള്‍ കാര്യമില്ലാത്ത സ്ത്രീപീഡനവാദവുമായി രംഗത്തെത്തിയതാണ് പാര്‍ട്ടി നേതൃത്വത്തിന് രുചിക്കാത്തത്. അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബാലവേലയ്ക്കു നിര്‍ത്തി ദേഹോപദ്രവമേല്‍പ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനു രവീന്ദ്രനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണു കേസ് റജിസ്റ്റര്‍ ചെയ്തു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ മ്യൂസിയം പൊലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കിയത്. ബാലവേല പാടില്ലെന്ന നിയമം ലംഘിച്ചതിനാണു രവീന്ദ്രനെതിരെ കേസ്. ജവാഹര്‍ നഗറിലെ ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിലാണു പെണ്‍കുട്ടിയെ ബാലവേലയ്ക്കു വിധേയയാക്കിയത്. രവീന്ദ്രന്‍ നേരത്തേ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെയും അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ചീഫ് വിപ്പ് പി.സി. ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. മുഖ്യമന്ത്രിക്കു ലഭിച്ച പരാതി തുടര്‍നടപടിക്കായി ഡിജിപിക്ക് അയച്ചുകൊടുത്തിരുന്നു. കഴിഞ്ഞ എട്ടിന് ഇവിടെ നിന്നു പോയ പെണ്‍കുട്ടി റയില്‍വേ സ്‌റ്റേഷനില്‍ പരിചയപ്പെട്ട യുവാവിനൊപ്പം കന്യാകുമാരിയില്‍ പോയെന്നും അവിടെ വച്ചു പീഡിപ്പിക്കപ്പെട്ടെന്നുമാണു പൊലീസിനു ലഭിച്ച വിവരം. പെണ്‍കുട്ടിയെയും പിതാവിനെയും കൊണ്ടു മ്യൂസിയം പൊലീസ് കന്യാകുമാരിയിലെ ലോഡ്ജിലെത്തി തെളിവെടുത്തിരുന്നു.

തന്റെ സമ്മതത്തോടെയാണു യുവാവിനൊപ്പം കഴിഞ്ഞതെന്നു പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞെങ്കിലും കുട്ടിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മാനഭംഗത്തിനു കേസെടുക്കുമെന്നു പൊലീസ് വ്യക്തമാക്കി. ദുരൂഹ സാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ പയ്യോളിയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാധ്യമങ്ങളിലെ ചിത്രം കണ്ടു തിരിച്ചറിഞ്ഞവരാണു പൊലീസിനെ വിവരം അറിയിച്ചത്. എല്‍പിജി സിലിണ്ടര്‍ വാങ്ങാനായി രവീന്ദ്രന്‍ പെണ്‍കുട്ടിക്ക് 500 രൂപ നല്‍കിയിരുന്നു. ഈ പണവുമായി എട്ടിനു രാവിലെ റയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെത്തിയ പെണ്‍കുട്ടി അവിടെവച്ചാണു യുവാവിനെ പരിചയപ്പെട്ടത്. ഇരുവരും കൂടി കന്യാകുമാരിയില്‍ പോയി ലോഡ്ജില്‍ മുറിയെടുത്തു. നെറുകയില്‍ സിന്ദൂരം ചാര്‍ത്തിയാണു യുവാവ് തന്നെ കൊണ്ടുനടന്നതെന്നും രണ്ടു ദിവസം ലോഡ്ജില്‍ താമസിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതിനു ശേഷം ഇരുവരും തിരികെ തിരുവനന്തപുരത്തെത്തി. തമ്പാനൂരില്‍ നിന്നുള്ള ബസ്‌യാത്രയ്ക്കിടെ തന്നെ നെടുമങ്ങാട്ട് ഇറക്കിവിടുകയായിരുന്നെന്നു പെണ്‍കുട്ടി പറയുന്നു. അവിടെ നിന്നു തിരികെ തമ്പാനൂരിലെത്തി ട്രെയിനിലാണു കോഴിക്കോട്ടേക്കു തിരിച്ചത്. പയ്യോളിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ അമ്മാവനാണു രവീന്ദ്രന്റെ വീട്ടില്‍ എത്തിച്ചത്. രവീന്ദ്രനുമായി ഇയാള്‍ക്കു മുന്‍പരിചയമുണ്ടെന്നു പൊലീസ് പറഞ്ഞു. കന്യാകുമാരിയിലെ ലോഡ്ജില്‍ തെളിവെടുത്ത ശേഷം പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കും. അതിനു ശേഷം വൈദ്യപരിശോധനയ്ക്കു വിധേയമാക്കും. യുവാവിനെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

അതേസമയം ബന്ധുവിനു വഴിവിട്ടു ഭൂമി നല്‍കിയ സംഭവം ആയുധമാക്കി വി.എസിന്റെ കത്തിനെ പ്രതിരോധിക്കാനാണ് ഔദ്യോഗികപക്ഷം തീരുമാനിച്ചിരിക്കുന്നത്. സംഭവം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അച്യുതാനന്ദന്റെ ബന്ധുവിന് ഭൂമി നല്‍കിയത് നിയമവിരുദ്ധമായതിനാലാണ് നടപടി റദ്ദാക്കി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് സര്‍ക്കാര്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ വി.എസിന്റെ ബന്ധു ആലപ്പുഴ വടക്കേ ആര്യാട് വെളിയില്‍ ടി.കെ. സോമന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിശദീകരണം. കേസ് പരിഗണിക്കുന്ന 25 വരെ ഹര്‍ജിക്കാരനെ ഒഴിപ്പിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.

1976 ലാണ് ഭൂമി പതിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് സോമന്‍ കാസര്‍കോട് തഹസില്‍ദാര്‍ക്ക് ആദ്യം അപേക്ഷ നല്‍കിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. മൂന്നേക്കര്‍ ഭൂമി നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഭൂമിയുടെ കാര്യത്തില്‍ തര്‍ക്കം ഉയര്‍ന്നതിനാല്‍ സോമന്‍ ഇത് കൈപ്പറ്റിയില്ല. പിന്നീട് 2007-ല്‍ കാട്ടുകുക്ക വില്ലേജില്‍ ഭൂമി നല്‍കണമെന്ന് ആവശ്യമുന്നയിച്ചു. ഭൂമി വിലയും തടി വിലയുമായി നാലര ലക്ഷം രൂപ മൂന്നു മാസത്തിനകം കെട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും ഈ ഭൂമിയും കൈപ്പറ്റിയില്ല. തുടര്‍ന്ന് സര്‍ക്കാരിലുള്ള സ്വാധീനം ഉപയോഗിച്ച് അപേക്ഷ ഷെറിനി വില്ലേജിലേക്ക് അയപ്പിക്കുകയായിരുന്നു. തഹസില്‍ദാര്‍ തടസവാദങ്ങള്‍ ഉന്നയിച്ചെങ്കിലും കളക്ടര്‍ ഭൂമി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. 75000 രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഭൂമി നല്‍കാന്‍ നിയമതടസമുണ്ട്. ഹര്‍ജിക്കാരന്‍ ഭൂരഹിതനാണെന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടില്ല. എന്നാല്‍, ഹര്‍ജിക്കാരന്റെ അപേക്ഷ പരിഗണിച്ച മന്ത്രിസഭായോഗം ഇതില്‍ ഇളവ് അനുവദിക്കുകയായിരുന്നുവെന്നും സര്‍ക്കാരിന് വേണ്ടി ഗവ. പ്‌ളീഡര്‍ സി.എസ്. മണിലാല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു

ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയ്ക്കുനേരെ മാനഭംഗ ശ്രമം: യൂത്ത് കോണ്‍ഗ്രസ്‌ മാര്ച് നടത്തി

