Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Thursday, April 28, 2011

എസ്.എസ്.എല്‍.സി.ഫലം ഇന്ന്‌


എസ്.എസ്.എല്‍.സി. ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. വൈകീട്ട് നാലരയ്ക്കാണ് ഫലപ്രഖ്യാപനം. ഹര്‍ത്താല്‍ പ്രമാണിച്ച് നേരത്തെ നിശ്ചയിച്ചിരുന്നതില്‍നിന്ന് ഒരു ദിവസംമുമ്പേ ഫലം പ്രഖ്യാപിക്കാന്‍ ബുധനാഴ്ച തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി. ബോര്‍ഡ് യോഗം ചേരും. തുടര്‍ന്ന് വൈകീട്ട് ഫലപ്രഖ്യാപനം നടക്കും. സാധാരണയായി മെയ്മാസത്തിലാണ് ഫലം പ്രഖ്യാപിക്കുക. ആദ്യമായാണ് ഏപ്രിലില്‍ത്തന്നെ ഫലം പ്രസിദ്ധീകരിക്കുന്നത്. എസ്.എസ്.എല്‍.സി. ഫലം www.results.itschool.gov.in എന്ന പോര്‍ട്ടലില്‍ അറിയാം. ഫലപ്രഖ്യാപനം നടന്ന ഉടന്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫലമറിയാനും പ്രിന്‍റൗട്ട് എടുക്കാനും കഴിയും. ഈ മാര്‍ക്ക് ലിസ്റ്റ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ ഉപയോഗിക്കാം. ഐ.ടി@സ്‌കൂള്‍ വെബ് പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഉടന്‍ ഫലം സൗജന്യ എസ്.എം.എസ്സിലൂടെ നല്‍കാനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് അറിയിച്ചു. ഐ.ടി@സ്‌കൂള്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുള്ള എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാനുള്ള സൗകര്യം പ്രഥമാധ്യാപകര്‍ ഒരുക്കും.

Wednesday, April 27, 2011

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: കേരള സര്‍ക്കാര്‍ പാഴാക്കിയത് 167 കോടി


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ഈ സാമ്പത്തിക വര്‍ഷം ഇടതു സര്‍ക്കാര്‍ 167 കോടി രൂപ പാഴാക്കിയതായി ദേശീയ തൊഴിലുറപ്പു തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.റ്റി.യു.സി) ജില്ല പ്രസിഡന്റ് അഡ്വ വിതുര ശശി ആരോപിച്ചു.
തിരുവനന്തപുരം ജില്ലാ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് യൂണിയന്‍ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം പഞ്ചായത്തുകളും ഐക്യജനാധിപത്യ മുന്നണിയോടൊപ്പം നിന്നതിന്റെ പകതീര്‍ക്കലായിട്ടാണ് ഇടതുമുന്നണി വൈരാഗ്യ ബുദ്ധിയോടെ പദ്ധതിവിഹിതം ലാല്‌സാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ പട്ടിണിയിലാക്കിയിട്ട് രണ്ടുരൂപയ്ക്ക് അരി വാഗ്ദാനം ചെയ്ത ഇടതു സര്‍ക്കാര്‍ 167 കോടി രൂപ ഗ്രാമാന്തരങ്ങളിലെ പാവപ്പെട്ടവരുടെ കൈകളില്‍ എത്തിച്ചിരുന്നുവെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ദയനീയപരാജയം ഏറ്റുവാങ്ങേണ്ടിവരുമായിരുന്നില്ലന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച 150 രൂപ വേതനത്തിന്റെ കുടിശ്ശിക നല്‍കണമെന്നുയോഗം ആവശ്യപ്പെട്ടു. 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ പഞ്ചായത്തുകള്‍ കാലേക്കൂട്ടി സ്വീകരിക്കണം. പഞ്ചായത്തുതലങ്ങളില്‍ രൂപീകരിക്കുന്ന സമിതികളില്‍ യൂണിയന്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി പദ്ധതിയെ സുതാര്യമാക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ണറ വേണു, വി ജെ ജോസഫ്, പി സുധാകരന്‍, മാരായമുട്ടം സത്യദാസ്, വെള്ളറ അശോകന്‍, എന്നിവര്‍ സംസാരിച്ചു.

Monday, April 25, 2011

മുഖ്യമന്ത്രി സമരം ചെയ്യേണ്ടത് സ്വന്തം മനസ്സാക്ഷിക്കെതിരെ

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിയമപരമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച പ്രധാനമന്ത്രിയെക്കണ്ട് താനും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐ.സി.എം.ആറിന്റെ പഠനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെടും. കഴിഞ്ഞദിവസം സംസ്ഥാനത്തുനിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെക്കണ്ട് നിരോധനം ആവശ്യപ്പെട്ടിരുന്നു.

2006-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും അത് പ്രാവര്‍ത്തികമാക്കാത്ത മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സ്വന്തം മനസ്സാക്ഷിക്കെതിരെയാണ് ഉപവസിക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

കേരളത്തിലെ ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി ഐ.സി.എം.ആറിന്റെ പഠനം വരട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഭരണഘടനാപരമായ പ്രായോഗിക സമീപനമാണ്. മുമ്പുനടന്ന പഠനങ്ങളെല്ലാം കാര്‍ഷികമേഖലയില്‍ ഇതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റിയാണ്. എന്നാല്‍ അന്നും ഇന്നും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാണ് യു.ഡി.എഫിന്റെ നിലപാട്. ഇതൊരു ജീവല്‍പ്രശ്‌നമായി കാണാന്‍ ഇടതുപക്ഷം തയ്യാറായാല്‍ യു.ഡി.എഫ് മുന്നില്‍ തന്നെയുണ്ടാവുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പഠനം വരട്ടെയെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ നടപടി പൈശാചികമെങ്കില്‍ നിരോധനം നടപ്പാക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയെപ്പറ്റി എന്തുപറയണം? - ഉമ്മന്‍ചാണ്ടി ചോദിച്ചു.

യു.ഡി.എഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരം എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് 2006 ഒക്ടോബറില്‍ കേന്ദ്രം വിജ്ഞാപനമിറക്കി. എന്നാല്‍ നിരോധിച്ച എന്‍ഡോസള്‍ഫാന്‍ യഥേഷ്ടം വിറ്റഴിച്ചിട്ടും കഴിഞ്ഞ അഞ്ചുവര്‍ഷം സര്‍ക്കാര്‍ എത്ര കേസ്സെടുത്തു? എത്ര റെയ്ഡ് നടത്തി? എന്‍ഡോസള്‍ഫാന്‍ തളിച്ച പ്ലാന്‍േറഷന്‍ കോര്‍പ്പറേഷനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ല. തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നുകാട്ടി കോര്‍പ്പറേഷന്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ചെങ്കിലും പകരം സത്യവാങ്മൂലം നല്‍കിയില്ല. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ എന്തുകൊണ്ട് ഇത് നിരോധിക്കാന്‍ ആവശ്യപ്പെടുന്നില്ലെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കേസിലും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പൂര്‍ണമായി വിതരണം ചെയ്തിട്ടില്ല.

എന്‍ഡോസള്‍ഫാന്റെ ഇരകളോട് നീതിപുലര്‍ത്താന്‍ രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മയ്ക്ക് തയ്യാറുണ്ടോ എന്നതാണ് പ്രശ്‌നം. ഇതിന് തുനിയാതെ പുതിയൊരു സമരമുഖം തുറക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പ്രധാനമന്ത്രിയെ ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത് നേരത്തേ തീരുമാനിച്ച സത്യാഗ്രഹത്തിന് പശ്ചാത്തലമൊരുക്കാനാണ്.

സത്യാഗ്രഹത്തിന് തന്നെ ക്ഷണിച്ചെന്ന് പറയുന്നുണ്ടെങ്കിലും ആരും നേരിട്ട് സംസാരിച്ചിട്ടില്ല. ഓഫീസിലേക്ക് ക്ഷണക്കത്ത് കൊടുത്തയയ്ക്കുകയാണ് ചെയ്തത്. രാഷ്ട്രീയമായ സമരത്തില്‍ പങ്കെടുക്കുന്നില്ല. എന്‍ഡോസള്‍ഫാന്‍ ലോബി കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തെ സ്വാധീനിക്കുന്നൂവെന്ന വി.എം.സുധീരന്റെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആരേയും പ്രതിക്കൂട്ടിലാക്കാന്‍ താനില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു

Sunday, April 24, 2011

കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നിലപാടില്‍ അപാകത കോണ്‍ഗ്രസ്


എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ചു സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ സ്വീകരിക്കേണ്ട ഇന്ത്യന്‍ നിലപാടില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്ത്.
എന്‍ഡോസള്‍ഫാന്‍ അപകടകരമായ കീടനാശിനിയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. തന്റെ മണ്ഡലമായ ലുധിയാനയില്‍ പഠനം നടത്തിയ വിദഗ്ധ സംഘം എന്‍ഡോസള്‍ഫാന്റെ ദൂഷ്യഫലങ്ങള്‍ കെണ്ടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യമില്ലെന്ന നിലപാട് സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ സ്വീകരിക്കാന്‍ കൃഷി മന്ത്രാലയം ഔദ്യോഗികമായി തീരുമാനിച്ചതിനിടയിലാണു എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. അപകടകരമായ കീടനാശിനി പ്രജനന ശേഷിയെ ബാധിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ലുധിയാനയില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് അക്കാര്യം തെളിയിക്കുന്നു. സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ രാജ്യത്തിന്റെ നിലപാടിനെ കുറിച്ചു അന്തിമ തീരുമാനമെടുക്കും മുമ്പു ഇക്കാര്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു.

Friday, April 22, 2011

എസ്.എസ്.എല്‍.സി ഫലം എസ്.എം.എസ് വഴി


ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം സൗജന്യമായി എസ്എംഎസിലൂടെ ലഭ്യമാക്കാന്‍ ഐടി@സ്‌കൂള്‍ സംവിധാനമൊരുക്കി. ഇതിനായി രജിസ്റ്റര്‍നമ്പരും സന്ദേശം ലഭിക്കേണ്ട മൊബൈല്‍ നമ്പരും www.its-chool. gov.in സൈറ്റില്‍ 27നു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫലപ്രഖ്യാപനം നടന്ന ഉടനെ ഫലം രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായാണ് ഐടി@സ്‌കൂള്‍ സേവനം ലഭ്യമാക്കുന്നത്.

മന്ത്രിമാര്‍ പാഴ് ഉത്തരവുകളിറക്കി; ജനം വിഡ്ഡികളായി


നടക്കാത്ത പ്രഖ്യാപനങ്ങളും നടപ്പാക്കാനാവാത്ത നിര്‍ദേശങ്ങളും നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും പാവപ്പെട്ട ജനങ്ങളെ വിഡ്ഡികളാക്കുന്നു. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന അരിപ്രശ്‌നത്തിലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലുമുള്‍പ്പെടെ
നടപ്പാകാത്ത പ്രഖ്യാപനങ്ങള്‍ നടത്തി അവസാനമണിക്കൂറിലും ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനാണ് സര്‍ക്കാരിന്റെ ശ്രമം. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഉറക്കത്തിലായിരുന്ന സര്‍ക്കാര്‍ തെരഞ്ഞെടുപ്പു വിജ്ഞാപനത്തിനു തൊട്ടുമുന്‍പ് ഞെട്ടിയുണര്‍ന്ന് നടത്തിയ കപടനാടകത്തിലൂടെ പാവപ്പെട്ട ജനങ്ങളുടെ കഞ്ഞിയില്‍ മാത്രമല്ല, കണ്ണിലും മണ്ണുവാരിയിടാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിലുണ്ടാകുന്ന പരാജയം മുന്നില്‍ കണ്ട് അണികളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമായിക്കൂടിയാണ് ഇടതുമുന്നണി അരിപ്രശ്‌നത്തെ സമീപിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി സര്‍ക്കാര്‍ നടത്തുന്ന വിലകുറഞ്ഞ പ്രഖ്യാപനങ്ങള്‍ കേരളീയ പൊതുസമൂഹത്തിനു മുന്നില്‍ ഇടതുസര്‍ക്കാരിനെ കൂടുതല്‍ പരിഹാസ്യകഥാപാത്രമായി മാറ്റുകയാണ്. തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് അരിവിതരണത്തിന്റെ പേരില്‍ മുതലെടുപ്പു നടത്താനുള്ള ശ്രമം ദയനീയമായി പൊളിയുകയും ഒപ്പം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നാടകം കളിക്കുകയായിരുന്നുവെന്ന് പുറംലോകം അറിയുകയും ചെയ്തതോടെയാണ്ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി അത്താഴമില്ലെന്നു പറഞ്ഞ സര്‍ക്കാരിന്റ കള്ളി വെളിച്ചത്തായത്. സര്‍ക്കാര്‍ ഉത്തരവിലെ അപാകതയാണ് രണ്ടുരൂപയ്ക്ക് അരിവിതരണം നടത്താന്‍ സാധിക്കാതെ വന്നതെന്ന് വ്യക്തമായതോടെ വീണിടത്തുകിടന്ന് ഉരുളാനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ശ്രമം. 5 വര്‍ഷമായി ഭരണം നടത്തുന്ന സര്‍ക്കാര്‍ ഭരണം അവസാനിക്കാന്‍ അഞ്ചുദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ 2 രൂപയ്ക്ക് അരി എന്ന നാടകവുമായി രംഗത്ത് വന്നതുതന്നെ തെരഞ്ഞെടുപ്പുമാത്രം മുന്നില്‍ കണ്ടാണെന്ന് വ്യക്തമായിരുന്നു.
ഫെബ്രുവരി 25-നാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നത്. തികച്ചും അവ്യക്തമായ ഉത്തരവില്‍ എത്രകിലോഗ്രാം അരി നല്‍കുമെന്നോ ഇതിനാവശ്യമായ സബ്‌സിഡി എങ്ങിനെ നല്‍കുമെന്നോ പറഞ്ഞിട്ടില്ല. സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും കിലോയ്ക്ക് 2 രൂപ നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതിക്ക് ഭരണാനുമതി നല്കുന്നതായാണ് ഉത്തരവിന്റെ ആമുഖത്തില്‍ പറഞ്ഞിട്ടുള്ളത്.പദ്ധതിക്കാവശ്യമായ ഫാറങ്ങള്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ തയാറാക്കി റേഷന്‍ കടകള്‍വഴി വിതരണം ചെയ്യണമെന്നും ഉത്തരവിലുണ്ട്. രണ്ടര ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ള കുടുംബങ്ങള്‍, പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ കുടുംബവരുമാനമുള്ളവര്‍, 2,500 ചതുരശ്ര അടിയില്‍ അധികം വലിപ്പമുള്ള വീടുള്ള കുടുംബങ്ങള്‍ എന്നിങ്ങനെയുള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹത ഇല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ ഉത്തരവിലൊരിടത്തും ഒരു കാര്‍ഡിന് എത്ര കിലോഗ്രാം അരി നല്‍കുമെന്നോ ഇതിനാവശ്യമായ അരി റേഷന്‍കടകള്‍ക്ക് നല്‍കുന്ന കാര്യമോ പരാമര്‍ശിച്ചിട്ടുപോലുമില്ല. കടകളില്‍ സ്റ്റോക്കുള്ള 8.90 രൂപയുടെ അരി രണ്ടുരൂപയ്ക്ക് കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിയാല്‍ റേഷന്‍കട ഉടമകള്‍ക്ക് ബാക്കി തുക സബ്‌സിഡി നല്കുന്ന കാര്യവും ഉത്തരവിലില്ല. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ അരി എവിടെനിന്ന് ലഭ്യമാക്കുമെന്നുപോലും പറയാതെ ഉത്തരവ് ഇറക്കി പാവപ്പെട്ട ജനങ്ങളെ രാഷ്ട്രീയകപടനാടകത്തിന് കരുവാക്കുകയായിരുന്നു സര്‍ക്കാര്‍ ഇതില്‍ തന്നെ വ്യക്തമാണ്.
ഫെബ്രുവരി 25-ന് ഉത്തരവ് ഇറക്കി കൈയും കെട്ടി ഇരുന്ന സര്‍ക്കാരിന് ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവ് വരുന്ന മാര്‍ച്ച് അവസാനംവരെ സമയമുണ്ടായിട്ടും ഒരുകിലോ അരിപോലും വിതരണം ചെയ്യാന്‍ സാധിച്ചിതുമില്ല. അരിവിതരണം നടക്കാത്തതിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന സര്‍ക്കാര്‍ ഈ ഒരുമാസം എന്തുകൊണ്ടാണ് ഒരുമണി അരിപോലും വിതരണം ചെയ്യാത്തതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.''അരിയെത്ര എന്നു ചോദിക്കുമ്പോള്‍ പയറഞ്ഞാഴി'' എന്ന് മറുപടി പറഞ്ഞ് ജനങ്ങളുടെ ക്ഷമ പരീക്ഷിച്ച സര്‍ക്കാര്‍ ഇപ്പോള്‍ മുഖം വികൃതമായതിന് റേഷന്‍ വ്യാപാരികളുടെമേല്‍ കുതിര കയറാനാണ് ശ്രമം.സര്‍ക്കാര്‍ ജീവനക്കാരെ പറഞ്ഞു പറ്റിച്ച ശമ്പളപരിഷ്‌കരണത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ശമ്പളപരിഷ്‌കരണപ്രകാരം മാര്‍ച്ച് ഒന്നിന് പുതിയ നിരക്കില്‍ ശമ്പളം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഉത്തരവിലെ അപാകതകളും നടപടിക്രമങ്ങളിലെ അവ്യക്തതകളും മൂലം സംസ്ഥാന ജീവനക്കാരും അധ്യാപകരുമടക്കമുള്ളവര്‍ക്ക് ഇപ്പോഴും പഴയ നിരക്കില്‍തന്നെയാണ് ശമ്പളവിതരണം. ശമ്പളപരിഷ്‌കരണ കമ്മീഷന്റെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൈവശം വച്ച് താമസിപ്പിച്ച സര്‍ക്കാര്‍ ഫെബ്രുവരി 26-നാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കുന്നത്. ഡിസംബര്‍ 31-ന് ലഭിച്ച റിപ്പോര്‍ട്ട് 55 ദിവസം മരവിപ്പിച്ചപ്പോള്‍ ജീവനക്കാരുടെ സ്വപ്നങ്ങള്‍ക്കുമേലെയാണ് സര്‍ക്കാര്‍ കരിനിഴല്‍ വീഴ്ത്തിയത്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മുഖ്യമന്ത്രി നടത്തുന്ന നിയമവിരുദ്ധ ഉത്തരവുകളുടെയും പ്രഖ്യാപനങ്ങളുടെയും സ്ഥിതിയും മറ്റൊന്നല്ല.

