Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Wednesday, August 14, 2013

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലക്ഷംവരുന്ന ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി ഓണക്കിറ്റുകള്‍ വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഓണക്കാലത്തെ വിലക്കയറ്റം ഒഴിവാക്കാന്‍ നടപടിയെടുക്കും. അതിന്റെ ഭാഗമായി 23 മുതല്‍ ഓണച്ചന്തകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി സബ്‌സിഡി നിരക്കില്‍ അരിയും അവശ്യസാധനങ്ങളും വിതരണം ചെയ്യും. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്ക് 5 കിലോ അരി നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു

പോരാട്ടചരിത്രത്തിലെ ലജ്ജാകരമായ ഏട്- ബി.ജെ.പി

തിരുവനന്തപുരം: ജനകീയ പ്രക്ഷോഭങ്ങളുടെ ചരിത്രത്തിലെ ലജ്ജാകരമായ ഏടാണ് ഒന്നരദിവസം സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്‍ പറഞ്ഞു. സമരത്തില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങുന്നതിന് പിന്നിലുള്ള ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ എന്താണെന്ന് വ്യക്തമാക്കണം. കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള ഒരു റിട്ടയേര്‍ഡ് ജഡ്ജിയെ വെച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി സോളാര്‍ കേസ് അട്ടിമറിക്കാനുള്ള നീക്കമാണിതിന് പിന്നിലെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ കുറേക്കാലമായി സംസ്ഥാനത്ത് കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്ന രാഷ്ട്രീയനാടകത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടത്തിയ സമരം. പതിനഞ്ച് ദിവസം മുമ്പ് തന്നെ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് അറിയിച്ചതാണ്. സമരം തുടങ്ങും മുമ്പും ഈ വാഗ്ദാനം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ് ഒരു ഒത്തുതീര്‍പ്പുമില്ലെന്നായിരുന്നു ഇതുവരെ ഇടതുമുന്നണി മറുപടി നല്‍കിയത്. എന്നാലിപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന് പറഞ്ഞ് സര്‍ക്കാരിന് മുന്നില്‍ ഒത്തുതീര്‍പ്പിന് വഴങ്ങുകയാണ് ഇടതുമുന്നണി. സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റും ഉപരോധിക്കുമെന്ന് പറഞ്ഞ സി.പി.എം കന്‍േറാണ്‍മെന്‍റ് ഗേറ്റ് ഉപരോധിക്കാന്‍ ശ്രമിച്ചുപോലുമില്ല. സമരം മധ്യസ്ഥരെ ഉപയോഗിച്ച് ഒത്തുതീര്‍ക്കുമെന്ന് യു.ഡി.എഫുകാര്‍ തന്നെ മാധ്യമങ്ങളിലൂടെ പറഞ്ഞതാണ്. ഒത്തുതീര്‍പ്പുവ്യവസ്ഥകളില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസാണോ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസാണോ അതോ ലാവലിന്‍ കേസാണോയെന്നാണ് വ്യക്തമാകാനുള്ളത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ട് ഒരുമാസം പിന്നിട്ടിട്ടും തുടര്‍നടപടിയുണ്ടായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ സി.പി.എം നടത്തിയ സമരങ്ങളെല്ലാം പരാജയപ്പെട്ടത് ഇത്തരം ഒത്തുതീര്‍പ്പുകളിലൂടെയാണ്. മിച്ചഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്ന് പറഞ്ഞാരംഭിച്ച ഭൂസമരം ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു. സി.പി.എമ്മിന്റെ ഇത്തരം ഒത്തുതീര്‍പ്പുകള്‍ക്ക് ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. സോളാര്‍പാനല്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന ആവശ്യമുന്നയിച്ച് ബി.ജെ.പി സമരം ശക്തിപ്പെടുത്തുകയാണെന്നും 23ന് ജില്ലാ കളക്ടറേറ്റുകള്‍ ഉപരോധിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ഈജിപ്തില്‍ സൈനിക നടപടി ശക്തം; നിരവധി മരണം

കെയ്‌റോ: ഈജിപ്തില്‍ പ്രതിഷേധക്കാര്‍ക്കെതിരായ സൈനിക നടപടി ശക്തമാക്കി. സ്ഥാനഭൃഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളുടെ രണ്ടു ക്യാമ്പുകള്‍ ഒഴിപ്പിക്കാനുള്ള സൈന്യത്തിന്റെ ശ്രമം വന്‍ രക്തച്ചൊരിച്ചിലിലാണ് കലാശിച്ചത്. നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി മുസ്ലീം ബ്രദര്‍ഹുഡ് പറഞ്ഞു. എന്നാല്‍ അധികൃതര്‍ ഇതു നിഷേധിച്ചിട്ടുണ്ട്. 45 ജഡം കണ്ടുകിട്ടിയതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.