തൃശൂര്‍: വിയ്യൂര്‍ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട ദയ ആശുപത്രിയില്‍ ഓപ്പറേഷന്‍ കഴിഞ്ഞ് ഐ.സി.യുവില്‍ കിടത്തിയിരുന്ന 34 വയസ്സുള്ള യുവതിയെ മാനഭംഗപ്പെടുത്തിയതിന് നേഴ്‌സിംഗ് അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്തു.
പീച്ചി കണ്ണാറ പയ്യനം കൊട്ടമുള്ളത്ത് ഗോഡ്‌ലി പോള്‍ ജോയ് (27) യാണ് പിടിയിലായത്.  എടപ്പാള്‍ സ്വദേശിനിയായ യുവതി വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനാണ് ആശുപത്രിയില്‍ എത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. 2 നേഴ്‌സുമാരും ഗോഡ്‌ലിയുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. രാത്രി 9 മണിക്ക് ഇയാള്‍ ഐ.സി.യു.വില്‍ കയറി യുവതിയെ നിരീക്ഷിച്ചു. പിന്നീട് വീണ്ടും രാത്രി 11 മണിക്ക് എത്തി പനി കുറയാന്‍ മരുന്ന് കുത്തിവെച്ചതായി പറയുന്നു. ഇത് മയക്കത്തിനുള്ള മരുന്നാണ്. പിന്നീടാണ് അപമാനിച്ചത്. ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം യുവതി  തന്നെയാണ് വിവരം പുറത്ത് പറഞ്ഞത്. ഭര്‍ത്താവും ഒത്ത് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. പീഡന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത് ഗോഡ്‌ലി പോളായിരുന്നു.  മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോഴാണ് പീഡനക്കാര്യം ഗോഡ്‌ലി പോള്‍ സമ്മതിച്ചത്.  ബലാല്‍സംഗത്തിന് ശ്രമിച്ചു എന്നാണ് കുറ്റം. വിവരം അറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ധര്‍ണ്ണ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ പാര്‍ലമെന്റ് വൈസ് പ്രസിഡണ്ട് എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഒരു സംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തു

രാജ്യത്തെ ധനമന്ത്രിമാരുടെ അധ്യക്ഷപദവിയിലേക്കു മാണിസാര്‍ നടന്നടുക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ ഉന്നതാധികാര സമിതി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സുപ്രധാന യോഗം ഇന്നു ഡല്‍ഹിയില്‍ നടക്കുമ്പോള്‍ എല്ലാക്കണ്ണുകളും കേരളത്തിന്റെ ധനമന്ത്രിയിലേക്ക്. രാജ്യത്തെ ധനമന്ത്രിമാരുടെ അധ്യക്ഷപദവിയിലേക്കു കെ.എം മാണിയ്ക്ക് ഇത്തവണ കനത്ത സാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്. ബംഗാള്‍ ധനമന്ത്രി അമിത് മിത്രയാണ് മാണിസാറിനു മുന്നിലെ എകഎതിരാളി. അതേസമയം അധ്യക്ഷപദവിയിലേക്ക് മത്സരിക്കാന്‍ താന്‍ അപേക്ഷയൊന്നും നല്‍കിയിട്ടില്ലെന്ന് കെ.എം. മാണി ഞായറാഴ്ച വ്യക്തമാക്കി. ദീര്‍ഘകാലം പശ്ചിമ ബംഗാള്‍ ധനമന്ത്രിയായിരുന്ന അസിംദാസ് ഗുപ്തയായിരുന്നു സമിതിയുടെ ചെയര്‍മാന്‍. എന്നാല്‍, ബംഗാള്‍ തെരഞ്ഞെടുപ്പില്‍ അസിംദാസ് ഗുപ്ത പരാജയപ്പെടുകയും ഇടതു സര്‍ക്കാര്‍ നിലംപതിക്കുകയും ചെയ്തതോടെ കഴിഞ്ഞ അഞ്ചു മാസമായി ഈ പദവി ഒഴിഞ്ഞുകിടക്കുകയാണ്.

നീണ്ട കാലം സംസ്ഥാന ധനമന്ത്രിയായിരുന്നു എന്നതാണ് കെ.എം. മാണിക്കുള്ള പ്രധാന യോഗ്യത. മാണിക്കു സാധ്യതയെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമിതി അധ്യക്ഷ പദവി ലഭിക്കാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി മാണി കേന്ദ്ര ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിക്ക് അപേക്ഷ നല്‍കിയെന്നും ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെ.എം. മാണിയല്ലെങ്കില്‍ ബംഗാള്‍ ധനമന്ത്രി അമിത് മിത്രയെ തെരഞ്ഞെടുക്കാനാണ് സാധ്യത. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അസിംദാസ് ഗുപ്തയെ തോല്‍പിച്ചാണ് അമിത് മിത്ര മമത മന്ത്രിസഭയില്‍ ധനമന്ത്രിയായിരിക്കുന്നത്. നേരത്തേ, ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡിയോട് പദവി ഏറ്റെടുക്കാന്‍ മുഖര്‍ജി നിര്‍ദേശിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് കൂട്ടാക്കിയില്ല.

അതിനിടെ, ഉല്‍പന്ന സേവനനികുതി നടപ്പാക്കുന്നതു സംബന്ധിച്ച് ധനമന്ത്രിമാര്‍ക്കിടയില്‍ സമവായം രൂപപ്പെടുത്താന്‍ തിങ്കളാഴ്ചത്തെ യോഗത്തില്‍ ശ്രമം നടക്കുമെന്ന് മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. രൂക്ഷമായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തമായ തീര്‍പ്പിലെത്തുന്നത് നീളുകയാണ്. മിക്ക സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. മുസ്‌ലീം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതില്‍ കേരളാ കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും ഈ പദവിയിലേക്കുള്ള സുഗമമായ യാത്രയ്ക്കായാണ്. കേരളാ കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകഴിഞ്ഞുവെന്നും മൂന്നാമതൊരു മന്ത്രിസ്ഥാനത്തിന് ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഇതിന് പകരമാണ് പാര്‍ട്ടിക്ക് ചീഫ് വിപ്പ് സ്ഥാനം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയതും ധനമന്ത്രിമാരുടെ അധ്യക്ഷ പദവി ലക്ഷ്യമിട്ടാണ്. ആലങ്കാരിക പദവിയാണെങ്കിലും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ലഭിക്കുന്ന വലിയൊരു അംഗികാരമായാണ് ഇതിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നോക്കിക്കാണുന്നത്.

അതിനിടെ കേന്ദ്രമന്ത്രിസഭാവികസനവുമായി ബന്ധപ്പെട്ട വിയോജിപ്പ് സോണിയഗാന്ധിയെ നേരില്‍ ധരിപ്പിക്കാനും കെ.എം മാണി ശ്രമിക്കുന്നുണ്ട്. ആദ്യതവണ ജയിച്ചുവെന്നതാണ് ജോസ് .കെ മാണിയുടെ മന്ത്രിപദവിക്കു വിഘാതമായത്. ലോക്‌സഭയിലെ പാര്‍ട്ടിയുടെ അംഗബലവും പ്രശ്‌നമായിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ശക്തി കോണ്‍ഗ്രസ് നേതൃത്വത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യമാണ് കെ.എം മാണിയുടേത്. ഇതാകട്ടെ രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവു സൃഷ്ടിച്ചേക്കും. കാരണം 2014ലെ പൊതുതിരഞ്ഞെടുപ്പിനു മുമ്പുള്ള അവസാനത്തെ മന്ത്രിസഭാ പുനഃസംഘടനയാണ് കഴിഞ്ഞ ചൊവ്വാഴ്ച നടന്നതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇനി മന്ത്രിസഭാ പുനസംഘടന ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞത്. ഇതാകട്ടെ മാണി ഗ്രൂപ്പിന് ഇരുട്ടടിയാവുകയാണ്. അതേസമയം കേരളത്തിലെ യുഡിഎഫ് മന്ത്രിസഭയെ വിവാദങ്ങളിലേക്കു നയിച്ചേക്കാവുന്ന ചില നടപടികളും അണിയറയില്‍ രൂപപ്പെടുകയാണ്. കെ.എം മാണിയുടെ ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്നു കോണ്‍ഗ്രസില്‍ ഉടലെടുത്ത അതൃപ്തിയുടെ ചുവടുപിടിച്ചാണ് ഇതിന്റെ അണിയറനീക്കങ്ങള്‍.