സംവരണതത്വങ്ങള്‍ പാലിക്കണമെന്ന് എന്‍.എസ്.യു.ഐ.


ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന വിദേശ സര്‍വ്വകലാശാലകളിലും പ്രവേശനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സംവരണതത്വങ്ങള്‍ പാലിക്കണമെന്ന് എന്‍.എസ്.യു.ഐ. പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കണം ഇത്തരം സര്‍വ്വകാലാശാലകളുടെ പ്രവര്‍ത്തനമെന്ന് ഉറപ്പുവരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. വിദേശ സര്‍വ്വകലാശാല ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗത്തിലാണ് എന്‍.എസ്.യു.ഐ ഈ ആവശ്യം മുന്നോട്ടു വച്ചത്. ശീയ അധ്യക്ഷന്‍ ഹൈബി ഈഡന്‍, ഇലക്ഷന്‍ കമ്മീഷന്‍ റോജി.എം.ജോണ്‍, അമൃധാ ധവാന്‍ എന്നിവരാണ് സംഘനയെ പ്രതിനിധീകരിച്ചത്. വിദേശ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിനെ സ്വാഗതം ചെയ്യുന്നങ്കിലും സര്‍ക്കാര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പകരം വയ്ക്കാവുന്നതല്ല വിദേശ സര്‍വ്വകലാശാലകളെന്ന ശക്തമായ നിലപാടാണ് സംഘടനയ്ക്കുള്ളതെന്ന് ഹൈബി ഈഡന്‍ യോഗത്തില്‍ വ്യക്തമാക്കി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും മെരിറ്റു പാലിച്ച് സുതാര്യമായായിരിക്കണം പ്രവേശനം നടത്തേണ്ടത്. ഫീസ് ഘടന നിയന്ത്രിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ടാകണം. ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ ഇല്ലാത്ത കോഴ്‌സുകള്‍ക്കു നിബന്ധനകള്‍ക്ക് വിധേയമായായിരിക്കണം അനുമതി നല്‍കേണ്ടതെന്ന നിര്‍ദ്ദേശവും സംഘനടന മുന്നോട്ടുവച്ചു. സര്‍വ്വകലാശാല ഭരണ സമിതിയില്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്ക് അവസരം നല്‍കണം. സിലബസ് ഓരോ വര്‍ഷവും യു.ജി.സിയുടെ അവലോകത്തിന് വിധേമാക്കണം തുടങ്ങി നിര്‍ദ്ദേശങ്ങളും സംഘടന മുന്നോട്ടുവച്ചു.

ജനപ്രിയ പദ്ധതികളുടെ പ്രത്യാഘാതങ്ങള്‍


തിരഞ്ഞെടുപ്പിന്റെ ആരവങ്ങളെല്ലാം അടങ്ങിയിരിക്കുകയാണല്ലോ. തമിഴ്‌നാട്ടിലെ നിലവാരത്തിലേക്കു പോയില്ലെങ്കിലും കേരളത്തിലും വോട്ടര്‍മാരെ പ്രീണിപ്പിക്കാന്‍ ഇരുമുന്നണികളും മത്സരിച്ച് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. കടുത്ത മത്സരമുള്ള ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയില്‍ പ്രായോഗികരാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടില്‍ ഇതിനൊക്കെ ന്യായീകരണങ്ങളുണ്ടായിരിക്കാം. എങ്കിലും തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങള്‍ കഴിഞ്ഞുള്ള ഈ ഇടവേളയില്‍ ജനപ്രിയ നടപടികളുടെ പ്രത്യാഘാതങ്ങള്‍ സമചിത്തതയോടെ പരിശോധിക്കുന്നതു നന്നായിരിക്കും. രണ്ടുരൂപ-ഒരുരൂപ അരിക്കും സൗജന്യ സ്ഥിരനിക്ഷേപത്തിനുമൊക്കെ ന്യായീകരണമുണ്ടോ?

രണ്ട് സംഭവകഥകള്‍


ഒന്ന്: നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുദിവസം സമ്പന്നനായ ഒരു വ്യാപാരി സുഹൃത്തിനൊപ്പം അദ്ദേഹത്തിന്റെ കാറില്‍ യാത്രചെയ്യുകയായിരുന്നു. സുഹൃത്തിന്റെ വീടിനടുത്തുള്ള റേഷന്‍കടയുടെ മുന്നിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി കടയില്‍നിന്ന് റേഷനരി വാങ്ങിക്കാന്‍ സുഹൃത്ത് ഡ്രൈവറോട് പറഞ്ഞു. ഡ്രൈവര്‍ പോയപ്പോള്‍ തെല്ലൊരദ്ഭുതത്തോടെ ഞാന്‍ സുഹൃത്തിനോടു ചോദിച്ചു: ''നിങ്ങള്‍ റേഷനരി വാങ്ങുന്നോ?'' സുഹൃത്തിന്റെ മറുപടി: ''വീട്ടില്‍ രണ്ട് പട്ടികളുണ്ടെന്നറിയാമല്ലോ. അവയ്ക്ക് ചോറ് കൊടുക്കാനാണ്.'' അതിന്റെ അധാര്‍മികത ചൂണ്ടിക്കാണിച്ചപ്പോള്‍ സുഹൃത്തിന്റെ ന്യായീകരണം ഇപ്രകാരമായിരുന്നു: ''ഞാന്‍ സര്‍ക്കാറിലേക്ക് ധാരാളം നികുതി അടയ്ക്കുന്നുണ്ട്. പക്ഷേ, സര്‍ക്കാറില്‍നിന്ന് എനിക്ക് ന്യായമായി ലഭിക്കേണ്ട പലകാര്യങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കേണ്ടിവരുന്നു. അപ്പോള്‍പ്പിന്നെ, നിയമപരമായി എനിക്ക് അനുവദിച്ചിട്ടുള്ള റേഷന്‍ എന്തിന് വേണ്ടെന്നുവെക്കണം?''

സുഹൃത്തുമായി ഒരു തര്‍ക്കത്തിന് ഞാന്‍ മുതിര്‍ന്നില്ല. വലിയ ബംഗ്ലാവും രണ്ടു കാറുകളുമുള്ള സമ്പന്നന്റെ പട്ടികള്‍ക്ക് സബ്‌സിഡി നല്‍കുന്ന ക്ഷേമരാഷ്ട്രത്തിന്റെ പൊള്ളത്തരത്തെക്കുറിച്ചോര്‍ത്ത് ദുഃഖിക്കുകമാത്രം ചെയ്തു.
രണ്ട്: പ്രിയ (യഥാര്‍ഥ പേരല്ല) എന്റെ വേറൊരു സുഹൃത്തിന്റെ മകളാണ്. ബാംഗ്ലൂരിലെ പ്രശസ്തമായ ഐ.ടി. കമ്പനിയില്‍ ജോലി. പ്രതിമാസ ശമ്പളം അറുപതിനായിരം രൂപ. ഉയര്‍ന്ന എന്‍ജിനീയറിങ് മാനേജ്‌മെന്റ് യോഗ്യതയുള്ള പ്രിയയുടെ ഭര്‍ത്താവ് പ്രശസ്തമായൊരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലിചെയ്യുന്നു. പ്രതിമാസ ശമ്പളം രണ്ടുലക്ഷം രൂപ. പ്രിയ ഈ ഏപ്രിലില്‍ പ്രസവത്തിന് നാട്ടിലേക്കു വരികയാണ്. ഏപ്രിലില്‍ ജനിക്കാനിരിക്കുന്ന പ്രിയയുടെ കുഞ്ഞിന് കേരള സര്‍ക്കാറില്‍നിന്ന് 5000 രൂപയുടെ സ്ഥിരനിക്ഷേപം ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പ്രിയയ്ക്കത് വിശ്വസിക്കാനായില്ല. ''എന്റെ കുഞ്ഞിന് സര്‍ക്കാറിന്റെ ഔദാര്യമോ?'' എന്ന് പ്രിയ ചോദിച്ചപ്പോള്‍ അതു വേണ്ടെന്നുപറഞ്ഞ് ധനമന്ത്രിക്ക് കത്തെഴുതാന്‍ ഞാന്‍ നിര്‍ദേശിച്ചു. ''വെറുതെ കിട്ടുന്നത് എന്തിന് കളയണം അങ്കിള്‍'' എന്നായിരുന്നു പ്രിയയുടെ മറുപടി.

അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍


സര്‍ക്കാര്‍ നല്‍കുന്ന പല ആനുകൂല്യങ്ങളും പലപ്പോഴും അത് അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കാറില്ല എന്നത് പരക്കെ അറിയുന്ന കാര്യമാണ്. സര്‍ക്കാര്‍ 100 രൂപ ചെലവു ചെയ്യുമ്പോള്‍ 15 രൂപ മാത്രമേ ഉദ്ദേശിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നുള്ളൂവെന്ന് രാജീവ്ഗാന്ധി ഒരിക്കല്‍ പറയുകയുണ്ടായി. ആനുകൂല്യങ്ങള്‍ നല്‍കാനായി പൊതുചെലവ് നടത്തുമ്പോള്‍ അത് അര്‍ഹിക്കുന്നവര്‍ക്ക് ലഭ്യമാക്കുന്നതോടൊപ്പം അനര്‍ഹര്‍ക്ക് ലഭ്യമാകുന്നില്ല എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ രണ്ടു കാര്യങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മിക്കപ്പോഴും പരാജയപ്പെടുന്നു. പലപ്പോഴും രാഷ്ട്രീയതാത്പര്യങ്ങള്‍ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നു. അതേസമയം, സബ്‌സിഡി ഭാരം പൊതുകടവും പലിശച്ചെലവും വര്‍ധിപ്പിക്കുക വഴി സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.
വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ നിര്‍ബന്ധങ്ങള്‍ കാരണം പല 'ജനക്ഷേമ'പദ്ധതികളും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറില്ല. ഇവയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പലപ്പോഴും വിശദമായ ജനകീയ ചര്‍ച്ചകള്‍ക്ക് വിഷയമാവുന്നില്ല. അതുകൊണ്ടുതന്നെ, ഇത്തരത്തിലുള്ള ക്ഷേമപദ്ധതികളുടെ ന്യായാന്യായങ്ങളും പ്രത്യാഘാതങ്ങളും ജനങ്ങളറിയേണ്ടതുണ്ട്.

കേരളത്തിലിപ്പോഴും ധാരാളം ദരിദ്രരുണ്ട്. ഇവര്‍ക്ക് കുറഞ്ഞനിരക്കില്‍ അരി നല്‍കേണ്ടതുതന്നെ. എന്നാല്‍, സംസ്ഥാനത്തെ 40 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ അരി നല്‍കേണ്ടതുണ്ടോ? കേരളത്തില്‍ ഏകദേശം 70 ലക്ഷം കുടുംബങ്ങളാണുള്ളത്. ദാരിദ്ര്യരേഖയുടെ താഴെയുള്ളത് 15 ശതമാനം കുടുംബങ്ങള്‍ (കേന്ദ്രസര്‍ക്കാറിന്റെ കണക്കനുസരിച്ച്). അതായത്, 11 ലക്ഷത്തോളം കുടുംബങ്ങള്‍. ഇവര്‍ക്ക് കുറഞ്ഞനിരക്കില്‍ അരി നല്‍കണം. കേരളത്തിലെ പകുതിയിലധികം കുടുംബങ്ങളും രണ്ടുരൂപ അരി അര്‍ഹിക്കുന്നവരാണ് എന്ന വാദം നല്ല രാഷ്ട്രീയമായിരിക്കാം, പക്ഷേ, വളരെ മോശം സമ്പദ്ശാസ്ത്രമാണ്. ഈ വാദത്തിന്റെ പൊള്ളത്തരമറിയാന്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളെയൊന്നും ആശ്രയിക്കേണ്ടതില്ല; നമ്മുടെ അനുഭവം വെച്ചൊരു വിശകലനം നടത്തിയാല്‍ മതി.
കേരളത്തില്‍ ഇന്ന് 350 രൂപ കൂലിക്ക് പണിയെടുക്കാന്‍ ആളെ കിട്ടുന്നില്ല. ശാരീരികാധ്വാനം വലിയവിഭാഗം മലയാളികള്‍ മോശമായി കരുതുന്നു (ഗള്‍ഫില്‍ പോയാല്‍ ഈ മാനസികാവസ്ഥ മാറും). അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തില്‍ ഇപ്പോള്‍ 15 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ്. നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍പ്പോലും ഇപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളാണ് ശാരീരികാധ്വാനമുള്ള ജോലികള്‍ ചെയ്യുന്നത്. ജോലിചെയ്യാന്‍ തയ്യാറായാല്‍ കേരളത്തില്‍ ഇന്ന് ബുദ്ധിമുട്ടില്ലാതെ ജീവിക്കാം എന്നതാണ് വസ്തുത. 350 രൂപ കൂലിക്ക് പണിയെടുക്കാന്‍ ആളെക്കിട്ടാത്ത കേരളത്തില്‍ രണ്ടുരൂപയ്ക്ക് അരി കൊടുക്കേണ്ടതുണ്ടോ? ജോലിചെയ്യാനാവാത്ത രോഗികളും പ്രായമായവരും മറ്റും അടങ്ങുന്ന ഒരുവിഭാഗമുണ്ട്. കുറഞ്ഞ നിരക്കിലുള്ള അരി 15 ശതമാനത്തോളം വരുന്ന ഈ വിഭാഗത്തിനു മാത്രമേ നല്‍കേണ്ടതുള്ളൂ.
25,000 രൂപയില്‍ താഴെ മാസവരുമാനം, 2500 ചതുരശ്രഅടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീട്, 2.5 ഏക്കറില്‍ താഴെ മാത്രം ഭൂമി എന്നിവയാണ് രണ്ടുരൂപ അരി ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍. ഇതാകട്ടെ ഗുണഭോക്താവ് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. 24,000 രൂപ പ്രതിമാസ വരുമാനവും (50,000 രൂപയുടെ ബിസിനസ്സ് വരുമാനത്തെ 24,000 രൂപയാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല) 2400 ചതുരശ്രഅടി വിസ്തീര്‍ണമുള്ള വീടും (ഇത്രയും വലിപ്പമുള്ള ഒരു വീട്ടില്‍ സ്വാഭാവികമായും ഒരു കാര്‍ ഉണ്ടായിരിക്കും) ഉള്ള ഒരു 'മലയാളിദരിദ്ര'ന് രണ്ടുരൂപ അരി ലഭിക്കുമെന്നര്‍ഥം. ശ്വാനന്മാര്‍ക്ക് നല്ലകാലം വരുന്നു എന്നല്ലാതെ എന്തുപറയാന്‍!