കിഴക്കന്‍ കെയ്‌റോയിലെ റാബാ അല്‍ അദാവിയയില്‍ പ്രതിഷേധക്കാര്‍ തങ്ങിയിരുന്ന ടെന്റുകള്‍ ഇടിച്ചുനിരത്താനുള്ള സൈന്യത്തിന്റെ ശ്രമമാണ് ചോരയില്‍ കുളിച്ചത്.

വെളുപ്പിനാണ് ബുള്‍ഡോസറുകളുമായെത്തിയ സൈനികര്‍ പ്രതിഷേധക്കാര്‍ക്കെതിരെ ആദ്യം ടിയര്‍ ഗ്യാസും പിന്നീട് വെടിയുമുതിര്‍ത്തത്. വെടിയേറ്റാണ് കൂടുതല്‍ പേരും മരിച്ചത്. ഇതിനുശേഷം ടെന്റുകളെല്ലാം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. രണ്ടു മണിക്കൂര്‍ നേരത്തെ പരിശ്രമം കൊണ്ട് പ്രദേശത്തിന്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തതായി അധികൃതര്‍ അറിയിച്ചു. നിരവധി പ്രതിഷേധക്കാരെ സൈന്യം പിടികൂടുകയും ചെയ്തു. പ്രതിഷേധക്കാര്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രി അറിയിച്ചു.

കൂടുതല്‍ പ്രതിഷേധക്കാര്‍ കെയ്‌റോയിലേയ്ക്ക് വരുന്നത് തടയാനായി എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്.

അതിനിടെ സൈനിക നടപടിയില്‍ പ്രതിഷേധിച്ച മുര്‍സി അനുയായികള്‍ മധ്യ കെയ്‌റോയില്‍ രണ്ട് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് തീയിട്ടു.

പിണറായിക്ക് വേണ്ടി വെയില്‍ കൊള്ളണോ? സിപിഐക്ക് പുനരാലോചന

തൃശൂര്‍::: :സിപിഐക്ക് വീണ്ടു വിചാരം. ഇടത് മുന്നണിയുടെ ബാനറില്‍ പിണറായി വിജയന് മൈലേജ് ഉണ്ടാക്കി കൊടുക്കാന്‍ സിപിഐ പ്രവര്‍ ത്തകര്‍വെയില്‍കൊള്ളുന്നതെന്തിനെന്ന ചിന്ത സിപിഐ യില്‍ശക്തമാകുന്നു. ഇന്നലെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ പിണറായിയും കൂട്ടരുമാണ് നേതൃത്വം കയ്യാളിയത്.
ദേവ ഗൗഡയെ വിളിച്ച് ജനതാദള്‍ നേതൃത്വത്തേയും സുധാകര്‍ റെഡ്ഡിയെ ആശംസിക്കാന്‍ക്ഷണിച്ച് സിപിഐ ക്കാരേയും സുഖിപ്പിച്ച സിപിഎം സെക്രട്ടറി സമരത്തിന്റെ ഗതി എന്താണെന്ന് നിശ്ചയിക്കുന്നതില്‍ സിപിഐക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു. സമരത്തിന്റെ എല്ലാ കാര്യങ്ങളും എകെ ജി സെന്ററില്‍ സിപിഎം സെക്രട്ടേറിയറ്റ്  മെമ്പര്‍ ബേബി ജോണിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. പിണറായിയുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ സിപിഐ ആര്‍ എസ് പി, ജനത ദള്‍ പാര്‍ട്ടികള്‍ നിര്‍ബ്ബന്ധിതരാകുന്നു. ഈസാഹചര്യത്തിലാണ് സിപിഐപുനര്‍ ചിന്തനത്തിന് ശ്രമിക്കുന്നത്.

പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്തി നേതൃത്വം പിണറായി കയ്യാളിയത് സിപിഐക്ക് ബോധ്യപ്പെട്ടത് വൈകിയാണ്. അപ്പോഴേക്കും സമര മുഖം സജ്ജമായിരുന്നു. ഇന്നലെ സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ബസ്സില്‍   പ്രവര്‍ത്തകരെ കൊണ്ടിറക്കി സമരം നടത്തുന്നത് വഴി  തങ്ങള്‍ക്ക് എന്ത് നേട്ടമെന്ന് സിപിഐ ചിന്തിക്കുന്നു.മുമ്പ്  പല ഘട്ടങ്ങളിലും സിപിഎം മേധാവിത്തം സിപിഐക്ക് പ്രഹരമായിട്ടുണ്ട്. ഇത്തവണയും ആവര്‍ത്തിക്കുന്ന അവസ്ഥയാണ്.സെക്രട്ടേറിയറ്റ് വളയല്‍ സമരം ഏതാണ്ട് സിപിഎം സമരമെന്ന നിലക്കാണ് ചാനലുകള്‍ കൈകാര്യം ചെയ്യുന്നത്. പിണറായി-കോടിയേരിതുടങ്ങിയവരാണ് രംഗംനിയന്തിക്കുന്നത്. ആര്‍ എസ്പി ദേശീയ സെക്രട്ടറി പ്രൊ. ടിജെ ചന്ദ്രചൂഡന്‍ അക്കാര്യത്തിലുള്ള വിയോജിപ്പ് തന്റേടത്തോടെ പറഞ്ഞ് കഴിഞ്ഞു. മാത്രമല്ല വിപി  രാമകൃഷ്ണപിള്ളയെപോലെ മുതിര്‍ന്ന നേതാക്കള്‍ പിണറായി വിജയന് ആളാവാനുള്ള നീക്കത്തിന് നിന്നു കൊടുക്കണ്ട എന്ന ചിന്താഗതിക്കാരാണ്.

സിപിഐ നേതാക്കള്‍ ഇന്നലെ യോഗം ചേര്‍ന്ന് സിപിഎം സെക്രട്ടറിയുടെ ഏകാധിപത്യപ്രവണതയെ ക്കുറിച്ച്‌വിലയിരുത്തി. വരുംദിവസം സിപിഐക്ക് കാര്യമായ റോളില്ലെങ്കില്‍ വഴിപാട് രൂപത്തിലുള്ള സഹകരണം മതിയെന്നാണ് തീരുമാനം. വി എസ് അച്യുതാനന്ദനെ മൂലക്കിരുത്തുന്നതില്‍ പിണ റായി വിജയന്‍ വിജയിച്ച മട്ടാണ്. ഇന്നലെ വി എസ്സിന് കാര്യമായ  ബഹുമാനവും മറു വിഭാഗം കൊടുത്തില്ല. തോമസ് ഐസക്കും കടകമ്പള്ളിയും ഒക്കെയാണ് സംസ്ഥാന തല ഇടത് സമരത്തിലെ നയം തീരുമാനിക്കുന്നത്. സിപിഐക്ക് അസ്വസ്ഥതയുടെ ദിനങ്ങളാണ് സത്യത്തില്‍ ഈ സമര മുഖം.