ഭൂപരിഷ്‌കരണ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ബജറ്റ്പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന കെ എം മാണിയുടെ വെളിപ്പെടുത്തലിന്റെ ചുവടുപിടിച്ചാണ് വിവാദത്തിനു നീക്കം. ബജറ്റിനെ കോണ്‍ഗ്രസ് മന്ത്രിമാരും എംഎല്‍എമാരും ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ചുകൊണ്ടിരിക്കെ മുഖ്യമന്ത്രിയെക്കൂടി ഇതിലേക്കു വലിച്ചിഴച്ച ധനമന്ത്രിയുടെ നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. തോട്ടങ്ങള്‍ ടൂറിസംപദ്ധതിക്ക് വിട്ടുകൊടുക്കുന്നതടക്കമുള്ള ഭൂപരിഷ്‌കരണ ഭേദഗതിനിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് ശനിയാഴ്ച ധനമന്ത്രി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഇന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഭൂപരിഷ്‌കരണവിഷയം സഭയില്‍ ഉന്നയിക്കുമെന്നാണ് അറിയുന്നത്. ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോള്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിലപാട് വ്യക്തമാക്കും. ഇതായിരിക്കും കോണ്‍ഗ്രസിന്റെ നിലപാടെന്ന് ഒരു പ്രമുഖ നേതാവ് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശമുള്ളതിനാലാണ് മാണിയുടെ നിലപാടില്‍ കടുത്ത എതിര്‍പ്പുണ്ടെങ്കിലും തിരുവഞ്ചൂര്‍ പരസ്യമായി പ്രതികരിക്കാത്തത്. എന്നാല്‍ , നിയമസഭയില്‍ നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് പാര്‍ടി അനുവാദം നല്‍കിയിട്ടുണ്ട്. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട് തന്റെ പ്രഖ്യാപനങ്ങള്‍ക്കെതിരെ പരാതിപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി ഡി സതീശന്‍ എംഎല്‍എയ്ക്കും മുഖ്യമന്ത്രിയാണ് മറുപടി നല്‍കേണ്ടതെന്നാണ് മാണി തുറന്നടിച്ചത്. കോണ്‍ഗ്രസുകാരുടെ പരാതി മുഖ്യമന്ത്രി തീര്‍ക്കട്ടെ, അല്ലെങ്കില്‍ കെപിസിസി പ്രസിഡന്റ്ര മേശ് ചെന്നിത്തലയോട് ചോദിക്കട്ടെ ഇതാണ് മാണിയുടെ നിലപാട്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിനുപകരമുള്ള ബില്‍ തിങ്കളാഴ്ച നിയമസഭയില്‍ ചര്‍ച്ചയ്ക്കുവരും. തിരുവഞ്ചൂരാണ് ബില്‍ അവതരിപ്പിക്കുന്നത്. പരിസ്ഥിതിസംരക്ഷണ വിഷയങ്ങളും ബില്ലിന്റെ ചര്‍ച്ചയില്‍ വരുമ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍തന്നെ ബജറ്റ് പ്രഖ്യാപനത്തിനെതിരായി സംസാരിക്കും. ബജറ്റ് അവതരിപ്പിച്ചതിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയം ഉന്നയിച്ചിരുന്നു. വകുപ്പ് മന്ത്രി എന്ന നിലയില്‍ തന്നോട് ചര്‍ച്ച ചെയ്യാതെയാണ് ധനമന്ത്രി പ്രഖ്യാപനം നടത്തിയതെന്ന് തിരുവഞ്ചൂര്‍ യോഗത്തില്‍ പറഞ്ഞിരുന്നു.

ഈ പ്രതിഷേധം ബന്ധപ്പെട്ട വേദിയില്‍ ഉന്നയിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. സഭാസമ്മേളനം തീരുന്ന ബുധനാഴ്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി യോഗംവീണ്ടും ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുമുമ്പ് വിഷയത്തില്‍ തന്റെ നിലപാട് പരസ്യമായി വ്യക്തമാക്കേണ്ടിവരുമെന്നതിനാലാണ് നിയമസഭാ വേദി തെരഞ്ഞെടുക്കാന്‍ തിരുവഞ്ചൂര്‍ തീരുമാനിച്ചതെന്നാണ് വിവരം

ന്യൂയോര്‍ക്ക് ടൈംസ് കേരളത്തില്‍ കണ്ടത് രണ്ട് അത്ഭുതങ്ങള്‍; അടച്ചിട്ട നിധിശേഖരവും തുറന്നിട്ട മുഖ്യമന്ത്രിയുടെ ഓഫീസും

ലോകപ്രശസ്ത മാധ്യമസ്ഥാപനമായ ന്യുയോര്‍ക്ക് ടൈംസ് അടുത്തിടെ കണ്ട കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുകാഴ്ചകള്‍ തിരുവനന്തപുരം ശ്രീപത്മനാഭക്ഷേത്രത്തിലെ അടച്ചിട്ട നിധിയും തൊട്ടടുത്ത് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടച്ചിടാത്ത ഓഫീസും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ അത്ഭുതവാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്ത അതേ ആവേശത്തോടെയാണ് ന്യുയോര്‍ക്ക് ടൈംസ് ലേഖകന്‍ വികാസ് ബജാജ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സുതാര്യതയെയും ലോകമെമ്പാടുമുള്ള വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നത്. 'ട്രാന്‍സ്‌പേരന്റ് ഗവണ്‍മെന്റ് വയാ വെബ്ക്യാംസ് ഇന്‍ ഇന്ത്യ (വെബ് ക്യാമറയുടെ സഹായത്തോടെ ഇന്ത്യയില്‍ സുതാര്യ സര്‍ക്കാര്‍) എന്നാണു സചിത്ര വാര്‍ത്തയുടെ തലക്കെട്ട്. 'ലിറ്റില്‍ ബ്രദര്‍ ഇസ് വോച്ചിങ് യു (ജനങ്ങള്‍ എല്ലാം വീക്ഷിക്കുന്നു) എന്നൊരു ഉപശീര്‍ഷകവും നല്‍കി.

വന്‍കിട കോര്‍പറേറ്റുകളിലും മറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സംവിധാനത്തിലൂടെ മേലുദ്യോഗസ്ഥന്‍ (ബിഗ് ബ്രദര്‍) കീഴുദ്യോഗസ്ഥരെ നിരീക്ഷിക്കുകയാണു പതിവ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ജനങ്ങള്‍ (ലിറ്റില്‍ ബ്രദര്‍) നിരീക്ഷിക്കുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ വികാസ് ബജാജ് ആണു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് തയാറാക്കിയത്. സ്വാശ്രയ കോളജ് പ്രശ്‌നത്തെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകള്‍ക്കിടയില്‍ സമയം കണ്ടെത്തിയാണു ചര്‍ച്ച നടത്തിയതെന്നു വികാസ് പറയുന്നു. 'ജനങ്ങള്‍ എല്ലാം അറിയണം. കാര്യങ്ങള്‍ സുതാര്യമായി നടക്കുന്നതിന് അനുകൂലമായ സാഹചര്യം ഒരുക്കുകയാണു വേണ്ടത്.: ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. ജൂലൈ ഒന്നിനാണു തല്‍സമയ സംപ്രേഷണം തുടങ്ങിയത്. ഒറ്റദിവസംകൊണ്ട് ഒരു ലക്ഷം പേര്‍ സൈറ്റ് സന്ദര്‍ശിച്ചു.

രണ്ടാഴ്ചയ്ക്കുള്ളില്‍ 2.93 ലക്ഷം പേരാണു സന്ദര്‍ശിച്ചത്. ഓഫിസില്‍ നടക്കുന്ന മുഴുവന്‍ കാര്യങ്ങളും വെബ്ക്യാമറയിലൂടെ ലഭിക്കുമെങ്കിലും അതില്‍ ശബ്ദമില്ലെന്നു പത്രം ചൂണ്ടിക്കാട്ടി. എന്നാല്‍ സന്ദര്‍ശകര്‍ക്കു കാര്യങ്ങള്‍ തുറന്നു സംസാരിക്കാനുള്ള അവസരം ഒരുക്കാനാണ് ഓഡിയോ സൗകര്യം ഏര്‍പ്പെടുത്താത്തതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. രാജ്യത്ത് അഴിമതിയാരോപണങ്ങള്‍ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ നടപടിയെന്നു പത്രം ചൂണ്ടിക്കാട്ടുന്നു. സുതാര്യതയ്ക്ക് അതിന്റേതായ പ്രശ്‌നങ്ങളുമുണ്ട്. മുഖ്യമന്ത്രി പലപ്പോഴും ചേംബറിനു പുറത്താണ്. അവിടെ ഉള്ളപ്പോള്‍ ചുറ്റും ജീവനക്കാരും രാഷ്ട്രീയക്കാരുമാണ്. ഓഫിസില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ജീവനക്കാര്‍ ഫോണില്‍ സംസാരിക്കുന്നതും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതുമാണു കാണുന്നതെന്നു പത്രം പറയുന്നു. ഏതായാലും ഓഫീസില്‍ ഉറക്കംതൂങ്ങുന്ന വിവരദോഷികളൊന്നും ന്യുയോര്‍ക്ക് ടൈംസ് ലേഖകനെത്തിയ സമയത്ത് ഉണ്ടാകാതിരുന്നത് ഭാഗ്യമായി. കാരണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്നുറങ്ങുന്ന ഒരാളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് ഇന്റര്‍നെറ്റില്‍ പരസ്യമായത്.