നല്ല ഉദ്ദേശ്യം, ഫലം വിപരീതം


നികുതി നിരക്കുകള്‍ അന്യായമായി വര്‍ധിപ്പിച്ചാല്‍ അതിന്റെ ഫലം സാമൂഹിക നീതിയായിരിക്കില്ല, മറിച്ച് നികുതി വെട്ടിപ്പായിരിക്കും. അതുപോലെ നല്ല ഉദ്ദേശ്യത്തോടെ നടത്തുന്ന പല പൊതു ചെലവുകളും വിപരീതഫലങ്ങളുണ്ടാക്കും. ജനങ്ങള്‍ സ്വയം ചെയ്യേണ്ട കാര്യങ്ങള്‍, അവര്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെയ്താല്‍ ഗുണത്തേക്കാളേറെ ദോഷങ്ങളാണുണ്ടാവുക. രണ്ട് രൂപ അരി പദ്ധതിയേക്കാള്‍ വിചിത്രമാണ് കേരളത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന 'സ്ഥിര നിക്ഷേപം'- ബി.പി.എല്‍.കാര്‍ക്ക് 10000 രൂപയും എ.പി.എല്‍.കാര്‍ക്ക് 5000 രൂപയും. ബി.പി.എല്‍.കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് ഇത് നല്‍കുന്നത് മനസ്സിലാക്കാം. എന്നാല്‍ ഒരു പരിധിയുമില്ലാതെ എ.പി.എല്‍. കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്കും 5000 രൂപ സ്ഥിരനിക്ഷേപം നല്‍കുന്നതെന്തിന്? ഉയര്‍ന്ന വരുമാനമുള്ള ആയിരക്കണക്കിന് മലയാളി ചെറുപ്പക്കാര്‍ ഇന്നുണ്ട്. ഇവരുടെ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ കടം വാങ്ങി സ്ഥിരനിക്ഷേപം നല്‍കേണ്ടതുണ്ടോ? സര്‍ക്കാര്‍ ആസ്പത്രികളില്‍ എക്‌സ്‌റേ, സ്‌കാനിങ് സൗകര്യങ്ങളും വേണ്ടത്ര മരുന്നും ഇല്ലാത്തതിനാല്‍ ദരിദ്രരും വയോധികരുമായ രോഗികള്‍ വലിയ വില കൊടുത്ത് ഇവ വിപണിയില്‍ നിന്ന് വാങ്ങിക്കുന്നു. ഇവര്‍ക്ക് ഈ സൗകര്യങ്ങളൊക്കെ കൊടുത്തിട്ടുപോരേ സമ്പന്നരുടെ മക്കള്‍ക്ക് സ്ഥിരനിക്ഷേപം നടത്തുന്നത്?
ചെലവ് ചുരുക്കല്‍ അവഗണിക്കുന്നു

സമ്പന്നര്‍ ധൂര്‍ത്തടിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ദരിദ്രര്‍ കടംവാങ്ങി ധൂര്‍ത്തടിച്ചാല്‍ എന്താകും ഫലം? റവന്യൂ മിച്ചമുള്ള സര്‍ക്കാര്‍ ജനങ്ങള്‍ക്കാനുകൂല്യം നല്‍കാനായി വാരിക്കോരി പണം ചെലവിടുന്നതിനെ പൊതു ധനകാര്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ചെങ്കിലും ന്യായീകരിക്കാം. എന്നാല്‍, കേരളത്തിന്റെ സ്ഥിതിയെന്താണ്? 2006-ല്‍ 45929 കോടിയായിരുന്ന പൊതുകടം. ഇപ്പോള്‍ 78327 കോടിയായിരിക്കുന്നു. പ്രതിശീര്‍ഷകടമാകട്ടെ 16074 രൂപയാണ് - ദേശീയ ശരാശരിയേക്കാള്‍ 60 ശതമാനം കൂടുതല്‍. കര്‍ണാടകയുടെയും തമിഴ്‌നാടിന്റെയും ആന്ധ്രയുടെയും പ്രതിശീര്‍ഷകടം യഥാക്രമം 8901 രൂപയും 9692 രൂപയും 9991 രൂപയും ആണ്. ശമ്പളം,പെന്‍ഷന്‍, പലിശ തുടങ്ങിയ റവന്യൂ ചെലവ് നടത്താന്‍ വേണ്ടി മാത്രം കേരള സര്‍ക്കാര്‍ ഈ വര്‍ഷം 6000 കോടി രൂപയിലധികമാണ് കടം വാങ്ങുക. കടം വാങ്ങി അര്‍ഹിക്കാത്തവര്‍ക്ക് രണ്ടു രൂപയ്ക്ക് അരിയും ധനികരുടെ മക്കള്‍ക്ക് 5000 രൂപയുടെ സ്ഥിരനിക്ഷേപവും നല്‍കുന്നത് എന്റെ 'പിന്തിരിപ്പന്‍ നവ ലിബറല്‍' കാഴ്ചപ്പാടില്‍ മിതമായി പറഞ്ഞാല്‍ നിരുത്തരവാദപരമാണ്. വീട്, വെള്ളം, ശുചിത്വ സൗകര്യങ്ങള്‍, ആരോഗ്യപരിരക്ഷ എന്നിവയില്ലാത്തവര്‍ക്ക് അവ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഈ പണം ചെലവിടേണ്ടത്.

കടം കുമിഞ്ഞുകൂടുമ്പോഴും അനര്‍ഹര്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഭാവിയില്‍ എല്ലാവര്‍ക്കും ദോഷം ചെയ്യും. ചെലവ് ചുരുക്കാന്‍ ധാരാളം മാര്‍ഗങ്ങളുണ്ടെങ്കിലും അതിലൊന്നും സര്‍ക്കാറുകള്‍ക്ക് യാതോരു താത്പര്യവുമില്ല. സംഘടിത വിഭാഗങ്ങളെ അനാവശ്യമായി പ്രീണിപ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാറിന്റെ ഏറ്റവും വലിയ ചെലവിനം ജീവനക്കാരുടെ ശമ്പളമാണല്ലോ. കേരളത്തിലെ ഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരും മിതമായ വേതനം ലഭിക്കുന്നവരാണ്. എങ്കിലും ഈ ഇനത്തില്‍ത്തന്നെ നീതീകരിക്കാനാവാത്ത ചെലവിനങ്ങളുണ്ട്. അനാവശ്യമായ ആയിരക്കണക്കിന് തസ്തികകളുണ്ട്. സര്‍ക്കാറിന്റെ വലിപ്പം പകുതിയായി കുറയ്ക്കാമെന്ന് ഒരിക്കല്‍ മുന്‍ ചീഫ് സെക്രട്ടറി വി.രാമചന്ദ്രന്‍ പറയുകയുണ്ടായി.ന്യായീകരണമില്ലാത്ത പല ധൂര്‍ത്തുകളും എളുപ്പത്തില്‍ നിര്‍ത്താവുന്നതേയുള്ളൂ. 

എന്റെ അനുഭവമണ്ഡലത്തില്‍നിന്ന് ഒരുദാഹരണം പറയാം. ഇന്ന് ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരാണ് കോളേജ് അധ്യാപകര്‍ (ക്ലേശങ്ങളുടെ പഴയകാലം വിസ്മരിക്കുന്നില്ല). 30 കൊല്ലം സര്‍വീസുള്ള ഒരു പ്രൊഫസറുടെ മാസശമ്പളം ഏകദേശം 80,000 രൂപയാണ്. (വായനക്കാരില്‍ പലര്‍ക്കും ഇത് അവിശ്വസനീയമായി തോന്നിയേക്കാം). ഏപ്രില്‍, മെയ് വെക്കേഷന്‍ കാലത്ത് പരീക്ഷാ ജോലികള്‍ ചെയ്യുന്നതിന് വേറെ വേതനമുണ്ട്. പരീക്ഷാ നിരീക്ഷണം നടത്തുന്നത് വഴി ഒഴിവുകാലം നഷ്ടപ്പെടുമ്പോള്‍ നഷ്ടപ്പെടുന്ന ദിവസങ്ങള്‍'ലീവ് സറണ്ടര്‍' ചെയ്തു പണമാക്കാം. ഈ ആനുകൂല്യം പ്രയോഗത്തില്‍ വരുമ്പോള്‍ ഏറെ വിചിത്രമാകുന്നു. ഒരു വെള്ളിയാഴ്ച ഒരധ്യാപകന്‍ മൂന്നു മണിക്കൂര്‍ നേരം പരീക്ഷാഹാളില്‍ ജോലി ചെയ്തു എന്നു കരുതുക. അടുത്ത തിങ്കളാഴ്ചയും ഇതുപോലെ ജോലി ചെയ്യുന്നു. മൊത്തം ആറു മണിക്കൂര്‍ ജോലി. എന്നാല്‍ സറണ്ടര്‍ ചെയ്യുമ്പോള്‍ ഇടയ്ക്ക് വരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ കൂടി നാലു ദിവസത്തെ സറണ്ടര്‍ ആനുകൂല്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. നാലു ദിവസം സറണ്ടര്‍ ചെയ്യുമ്പോള്‍ രണ്ടു ദിവസത്തെ ശമ്പളമായി ഉദ്ദേശ്യം 5000 രൂപ ലഭിക്കുന്നു. ആറു മണിക്കൂര്‍ ജോലിക്ക് ശമ്പളത്തിനും ആ ജോലിക്കുള്ള വേതനത്തിനും പുറമെ 5000 രൂപ! മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇത് അധാര്‍മികമാണ്. ഇതിനേക്കാള്‍ അന്യായങ്ങളായ പല ധൂര്‍ത്തുകളും സര്‍ക്കാറില്‍ നടക്കുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. ഈ വക ധൂര്‍ത്തുകളൊന്നും സര്‍ക്കാറിലെ ഉന്നതര്‍ അറിയാത്തതാണോ അതോ സംഘടിത വിഭാഗങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതാണോ? വായനക്കാര്‍ തീരുമാനിക്കട്ടെ.

ചെലവുചെയ്യാന്‍ കടം വാങ്ങുന്നു


നേരത്തേ പറഞ്ഞ കാര്യം ഒന്നുകൂടി ആവര്‍ത്തിക്കട്ടെ. മിച്ചമുള്ള സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ പ്രതിശീര്‍ഷകടത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള കേരളം വീണ്ടുവിചാരമില്ലാതെ കടം വാങ്ങി നീതീകരണമില്ലാത്ത ചെലവുകള്‍ നടത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഞാണിന്മേല്‍ക്കളി നടത്തുന്ന സര്‍ക്കാറിന് പെട്ടെന്ന് എന്തെങ്കിലും കടുത്ത പ്രശ്‌നമുണ്ടായാല്‍ വന്‍ പ്രതിസന്ധിയാവും ഫലം. ഒരുദാഹരണം പറയാം. ഏകാധിപത്യങ്ങള്‍ക്കെതിരായി ഇപ്പോള്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം വടക്കന്‍ ആഫ്രിക്കയില്‍നിന്ന് പശ്ചിമേഷ്യയിലേക്ക് നീങ്ങിക്കഴിഞ്ഞു. ഇത് പശ്ചിമേഷ്യ മുഴുവന്‍ ബാധിച്ച് (അതിനുള്ള സാധ്യത വിരളമായിരിക്കാം) വലിയ പ്രതിസന്ധിയായാല്‍ അവിടെ ജോലി ചെയ്യുന്ന 23 ലക്ഷത്തോളം മലയാളികള്‍ക്ക് ലിബിയയില്‍നിന്നെന്നപ്പോലെ പലായനം ചെയ്യേണ്ടിവന്നാല്‍ എന്താവും കേരള സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ? കടത്തില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാറിന് വലിയൊരു പ്രതിസന്ധിയെ കൈകാര്യം ചെയ്യാനാവില്ല. 
സാമ്പത്തിക അച്ചടക്കമില്ലാതെ രാഷ്ട്രീയക്കാര്‍ പൊതുചെലവ് വര്‍ധിപ്പിക്കുന്നതിനെ ഐസ്‌ക്രീം കഴിക്കുന്നതിനോടാണ് പ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ മില്‍ട്ടന്‍ ഫ്രീഡ് മാന്‍ ഉപമിച്ചത്: ''ഐസ്‌ക്രീം കഴിക്കുന്നത് രസകരമായ അനുഭവമാണ്; പക്ഷേ, ഒരു പ്രശ്‌നമുണ്ട്. കുറച്ച് കഴിയുമ്പോള്‍ ബില്ല് വരും.''വര്‍ധിക്കുന്ന പൊതുകടത്തിന്റെയും സാമ്പത്തിക അച്ചടക്കരാഹിത്യത്തിന്റെയും ബില്ല് ആരുകൊടുക്കും?

Thursday, April 21, 2011

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഒഴുക്കിയ കോടികള്‍ മാര്‍ട്ടിന്റേത്(സി.പി.എമ്മിന്റെ ധൂര്‍ത്ത് മുന്നണിയില്‍ ചര്‍ച്ച)


മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആദര്‍ശ പരിവേഷവും സിപിഎമ്മിന്റെ തൊഴിലാളി പാര്‍ട്ടിയെന്ന മുഖമുദ്രയും പൊളിയുന്നു.നിയമസഭയിലേക്ക് ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍

ഇടതുപക്ഷത്തിന്റെ വമ്പന്‍ പ്രചരണത്തിന് ഒഴുക്കിയ കോടികള്‍ സാന്റിയാഗോ മാര്‍ട്ടിന്റേതെന്നാണ് പുറത്തുവരുന്ന വിവരം.

തെരഞ്ഞെടുപ്പില്‍ സിപിഎം നടത്തിയ ആര്‍ഭാടവും ധൂര്‍ത്തുമാണ് ഇടതു മുന്നണിയില്‍ പോലും ചര്‍ച്ചയായിരിക്കുന്നത്.വി.എസിന്റെ ചിത്രംവച്ച് വോട്ട് പിടിച്ചതു സംബന്ധിച്ച് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ ചര്‍ച്ചയാണ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും വാങ്ങിയ പണത്തിന്റെ കിലുക്കം പുറത്തറിയിച്ചിരിക്കുന്നത്. സാന്റിയാഗോ മാര്‍ട്ടിനുമായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദ, പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ.പി ജയരാജന്‍, തോമസ് ഐസക്ക് എന്നിവരുടെ കൈകോര്‍ക്കലാണ് തെരഞ്ഞെടുപ്പിന് വ്യാപകമായ ഫഌക്‌സ് പ്രചരണമുള്‍പ്പെടെ നടത്താന്‍ സിപിഎമ്മിന് സഹായമായത്.അന്യസംസ്ഥാനലോട്ടറിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സാന്റിയാഗോ മാര്‍ട്ടിന്റെ ഭാഗ്യക്കുറി കച്ചവടത്തിന് കേരളത്തില്‍ 'സ്‌കോപ്പ്' നഷ്ടപ്പെട്ടത്.ഇത് സിപിഎമ്മിനും സാന്റിയാഗോ മാര്‍ട്ടിനും തിരിച്ചടിയായി.തന്റെ ബിസിനസ് സാമ്രാജ്യത്തിന് അന്ത്യമാകുമെന്ന തോന്നല്‍ ശക്തമായപ്പോഴാണ് സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും ഇ.പി ജയരാജനിലും തനിക്കുണ്ടായിരുന്ന സ്വാധീനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയിലേക്ക് നീട്ടാനും അതു വഴി വി.എസിനെ ചാക്കിടാനും മാര്‍ട്ടിന്‍ ഉപയോഗിച്ചത്.

