Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Monday, June 23, 2014

പീഡിപ്പിച്ചെന്ന് അമ്മ: യുവാവ് പിടിയില്‍ ;വ്യാജപരാതിയെന്ന് മകള്‍

പാലാ: മകന്‍ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ചക്കാമ്പുഴ സ്വദേശിനിയായ വീട്ടമ്മയാണ് 25-കാരനായ മകന്‍ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയത്. മകനെതിരെ പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. 

കഴിഞ്ഞ മെയ് 31ന് രാത്രിയില്‍ കുളിക്കുമ്പോള്‍ കതക് തള്ളിത്തുറന്ന് അകത്തുകയറിയ മകനെക്കണ്ട് ഭയന്നോടിയെന്നും തൊട്ടടുത്ത റബ്ബര്‍ത്തോട്ടത്തില്‍ എത്തിയപ്പോള്‍ ബലാത്സംഗം ചെയ്‌തെന്നുമാണ് പരാതി. പിന്നീട് രണ്ടുതവണകൂടി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. മകനെ അറസ്റ്റുചെയ്ത് കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി.

എന്നാല്‍, അമ്മയുടെ പരാതി അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് 21-കാരിയായ മകള്‍ പറഞ്ഞു. അമ്മയുടെ ചില നടപടികളെ എതിര്‍ത്തതിന്റെ പ്രതികാരമായാണ് സഹോദരനെതിരെ പരാതി നല്‍കിയത്. താനും സഹോദരനും അമ്മയുടെ നടപടികളെ എതിര്‍ത്തതിനെത്തുടര്‍ന്ന് വീട്ടില്‍ പലപ്പോഴും കലഹങ്ങള്‍ ഉണ്ടായെന്നും മകള്‍ പറയുന്നു.

ലോഡ്‌ഷെഡിങ് ജൂലായ്ക്കുമുമ്പ് പിന്‍വലിക്കും

തിരുവനന്തപുരം: ജൂലായ് ഒന്നിനുമുമ്പ് ലോഡ്‌ഷെഡിങ് പിന്‍വലിച്ചേക്കും. തമിഴ്‌നാട്ടില്‍നിന്ന് ഈയാഴ്ച മുതല്‍ വൈദ്യുതി കിട്ടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂഴിയാര്‍ നിലയത്തിന്റെ അറ്റകുറ്റപ്പണി 28-ഓടെ പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്തിനകത്ത് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാവും. 

തമിഴ്‌നാട്ടില്‍ നിന്ന് രാത്രികാലത്ത് 400 മെഗാവാട്ട് വൈദ്യുതിയാണ് കേരളം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനായി ജയലളിതക്ക് കത്തയച്ചിരുന്നു. തമിഴ്‌നാട് ഇത് അനുകൂലമായി പരിഗണിക്കുന്നുണ്ട്. വൈദ്യുതി ലഭ്യമാക്കുന്നത് സംബന്ധിച്ച് സംസ്ഥാന വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ എം.ശിവശങ്കര്‍ തമിഴ്‌നാട് വൈദ്യുതിബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നു. 

തമിഴ്‌നാട്ടില്‍ അടുത്തിടെ പുതിയ താപനിലയങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ബാലാരിഷ്ടത കാരണം അവയില്‍ പലതിലും പൂര്‍ണതോതില്‍ ഉത്പാദനമില്ല. ജൂണ്‍ ഒന്നുമുതല്‍ അവിടെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചതായി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് അവിടെ വൈദ്യുതിവിതരണം മുടങ്ങാതിരിക്കാനാണ് തമിഴ്‌നാടിന്റെ ശ്രദ്ധ. എന്നാല്‍ അവിടെ 3000 മെഗാവാട്ട് കാറ്റില്‍നിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. അതുകൊണ്ട് കേരളത്തിന് അവിടെനിന്ന് വൈദ്യുതി കിട്ടുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ച തമിഴ്‌നാട് മറുപടി അറിയിക്കും. 

ഇത്തവണ മഴ തുടങ്ങിയശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് ജലസംഭരണികളിലേക്ക് നീരൊഴുക്ക് ലഭിക്കുന്നവിധം മഴ പെയ്തത്. നല്ലതോതില്‍ മഴ ലഭിച്ച കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ജലസംഭരണികളില്‍ 22 ശതമാനം വെള്ളമുണ്ടായിരുന്നു. ഇപ്പോഴിത് 17 ശതമാനമാണ്. മഴ തുടങ്ങിയശേഷം ഇതുവരെ 38.3 കോടി യൂണിറ്റിനുള്ള വെള്ളമാണ് അണക്കെട്ടുകളില്‍ എത്തിയത്. 

മെയ് 23 മുതല്‍ കായംകുളത്തുനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് കേരളം വൈദ്യുതി ദൗര്‍ലഭ്യം നേരിട്ടിരുന്നത്. ഈ ദിവസങ്ങളില്‍ 10 മുതല്‍ നാലുകോടി രൂപവരെയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന് അധികം ചെലവിടേണ്ടിവന്നത്. എന്നാല്‍ പ്രതിദിന ഉപയോഗം 5.6 കോടി യൂണിറ്റായി കുറഞ്ഞതോടെ കായംകുളം നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. 

മൂഴിയാര്‍ നിലയത്തിലെ അറ്റകുറ്റപ്പണി 25 ന് പൂര്‍ത്തിയാവും. എന്നാല്‍ ഇവിടെനിന്ന് 28ന് മാത്രമേ പൂര്‍ണതോതില്‍ ഉത്പാദനം തുടങ്ങാനാവൂ. 

വിലക്കയറ്റം: കേന്ദ്രത്തെ ആശങ്ക അറിയിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: റെയില്‍വെ ചരക്കുകൂലി കുത്തനെ കൂട്ടിയ സാഹചര്യത്തില്‍ രൂക്ഷമായ വിലക്കയറ്റം ഉണ്ടായേക്കുമെന്ന സംസ്ഥാനത്തിന്റെ ആശങ്ക അറിയിക്കാന്‍ കേന്ദ്രത്തിന് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ചരക്കുകൂലി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വിലക്കയറ്റത്തിനുള്ള സാധ്യത ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്രതിപക്ഷത്തിരുന്ന കാലത്തെ നിലപാടുമാറ്റി ബി ജെ പി ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

റെയില്‍വെ ചരക്കുകൂലി കൂട്ടിയ നടപടി സംസ്ഥാനത്ത് അരിവില വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കര്‍ണാടക, ആന്ധ്രാ സംസ്ഥാനങ്ങളില്‍നിന്ന് തീവണ്ടിമാര്‍ഗം അരി കൊണ്ടുവരുന്നതിനാലാണിത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.