വെബ്ക്യാമറയ്ക്കു തൊട്ടുതാഴെയുള്ള സീറ്റിലിരുന്ന് ഉറങ്ങുന്ന ജീവനക്കാരനാണിതില്‍. ക്യാമറയില്‍ തന്നെ പകര്‍ത്തുന്നകാര്യം ശ്രദ്ധിക്കാതെ കസേരയുടെ വശത്ത് കൈവച്ച് തലതാങ്ങിയുള്ള സുഖ സുഷുപ്തി. കുറേസമയത്തിനുശേഷം തൊട്ടടുത്ത ക്യാബിനിലെ മറ്റൊരു ജീവനക്കാരന്‍ വന്ന് ഇദ്ദേഹത്തെ തട്ടിയുണര്‍ത്തുകയാണ്. ഉടന്‍ ഞെട്ടിയെഴുന്നേറ്റ് തന്റെ ക്യാബിനു വെളിയിലിറങ്ങി ആഗതനോടു സംസാരിച്ചശേഷം യാതൊരു കൂസലുമില്ലാതെ തിരികെ കസേരയില്‍ വന്നിരുന്ന് വീണ്ടും ഉറക്കത്തിലേക്കു കടക്കുകയാണ് ഈ ജീവനക്കാരന്‍. ഏതാണ്ട് നാലു മിനിട്ടോളമുണ്ട് ഈ വീഡിയോ. ഇന്റര്‍നെറ്റിലെ പല ഗ്രൂപ്പുകളിലും ഈ വീഡിയോ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ധാരാളം കമന്റുകള്‍ ഈ വീഡിയോക്ക് ലഭിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം ഇരുപത്തിനാല് മണിക്കൂറും ഇന്റര്‍നെറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടിയ്ക്ക് കഴിഞ്ഞമാസമാണ് തുടക്കമായത്. www.keralacm.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് സംപ്രേഷണം. ജനങ്ങളോട് ചേര്‍ന്നു നിന്ന് ഭരണം നടത്താനും ഭരണകാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനുമാണ് തന്റെ ഓഫീസില്‍ നടക്കുന്ന മുഴുവന്‍ കാര്യങ്ങളും തത്സമയം സംപ്രേഷണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്നതിനു പുറമെ അവിടെ നടക്കുന്ന പത്രസമ്മേളനങ്ങള്‍, യോഗങ്ങള്‍, മന്ത്രിസഭാ തീരുമാന പ്രഖ്യാപനങ്ങള്‍ എന്നിവയും ഈ വെബ്‌സൈറ്റിലൂടെ കാണാം. മുഖ്യമന്ത്രിയുടെ പ്രസ് റിലീസുകള്‍ ഇതില്‍ വായിക്കാനാകും. കൂടാതെ അദ്ദേഹത്തിന് പരാതി നല്‍കാനും സൗകര്യമുണ്ട്. നാട്ടില്‍ നടക്കുന്ന സംഭവങ്ങളും പ്രശ്‌നങ്ങളും മൊബൈലിലോ ഹാന്‍ഡി ക്യാമറയിലോ പകര്‍ത്തി മുഖ്യമന്ത്രിയ്ക്ക് അയച്ചുകൊടുക്കാനുള്ള സംവിധാനവും വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യന്ത്രിയെക്കുറിച്ച് പത്രങ്ങളില്‍ വരുന്ന കാര്‍ട്ടൂണുകള്‍, മുഖ്യമന്ത്രിയുടെ പുസ്തകങ്ങള്‍ തുടങ്ങിയവും വെബ്‌സൈറ്റില്‍ ലഭ്യമാണ്. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് തത്സമയ സംപ്രേഷണവും മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റും 28 ദിവസത്തിനുള്ളിലാണു പൂര്‍ത്തിയായത്.ജനങ്ങളോട് ചേര്‍ന്നുനിന്ന് ഭരണം നടത്തുന്നതിന്റെയും സുതാര്യതയുടെയും ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

അതേസമയം ശ്രീപത്മനാഭന്റെ ക്ഷേത്ര നിലവറകളില്‍ നിന്നു സഹ്രസ കോടികളുടെ രത്‌നങ്ങളും സ്വര്‍ണവുമെല്ലാം കണ്ടെടുത്തത് ആഘോഷമാക്കിമാറ്റിയ വിദേശ മാധ്യമങ്ങള്‍, കണ്ടെടുത്ത അമൂല്യസ്വത്തുക്കള്‍ ഇനി എന്തു ചെയ്യുമെന്ന ചര്‍ച്ചയ്ക്കു പുറകെയാണ്. സിഎന്‍എന്‍, ബിബിസി തുടങ്ങിയ ദൃശ്യമാധ്യമങ്ങളിലും ദ് ടൈംസ്, സണ്‍ഡേ ടൈംസ്, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ശ്രീപത്മനാഭന്റെ വാര്‍ത്തകള്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. ക്ഷേത്രത്തില്‍ നിന്നു കോടിക്കണക്കിനു രൂപയുടെ സൂക്ഷിപ്പുകള്‍ പുറത്തെടുത്ത വിവരം അറിഞ്ഞപ്പോള്‍ തന്നെ വിദേശ മാധ്യമങ്ങളുടെ പ്രതിനിധികള്‍ തലസ്ഥാനത്ത് എത്തിയിരുന്നു. ഇത്തരമൊരു സന്ദര്‍ശനത്തിനിടെയാണ് രാഹുല്‍ ബജാജ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. വിദേശമാധ്യമങ്ങളുടെ ഏഷ്യന്‍ പ്രതിനിധികളും ഡല്‍ഹി ലേഖകരുമൊക്കെയാണു തലസ്ഥാനത്തു തങ്ങി വാര്‍ത്തകള്‍ ശേഖരിച്ചു ലോകത്തെ അറിയിച്ചത്. ക്ഷേത്രത്തില്‍ നിന്നു വന്‍ സൂക്ഷിപ്പുകള്‍ കണ്ടെടുത്തതു മുതല്‍ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ ഓരോന്നും ബിബിസിയും സിഎന്‍എന്നും ലോകത്തെ അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്നു കണ്ടെടുത്തു തിട്ടപ്പെടുത്തിയ സ്വര്‍ണരത്‌ന ശേഖരം എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ ഇവിടെ നടക്കുന്ന ചര്‍ച്ചയടക്കം അവര്‍ വാര്‍ത്തിയാക്കിക്കഴിഞ്ഞു.

ഇത്രയും വലിയ ശേഖരം കൈമോശം വരാതെ കാത്തുസൂക്ഷിച്ച രാജവംശത്തെ പുകഴ്ത്തിക്കൊണ്ടാണു ബിബിസിയുടെ ഓണ്‍ ലൈനില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ വിവരങ്ങളും പത്മനാഭസ്വാമി ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രമായി മാറിയതുമെല്ലാം ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിഎന്‍എന്നും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വാര്‍ത്തകള്‍ക്കു പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള എല്ലാ സംഭവവികാസങ്ങളും സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്തു. ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായ അഡ്വ. കെ.കെ. വേണുഗോപാല്‍, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഹരികുമാര്‍ തുടങ്ങിയവരുടെ പ്രതികരണമടക്കമാണു സിഎന്‍എന്‍ റിപ്പോര്‍ട്ട് കൊടുത്തത്. നെപ്പോളിയന്റെ കാലത്തുള്ള പുരാവസ്തുക്കളടക്കം ശേഖരത്തിലുണ്ടെന്നു സിഎന്‍എന്‍ ലോകത്തെ അറിയിച്ചു. കണ്ടെടുത്ത അമൂല്യ സ്വത്തുക്കള്‍ എങ്ങനെ വിനിയോഗിക്കണമെന്നതു സംബന്ധിച്ചു രാജ്യത്തു നടക്കുന്ന ചര്‍ച്ചയും അവര്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതുസമൂഹത്തിനു വേണ്ടി ഉപയോഗിക്കണമെന്നും വിദ്യാഭ്യാസകാര്യത്തിനു വിനിയോഗിക്കണമെന്നും ക്ഷേത്രമുതലായി സൂക്ഷിക്കണമെന്നുമെല്ലാമുള്ള വിവിധ അഭിപ്രായപ്രകടനങ്ങള്‍ വിദേശ മാധ്യമങ്ങളിലും സജീവമാണ്.