എല്‍ഡിഎഫ് വീണ്ടും സംസ്ഥാനത്ത് അധികാരത്തില്‍ വരേണ്ടത് മാര്‍ട്ടിന്റെ ആവശ്യമായി മാറി.പിണറായിക്കും ഇപി ജയരാജനും തോമസ് ഐസക്കിനും വാരിക്കോരി പണം നല്‍കി. ഈ ആവശ്യം സാധിക്കാന്‍ രണ്ടും കല്‍പ്പിച്ച് തന്നെ സാന്റിയാഗോ മാര്‍ട്ടിന്‍ രംഗത്തിറങ്ങി. വി.എസിനെ മുന്‍ നിര്‍ത്തി പ്രചരണം നടത്തണമെന്ന് മാര്‍ട്ടിന്‍ സിപിഎമ്മിനോട് ആവശ്യപ്പെട്ടു.ഇതനുസരിച്ചാണ് സിപിഎം വി.എസിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാന്‍ ഏല്‍പ്പിച്ചത്.എന്നാല്‍ കാറ്റ് മാറി വീശുമെന്ന് മനസിലാക്കിയ മാര്‍ട്ടിന്‍, വി.എസിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ അദ്ദേഹത്തിന് അനുകൂല നിലപാട് സ്വീകരിക്കാന്‍ പിണറായിയെ നിര്‍ബന്ധിക്കുകയായിരുന്നു.ഇതിന് ആദ്യം വഴങ്ങാതിരുന്ന പിണറായിയെ വീണ്ടും വേണ്ട പോലെ മാര്‍ട്ടിന്‍ കണ്ടതോടെ വി.എസിന്റെ സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ അയഞ്ഞ നിലപാട് സ്വീകരിക്കാന്‍ സിപിഎം നേതൃത്വം തയാറായി.പിന്നെ കാര്യങ്ങളെല്ലാം മുറപോലെ നടക്കുകയായിരുന്നു.ഇ.പി ജയരാജന്റെയും തോമസ് ഐസക്കിന്റെയും മധ്യസ്ഥതയില്‍ മാര്‍ട്ടിന്‍ വി.എസ് അച്യുതാനന്ദനെ സമീപിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍കുമാര്‍ വഴിയാണ് വി.എസിനെ മാര്‍ട്ടിന്‍ വരുതിയിലാക്കിയത്.നായകനായി വി.എസ് തന്നെ വരുമെന്നും ഇക്കാര്യം പാര്‍ട്ടി സെക്രട്ടറിയോട് താന്‍ സംസാരിച്ചുറപ്പ് വാങ്ങിയിട്ടുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ഇതോടെ വി.എസും മാര്‍ട്ടിനും പരസ്പ്പരം 'ഇടം-വലം കൈ'കളായി മാറുകയായിരുന്നു.തുടര്‍ന്ന് പറഞ്ഞതെല്ലാം വിഴുങ്ങി വി.എസ് മാര്‍ട്ടിന് കുടപിടിച്ചു.

മുഖ്യമന്ത്രിയുടെ മണ്ഡലമായ മലമ്പുഴയില്‍ മാര്‍ട്ടിന്‍ തന്റെ പിണിയാളുകളുമൊത്ത് കോയമ്പത്തൂരില്‍ നിന്നും രഹസ്യ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് പണമായും മദ്യമായും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടുന്നതെല്ലാം നല്‍കുകയും ചെയ്തുവെന്നാണ് വിവരം.മുഖ്യമന്ത്രിയുടേതുള്‍പ്പെടെയുള്ള ഫഌക്‌സ് ബോര്‍ഡുകള്‍ അടിച്ചതിനും സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഇത് എത്തിക്കുന്നതിനും ഒഴുക്കിയ പണത്തിന്റെ പിന്നിലെ കൈയ്യും സാന്റിയാഗോ മാര്‍ട്ടിന്റേതാണ്. ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരെ വിലക്കെടുത്ത് കടത്തിക്കൊണ്ടു വന്ന പണം പാര്‍ട്ടിയുടെ വിശ്വസ്തരായ പോലീസുകാരെ ഉപയോഗിച്ചാണ് അതത് സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് എത്തിച്ചിരുന്നത്.ഇത്തരത്തില്‍ കോടികള്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് എറിയുന്നതിന് പകരമായി ഭരണത്തിലെത്തിയാല്‍ സാന്റിയാഗോ മാര്‍ട്ടിന് അനുകൂലമായി നിയമനിര്‍മാണം നടത്താമെന്നാണ് സിപിഎം നല്‍കിയിരിക്കുന്ന വാഗ്ദാനം. സാന്റിയാഗോ മാര്‍ട്ടിനുമായി ഉണ്ടാക്കിയ അവിഹിത ബന്ധത്തിന്റെ പേരിലാണ് ജയരാജന്റെ പ്രചരണത്തിന് പോകാന്‍ വി.എസ് നിര്‍ബന്ധിതനായതും.

Tuesday, April 19, 2011

എന്‍.എസ്.എസ് ചതിച്ചുവെന്ന് വിലയിരുത്തല്‍(അട്ടിമറി ഭീതിയില്‍ സി.പി.എം)


നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍മാത്രം അവശേഷിക്കേ ഇടതുമുന്നണി

അട്ടിമറി ഭീതിയിലാണെന്ന് സി.പി.എമ്മിന്റെ വിലയിരുത്തല്‍. സുരക്ഷിതമായ ഭൂരിപക്ഷം കിട്ടുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും എന്തെങ്കിലും അട്ടിമറിയുണ്ടായാല്‍ വന്‍തിരിച്ചടി നേരിടേണ്ടിവരുമെന്ന് പാര്‍ട്ടി സെക്രട്ടറിതന്നെ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. വോട്ടെടുപ്പിന് ശേഷം കീഴ്ഘടകങ്ങള്‍ നല്‍കിയ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷിത ഭൂരിപക്ഷം എന്ന കണക്കുകള്‍ സി.പിഎം നിരത്തുന്നത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടുമെന്നാണ് കീഴ്ഘടകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം തയ്യാറല്ല. അതേസമയം വി.എസ് അച്യുതാനന്ദന്‍ 'ഫാക്ടര്‍' ഗുണം ചെയ്തുവെന്നു തന്നെയാണ് ആദ്യഘട്ട വിലയിരുത്തല്‍. ഫലം വന്നതിന് ശേഷം ചേരുന്ന യോഗത്തില്‍ മാത്രമേ ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കൂ. തെരഞ്ഞെടുപ്പില്‍ നായര്‍ സമുദായം ഇടതുമുന്നണിയെ ചതിച്ചുവെന്നാണ് സി.പി.എം സെക്രട്ടറിയേറ്റിന്റെ മറ്റൊരു വിലയിരുത്തല്‍. സമദൂരസിദ്ധാന്തം പ്രഖ്യാപിച്ചെങ്കിലും എന്‍.എസ്.എസിന്റെ വോട്ടുകള്‍ ഇടതുമുന്നണിക്ക് ലഭിച്ചിട്ടില്ല. മലബാര്‍ മേഖലകളില്‍ മുസ്ലിം സമുദായത്തിന്റെ വോട്ടുകളില്‍ കാര്യമായ ആനുകൂല്യം ഉണ്ടായില്ലെന്നും പാര്‍ട്ടി വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ഇന്നലെ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ വിലയിരുത്തല്‍.

അതേസമയം ക്രൈസ്തവ സമൂഹത്തിന്റെ വോട്ട് പൂര്‍ണമായും യു.ഡി.എഫിന് ലഭിച്ചിട്ടില്ല. മറ്റ് ന്യൂനപക്ഷങ്ങള്‍ ഇടതുമുന്നണിക്കെതിരെ യാതൊരു വികാരവും വോട്ടെടുപ്പില്‍ പ്രകടിപ്പിച്ചിട്ടില്ല. ജില്ലാ കമ്മിറ്റികള്‍ നല്‍കുന്ന സൂചന അനുസരിച്ച് 78 മുതല്‍ 80 വരെ സീറ്റുകള്‍ ഇടതുമുന്നണി നേടും. സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടായില്ലെന്നതിന്റെ തെളിവാണിത്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട് അടക്കമുള്ള ജില്ലകളില്‍ മഹാഭൂരിപക്ഷം സീറ്റുകളും നേടാന്‍ മുന്നണിക്ക് കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നുത്. പോളിംഗ് ശതമാനം ഉയര്‍ന്നത് യു.ഡി.എഫിന് അനുകൂലമെന്ന പ്രചരണം അസംബന്ധമാണ്. പുതുതായി ചേര്‍ക്കപ്പെട്ട വോട്ടുകളാണ് പോളിംഗ് ശതമാനത്തില്‍ വര്‍ധനവുണ്ടാക്കിയത്. ഇത് മുന്നണിക്ക് ഗുണം ചെയ്യുന്ന വോട്ടുകളാണ്. അതേസമയം കഷ്ടിച്ച് ഭരണത്തില്‍ കടന്നുകൂടാന്‍ കഴിയുമെന്നാണ് സി.പി.ഐ നേതൃയോഗം വിലയിരുത്തുന്നുത്. കൂടിവന്നാല്‍ 75 സീറ്റുകളാണ് മുന്നണിക്ക് ആകെ ലഭിക്കുക. 12 മുതല്‍ 15വരെ മണ്ഡലങ്ങളില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. കൂടുതല്‍ അവലോകനത്തിനായി സി.പി.ഐ ഇന്നും യോഗം ചേരുന്നുണ്ട്.

രണ്ടു രൂപ അരി വിതരണം: സര്‍ക്കാര്‍ പ്രഖ്യാപനം പാളി(റേഷന്‍ വ്യാപാരികളെ പാട്ടിലാക്കാന്‍ തന്ത്രവുമായി മന്ത്രി ദിവാകരന്‍)

തിരുവനന്തപുരം: ഇന്നലെ മുതല്‍ രണ്ടുരൂപയ്ക്ക് അരിവിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയായി. സംസ്ഥാനത്തൊരിടത്തും വിതരണം നടന്നില്ല.

ഇതിനിടെ കുടിശിക തീര്‍ത്ത് റേഷന്‍ വ്യാപാരികള്‍ക്ക് അരി വിതരണത്തിന് എത്തിക്കാന്‍ കഴിയാത്ത കെടുകാര്യസ്ഥത മറച്ചുകൊണ്ട് പുതിയ വാഗ്ദാനവുമായി ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ രംഗത്തെത്തി. റേഷന്‍ വ്യാപാരികള്‍ക്കു നല്‍കാനുള്ള കുടിശികത്തുക അടുത്തമാസം പൂര്‍ണമായും വിതരണം ചെയ്യുമെന്നു ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അടുത്തമാസം മുതല്‍ സര്‍ക്കാര്‍ നേരിട്ട് എഫ്‌സിഐക്കു പണം അടച്ച് അരി വിതരണം ആരംഭിക്കും. ഇതോടെ റേഷന്‍ വ്യാപാരികള്‍ക്കുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കപ്പെടുമെന്നും മന്ത്രിയുടെ ഓഫിസ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം ഇക്കാര്യങ്ങള്‍ മറച്ചുവെച്ച് ഇന്നലെ മുതല്‍ അരി വിതരണം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെക്കുറിച്ച് പത്രക്കുറിപ്പില്‍ വിശദീകരണമില്ല.

തെരഞ്ഞെടുപ്പു കമ്മിഷന്റെ നിരോധനം പിന്‍വലിച്ചുകൊണ്ട് രേഖാമൂലമുള്ള അറിയിപ്പ് ഇന്നലെ ഉച്ചക്കാണു ലഭിച്ചത്. തെരഞ്ഞെടുപ്പു കമ്മിഷന്റെ നിരോധനം പിന്‍വലിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍ മാധ്യമങ്ങളില്‍ വന്നതല്ലാതെ സര്‍ക്കാരിന് അറിയിപ്പു കിട്ടിയതു വൈകിയാണ്. എങ്കിലും നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവ് കിട്ടുന്ന മുറക്ക് അരി വിതരണം തുടങ്ങാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. നിരോധനം നിലവില്‍ വരുന്നതു വരെ 71,281 എപിഎല്‍ കുടുംബങ്ങള്‍ക്ക് അരിവിതരണം പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. ബാക്കി അപേക്ഷ കിട്ടുന്ന മുറയ്ക്കു വിതരണം ചെയ്യാനുള്ള അരി റേഷന്‍ കടകളില്‍ സ്റ്റോക്കുണ്ടെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം എപിഎല്‍ കാര്‍ഡുടമകള്‍ക്ക് കിലോ രണ്ടുരൂപയ്ക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങള്‍ രണ്ടുരൂപക്കു തന്നെ റേഷന്‍ വ്യാപാരികള്‍ക്കു ലഭ്യമാക്കാതെ 8.90-ന്റെ എപിഎല്‍ അരി വകമാറ്റി രണ്ടുരൂപക്കു വില്‍ക്കുന്നതിനു റേഷന്‍ വ്യാപാരികള്‍ക്കു ബുദ്ധിമുട്ടുണ്ടെന്നു റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് മാസത്തില്‍ ഈ വിധത്തില്‍ വിതരണം ചെയ്ത അരിയുടെ വിലയോ അരിയോ ഏപ്രില്‍ മാസത്തില്‍ കണക്കുകള്‍ ഹാജരാക്കുന്ന മുറക്കു റേഷന്‍ വ്യാപാരികള്‍ക്കു നല്‍കുമെന്നു സിവില്‍സപ്ലൈസ് ഡയറക്റ്റര്‍ പത്രക്കുറിപ്പ് ഇറക്കുകയും അതിനുള്ള നിര്‍ദേശം താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്കു നല്‍കുകയും ചെയ്തു. എന്നാല്‍ ഈ തുക ലഭിച്ചിട്ടില്ല. 8.90-ന്റെ അരി റേഷന്‍ വ്യാപാരിയെക്കൊണ്ട് എടുപ്പിച്ച് രണ്ടുരൂപാ വിലയ്ക്ക് വില്‍ക്കണമെന്നു പറയുന്നതു തന്നെ അശാസ്ത്രീയമാണ്. പദ്ധതിക്കുള്ള തുക കണ്ടെത്താതെ റേഷന്‍ വ്യാപാരിയെക്കൊണ്ടു ബാധ്യത ചുമപ്പിക്കുന്നതു ശരിയല്ല. ആ തുക എപ്പോള്‍ തരുമെന്നും പറയുന്നില്ല. അതിനാല്‍ റേഷന്‍ വ്യാപാരികളെ ഉപദ്രവിക്കാതെ അരി വിതരണത്തിനുള്ള തുക കണ്ടെത്തിയതിന്‌ശേഷം വിതരണം നടത്തുന്നതാണു നല്ലതെന്നും ഇവര്‍ പറയുന്നു. 2010 മുതല്‍ പരമ്പരാഗത തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളി എസ്‌സി/എസ്ടി, ആശ്രയ തൊഴിലുറപ്പ് എന്നീ വിഭാഗങ്ങള്‍ക്കു മാസം പത്തുകിലോ അരിയും രണ്ടുകിലോ ഗോതമ്പും നല്‍കി വന്നിരുന്നത് ഏപ്രില്‍ മാസത്തില്‍ ആറു കിലോയായി വെട്ടിക്കുറച്ചുള്ള അലോട്ട്‌മെന്റാണു ഭക്ഷ്യവകുപ്പു നല്‍കിയിട്ടുള്ളത്. നാളിതുവരെ ലഭിച്ചുകൊണ്ടിരുന്ന പത്തുകിലോ അരിയും രണ്ടുകിലോ ഗോതമ്പും തെരഞ്ഞെടുത്തിട്ടുള്ള എപിഎല്‍ കാര്‍ഡുകള്‍ക്കു പൂര്‍ണമായി നല്‍കാന്‍ കഴിയാത്ത സാഹചര്യവും ഇപ്പോള്‍ നിലവിലുണ്ട്.