ഉമ്മന്‍ചാണ്ടി വഴികാട്ടി; ഉപരോധം വഴിമാറി

ഉമ്മൻ ചാണ്ടി 
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് വളയാനും അനിശ്ചിതകാല ഉപരോധത്തിനുമായി ഭാണ്ഡവും കെട്ടി വന്നവര്‍ക്ക് മുപ്പത് മണിക്കൂര്‍ തികയുന്നതിന് മുമ്പ് ഉമ്മന്‍ചാണ്ടി കാട്ടിക്കൊടുത്ത വഴിയേ തന്നെ തിരികെ പോകേണ്ടിവന്നു.
എല്‍.ഡി.എഫിലെ എല്ലാ കക്ഷിനേതാക്കളേയും സാക്ഷി നിര്‍ത്തിയാണ് സി.പി.എം. അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് തിങ്കളാഴ്ച രാവിലെ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തത്.പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ആവേശം അണപൊട്ടിയൊഴുകുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചത് മുഖ്യമന്ത്രി രാജിവെച്ചൊഴിയാതെ ഈ സമരം അവസാനിക്കുകയില്ലെന്നായിരുന്നു.തുടര്‍ന്ന് പ്രസംഗിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളും കാരാട്ടിന്റെ പ്രഖ്യാപനത്തിന് യോജിച്ചു കൊണ്ട് അടിക്കുറിപ്പ് എഴുതി.പക്ഷേ മണിക്കൂറുകള്‍ക്കുള്ളില്‍ യു.ഡി.എഫ്. ഇട്ടുകൊടുത്ത പിടിവള്ളിയില്‍ പിടിച്ച് തടി തപ്പിയ രംഗത്തിനാണ് ആവേശം പൂര്‍ണമായം ഇല്ലാതായ ഒരു ജനസമൂഹത്തെ സാക്ഷിനിറുത്തി സമരം പിന്‍വലിച്ചത്. രാപ്പകല്‍ സമരവും തുടര്‍ന്ന് അനിശ്ചിതകാല ഉപരോധവും കഴിഞ്ഞപ്പോള്‍ എല്‍.ഡി.
എഫ് അവകാശപ്പെടുന്നത് തങ്ങൾ  വിജയിച്ചു എന്നാണ്.
നിയമസഭയ്ക്ക് അകത്തും പുറത്തും തന്നെ കണ്ടവരോടെല്ലാം ഫിറോസിനെ അറസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ ജുഡീഷ്യല്‍ അന്വേഷണം ആകാമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിരുന്നു. ബിജുരാധാകൃഷ്ണനും സരിതയും ശാലുമേനോനും അന്ന് പോലീസ് കസ്റ്റഡിയിലായിരുന്നു; ഫിറോസ് ഒളിവിലും.ഇടതുപക്ഷം അപ്പോഴും മുഖ്യമന്ത്രിയുടെ രാജി എന്ന് പറഞ്ഞ് കളംമാറ്റി ചവിട്ടി. അപ്പോഴാണ് ജുഡീഷ്യല്‍ അന്വേഷണം ഒരു മാസം നീണ്ടുപോയത്. നിയമസഭയ്ക്ക് അകത്ത് മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും എന്ന പ്രതിപക്ഷ നേതാവിന്റെ തുറുപ്പു ചീട്ടായിരുന്നു.എന്നാല്‍, ഇടതുപക്ഷത്ത് തന്നെ രാജിയെ സംബന്ധിച്ച് ആരംഭഘട്ടത്തില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നു. സി.പി.എമ്മിനകത്തും സ്ഥിതി മറിച്ചായിരുന്നില്ല. സോളാര്‍ വിഷയം വരുന്നതുവരെ കേരളത്തില്‍ സി.പി.എമ്മിന്റെ സംഘടനാ രംഗത്ത് ഉയര്‍ന്നുവന്ന ഏക മുദ്രാവാക്യം പ്രതിപക്ഷ നേതാവിനെ മാറ്റുക എന്നതായിരുന്നു.അതിന് മുന്നോടിയായി പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റുകയും ചെയ്തു. പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന കമ്മിറ്റിയും അതിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന വി.എസിനേയുമാണ് സോളര്‍ പ്രശ്‌നം വരുന്നതുവരെ കണ്ടത്. എന്നാല്‍ ആ മുദ്രാവാക്യം മാറ്റി സി.പി.എമ്മിനേയും അണികളേയും മുഖ്യമന്ത്രിയെ മാറ്റുകയെന്ന മുദ്രാവാക്യത്തില്‍ കൊണ്ടെത്തിക്കാന്‍ പിന്നീട് വി.എസിന് കഴിഞ്ഞു.ഇപ്പോള്‍ പ്രതിപക്ഷനേതാവിനെ മാറ്റുകയെന്ന മുദ്രാവാക്യമില്ല. എവിടെയും സരിതമയം. കേരളത്തില്‍ പാര്‍ട്ടിയുടെയോ പോഷക സംഘടനകളുടെയോ പ്രധാന സമ്മേളനങ്ങളില്‍ വിലക്കുണ്ടായിരുന്ന വി.എസ്. മുഖ്യമന്ത്രിയെ മാറ്റണമെന്ന മുദ്രാവാക്യത്തിന്റെ പേരില്‍ സര്‍വ സമ്മതനായി മാറി.പക്ഷേ പിണറായിക്കെതിരെ ലാവലിന്‍ കേസ് വന്നപ്പോഴാണ് പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന മുദ്രാവാക്യം മാഞ്ഞുപോയത്. ഒളിഞ്ഞും തെളിഞ്ഞും ലാവലിന്‍ കേസിനെ അനുകൂലിച്ചിരുന്ന അച്യുതാനന്ദന്‍ അതോടെ പൊതുസമ്മതനായി മാറുകയും പിണറായി, കേസില്‍ പ്രതിയാവുകയും ചെയ്തു.ഇതേസമയം, ഒരു പൈസപോലും സര്‍ക്കാരിന് നഷ്ടപ്പെടാത്ത സോളാര്‍ ഇടപാടാണോ അതോ ലാവലിന്‍ ഇടപാടില്‍ 374 കോടി നഷ്ടപ്പെട്ടുവെന്ന അക്കൗണ്ടന്‍റ് ജനറലും സി.ബി.ഐയും കണ്ടെത്തിയ ലാവലിന്‍ കേസാണോ വലുതെന്ന ചോദ്യം ചാനല്‍ ചര്‍ച്ചകളിലും പത്ര റിപ്പോര്‍ട്ടുകളിലും ഉയര്‍ന്നുവന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇട്ടുകൊടുത്ത പിടിവള്ളിയില്‍ പിടിച്ച് രക്ഷപ്പെടുന്നതാണ് നല്ലതെന്ന് എല്‍.ഡി.എഫ്. നേതൃത്വത്തിന് ബോദ്ധ്യം വന്നത്.ആ തിരിച്ചറിവാണ് 45 ദിവസമായി സൂചിമുനയില്‍ നിറുത്തിച്ച സമരം 
നിറുത്തി വെക്കുവാൻ പിണറായി നിർദ്ദേശിച്ചത്.