വിദേശ മാധ്യമങ്ങളില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഇടംനേടിയതോടെ ലോക ടൂറിസം ഭൂപടത്തിലും ക്ഷേത്രം സ്ഥാനം നേടി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അമൂല്യ നാണയങ്ങളും പുരാവസ്തുക്കളും അടങ്ങുന്ന കണ്ണഞ്ചിപ്പിക്കാന്‍പോന്ന നിധികുംഭം സൂക്ഷിച്ചിട്ടുള്ള ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഇനി വിദേശികള്‍ ഒഴുകിയെത്തുമെന്നാണു പ്രതീക്ഷ. ക്ഷേത്ര സൂക്ഷിപ്പുകള്‍ ഇപ്പോള്‍ ആര്‍ക്കും കാണാന്‍ കഴിയുന്ന തരത്തിലല്ല സൂക്ഷിച്ചിരിക്കുന്നതെങ്കിലും ഇത്രയും സ്വത്തുക്കള്‍ വര്‍ഷങ്ങളായി കാത്തുപോന്ന ക്ഷേത്രമെന്ന നിലയില്‍ ക്ഷേത്രം ഭക്തരുടെ മാത്രമല്ല വിനോദസഞ്ചാരികളുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. അതിനിടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം സംബന്ധിച്ചു സുപ്രീം കോടതിയെ അറിയിക്കാനുളള നിലപാട് സംസ്ഥാന സര്‍ക്കാര്‍വെള്ളിയാഴ്ചക്കകം തീരുമാനിക്കും. അതിനു മുന്‍പു തിരുവിതാംകൂര്‍ രാജകുടുംബ പ്രതിനിധികളില്‍ നിന്നും ക്ഷേത്രത്തിലെ കാര്‍മികരില്‍ നിന്നും അഭിപ്രായം തേടും. 15നാണു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അഭിപ്രായം അറിയിക്കേണ്ടത്. ക്ഷേത്ര വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കോട്ടംതട്ടാത്ത തരത്തില്‍ അമൂല്യ സ്വത്തുക്കള്‍ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്ന അഭിപ്രായമാണു സര്‍ക്കാരിനുള്ളത്.

ഇപ്പോഴുള്ള നിലവറകളില്‍ തന്നെ തുടര്‍ന്നും സൂക്ഷിക്കണോ അതല്ലെങ്കില്‍ ക്ഷേത്രത്തില്‍ അതിനു വേറെ സംവിധാനം ഉണ്ടാക്കണോ തുടങ്ങിയ കാര്യങ്ങള്‍ സുപ്രീം കോടതിയുടെ അഭിപ്രായം ആറിഞ്ഞശേഷം തീരുമാനിക്കും. 100 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വസ്തുകളെ നിയമപ്രകാരം പുരാവസ്തുക്കളായാണു പരിഗണിക്കുന്നത്. ക്ഷേത്രത്തിലെ നിലവറകളില്‍ കണ്ടെടുത്ത വിലമതിക്കാനാവാത്ത സ്വര്‍ണ ഉരുപ്പടികളും രത്‌നങ്ങളുമെല്ലാം ഈ ഗണത്തില്‍ പെടുന്നവയായിരിക്കും. പുരാവസ്തുകള്‍ സൂക്ഷിക്കേണ്ടത് എങ്ങനെയെന്നതു സംബന്ധിച്ചു പ്രത്യേക മാനദണ്ഡങ്ങളും രാജ്യത്തു നിലവിലുണ്ട്. ഇതു പാലിക്കേണ്ടിവന്നാല്‍ നിലവറകളില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. പുരാവസ്തുക്കള്‍ തേയ്മാനം വരാതെ നോക്കണം. അതിനായി ഇവ സൂക്ഷിക്കുന്ന അറയിലെ താപനിലയും ഈര്‍പ്പസാന്നിധ്യവുമെല്ലാം ക്രമീകരിക്കേണ്ടതുണ്ട്. ചില രാസലായനികള്‍ ഉപയോഗിച്ച് ഇവയിലെ പൊടിയും അഴുക്കും കളഞ്ഞു വേണം സൂക്ഷിക്കേണ്ടത്. തുരുമ്പെടുക്കാത്ത അലമാരകളിലാണു സൂക്ഷിക്കേണ്ടത്. പ്രകൃതിദുരന്തങ്ങളില്‍ നിന്നുള്ള സംരക്ഷണവും ഏര്‍പ്പെടുത്തണം. പൊടിയും പുകയും ഏല്‍ക്കാതെ നോക്കണം. പുരാവസ്തുക്കള്‍ ശുദ്ധീകരിക്കാന്‍ പ്രത്യേക ലബോറട്ടറിയും സ്ഥാപിക്കേണ്ടിവരും. പുരാവസ്തുക്കളായി പരിഗണിച്ചു സൂക്ഷിക്കണമെന്ന നിര്‍ദേശമുണ്ടായാല്‍ ഇവയെല്ലാം പരിഗണിക്കേണ്ടിവന്നേക്കാം. ഇപ്പോഴുള്ളതു പോലെ തന്നെ സൂക്ഷിച്ചാല്‍ മതിയെന്ന നിര്‍ദേശമുണ്ടായാല്‍ സര്‍ക്കാരിനു സുരക്ഷയുടെ കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും.

ഏകദേശം ഒന്നരലക്ഷം കോടി രൂപയുടെ ആസ്ഥിയാണ് ഇതുവരെയുള്ള പരിശോധയില്‍ ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്തിരിക്കുന്നത്. രണ്ടായിരത്തിലധികം വരുന്ന രത്‌നങ്ങള്‍ പതിച്ച മാലകള്‍, ചാക്കുകണക്കിന് രത്‌നങ്ങള്‍, സ്വര്‍ണദണ്ഡുകള്‍, സ്വര്‍ണ കട്ടികള്‍, സ്വര്‍ണ കയര്‍, നെല്‍മണിയുടെ വലിപ്പമുള്ള സ്വര്‍ണതരികളുടെ വന്‍ ശേഖരം, കിരീടങ്ങള്‍, വീരശൃംഖലകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഗ്രാനൈറ്റ് പാകിയ നിലവറയില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണത്തിന്റെ 30 ശതമാനം മാത്രമേ പുറത്തെത്തിക്കാനുയുള്ളൂ. 136 വര്‍ഷമായി തുറക്കാതിരുന്ന എ എന്ന നിലവറയുടെ വാതില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച ശേഷമാണ് സമിതി അംഗങ്ങള്‍ പരിശോധന നടത്തിയത്. ഒന്നര മീറ്റര്‍ ഉയരവും മൂന്ന് മീറ്റര്‍ വീതിയുമുള്ള നീളമേറിയ നിലവറയില്‍ കണ്ടെത്താ ദൂരത്തോളം സ്വര്‍ണ നിധിശേഖരം കണ്ടെത്തുകയായിരുന്നു. നിലവറയില്‍ ഒരു ഭാഗത്ത് മണ്ണിടിഞ്ഞ് സ്വര്‍ണശേഖരത്തിലേക്ക് വീണിരുന്നു. വന്‍ വൃക്ഷത്തിന്റെ വേരുകളും സ്വര്‍ണശേഖരത്തില്‍ പടര്‍ന്നു കയറിയ അവസ്ഥയുണ്ടായിരുന്നു.