റേഷന്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറി പദ്ധതിക്കുള്ള തുക കണ്ടെത്തി കിലോ രണ്ടുരൂപക്ക് അരി വിതരണം ചെയ്താല്‍ സംസ്ഥാനത്തെ ഒരു റേഷന്‍ വ്യാപാരിയുടെയും എതിര്‍പ്പ് ഈ പദ്ധതിയെ സംബന്ധിച്ചുണ്ടാകുകയില്ല. അതല്ലാതെ പദ്ധതിക്കാവശ്യമായ തുക റേഷന്‍ വ്യാപാരിയുടെ ചുമലില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതു ശരിയല്ലെന്നും റേഷന്‍ ഡീലേഴ്‌സ് ഭാരവാഹികള്‍ പറയുന്നു.

മണ്ണെണ്ണയുടെ അലോട്ട്‌മെന്റ് വിഹിതത്തിലും ഗണ്യമായ കുറവ് 2011 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വരുത്തി. ഇ കാര്‍ഡിന് രണ്ടും എന്‍ഇ കാര്‍ഡിന് അഞ്ചും ലിറ്റര്‍ മണ്ണെണ്ണ വിതരണം ചെയ്തിരുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ ഗണ്യമായ കുറവു വരുകയും അലോട്ട്‌മെന്റിനേക്കാള്‍ ഒരുലോഡ് 12,000 ലിറ്റര്‍ മണ്ണെണ്ണ വീതം സംസ്ഥാനത്തെ ഓരോ താലൂക്കിലും കുറവു വരുത്തിയിട്ടുണ്ട്. യഥാസമയങ്ങളില്‍ വിതരണത്തിനാവശ്യമായ അലോട്ട്‌മെന്റിന്റെ അളവ് കൃത്യമായ കണക്കുകള്‍ നല്‍കാത്തതു കാരണം 2008-ല്‍ നിലവിലുണ്ടായിരുന്ന കാര്‍ഡുകളെക്കാള്‍ ലക്ഷക്കണക്കിനു കാര്‍ഡുകള്‍ പുതുതായി നല്‍കിയിട്ടുണ്ട്. കാര്‍ഡുകള്‍ കൂടുന്നതനുസരിച്ചു അലോട്ട്‌മെന്റ് വര്‍ധിപ്പിക്കണം. ഭക്ഷ്യ സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഇതിനു കാരണം. ഓരോ മാസത്തെയും ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങളുടെയും മണ്ണെണ്ണയുടെയും പഞ്ചസാരയുടെയും ആവശ്യകത സര്‍ക്കാരിന് യഥാസമയം ബോധ്യപ്പെടുത്താത്തതാണു കാരണം. ഇതിനെ സംബന്ധിച്ചു ബന്ധപ്പെട്ട മേലധികാരികളെ ബധ്യപ്പെടുത്തിയിട്ടും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് സംസ്ഥാന സെക്രട്ടറി ജനറല്‍ എ. ഷാജഹാന്‍ ആവശ്യപ്പെട്ടു

Sunday, April 17, 2011

പ്രചാരണത്തിലെ 'വി.എസ്. ബ്രാന്‍ഡ്': സി.പി.എമ്മില്‍ പുതിയ വിവാദം


മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ നായകസ്ഥാനത്തു പ്രതിഷ്ഠിച്ചുനടന്ന തിരഞ്ഞെടുപ്പുപ്രചാരണത്തെച്ചൊല്ലി സി.പി.എമ്മില്‍ വീണ്ടും ചര്‍ച്ചകള്‍ നിറയുന്നു. കൂട്ടായ നേതൃത്വമുള്ള സി.പി.എമ്മില്‍ പാര്‍ട്ടിയേക്കാള്‍ പ്രാമുഖ്യം വി.എസിനു പ്രചാരണരംഗത്തു ലഭിച്ചതിനെച്ചൊല്ലിയാണ് വിവാദം. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളെല്ലാം പോസ്റ്ററുകളില്‍ തങ്ങളുടെ ചിത്രത്തേക്കാള്‍ വലിപ്പത്തില്‍ വി.എസ്. അച്യുതാനന്ദന്റെ ചിത്രം അച്ചടിച്ചാണ് വോട്ട് അഭ്യര്‍ഥിച്ചിരുന്നത്. സി.പി.എമ്മില്‍ വി.എസിന്റെ എതിരാളികളായി അറിയപ്പെട്ടിരുന്നവരും ഇത്തരത്തിലാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. വി.എസിന്റെ യോഗങ്ങളിലെത്തിയ അഭൂതപൂര്‍വമായ ജനക്കൂട്ടവും എല്‍.ഡി.എഫിന്റെ പ്രചാരണനായകനെന്ന പദവി വി.എസിനു കൈവരാന്‍ കാരണമായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കുമെന്ന ചോദ്യത്തിന് വി.എസ്. നയിക്കുമെന്ന് സി.പി.എം. കേന്ദ്രനേതാക്കള്‍ ഉത്തരം നല്‍കിയിരുന്നുവെങ്കിലും കൂട്ടായി നയിക്കുമെന്ന മറുപടിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ നായകനായി പാര്‍ട്ടി നേതൃത്വം ഉയര്‍ത്തിക്കാട്ടാന്‍ മടിച്ച വി.എസിനെ, പാര്‍ട്ടി കീഴ്ഘടകങ്ങളും സ്ഥാനാര്‍ഥികളും നായകനായി ചിത്രീകരിച്ചതാണ് പാര്‍ട്ടി നേതൃത്വത്തിന് ക്ഷീണവും അലോസരവും സൃഷ്ടിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി വി.എസിനെ കേന്ദ്രീകരിച്ചുള്ള പാര്‍ട്ടിയുടെ പ്രചാരണത്തിലുള്ള അസംതൃപ്തി ആദ്യം പ്രകടിപ്പിച്ചത് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയായിരുന്നു. സ്ഥാനാര്‍ഥികളുടെ ചിത്രത്തിനൊപ്പം മറ്റൊരു നേതാവിന്റെ ചിത്രം അച്ചടിക്കുന്ന രീതി സി.പി.എമ്മില്‍ പുതിയതാണെന്നായിരുന്നു പിണറായിയുടെ പ്രതികരണം. തിരഞ്ഞെടുപ്പു പ്രചാരണരംഗത്ത് നേതാക്കളെല്ലാം താരങ്ങളാണെന്നും സ്വീകരണങ്ങളില്‍ പങ്കെടുക്കുന്ന ജനക്കൂട്ടം തന്റെ മഹത്വം കൊണ്ടാണെന്ന് ആരെങ്കിലും കരുതിയാല്‍ കഴിഞ്ഞുവെന്നും പിണറായി പറഞ്ഞിരുന്നു. പിണറായിയുടെ വാക്കുകള്‍ ഏറ്റുപിടിച്ച് സി.പി.എം. സംസ്ഥാന സമിതിയംഗവും സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം.എം. ലോറന്‍സാണ് ഒടുവില്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് പോലെയുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളുടെ ശൈലിയാണ് ഇത്തരം പോസ്റ്ററുകളെന്നും കേവലം വ്യക്തിപൂജയുടെ അടിസ്ഥാനത്തിലുള്ള പ്രചാരണം സര്‍ക്കാരിന്റെ യഥാര്‍ഥ നേട്ടങ്ങളുടെ വില കുറച്ചുകാട്ടുകയായിരുന്നുവെന്നുമായിരുന്നു ലോറന്‍സിന്റെ വിമര്‍ശം.

പിണറായിക്കു പിന്നാലെ ലോറന്‍സ്‌രംഗത്തുവന്നുവെങ്കിലും ഔദ്യോഗികപക്ഷത്തെ മറ്റു പ്രമുഖരാരും വിവാദത്തില്‍ ഇടപെട്ടിട്ടില്ല. അവരില്‍ പലരും തങ്ങളുടെ മണ്ഡലത്തിലെ പ്രചാരണത്തിന് വി.എസിനെ ക്ഷണിച്ചുകൊണ്ടുവന്നവരായതിനാല്‍ ഈ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പോലും വ്യത്യസ്തമായ അഭിപ്രായം പറയാനാകാത്ത നിലയിലുമാണ്.

Saturday, April 16, 2011

അമ്മയുടേ താരാട്ടു കേട്ടുറങാൻ ഇനി നന്ദനയില്ല


പതിനജോളം വർഷയ്ത്ത്ത്തേ കാത്തിരിപ്പിനും തപസിനും ശേഷം ചിത്രക്ക് അംബാടി കണ്ണൻ നൽകിയ കൈനീട്ടമായിരുന്നു നന്ദന. ഗുരുവായുരപ്പന്റേ ജീവനുള്ള സമ്മാനമയണു മലയളത്തിന്റേ വാനംബാടി തന്റേ കൊചു നന്ദനയെ കണ്ടതും ഹ്രുദയ പൂന്തൊട്ടിൽ കിടത്തി താരാട്ടിയതും എട്ട് വർഷം കൊണ്ടുനടന്നതും.

അമ്മയുടെ താരട്ടുപാട്ട് കേട്ടുറങിയ രാത്രികു ശേഷം പൊന്നുമ്മയേറ്റുനർന്ന പ്രഭാതത്തിൽ നിനചിരിക്കാതേ നന്ദന വിട പറഞു

ദുബായിലേ സ്വിമ്മിംഗ് പൂളിൽ ചിത്രയുടെ ഓമന കുഞിന്റേ ജീവൻ പൊലിഞതു മലയളീകളുടേ മുഴുവൻ വേദനയാകുന്നു.

കാരണം ചിത്രയുടെ കുഞ് അറിയാതേ എന്നൊ മലയളീകളുടേ പൊന്നൊമനയായി മറിയിരുന്നു.

എവിടേ പൊയലും ചിത്രകൊപ്പം ഞൊറിവെച ഉടുപ്പിട്ട്,നിഷ്കളങ്കമായ കണ്ണുകളൂള്ള ഒരു കൊചു പാവയെ ഓർമ്മിപ്പികുന്ന നന്ദനയും ഉണ്ടായിരുന്നു.വളരേ വൈകി ലഭിച ഒരു നിധിയായിരുന്നു ചിത്രകു നന്ദന. കുഞു ജനിചശേഷമുള്ള എല്ലാ അഭിമുഗങളിലും കുഞിനൊടുള്ള വത്സല്യത്തിന്റേ വക്കുകളായിരുന്നു.അടുത്തകാലത് ഗാനജീവിതത്തിൽ മുപത് വർഷം പൂർത്തിയാക്കിയ വേളയിലും ചിത്ര കൂടുതൽ വാചലയയതും തന്റേ ജീവിതത്തിൽ കൈയണിഞ നന്ദന എന്ന മനൊഹരമായ രാഗത്തെ കുറിചുതന്നേ. 2002 ൽ ഇരങിയ നന്ദനം ചിത്രത്തിൽ “ കാർമുകിൽ വർണ്ണന്റേ ചുണ്ടിൽ ചേരും ഓടകുഴലിന്റെ ഉള്ളിൽ” എന്ന ഗാനം ചിത്ര പാടിയതു ഹ്രുദയം അലിഞുത്തന്നേ ആയിരുന്നു. കുഞികാലിനു വേണ്ടിയുള്ള പ്രർതന “ക്രുഷ്ണാ” എന്നുള്ള അവസാനവിളിയിൽ നിറഞു നിന്നിരുന്നു.ആ പ്രർതനയുടേ മറുപടിയെന്നൊണ്ണം ആ വർഷം തന്നേ നന്ദന പിറന്നു

നന്ദനയേ ശ്രധുക്കാൻ ആയമാർ ഉണ്ടായിരുന്നെങ്കിലും വീട്ടിലുള്ളപ്പൊൾ നന്ദനയുടേ ഇഷ്ടാനിഷ്ടങൾ കണ്ടറിഞു നന്ദന ക്കൊപ്പം ചിത്ര സമയം ചിലവിടുമായിരുന്നു.ഗാനമേളയുടേ വേദിയിൽ പൊലും ഒപ്പം കൂട്ടുമായിരുന്നു എന്നിട്ടും, ഈ വിഷു പുലരി കണ്മിഴികും മുൻപ്പേ ചിത്രയുടേ നന്ദന അമ്മകരികിൽ നിന്നും അകലങളിലേക്ക് മറഞതേന്തേ

Wednesday, April 13, 2011

മൂന്നു മണിവരെ 61 ശതമാനം പോളിങ്‌


പതിമൂന്നാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് ഇതുവരെ അതായത് ഉച്ചവരെയുള്ള കണക്ക് പ്രകാരം 61.2 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് വിവരം. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇനിയുള്ള അഞ്ചുകൊല്ലം സംസ്ഥാനം ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്ന ബാലറ്റ് യുദ്ധത്തിന് സാക്ഷ്യം വഹിക്കുന്ന തിരഞ്ഞെടുപ്പില്‍ 2.31 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. നിരവധി പ്രമുഖര്‍ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി.

ചിലയിടങ്ങളില്‍ സ്ലിപ്പുകള്‍ ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. മറ്റു ചിലയിടത്ത് വോട്ടിങ് യന്ത്രം അല്‍പ്പസമയം പണിമുടക്കിയാതും റിപ്പോര്‍ട്ടുണ്ട്. 140 മണ്ഡലങ്ങളിലായി മൊത്തം 20,758 ബൂത്തുകളാണ് വോട്ടെടുപ്പിനായി ഒരുങ്ങിയിട്ടുള്ളത്. പതിമൂന്നാം കേരള നിയമസഭയില്‍ ആരൊക്കെയെന്നറിയാന്‍ ഒരുമാസംകൂടി കാത്തിരിക്കണം. മെയ് പതിമൂന്നിനാണ് വോട്ടെണ്ണല്‍.

സംസ്ഥാനഭരണം ഇരുമുന്നണികളെയും മാറി മാറിത്തുണയ്ക്കുന്നതാണ് ഇതുവരെയുള്ള പതിവ്. ഇതിനൊരു മാറ്റംവരുത്തി ഭരണത്തുടര്‍ച്ചയ്ക്കാണ് എല്‍.ഡി.എഫ് വോട്ട് ചോദിക്കുന്നത്. എന്നാല്‍ വികസനത്തില്‍ കേരളത്തെ ഇടതുഭരണം പിന്നോട്ടടിച്ചെന്ന പ്രചാരണായുധവുമായാണ് യു.ഡി.എഫിന്റെ പോരാട്ടം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് ആരംഭിച്ചു.

പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം നിന്ന് വാശിയേറിയ മത്സരം കാഴ്ചവെച്ച മുന്നണികള്‍ക്ക് ഇനി നിര്‍ണായകമാവുന്നത് പോളിങ് ശതമാനമാണ്. പരമാവധി വോട്ടര്‍മാരെ പോളിങ്ബൂത്തിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. 1987 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം കുറഞ്ഞുവരുന്നതാണ് പ്രവണത. 2006-ല്‍ മൂന്നുഘട്ടമായി നടത്തിയ തിരഞ്ഞെടുപ്പില്‍ 72.25 ശതമാനം പേരാണ് വോട്ട്‌ചെയ്തത്.

ചൊവ്വാഴ്ച നിശ്ശബ്ദപ്രചാരണത്തില്‍ അവസാന നിമിഷ തന്ത്രങ്ങളെല്ലാം പയറ്റിയാണ് സ്ഥാനാര്‍ഥികള്‍ ബൂത്തുകളിലേക്ക് ഉറ്റുനോക്കുന്നത്. പ്രചാരണം അവസാനിച്ചപ്പോള്‍ മുമ്പൊരിക്കലുമില്ലാത്തവിധം പൊട്ടിത്തെറികളുണ്ടായത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിര്‍ഭയമായി വോട്ട്‌ചെയ്യാനുള്ള സാഹചര്യമൊരുക്കാന്‍ സുരക്ഷാക്രമീകരണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കി. 3703 പ്രശ്‌നസാധ്യതാ ബൂത്തുകള്‍ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 93 ബൂത്തുകളിലെ നടപടിക്രമങ്ങള്‍ വെബ്കാസ്റ്റ് ചെയ്യും.

മറ്റു പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ സൂക്ഷ്മ നിരീക്ഷകരോ വീഡിയോഗ്രാഫര്‍മാരോ ഉണ്ടാവും. 40 കമ്പനി കേന്ദ്രസേനയില്‍ 10 കമ്പനിയും കണ്ണൂരിലെ പ്രശ്‌നസാധ്യതാ ബൂത്തുകളിലെ സുരക്ഷ ഉറപ്പാക്കാനാണ്. വോട്ടര്‍മാരില്‍ 1.20 കോടി സ്ത്രീകളാണ്. 971 സ്ഥാനാര്‍ഥികളാണ് 140 മണ്ഡലങ്ങളിലായി മത്സര രംഗത്തുള്ളത്. സ്ത്രീപ്രാതിനിധ്യം ഇതില്‍ വെറും 78 മാത്രം. രജിസ്റ്റര്‍ചെയ്ത പ്രവാസി വോട്ടര്‍മാര്‍ 8862. അഞ്ചുമണിക്ക് വോട്ടെടുപ്പ് അവസാനിക്കുമെങ്കിലും അതുവരെ ക്യൂവില്‍ സ്ഥാനംപിടിച്ചവരെ വോട്ട്‌ചെയ്യാന്‍ അനുവദിക്കും.

ഈ തിരഞ്ഞടുപ്പിന് ചില പ്രത്യേകതകളുണ്ട്. മണ്ഡല പുനര്‍ നിര്‍ണയത്തിനുശേഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്നുഘട്ടമായിരുന്നെങ്കില്‍ ഇത്തവണ എല്ലായിടത്തും ഒറ്റയടിക്കാണ്. തിരിച്ചറിയല്‍ കാര്‍ഡ് കര്‍ശനമാക്കിയതും ഇപ്പോഴാണ്. വോട്ടര്‍മാര്‍ക്ക് ഇതാദ്യമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ലിപ്പ് വിതരണവും നടത്തി. എന്നാല്‍ എല്ലായിടത്തും സ്ലിപ്പ്‌വിതരണം പൂര്‍ണമാക്കാന്‍ കമ്മീഷനു കഴിഞ്ഞില്ല.

ഇനിയും സ്ലിപ്പ് കിട്ടാത്തവര്‍ക്ക് ബൂത്ത്പരിസരത്തുവെച്ച് സ്ലിപ്പ് വിതരണം നടത്താനാണ് കമ്മീഷന്റെ തീരുമാനം. ഇതിനായി ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. പ്രചാരണത്തില്‍ കര്‍ശന നിയന്ത്രണങ്ങളും മേല്‍നോട്ടവും ഉറപ്പുവരുത്താന്‍ കമ്മീഷന്കഴിഞ്ഞ ഒരു തിരഞ്ഞെടുപ്പുകൂടിയാണിത്. പോളിങ് സാമഗ്രികളുടെ വിതരണം ചൊവ്വാഴ്ച പൂര്‍ത്തിയായി. ഒന്നേകാല്‍ ലക്ഷം ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്.

ഇതുവരെയുള്ള കണക്കുപ്രകാരം പോളിങ് ശതമാനം ഇങ്ങനെയാണ്;

തിരുവനന്തപുരം-54.7
കൊല്ലം-58.7
ഇടുക്കി-59.3
എറണാകുളം-64
തൃശൂര്‍-62.1
പാലക്കാട്-62.5
കോഴിക്കോട്-64.5
വയനാട്-60.4
കണ്ണൂര്‍-66.5
കാസര്‍കോട്-63.2
മലപ്പുറം-60.1
ആലപ്പുഴ-64.6
കോട്ടയം-61.5
പത്തനംതിട്ട-57.3

ആത്മവിശ്വാസത്തോടെ യു.ഡി.എഫ്: ദുരന്ത ദുശ്ശങ്കയില്‍ ഇടതു മുന്നണി


നാടിന്റെ വികസനവും നാട്ടുകാരോടുള്ള കരുതലും മുഖ്യവിഷയമായി യു.ഡി.എഫ് ഇന്ന് വോട്ടെടുപ്പിനെ നേരിടുമ്പോള്‍ പീഡനങ്ങളുടെയും പ്രതികാര രാഷ്ട്രീയത്തിന്റെയും 'സാഡിസ'മാണ് ഇടതുമുന്നണിയുടെ മുഖമുദ്ര.
അഞ്ചുവര്‍ഷം ഭരിച്ച ഇടതുസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കാന്‍ ഒരു വികസനപദ്ധതി പോലുമില്ലാത്തതിന്റെ ജാള്യത മറയ്ക്കുന്നതിനുവേണ്ടി വിവാദങ്ങളുമായി അലയുമ്പോള്‍ യു.ഡി.എഫാകട്ടെ വ്യക്തമായ ദിശാബോധത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അഞ്ച് വര്‍ഷമായി ഉറക്കത്തിലായിരുന്ന ഇടതു സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ഉടന്‍ ഞെട്ടിയുണര്‍ന്ന് വിവാദങ്ങള്‍ക്ക് വഴിതേടിയപ്പോള്‍ യു.ഡി.എഫാകട്ടെ ക്രിയാത്മക പ്രതിപക്ഷമെന്ന നിലയില്‍ നിരന്തരം മണ്ണിനും മനുഷ്യനും കാവലായിരുന്നശേഷമാണ് വോട്ടുതേടുന്നത്. ഭരണതുടര്‍ച്ചയ്ക്കാണ് ഇടതു സര്‍ക്കാര്‍ വോട്ടുതേടുന്നതെന്ന് പറയുമ്പോഴും ഭരണനേട്ടങ്ങളായി എന്തെങ്കിലും ചൂണ്ടിക്കാട്ടാതെയാണ് ജനങ്ങളുടെ കോടതിയില്‍ വിചാരണയ്‌ക്കെത്തുന്നത്. അതേസമയം കഴിഞ്ഞ അഞ്ചുവര്‍ഷം ഉത്തരവാദിത്വമുള്ള പ്രതിപക്ഷമെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ ഇച്ഛാശക്തിയോടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് യു.ഡി.എഫ് നില്‍ക്കുന്നത്.

ജനങ്ങളുടെ സുരക്ഷയ്ക്കും സൈ്വര്യതയ്ക്കും പുല്ലുവില കല്‍പ്പിച്ച ഇടതുസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ സൈ്വര്യജീവിതത്തിനുള്ള ജനങ്ങളുടെ അവകാശത്തെ മാനിച്ചുകൊണ്ടു നടത്തിയ പ്രതിപക്ഷ പ്രവര്‍ത്തനം വേറിട്ടൊരു പ്രതിപക്ഷ ശൈലിയാണ് ജനാധിപത്യകേരളത്തിന് സമ്മാനിച്ചത്. പ്രതിപക്ഷപ്രവര്‍ത്തനമെന്നാല്‍ ജനജീവിതം സ്തംഭിപ്പിക്കലല്ലെന്നും മറിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റലാണെന്നും യു.ഡി.എഫ് തെളിയിച്ചു.ഓരോ തെരഞ്ഞെടുപ്പിലും പീഡനകേസുകളില്‍ ഇരകളെ തേടുന്ന സി.പി.എമ്മിന് ഈ തെരഞ്ഞെടുപ്പില്‍ സ്വന്തം നേതാക്കളുടെ സ്ത്രീപീഡനകഥകള്‍ തന്നെ തിരിച്ചടിയായതും കൗതുകമുണര്‍ത്തുന്നു.കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലും വരാന്‍പോകുന്ന അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വ്യക്തമായ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലും യു.ഡി.എഫ്. ജനവിധി തേടുമ്പോള്‍ ഇടതുമുന്നണി ഇക്കുറിയും സ്ത്രീപീഡനങ്ങളുടെയും വിവാദങ്ങളുടെയും പിന്നാലെയാണ്. നാടിന്റെ വികസനങ്ങളോട് എന്നും മുഖംതിരിച്ചുനിന്നിട്ടുള്ള ഇടതുമുന്നണി വിവാദങ്ങളിലൂന്നിയപ്പോള്‍ യു.ഡി.എഫാകട്ടെ വികസനം മാത്രം ചര്‍ച്ചാവിഷയമാക്കിയാണ് പ്രചാരണരംഗത്ത് മുന്നേറിയത്.

വികസനം ചര്‍ച്ചാവിഷയമായാല്‍ ഇടതുസര്‍ക്കാരും മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലാകുമെന്ന് മുന്‍കൂട്ടികണ്ട ഇടതുമുന്നണി ജനങ്ങളുടെ ചോദ്യങ്ങളില്‍നിന്ന് ഓടിമാറുന്നതിന് വിവാദങ്ങളിലേക്ക് വഴിമാറുകയായിരുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിളിരൂര്‍ കേസിലെ വി.ഐ.പി. വിവാദം ഉയര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരത്തിലെത്തിയ വി.എസ്. അച്യുതാനന്ദന്‍ 5 വര്‍ഷംകഴിഞ്ഞിട്ടും വി.ഐ.പിക്കുനേരെ മുഖം തിരിച്ചുനില്‍ക്കുകയാണ്. ഓരോ തെരഞ്ഞെടുപ്പിലും പീഡന കേസുകളില്‍ ഇരകളെ തേടുന്ന സി.പി.എമ്മിന് ഈ തെരഞ്ഞെടുപ്പില്‍ സ്വന്തം നേതാക്കളുടെ സ്ത്രീപീഡനകഥകള്‍ തന്നെ തിരിച്ചടിയായി. ഒപ്പമുണ്ടായിരുന്ന ഒട്ടേറെ പാര്‍ട്ടികള്‍ കൊഴിഞ്ഞുപോയി പരമ്പരാഗത ഇടതുമുന്നണിയെപ്പോലും ഇല്ലാതാക്കിയ സി.പി.എം ലാവ്‌ലിന്‍ മുതല്‍ സാന്റിയാഗോ മാര്‍ട്ടിന്‍, വാട്ടര്‍ തീം പാര്‍ക്ക്, കണ്ടല്‍പാര്‍ക്ക്, നക്ഷത്ര ഹോട്ടല്‍, ആദിവാസി ഭൂമി തട്ടിപ്പ്, ലോട്ടറി തട്ടിപ്പ് തുടങ്ങി അഴിമതിയുടെ മൊത്തക്കച്ചവടക്കാരെന്ന ലേബലുമായി ജനകീയ കോടതിയില്‍ പ്രതിക്കൂട്ടില്‍നിന്നാണ് ജനവിധി തേടുന്നത്.

ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം 175 ഹര്‍ത്താലുകളും പണിമുടക്കും കേരളത്തില്‍ അരങ്ങേറിയപ്പോള്‍ തകര്‍ന്നത് ഒരുപാടുപേരുടെ സ്വപ്നങ്ങളാണ്. അതേസമയം യു.ഡി.എഫ്. ആകട്ടെ വിലക്കയറ്റംകൊണ്ട് ജനം പൊറുതിമുട്ടിയിട്ടും അനങ്ങാതിരുന്ന സര്‍ക്കാരിനെതിരെ ഒരുവട്ടമാണ് ഹര്‍ത്താല്‍ നടത്തിയത്. ചിക്കുന്‍ഗുനിയ പടര്‍ന്നുപിടിച്ച് രോഗക്കിടക്കയിലാകുന്നവരുടെ എണ്ണം ഓരോദിവസവും പെരുകുമ്പോഴും നിസംഗമായ നിന്ന സര്‍ക്കാരിനെതിരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാകുമെന്ന് കണ്ട് ഉപേക്ഷിക്കാനുള്ള ആര്‍ജവത്വമാണ് യു.ഡി.എഫ് കാട്ടിയത്. കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് 22 ഹര്‍ത്താല്‍ നടത്തിയ ഇടതുപക്ഷം ഭരണം കിട്ടിയപ്പോഴും ''ഇവിടൊന്നും കിട്ടിയില്ല'' എന്ന് ആവര്‍ത്തിച്ചു പറയുന്ന സിനിമയിലെ കഥാപാത്രത്തെപ്പോലെ സ്വന്തം കഴിവുകേട് മറയ്ക്കാന്‍ കേന്ദ്രവിരുദ്ധസമരത്തിന്റെ പേരില്‍ ജനങ്ങളുടെ ചെലവില്‍ ഹര്‍ത്താലുകള്‍ ആവര്‍ത്തിക്കുകയായിരുന്നു.

പിണറായിയുടെ ഗൃഹപാഠം തെറ്റിയില്ല


സിപിഎം സംസ്ഥാനസെക്രട്ടറി പിണറായിവിജയന്‍ നല്ലപോലെ ഗൃഹപാഠം ചെയ്തിട്ടാണ് കാര്യങ്ങള്‍പറഞ്ഞത്.തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയമുണ്ടാകില്ലെന്ന് അദ്ദേഹം പലവഴികളിലൂടെ മനസ്സിലാക്കി.
എന്നിട്ട് അണികള്‍ക്ക് അവസാനസന്ദേശം നല്‍കി-വിഎസ്സ് നമ്മുടെ ആളല്ല.പിന്നീട് പറഞ്ഞു- ആളുകള്‍ കൂടുന്നത് സ്വന്തം മേന്മകൊണ്ടാണെന്ന് വിഎസ് ധരിക്കരുത്. പിണറായിയുടെ നിലപാടുകളില്‍ ചിലതിങ്ങനെ-അച്യുതാനന്ദന്റെ യോഗങ്ങളില്‍ കണ്ട തിരക്ക് പ്രസംഗം ആസ്വദിക്കാന്‍ മാത്രമുള്ള ജനക്കൂട്ടമായിരുന്നു .ഇത് വോട്ടാകണമെന്നില്ല. ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ ക്ഷാമമില്ലാത ഉപയോഗിച്ച്എതിരാളികളെ ആക്ഷേപിക്കുന്ന അച്യുതാനന്ദന്റെ ശൈലി ജനങ്ങളും,പത്രസമ്മേളനങ്ങള്‍ പത്രലേഖകരും തെരഞ്ഞെടുപ്പ് കാലത്തും അല്ലാത്തപ്പോഴും ആസ്വദിച്ചിരുന്നു.വിഎസ്സ്പ്രസംഗിച്ച യോഗങ്ങളില്‍ഭൂരിഭാഗവും വൈകുന്നേരങ്ങളിലായിരുന്നു. പൊള്ളുന്ന പകലില്‍ നടത്തിയ യോഗങ്ങള്‍ ശുഷ്‌കവുമായിരുന്നു. പിണറായിയുടെ മനസ്സിലിരിപ്പ് പിടിത്തം കിട്ടിയതിനാലാണ് അസൂയവേണ്ടെന്ന തരത്തില്‍വിഎസ്സ് പ്രതികരിച്ചത്. അതുവരെ ആവേശത്തിലായിരുന്ന വിഎസ്,പിണറായിയുടെ പരാമര്‍ശം ടിവിയില്‍കേട്ടതോടെ തിങ്കളാഴ്ച ഉച്ചക്ക് മൗനത്തിലായി.
ലാവ്‌ലിന്‍ കേസ്സിനെ പറ്റി പ്രതിപക്ഷം പലവട്ടം ചോദിച്ചപ്പോഴുംമിണ്ടാതിരുന്ന മുഖ്യമന്ത്രി,ലാവ്‌ലിനും അഴിമതിയാണെന്ന് പ്രതികരിച്ച് പകരം വീട്ടി തൃപ്തിയടഞ്ഞു.ഇനി,മലമ്പുഴയില്‍ ജയിക്കുക എന്നതാണ് അച്യുതാനന്ദന്റെ ഏക ലക്ഷ്യം. പാര്‍ട്ടിസെക്രട്ടറിയെ പ്രചരണരംഗത്ത് കൊച്ചാക്കിയെന്ന്മാധ്യമങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അതിന് പിന്‍ബലം നല്‍കുന്നതാണ് മുഖ്യമന്ത്രി അവസാനവട്ടംനടത്തിയ അഭിപ്രായങ്ങള്‍. തന്റെ ചിത്രം വെച്ച് വോട്ട്പിടിക്കുന്നതില്‍പിണറായി നടത്തിയ വിമര്‍ശനത്തെപറ്റി വിഎസ് നടത്തിയ പ്രസ്താവന പാര്‍ട്ടി സെക്രട്ടറിയെപുച്ഛിക്കുന്നതായിരുന്നു.ചിലരൊക്കെ അങ്ങനെ പറയുന്നുണ്ടെന്നായിരുന്നു പ്രതികരണം.'ചിലരൊക്കെ'എന്നാല്‍ ഒരുത്തിയെന്നപോലെയുള്ള വിഎസ്സിന്റെ മറ്റൊരുപ്രയോഗമാണ്.വിഎസിനെ തെരഞ്ഞെടുപ്പിന്റെ നായകനായി കാരാട്ടും രാമചന്ദ്രന്‍ പിള്ളയും യച്ചൂരിയും ഒപ്പം സിപിഐയുടെ ചന്ദ്രപ്പനും ചിത്രീകരിച്ചത് അംഗീകരിച്ച് കൊടുക്കാന്‍ പിണറായിക്ക് മനസ്സില്ലായിരുന്നു.
പ്രവര്‍ത്തകരുടെപിന്തുണയുണ്ടായിട്ടും തനിക്ക് ഇതുപോലെ വിലയിടിഞ്ഞഘട്ടം ഉണ്ടായിട്ടില്ലെന്നാണ് പിണറായി കരുതുന്നത്. പാര്‍ട്ടിയല്ല ഞാനാണ് വലുതെന്ന വി.എസ്സിന്റെ ഭാവം മുകളില്‍ ആകാശവും താഴെ ഭൂമിയുമെന്ന് ചിന്തിക്കുന്നതു കൊണ്ടാണ്. എന്തു വന്നാലും വിഎസ്സിന് ലാഭം. സ്ഥാനാര്‍ത്ഥിയായ വി.എസ്സ് അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ്.പക്ഷേ ഐസ്‌ക്രീം കേസ്സില്‍ പോലീസിന് മേല്‍ വിഎസ്സ് എടുത്തനടപടി യില്‍ പിണറായി അതിശയിക്കുകയാണ്. ഒരു മുഖ്യമന്ത്രിയും പെരുമാറത്തവിധം സംസ്ഥാനം ഭരിക്കേണ്ടത് താനാണ് എന്ന സമീപനമാണ് അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പ് കാലത്ത് കൈകൊണ്ടതെന്നും ഇത് വിവരമില്ലായ്മയോ അഹങ്കാരമോ ആണെന്നും പിണറായി കരുതുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാഷാശൈലി ബോധ്യപ്പെടുത്തുന്നു