നിലവറയില്‍ കണ്ടെത്തിയ രത്‌നങ്ങള്‍ ബെല്‍ജിയം രത്‌നങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. ലോകത്ത് ഏറ്റവും വിലമതിക്കുന്ന അമൂല്യ രത്‌നങ്ങളാണിവ. മാലകളില്‍ 2 കിലോ 300ഗ്രാം വരുന്ന നാല് മാലകള്‍ കണ്ടെടുത്തു. കണ്ടെടുത്തതില്‍ വച്ച് ഏറ്റവും ഭാരമേറിയ മാലകളാണിത്. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് അറകളിലായി നടത്തിയ പരിശോധനയില്‍ ആയിരം കോടിയിലേറെ രൂപയുടെ നിക്ഷേപങ്ങളാണ് കണ്ടെടുത്തത്. ഇന്നലെ നടത്തിയ പരിശോധനയില്‍ ഇതിന്റെ പതിന്മടങ്ങ് മൂല്യമുള്ള സ്വര്‍ണ നിക്ഷേപങ്ങളാണ് ദൃശ്യമായത്. വര്‍ഷങ്ങളായി തുറക്കാത്ത ബി എന്ന അറയിലും സഹസ്രകോടികളുടെ നിക്ഷേപമുണ്ടെന്നാണ് വിലയിരുത്തല്‍

ധവളപത്രം: ഇടത് സര്‍ക്കാര്‍ 10,197 കോടി അധിക ബാധ്യത വരുത്തി

എല്‍.ഡി.എഫ്. സര്‍ക്കാര്‍ 10,197 കോടി രൂപയുടെ അധികബാധ്യത വരുത്തിവെച്ചതായി കെ.എം. മാണി നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രം. ഈ അധികബാധ്യതയില്‍ 5064 കോടി രൂപയ്ക്ക് ബജറ്റില്‍ വിഹിതം നീക്കിവെച്ചിരുന്നില്ലെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ്. ഭരണത്തില്‍ കേരളത്തിന്റെ സാമ്പത്തികനില മോശമായെന്നും വളര്‍ച്ചാനിരക്ക് കുറഞ്ഞുവെന്നും ധവളപത്രം ആരോപിക്കുന്നു.

സംസ്ഥാനത്തിന്റെ മോശമായ ധനസ്ഥിതി ഒരു ബജറ്റുകൊണ്ടോ ഒരു വര്‍ഷത്തെ നടപടികള്‍ കൊണ്ടോ നേരെയാക്കാനാവില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്ന ധവളപത്രം ചെലവുകളില്‍ സാമ്പത്തിക അച്ചടക്കം വര്‍ധിപ്പിക്കാനും മുണ്ടുമുറുക്കിയുടുക്കാനും ആഹ്വാനം ചെയ്യുന്നു.

അധികബാധ്യതയില്‍ ശമ്പളപരിഷ്‌കരണം, മാന്ദ്യവിരുദ്ധ പാക്കേജ് എന്നിവമൂലമുള്ള ചെലവുകള്‍ കൊടുത്തുതീര്‍ക്കുന്നതിന് 5133 കോടി രൂപ മാത്രമാണ് ഇക്കഴിഞ്ഞ ഫിബ്രവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ വകയിരുത്തിയിരുന്നത്. ബാക്കി ബാധ്യതയായ 5064 കോടി രൂപയ്ക്ക് ബജറ്റില്‍ വിഹിതം നീക്കിവെച്ചിരുന്നില്ല. ഈ അധികബാധ്യത സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വലിയ ആഘാതമാണ് ഏല്പിച്ചിരിക്കുന്നതെന്ന് ധവളപത്രം ആരോപിക്കുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് കടത്തിന്റെ വളര്‍ച്ചാനിരക്കും മൊത്തം കടവും വര്‍ധിച്ചു. 2005-06ല്‍ 9.67 ശതമാനമായിരുന്ന സംസ്ഥാനത്തിന്റെ കടം 2006-07ല്‍ 8.59 ശതമാനമായും 2007-08ല്‍ 11.10 ശതമാനമായും 2008-09ല്‍ 14.19 ശതമാനമായും 2009-10ല്‍ 12.17 ശതമാനമായും മാറി. 2001-02ല്‍ 26,950 കോടി രൂപയായിരുന്ന കേരളത്തിന്റെ മൊത്തം കടം 2009-10ല്‍ 70,969 കോടി രൂപയായി ഉയര്‍ന്നു. 2010-11ല്‍ ഇത് 78,673 കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധവളപത്രം വിലയിരുത്തുന്നു.

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി.) വളര്‍ച്ചാനിരക്ക് എല്‍.ഡി.എഫ്. സര്‍ക്കാറിന്റെകാലത്ത് കുറഞ്ഞുവെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. ഉയര്‍ന്ന ജി.എസ്.ഡി.പി. സമ്പദ്ഘടനയുടെ ശക്തിയുടെ സൂചനയാണ്. സംസ്ഥാനത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി.) ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത് 2004-05ല്‍ യു.ഡി.എഫിന്റെ ഭരണകാലത്താണ്-23.34 ശതമാനം. തുടര്‍ന്നുവന്ന സര്‍ക്കാറിന്റെ കാലത്തൊരിക്കലും ഈ വളര്‍ച്ചാനിരക്ക് കൈവരിക്കാനായില്ലെന്നും ധവളപത്രം പറയുന്നു.

പണം ചെലവഴിച്ചതിന്റെ രേഖകള്‍ യഥാസമയം നല്‍കാത്തതുവഴി 12-ാം ധനകാര്യക്കമ്മീഷന്‍ അവാര്‍ഡിന്റെ ഭാഗമായി 414 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നുണ്ട്. ട്രഷറിമിച്ചം നല്ല ധനകാര്യ സ്ഥിതിയുടെ സൂചകമല്ലെന്ന് സ്ഥാപിക്കുന്ന ധവളപത്രം അതിന്റെപേരില്‍ ആശ്വാസംകൊള്ളുന്നത് ബുദ്ധിയായിരിക്കില്ലെന്ന മുന്നറിയിപ്പും നല്‍കുന്നു. 2011 ഏപ്രില്‍ ഒന്നിന് 3881.94 കോടി രൂപയായിരുന്ന ട്രഷറി മിച്ചത്തിന്റെ ഭൂരിഭാഗവും ട്രഷറി സേവിങ്‌സ് ബാങ്ക് നിക്ഷേപമാണെന്നും ധവളപത്രം പറയുന്നു.

Tuesday, July 19, 2011

300 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടീസയക്കാന്‍ നിര്‍ദേശം

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത 300 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടീസയക്കാന്‍ ആദായ നികുതി വകുപ്പിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെതുടര്‍ന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്സ് (സി.ബി.ഡി.ടി) നടത്തിയ അന്വേണത്തിലാണ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത രാഷ്ട്രീയ കക്ഷികളെ കണ്ടെത്തിയത്.
ചെറുതും വലുതുമായ രാജ്യത്തെ എല്ലാ രജിസ്ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികളും നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഭൂരിപക്ഷം പാര്‍ട്ടികളും ഇത് പാലിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. വലിയ പാര്‍ട്ടികള്‍ കൃത്യമായി റിട്ടേണ്‍ നല്‍കുമ്പോള്‍ ചെറുകിട പാര്‍ട്ടികളാണ് ഒഴിഞ്ഞുമാറുന്നത്. നികുതി, ചൂതാട്ട നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്നും കള്ളപ്പണം വെളുപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ നിര്‍ബന്ധമാക്കിയത്.
നികുതി വെട്ടിപ്പിനുവേണ്ടി ചില വ്യക്തികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്‍തോതില്‍ പണം സംഭാവന ചെയ്യുന്നതായി രേഖകള്‍ ചമക്കുന്നത് കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു നടപടി. ആദായ നികുതി നിയമത്തിലെ സുപ്രധാന വകുപ്പുകള്‍ പ്രകാരം പണത്തിന്റെ ഉറവിടം, ഇത് ചെലവഴിച്ച രീതി എന്നിവ അറിയിക്കാന്‍ ഈ രാഷ്ട്രീയ കക്ഷികളോട് ഷോക്കോസ് നോട്ടീസിലൂടെ ആവശ്യപ്പെടാനാണ് തീരുമാനം. തമിഴ്നാടും പശ്ചിമബംഗാളും ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളെയാണ് ഇതുവരെ കണ്ടെത്തിയത്. മറ്റു സംസ്ഥാനങ്ങളിലെ പട്ടിക ഉടന്‍ തയാറാക്കുമെന്ന് സി.ബി.ഡി.ടി അറിയിച്ചു.
രാജ്യത്ത് 1,200ലധികം രജിസ്ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍. ഇതില്‍ വളരെ കുറച്ച് പാര്‍ട്ടികള്‍ മാത്രമാണ് ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പങ്കാളികളാവുന്നതെന്നും മറ്റുള്ളവയുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍ജീവമായ രാഷ്ട്രീയ പാര്‍ട്ടിളെ ഉപയോഗിച്ച് വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായാണ് ആദായ നികുതി അന്വേണത്തില്‍ ബോധ്യപ്പെട്ടത്.