Tuesday, April 12, 2011

ഈ ദുരവസ്ഥയ്ക്ക്.. ഒരു മാറ്റത്തിനായി നമുക്ക് കൈ കോര്‍ക്കാം - യു.ഡി.എഫിന്റെ വിജയത്തിനായി...


ഭാഗം 1. അച്ചുതാനന്തന്‍ എന്ന സിപിഎം മുഖംമൂടി:

കേരളത്തിലെ ഇടതു പക്ഷത്തില്‍ ഗ്രൂപ്പ്‌ ഉണ്ടോ? ഇല്ല. പിന്നെ എന്തുണ്ട്. ഒരു പാര്‍ടിയും പിന്നെ ഒരു അച്ചുതാനന്തനും ഉണ്ട്. അച്ചുതനന്തന്‍ ഒഴികെ ഉള്ളതിന് ഔദ്യോഗിക പക്ഷം എന്ന് മാധ്യമ മാഫിയക്കാര്‍ വിളിക്കും, അച്ചുതനതനെ എതിര്‍ ചേരി എന്നും.

ഔദ്യോകിക പക്ഷത്തിനു അച്ചുതാനന്തനെ ആവശ്യം ഉണ്ടോ?

ഇല്ലെന്നാണ് പലരുടെയും ഉത്തരം എങ്കിലും ആ ഉത്തരം തെറ്റാണ്. അവര്‍ക്ക് വേണം. എപ്പോള്‍? ജനങ്ങള്‍ക്ക്‌ മുന്‍പില്‍ എത്തുമ്പോള്‍.

അതെ. അച്ചുതനന്തന്‍ അവരുടെ മുഖം മൂടിയാണ്. ഇടതുപക്ഷത്തിന്റെ പഴയ സമ്രാജ്ജ്യത്വ വിരുദ്ധ ഗാനങ്ങള്‍ക്കും അടിസ്ഥാന വര്‍ഗ്ഗ സ്നേഹത്തിനും ആകെ ബാക്കി ഉള്ള തെളിവ് ഈ ഒരു മുഖം മൂടി ആണെന്നുള്ളതാണ് സത്യം!

സാന്റിയാഗോ മാട്ടിനില്‍ തുടങ്ങി ഫാരിസ്‌ അബൂബക്കെര്‍ തൊട്ടു അങ്ങ് സ്മാര്‍ട്ട്‌ സിറ്റി വരെ ഉള്ള കാര്യങ്ങളില്‍ അച്ചുതാനന്തന്‍ ശത്രു ആണ് അവര്‍ക്ക്. സ്മാര്‍ട്ട്‌ സിറ്റി വിഷയത്തില്‍ പിണറായിയുടെ നിലപാട് എന്താണ് എന്ന് ആരെങ്കിലും അന്ന്വേഷിചിടുണ്ടോ. അത് കൊണ്ഗ്രെസ്സിന്റെ ഭൂര്‍ഷയിസം തന്നെ ആണ്.

ലോട്ടറി കാര്യത്തില്‍ മുഖ്യ മന്ത്രി പാര്‍ട്ടിയെ ഒറ്റികൊടുക്കുന്നു എന്ന് ദെ ഈ ഇന്നാളാണ് ഐസക് തോമസ്‌ പറഞ്ഞത്. പാര്‍ട്ടി തന്നെ ശത്രു ചേരിയില്‍ ആയതുകൊണ്ടാണ്‌ അച്ചുതാനന്താണ് കേന്ദ്രത്തിനു കത്തെഴുത്ത്, എന്റച്ഛനെനിക്കൊരു പായ വാങ്ങി തന്നു.. തെരുതിട്ടും തെരുതിട്ടും തീരുന്നില്ല എന്നൊരു പഴ മൊഴി പറഞ്ഞത് പോലെ.. തുടര്‍ന്ന് കൊണ്ടേ ഇരുന്നത്!

മൂന്നാറില്‍ മല മറക്ക്യാന്‍ പോയ അച്ചുതനന്തന്റെ ജെ സി ബി കൈകള്‍ പാര്‍ട്ടി ഓഫീസില്‍ തട്ടി തലേം കുത്തി വീണു. അന്ന് പാര്‍ട്ടിയിലും മുന്നണിയിലും എത്ര ശത്രുക്കള്‍ ഉണ്ടായിരുന്നു അച്ചുതാനന്തെനു! ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി സെക്രട്ടറി ഇയെ മാറ്റാന്‍ പി ബിക്കു കത്തയച്ചു അച്ചുതാനന്തന്‍.

കിളിരൂര്‍ കേസിലെ വി ഐ പി കയെത്തും ദൂരതുന്ടെന്ന ഭാവേന ബഹളം വച്ച് അധികാരം ഏറിയ അച്ചുതാനന്തെനു കിളിരൂര്‍ വി ഐ പി കയ്യെത്തും ദൂരത്തു അല്ല.. സ്വന്തം കക്ഷത്തില്‍ ആണെന്നുള്ള സത്യം ബലഹീനത ആയി മാറി.

എല്ലായിടത്തും പാര്‍ടിയുടെ ഭരണ നീക്കങ്ങള്‍ക്ക്‌ തടയിടല്‍ ആയിരുന്നു 4.5 വര്ഷം അച്ചുതനന്തന്റെ പണി!

5 വര്‍ഷത്തിന്റെ അവസാനം 20 വര്‍ഷത്തെ പഴയ കണക്കില്‍ ഒരു പിള്ളയെ ശിക്ഷിച്ചപോള്‍ 5 വര്ഷം ഓട്ട ചാക്കിലേക്കു തവളയെ പിടിചിട്ടുകൊണ്ടേ ഇരുന്ന അച്ചുതാനന്തെനു പിന്നെയും ഹനുമാന്‍ ചരിതത്തിലെ പോലെ തന്റെ പഴയ പ്രതിപക്ഷ നേതാവ് പാടവം ഓര്മ വന്നു.

ഇപ്പൊ 2011 ആയിട്ടും, 2001-2006 യു ഡി എഫ് ഭരണത്തിലെ കോട്ടങ്ങള്‍ക്ക് എതിരായും (2006-2011 എവിടെ പോയി എന്ന് ചോദിക്കരുത്; ഇടതു ഭരണ കാലഘട്ടങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കലണ്ടറില്‍ തന്നെ ഇല്ല! 2001-2006 പറയാം പക്ഷെ അതിനു മുന്‍പുള്ള 1996-2001 ഇല്‍ കേരളം കുത്തുപാള എടുത്ത കഥ പറയരുത്), വര്ഷം കുറെ കഴിയുംമേ (മാക്സിമം 20)തെളിയാന്‍ ഇരിക്കുന്ന ബാക്കി ഉള്ള കേസുകെട്ടുകള്‍ക്ക് വേണ്ടിയും വോട്ട് ചോദിക്കാന്‍ ഇറങ്ങുമ്പോള്‍ മുഖത്ത് വക്കാന്‍ അവര്‍ക്ക് ഒരു മുഖം മൂടി വേണം. എന്തുകൊണ്ട്?

ഉത്തരം നിങ്ങള്ക്ക് തന്നെ അറിയാം. വേറെ ഏതു മുഖം എടുത്ത് വക്കും! ഔദ്യോഗിക പ്രധാനി പിണറായി സഖാവിനെയോ? സഖാവിന്റെ പേര് പറഞ്ഞു വോട്ട് ചോദിക്കാന്‍ ഇടതു പക്ഷത്തെ ലോക്കല്‍ കമ്മിറ്റിക്കാര്‍ പോലും ധൈര്യപെടുന്നില്ല! പിന്നെ അര്;

മകനെതിരെ ഉള്ള കേസ് മാത്രം എടുത്താല്‍ അഭ്യന്തര വകുപ്പിന് 10 വര്‍ഷത്തേക്കുള്ള ജോലി കിട്ടുന്ന കോടിയേരിയെയോ?

റോഡിലെ കുഴി എണ്ണാന്‍ പോയ ലോട്ടറി സ്പെഷ്യലിസ്റ്റ് ഐസ്സക്കിനെയോ?

ഔദ്യോഗിക പക്ഷം 5 വര്ഷം സ്വപ്നം കണ്ട കാര്യങ്ങളില്‍ ഒക്കെ തടയിടല്‍ മാത്രം തൊഴില്‍ ആയിരുന്ന അച്ചുതനന്തന്‍ തന്നെ വേണം അവര്‍ക്ക് ജനങ്ങള്‍ക്ക്‌ മുന്നില്‍ അടിസ്ഥാന വര്‍ഗ്ഗ (സ്വ)ഭാവം കാണിക്കാന്‍!

ഭാഗം 2. തുള വീഴുന്ന മുഖം മൂടി:

കാലവസാനത്തില്‍ കാലനും ഗധിയില്ല എന്ന പോലെ ആകുവാണ് കാര്യങ്ങള്‍. കാരണവന്മാരുടെ സുകൃതം മക്കളുടെ വികൃതി കൊണ്ട് തുടച്ചു നീക്കപെടുന്നത് ചരിത്രത്തിലെ ഒരു പതിവാണ്.

സാമ്രാജ്ജ്യത്വ വിരോധി ആയ അച്ചുതാനന്തെനു കേരളത്തിന്റെ data center, Reliance എന്ന കുത്തകക്ക് പതിച്ചു നല്‍കേണ്ടി വന്നത് നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. പീടിപ്പിച്ചവശയാക്കിയ പാവം കേരള യുവതിയെ അവസാനം Reliance നു മുന്നില്‍ നഗ്നയായി എറിഞ്ഞു കൊടുക്കേണ്ടി വന്നത് എന്ത് ഗധികേട്‌ കൊണ്ടാണാവോ അങ്ങേര്‍ക്കു.

പൊതു മേഖലയില്‍ അല്ലാതെ മൈനിംഗ് അനുവദിക്കില്ല എന്ന് പറഞ്ഞു നടന്നിട്ട് അവസാനം വടക്കേ ഇന്ത്യയിലെ കുത്തകകള്‍ക്ക് അതും പതിച്ചു കൊടുത്തു. സാമ്രാജ്യത്വ വിരുദ്ധ മുഖം അച്ചുതാനന്തെനു ഇനി എവിടെ കാണിക്കാം എന്ന് കണ്ട് അറിയേണ്ടിയിരിക്കുന്നു.

കിളിരൂര്‍ കേസ് ഇല്‍ വി ഐ പി പോയ വഴിക്ക് വര്ഷം 5 ആയിട്ടും പുല്ലു കിളിര്‍ത്തില്ല. ഇപ്പോള്‍ അങ്ങേരത് പറയുമ്പോള്‍ നാട്ടുകാര്‍ക്ക് സ്റ്റേഷന്‍ തെറ്റി ഇരിക്കുന്ന പഴയ റേഡിയോ പോലെ ആണ് തോന്നുന്നേ! പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന സ്ത്രീപീടന പടവങ്ങള്‍ ഏറ്റെടുത്താല്‍ അടുത്ത 15 വര്‍ഷത്തേക്ക് വേറെ ഒരു പണിയും നടക്കില്ല എന്നുള്ളതുകൊണ്ടാവും അദ്ദേഹം ആ വഴിക്ക് തിരിയാത്തത്.

എല്ലാ ഉത്സവത്തിനും കൊട്ടാന്‍ ഒരു ചെണ്ട എന്ന് പറഞ്ഞ പോലെ ഒരു കുഞ്ഞാലികുട്ടിയും ഒരു ഐസ് ക്രീം ഉം ഉണ്ടല്ലോ എല്ലാ ഇലക്ഷനും കൊട്ടാന്‍! കൊട്ടി ഘോഷിക്കാന്‍!

മകള്‍ക്ക് പ്രവേശനം നിഷേധിച്ച ഡയറക്ടര്‍ നെ മാറ്റാന്‍ കേന്ദ്രത്തിനു കത്തെഴുതിയ കുബുദ്ധി കേരളത്തില്‍ ആദ്യം ചെയ്ത മുഖ്യന്‍ അച്ചുതനന്തന്‍ ആയിരുന്നു. ആ ഡയറക്ടര്‍ ആണേല്‍ 100 കോടി കണ്ടെത്തിയ വിലപിടിച്ച മഹാനും!

എല്ലാ അഴിമതി കേസും എന്‍റെ കക്ഷത്തിലും ('കാത്തിരിക്കു ഇപ്പൊ ജയിലില്‍ അടക്കും'), ലാവ്‌ലിന്‍ മാത്രം കോടതിയുടെ കക്ഷത്തിലും; ലോട്ടറി കേസില്‍ ലോട്ടറി കച്ചവടക്കാരന്റെ ഉച്ചഭാഷിണി, നാളെ! നാളെ! നാളെ ആണ്! എന്ന് പറയുന്നത് പോലെ നീളെ നീളെ കത്തുകള്‍ എഴുതും കേന്ദ്രത്തിനു, ഇവിടെ കേസ് ഒന്നും എടുക്കത്തും ഇല്ല, ഇങ്ങനെ പോവുന്നു അച്ചുതനന്തന്‍ നയങ്ങള്‍.