കര്‍ഷക പെന്‍ഷനും പലിശ രഹിത വായ്പയും

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന എെക്യ ജനാധിപത്യ മുന്നണി സര്‍ക്കാറിനെ സംസ്ഥാനത്തെ കര്‍ഷകര്‍ അകംനിറഞ്ഞ അഭിമാനത്തോടെയാണ് വരവേറ്റത്. അഞ്ച് വര്‍ഷത്തെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിന് മാറ്റം പ്രതീക്ഷിച്ച് വേഴാമ്പലിനെപോലെ കാത്തിരിക്കുകയായിരുന്നു അവര്‍.
ചരിത്രത്തിലെ ഏറ്റവും കടുത്ത വഞ്ചനയിലാണ് കഴിഞ്ഞ ഭരണത്തില്‍ കര്‍ഷകര്‍ അകപ്പെട്ടത്. വാഗ്ദാനങ്ങള്‍ നിറവേറ്റാത്ത, തീരുമാനങ്ങള്‍ നടപ്പിലാക്കാത്ത, പ്രഖ്യാപനങ്ങള്‍ കാറ്റില്‍ പറത്തിയ, കേന്ദ്ര ആനുകൂല്യങ്ങള്‍ പോലും തട്ടിത്തെറിപ്പിച്ച, അനുവദിച്ച് കിട്ടിയതുപോലും തടഞ്ഞുവെച്ച ഇടതുഭരണത്തില്‍ നിന്ന് മോചനം നേടിയ ആഹ്ലാദത്തിലാണിപ്പോള്‍ കര്‍ഷകര്‍.
യു.ഡി.എഫ്. സര്‍ക്കാറിന്റെ പ്രഥമ ബജറ്റ് തന്നെ വലിയ നേട്ടങ്ങള്‍ കൈവരുമെന്ന വിശ്വാസം ഉളവാക്കിയിട്ടുണ്ട്. അലാവുദ്ദീന്റെ അത്ഭുത വിളക്കൊന്നും സര്‍ക്കാറിന്റെ കൈയിലില്ലെന്ന് ഏത് സാധാരണ കര്‍ഷകര്‍ക്കുമറിയാം. ജനങ്ങളെ ബഹുമാനിക്കുകയും കര്‍ഷകരെ സ്നേഹിക്കുകയും ചെയ്യുന്ന ഇച്ഛാശക്തിയുള്ള സര്‍ക്കാറാണ് കേരളത്തില്‍ അധികാരത്തില്‍ വന്നതെന്ന ഉറച്ച വിശ്വാസം കര്‍ഷകര്‍ക്കുണ്ട്.
സ്വതന്ത്ര കര്‍ഷക സംഘം മുന്നോട്ടുവെച്ച പ്രധാനപ്പെട്ട രണ്ടാവശ്യങ്ങളായിരുന്നു കര്‍ഷക പെന്‍ഷനും പലിശ രഹിത വായ്പയും. ഇതിന്റെ പേരില്‍ ചിലര്‍ ഞങ്ങളെ പരിഹസിക്കുകയുണ്ടായി. എന്നാല്‍ പ്രശ്നം ഏറെക്കുറെ അംഗീകരിക്കപ്പെട്ടുവെന്നുള്ളതില്‍ സ്വതന്ത്ര കര്‍ഷക സംഘം അഭിമാനിക്കുന്നു. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാറിന്റെ തീരുമാന പ്രകാരം നബാര്‍ഡ് ഇളവ് ചെയ്ത് വായ്പ തന്നതിനാല്‍ നെല്‍ കര്‍ഷകര്‍ക്ക് രണ്ട് വര്‍ഷം മുമ്പ് തന്നെ പലിശ രഹിത വായ്പ ലഭിച്ചിരുന്നു. എന്നാല്‍ അതിന് വേണ്ടത്ര പ്രാധാന്യം നല്‍കി പരമാവധി കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള നീക്കങ്ങള്‍ ഇടത് ഭരണത്തില്‍ ഉണ്ടായില്ല. പല ബാങ്കുകളും ഒന്നും നല്‍കിയതേയില്ല.
പുതിയ ബജറ്റില്‍ കൃത്യമായി വായ്പ തിരിച്ചടക്കുന്ന കര്‍ഷകര്‍ക്ക് അഞ്ച് ശതമാനം പലിശ ഇളവ് ചെയ്തു കൊടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നബാര്‍ഡ് പല നിരക്കുകളിലായി വിവിധ സംസ്ഥാനങ്ങളില്‍ കാര്‍ഷിക വായ്പ അനുവദിച്ചു വരുന്നുണ്ട്. നാല് മുതല്‍ ഏഴ് വരെയാണ് നിരക്ക്. കേരളത്തിലെ അധിക വായ്പയും ഏഴ് ശതമാനത്തിന്റേതാണ്. രണ്ട് ശതമാനത്തിന്റെ ബാധ്യത ത്രിതല പഞ്ചായത്ത്മുനിസിപ്പല്‍ ഭരണ സംവിധാനത്തെ കൊണ്ട് വഹിപ്പിച്ചാല്‍ വീഴ്ച വരുത്താത്തവര്‍ക്ക് പലിശ രഹിത വായ്പക്ക് സമാനമായ സൗകര്യം ലഭിക്കും. സര്‍ക്കാറിന്റെ മുമ്പാകെ 10 വര്‍ഷമായി സ്വതന്ത്ര കര്‍ഷക സംഘം അവതരിപ്പിക്കുന്ന മാര്‍ഗവും ഇതുതന്നെയായിരുന്നു.
കേരളത്തിലെ എല്ലാ മേഖലകളിലും ക്ഷേമ നിധിയോ പെന്‍ഷനോ ഒക്കെയുണ്ട്. കര്‍ഷകര്‍ക്ക് മാത്രമാണ് അതൊന്നുമില്ലാത്തത്. 2006ലെ ബജറ്റില്‍ അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് വന്ന ഇടത് സര്‍ക്കാര്‍ ആ പ്രഖ്യാപനം കണ്ട ഭാവം പോലും നടിച്ചില്ല. അഞ്ച് വര്‍ഷം കഴിഞ്ഞാണെങ്കിലും യു.ഡി.എഫ്. തിരിച്ചെത്തി ആ പ്രഖ്യാപനം ആവര്‍ത്തിച്ചിരിക്കുന്നു.
കര്‍ഷക പെന്‍ഷന്‍ മാസത്തില്‍ 300 രൂപയാണ്. ഇത് തികച്ചും അപര്യാപ്തമാണ്. 1000 രൂപയെങ്കിലുമായി ഉയര്‍ത്തിയേ പറ്റൂ.
1991 96 കാലത്ത് യു.ഡി.എഫ്. ഭരണത്തില്‍ പി.പി. തങ്കച്ചന്‍ കൃഷി മന്ത്രിയായിരുന്നപ്പോള്‍ യുവാക്കളെ കാര്‍ഷിക രംഗവുമായി ബന്ധിപ്പിക്കുന്നതിന് ഒരു പരിപാടി ആവിഷ്ക്കരിച്ചിരുന്നു. നിരവധി സഹായങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. അപകടങ്ങള്‍ പറ്റിയാല്‍ മെഡിക്കല്‍ ആനുകൂല്യങ്ങളും 60 വയസ് കഴിഞ്ഞാല്‍ പെന്‍ഷനുമെല്ലാം നിര്‍ദ്ദേശിച്ചു. അപ്രകാരം ഒരു ലക്ഷം ചെറുപ്പക്കാരെ അംഗങ്ങളായി ചേര്‍ത്തു. മാറിവന്ന ഇടത് ഭരണകൂടം ഇത് അട്ടിമറിച്ചു. യു.ഡി.എഫ്. സര്‍ക്കാറും ആ കാര്യം വിസ്മരിച്ചിരിക്കയാണ്. പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിക്കുകയും പദ്ധതി പുനരാരംഭിക്കുകയും വേണം.
വന്യ മൃഗങ്ങളുടെ ശല്യം കാരണം മലയോര കര്‍ഷകര്‍ ഭീതിയിലാണ്. അനവധി കര്‍ഷകര്‍ ഇതിനകം കാട്ടുമൃഗങ്ങളുടെ ഉപദ്രവം കാരണം മരണമടഞ്ഞു. കാട്ടുമൃഗങ്ങളുടെ വിലപോലുമില്ലാത്ത ഒരു വിഭാഗമായിരിക്കുന്നു മലയോര കര്‍ഷകര്‍. അവര്‍ക്ക് ഏറെ ആശ്വാസവും സന്തോഷവും ലഭിച്ച സര്‍ക്കാര്‍ തീരുമാനമാണ് ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അനുവാദം. കാട്ടുപന്നികള്‍ മാത്രമല്ല ഉപദ്രവകാരികള്‍. കുരങ്ങും ആനയും പുലിയുമൊക്കെ ആ ഗണത്തിലുണ്ട്. ഇവയൊക്കെ മലയോര കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു. ഇവകളില്‍ നിന്നെല്ലാം കര്‍ഷകന് രക്ഷ ലഭിക്കണം. ജീവനപ്പോലെ തന്നെ പ്രധാനമാണ് കര്‍ഷകന് കൃഷിയും. കാട്ടിലേക്ക് ജനങ്ങള്‍ കടക്കുന്നത് തടയുന്നതുപോലെ വന്യ മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതും തടയേണ്ടിയിരിക്കുന്നു. കാടിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ച് മൃഗങ്ങള്‍ കാട്ടില്‍ നിന്ന് പുറത്ത് വരുന്നതിനെ തടയുകയാണ് ഇതിന് പരിഹാരം. മൃഗങ്ങളുടെ ഉപദ്രവത്തില്‍ മരണമടഞ്ഞ കര്‍ഷകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ആശ്വാസ ധനവും നശിച്ച കൃഷിക്ക് നഷ്ടപരിഹാരവും അനുവദിക്കണം. സ്വതന്ത്ര കര്‍ഷക സംഘം മുഖ്യമന്ത്രിക്ക് അവകാശ പത്രിക സമര്‍പ്പിച്ചിരിക്കയാണ്.

മുംബൈ സ്‌ഫോടനം: രണ്ടു മലയാളികളടക്കം എട്ടു പേര്‍ കസ്റ്റഡിയില്‍


മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി എട്ടു പേര്‍ കസ്റ്റഡിയില്‍. ഇവരില്‍ രണ്ടു പേര്‍ മലയാളികളാണെന്നാണ് സൂചന. കൊല്‍ക്കത്ത, ബിഹാര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് തീവ്രവാദ സംഘടനകളായ ഇന്ത്യന്‍ മുജാഹിദീന്‍, ഹര്‍കത്തുല്‍ ജിഹാദ് അല്‍ ഇസ്‌ലാമി (ഹുജി ) എന്നിവയിലെ അംഗങ്ങളെന്ന് കരുതുന്നവര്‍ പിടിയിലായത്.

ബംഗളൂരുവില്‍ നിന്ന് രണ്ട് മലയാളികളുള്‍പ്പെടെ അഞ്ചു പേരെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയില്‍ മരിച്ച ഫയാസ് ഉസ്മാനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണത്രെ ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങളെന്ന് സംശയിക്കുന്ന ഇവരെ പിടികൂടിയത്്. ഫയാസ് ഇവരുമായി മൊബൈലില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ബംഗളൂരു പൊലീസാണ് ഇവരെ പിടികൂടിയത്. പിന്നീട് മുംബൈ പൊലീസിന് കൈമാറുകയായിരുന്നു. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുകയാണ്. കസ്റ്റഡിയിലുള്ള മലയാളികളില്‍ ഒരാള്‍ കാസര്‍കോട് സ്വദേശിയാണെന്നാണ് സൂചന. ഒരാള്‍ ഹൈദരാബാദില്‍നിന്നും മറ്റുള്ളവര്‍ ഭട്കല്‍, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്.

കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ മുജാഹിദീന്‍ സംഘാംഗമെന്ന് കരുതുന്ന ഹാറൂണിനെയാണ് പശ്ചിമ ബംഗാള്‍ പൊലീസ് പിടികൂടിയത്. ഗുജറാത്തിലെ ഭീകരവിരുദ്ധ സേന നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹാറൂണിനെ കസ്റ്റഡിയിലെടുത്തത്. 2008ലെ ഗുജറാത്ത് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഡാനിഷ് റിയാസിന്റെ ഇ-മെയിലുകളില്‍നിന്നാണ് ഹാറൂണിനെ കുറിച്ച വിവരം ലഭിച്ചതെന്നാണ് ഗുജറാത്ത് എ.ടി.എസിന്റെ അവകാശവാദം. എന്നാല്‍, ഇയാള്‍ക്ക് മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധമുണ്ടോ എന്നത് വ്യക്തമല്ല. താലിബാനും ഇന്ത്യന്‍ മുജാഹിദീനും തമ്മില്‍ സഹകരണമുണ്ടെന്നും ഈ ബന്ധത്തിന്റെ പ്രധാന കണ്ണി ഹാറൂണ്‍ ആണെന്നുമാണ് ഗുജറാത്ത് എ.ടി.എസിന്റെ കണ്ടെത്തല്‍. ഹാറൂണ്‍ അടക്കമുള്ള ഇന്ത്യന്‍ മുജാഹിദീന്‍ നേതാക്കളുമായി ഡാനിഷ് നടത്തിയ അഞ്ച് ഇ-മെയില്‍ ആശയ വിനിമയങ്ങള്‍ പരിശോധിക്കുന്നതായും എ.ടി.എസ് പറഞ്ഞു.

ഞായറാഴ്ച ബിഹാറിലെ കിഷന്‍ഖഞ്ചില്‍ പിടിയിലായ രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. റിയാസുല്‍ സര്‍ക്കാര്‍, മഹ്താബ് ആലം എന്നിവരെയാണ് വിദേശനിയമ പ്രകാരം ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ഇന്ത്യക്കാരനല്ലെന്നാണ് പൊലീസ് ഭാഷ്യം. ഹുജിയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. സര്‍ക്കാറിനെ വീട്ടില്‍ താമസിപ്പിച്ചതിനാണ് മഹ്താബ് ആലം അറസ്റ്റിലായത്. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തുവരുകയാണ്.

1994 മുതല്‍ അജ്മീരില്‍ ജയിലില്‍ കഴിയുന്ന 'ഡോ. ബോബ്' എന്നറിയപ്പെടുന്ന ജലീസ് അന്‍സാരിയെയും മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു. 93ലെ മുംബൈ സ്‌ഫോടനമടക്കം 60 കേസുകളില്‍ ജീവപര്യന്തം തടവ് അനഭവിക്കുകയാണ് ജലീസ്. കഴിഞ്ഞവര്‍ഷം ജയിലില്‍ നടന്ന റെയ്ഡില്‍ ജലീസിന്റെ കൈയില്‍നിന്ന് സിംകാര്‍ഡുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു. പാകിസ്താനിലേക്കും ഗള്‍ഫ് നാടുകളിലേക്കും ജലീസ് ഫോണ്‍ചെയ്തതായി കണ്ടെത്തിയിരുന്നു.

ഇതിനിടയില്‍, സില്‍വാസാ പൊലീസിന്റെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന 50 കിലോഗ്രാം അമോണിയം നൈട്രേറ്റ് കാണാതായി. മുംബൈ സ്‌ഫോടനത്തിന് ഇതാണൊ ഉപയോഗിച്ചതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. സ്‌ഫോടന കേസ് അന്വേഷിക്കുന്ന സംഘം സില്‍വാസാ പൊലീസിനെ ചോദ്യം ചെയ്തു. ഈ വര്‍ഷം മേയ് 20ന് ഒരു റിസോര്‍ട്ടില്‍ നടന്ന റെയ്ഡില്‍ പിടികൂടിയതാണ് അമോണിയം നൈട്രേറ്റ്. ഇതോടൊപ്പം വന്‍തോതില്‍ ജലാറ്റിന്‍ സ്റ്റിക്കുകളും സ്‌ഫോടക വസ്തുക്കളും പിടികൂടിയിരുന്നു. സവേരി ബസാര്‍, ഓപറ ഹൗസ്, ദാദര്‍ എന്നിവിടങ്ങളിലെ സ്‌ഫോടനത്തിന് അമോണിയം നൈട്രേറ്റാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.