മുഖംമൂടിയിലും തുളകള്‍ വീണു! ഇപ്പോള്‍ പാവം പൊതുജനം എന്ന കഴുതക്ക് മുഖം ഏതു മുഖം മൂടി ഏതു എന്ന് തിരിച്ചറിയാതെ ആയി കഴിഞ്ഞു!

വി.എസിന് ലഭിക്കുന്ന പ്രാധാന്യത്തില്‍ ആശ്ചര്യം വേണ്ട സ്വീകരണത്തിന്റെ വലിപ്പം സ്വന്തം മഹത്വം കൊണ്ടാണെന്ന്കരുതിയാല്‍ ആപത്ത്-പിണറായി


തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകരണങ്ങള്‍ തന്റെ മഹത്വം കാരണമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കഴിഞ്ഞുവെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍.

തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് എല്ലാവരും താരങ്ങളാണ്. മുന്നണിയുടെ പ്രതിനിധി എന്ന നിലയിലാണ് പ്രചാരകര്‍ക്ക് വലിയ സ്വീകരണം കിട്ടുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഭരണനേട്ടം ഉയര്‍ത്തിയാണ് നമ്മുടെ പ്രചാരണം. സര്‍ക്കാരിനെ നയിച്ച ആളെന്ന നിലയില്‍ വി.എസ്. അച്യുതാനന്ദന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതില്‍ ആശ്ചര്യപ്പെടാന്‍ ഒന്നുമില്ലെന്നും അദ്ദേഹം കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ 'മുഖാമുഖം' പരിപാടിയില്‍ വ്യക്തമാക്കി.

എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനില്‍ മാത്രം കേന്ദ്രീകരിച്ചതിന്റെയും എല്ലാ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ തങ്ങളുടെ ഫോട്ടോയ്‌ക്കൊപ്പം വി.എസിന്റെ ഫോട്ടോകൂടി അച്ചടിച്ച് വോട്ട് അഭ്യര്‍ഥിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് പിണറായിയുടെ അഭിപ്രായപ്രകടനം.

തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന നേതാക്കളില്‍ ചിലര്‍ മാത്രം താരങ്ങളാകുന്നത് സംബന്ധിച്ച ചോദ്യത്തിന് താങ്കള്‍ നല്‍കിയ മറുപടി പഴയ ബക്കറ്റിലെ വെള്ളവും തിരമാലയും സംബന്ധിച്ച വിശദീകരണത്തിന് സമാനമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ''ബക്കറ്റൊക്കെ അവിടെയിരിക്കട്ടെ. അതുപിന്നെ പരിശോധിക്കാം'' എന്നായിരുന്നു പിണറായിയുടെ മറുപടി.

തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ സ്ഥാനാര്‍ഥിയുടെ ചിത്രത്തിനൊപ്പം മറ്റൊരു നേതാവിന്റെ ചിത്രം ഉള്‍പ്പെടുത്തി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ വോട്ട് തേടുന്നത് പുതിയ പ്രവണതയാണെന്ന് കഴിഞ്ഞ ദിവസം താന്‍ പറഞ്ഞത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ്. ഇന്ന് എല്ലാവരുടെയും പോസ്റ്ററുകളില്‍ സ്ഥാനാര്‍ഥിയുടെ ഒരു ചിത്രം മാത്രമല്ല. സ്ഥാനാര്‍ഥി ഇരിക്കുന്നതും നില്‍ക്കുന്നതുമായ നിരവധി ചിത്രങ്ങളാണ്. ഇതും പുതിയ പ്രവണത തന്നെയാണ്-പിണറായി വിശദീകരിച്ചു.

കഴിവിന്റെ കടലാഴങ്ങളുമായി ബല്‍റാം എന്ന കരുത്തന്‍


ഏറെ തെരഞ്ഞെടുപ്പുകളും സ്ഥാനാര്‍ത്ഥികളെയും കണ്ട തൃത്താലക്കാരുടെ മനസ്സില്‍ നിറംമങ്ങിയ ചുമരെഴുത്തുകളാണ് അവയൊക്കെ. പക്ഷെ, കാലത്തിന് മായ്ക്കാനോ മറക്കാനോ ആവാത്തവിധം ഇന്നൊരുപേരും മുഖവും അവരുടെ മനസ്സില്‍ കുടിയേറിയിരിക്കുന്നു.
യു ഡി എഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാം. മുഖം മനസ്സിന്റെ കണ്ണാടി എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുകയാണ് മണ്ഡലത്തിലുടനീളമുള്ള ബല്‍റാമിന്റെ പോസ്റ്ററുകളും ഫഌക്‌സ് ബോര്‍ഡുകളും. ഒരു ക്രിക്കറ്റ് താരത്തെയോ സിനിമാതാരത്തെയോ ആരാധിക്കുംവിധം തൃത്താലയുടെ ഓമനയായി മാറിയിരിക്കയാണ് ജന്മംകൊണ്ട് മണ്ഡലത്തിന്റെ ഭാഗമായ പട്ടിത്തറക്കാരനായ ഈ മുപ്പതുകാരന്‍. അതുകൊണ്ടുതന്നെ ഒരു ഐ പി എല്‍ മത്സരത്തിന്റെ ആവേശത്തിലാണ് തൃത്താലയുടെ യുവത്വം.ബല്‍റാമിനെ തേടിയും മണ്ഡലത്തിന്റെ മനസ്സറിയാനുമുള്ള ഒരു യാത്രയില്‍ വഴി അന്വേഷിച്ചിറങ്ങിയത് ആനക്കരയിലായിരുന്നു. ഒരു നാടും അതിന്റെ മനസ്സും കവലയില്‍ വഴി പറഞ്ഞുതന്ന മധ്യവയസ്‌ക്കന്റെ വാക്കുകളില്‍നിന്നും വായിച്ചറിയാമായിരുന്നു. 'ഈ ചെറുപ്പക്കാരന്‍ തൂത്തുവാരും' അപേക്ഷിക്കുംവിധം നെഞ്ചില്‍ കൈ ചേര്‍ത്തുള്ള ബല്‍റാമിന്റെ ഫഌക്‌സ് ബോര്‍ഡ് ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു.
തൃത്താലയുടെ ചുവന്നരാശി മായ്ക്കാന്‍ യു ഡി എഫ് ഇറക്കിയ ചുറുചുറുക്കുള്ള ഈ ചെറുപ്പക്കാരന്‍ മണ്ഡലം കീഴടക്കുന്ന മുന്നേറ്റം സൃഷ്ടിക്കുമ്പോള്‍ പ്രതിരോധത്തിന് വഴിയില്ലാതെ ഇടതുപക്ഷം കുഴങ്ങുകയാണ്. യു ഡി എഫ് ഭരിക്കുന്ന ആനക്കരയും ചാലിശേരിയും തിരുമനക്കോടും കപ്പൂരും ബാല്‍റാം വളരെയേറെ മുന്നേറിയിരിക്കുന്നുവെന്നത് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പൊങ്ങച്ചം പറച്ചിലല്ല. പാതയോരങ്ങളും വീട്ടകങ്ങളും ജനമനസ്സുകളും ബോധ്യപ്പെടുത്തുന്ന അനുഭവസാക്ഷ്യങ്ങളാണ്. ഇടതുഭരണത്തിലുള്ള നാഗലശേരിയും തൃത്താലയിലും പരുതൂരിലും ബാല്‍റാം സൃഷ്ടിക്കുന്ന പ്രകമ്പനത്തില്‍ ഇടതുമുന്നണിയുടെ അവകാശവാദവും ആധിപത്യവും ആടി ഉലയുന്ന കാഴ്ച ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചു.പട്ടിത്തറയുടെ ചുവന്ന കരുത്തിനെ ബന്ധുബലവും വിപുലമായ സൗഹൃദവലയവും കൊണ്ട് ബല്‍റാം കീഴടക്കി കഴിഞ്ഞു. പിറന്ന മണ്ണിന്റെ സ്‌നേഹവായ്പും പഠിച്ച സ്‌കൂളിന്റെ നിനവുകളും രാഷ്ട്രീയാതീതമായ ആനുകൂല്യങ്ങളാണ് ബല്‍റാമിന് നല്‍കുന്നത്. നാടിന്റെ മകനായി, സഹോദരനായി നാട്ടുകാരുടെ വിചാരങ്ങളില്‍ ഇരിപ്പിടം ഉറപ്പിച്ച ബല്‍റാം വോട്ടുതേടിയുള്ള യാത്രയില്‍ അനുഭവിക്കുന്ന സഹജാത സ്‌നേഹത്തിന്റെ മാധുര്യം അളക്കാനും തൂക്കാനും വയ്യ.
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ ആയിരക്കണക്കിന് സ്ഥാനാര്‍ത്ഥികളില്‍ വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തില്‍ ബല്‍റാമിനെ പിന്തള്ളാന്‍ ഒരാളുമില്ല. അഭ്യസ്തവിദ്യരും വിദ്യാര്‍ത്ഥികളുമായ വോട്ടര്‍മാര്‍ ഏറെ ആദരവോടെയും അതിശയത്തോടെയുമാണ് ബല്‍റാമിന്റെ ബിരുദ പട്ടിക കാണുന്നത്.ബി എസ് സി പരീക്ഷയില്‍ സര്‍വ്വകലാശാല തലത്തില്‍ ഒന്നാം റാങ്ക്, ബി ടെക്, എം ബി എ, എല്‍ എല്‍ ബി എന്നീ അക്കാദമിക് യോഗ്യതകളുടെ വര്‍ണങ്ങള്‍കൊണ്ട് അലംകൃതമാണ് ബല്‍റാമിന്റെ പഠനകാലം. രാഷ്ട്രീയത്തില്‍ പുതിയ വിചാരങ്ങള്‍ക്ക് വിത്തിടുകയും പുതിയ വീഥികള്‍ വെട്ടിത്തുറക്കുകയും ചെയ്ത രാഹുല്‍ഗാന്ധിയുടെ കാലംവന്നതോടെ ആ ശൈലിയുടെ രസതന്ത്രം പഠിക്കാനും ജയിക്കാനും ബല്‍റാമിന് സാധിച്ചു.പഠനത്തില്‍ മിടുമിടുക്കനായിരുന്ന ബല്‍റാം കെ എസ് യു വിലും യൂത്ത് കോണ്‍ഗ്രസിലും പടിപടിയായുള്ള പദവികള്‍ നേടിയതും അധ്വാനത്തിന്റെയും അര്‍ഹതയുടെയും അടിസ്ഥാനത്തിലായിരുന്നു.
എഴുത്തിലും വായനയിലും പ്രസംഗത്തിലും കടലാഴങ്ങളാണ് ഈ യുവജന നേതാവില്‍ കാണാനാവുന്നത്. രാഷ്ട്രീയലോകം സ്വന്തം പാര്‍ട്ടിയിലും പാര്‍ട്ടിക്കാരിലും ഒതുങ്ങുന്ന നടപ്പുരീതിയില്‍നിന്നും വ്യത്യസ്തനായ ബല്‍റാം വ്യത്യസ്ത പാര്‍ട്ടിക്കാരും പാര്‍ട്ടി രഹിതരുമായും ചിന്തകള്‍ പങ്കുവെയ്ക്കുന്നു.ഫേസ്ബുക്കിലൂടെയും ഓര്‍ക്കുട്ടിലൂടെയും ട്വിറ്ററിലൂടെയും സൗഹൃദങ്ങളുടെയും ആശയവിനിമയങ്ങളുടെയും വിപുല വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്ന ഈ ചെറുപ്പക്കാരനുവേണ്ടി ഈ മാധ്യമങ്ങളിലൂടെ ജ്ഞാതരും അജ്ഞാതരുമായ സുഹൃത്തുക്കള്‍ വോട്ട് അഭ്യര്‍ത്ഥിച്ചുള്ള സന്ദേശങ്ങള്‍ കൈമാറുകയാണ്. തൃത്താല ഒരു പുനര്‍വിചിന്തനത്തിന്റെ വഴിയിലാണെന്ന് കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് തെളിയിച്ചു. മൂന്ന് പഞ്ചാത്തുകളിലെ ഭരണം എല്‍ ഡി എഫില്‍നിന്നും പിടിച്ചെടുക്കുകയും ഒരു പഞ്ചായത്ത് നിലനിര്‍ത്തുകയും ചെയ്ത യു ഡി എഫ് ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മേനിയും ആരോഗ്യവും മെച്ചപ്പെടുത്തിയ നിലയിലാണ്. അതിനോട് സ്ഥാനാര്‍ത്ഥിയുടെ താരപരിവേഷവും കൂടിചേരുമ്പോള്‍ ബല്‍റാം തൃത്താലയുടെ എം എല്‍ എ ആകുമെന്ന് തീര്‍ച്ച.

തിരഞ്ഞടുപ്പില്‍ വിജയിക്കുന്ന യു ഡി എഫ് മണ്ഡലങ്ങളുടെ പട്ടിക.


ലോക സഭ മണ്ഡലം കണക്കില്

തിരുവനന്തപുരം

കഴകുട്ടം , വട്ടിയൂര്കാവ് , തിരുവനന്തപുരം , നേമം , കോവളം , നെയ്യാറ്റിന്കര , പാറശാല .(7/7)

ആറ്റിങ്ങല്

വാമനപുരം , അരുവിക്കര , കാട്ടാക്കട.(3/7)

കൊല്ലം

ചവറ , ഇരവിപുരം , കുണ്ടറ , കൊല്ലം , പുനലൂര്‍ .(5/7)

മാവേലിക്കര

കുട്ടനാട് , ചങ്ങനാശ്ശേരി , ചെങ്ങന്നൂര്‍ , മാവേലിക്കര , കുന്നത്തൂര്‍ , കൊട്ടാരക്കര , പത്തനാപുരം .(7/7)

പത്തനംതിട്ട

പുഞ്ഞാര്‍ , കഞ്ഞിരപ്പള്ളി , തിരുവല്ല , റാന്നി , അരമുള , അടൂര്‍ , കോന്നി .(7/7)

ഇടുക്കി

കോതമംഗലം , ദേവികുളം , മുവാറ്റുപുഴ , തൊടുപുഴ , ഇടുക്കി , ഉടുംബെന്ചോല്ല , പീരുമേട് .(7/7)

കോട്ടയം

പിറവം , വൈക്കം , കടത്തുരുത്തി , പാല , ഏറ്റുമാന്നുര്‍ , കോട്ടയം , പുതുപള്ളി .(7/7)

ആലപ്പുഴ

അരൂര് , ചേര്ത്തല , ആലപ്പുഴ, അമ്പലപുഴ , ഹരിപ്പാട് , കായംകുളം , കരുനാഗപ്പള്ളി .(7/7)

ഏറണാകുളം

വയ്പിന്‍ , കൊച്ചി , ത്രിക്കകര , ഏറണാകുളം .(4/7)

ചാലക്കുടി

കൊടുങ്ങല്ലൂര്‍ , ചാലക്കുടി , അങ്കമാലി , ആലുവ , പെരുമ്പാവൂര്‍ , കുന്നത്തുനാട്‌ .(6/7)

തൃശൂര്

ഗുരുവായൂര് , തൃശൂര്‍ , ഒല്ലൂര്‍ , ഇരിഞ്ഞാലക്കുട .(4/7)

പാലക്കാട്

മണര്കാട് , പട്ടാമ്പി , കോങ്ങാട് , പാലക്കാട്.(4/7)

ആലത്തൂര്

ചിറ്റൂര്‍ .(1/7)

പൊന്നാനി

തിരൂര്അങ്ങാടി , താനൂര്‍ , തിരൂര്‍ , കോട്ടക്കല്‍ , തവനൂര്‍ , പൊന്നാനി .(6/7)

മലപ്പുറം

കൊണ്ടോട്ടി , വേങ്ങര , വള്ളികുന്നു , മലപ്പുറം , പെരുന്തല്മന്ന , മങ്കട , മഞ്ചേരി .(7/7)

കോഴിക്കോട്

കൊടുവള്ളി , നോര്ത്ത് കോഴിക്കോട് ,സൌത്ത് കോഴിക്കോട് .(3/7)

വയനാട്

മാനന്തവാടി , സുല്ത്താന്ബത്തേരി , കല്പറ്റ , നിലംബൂര്‍ , ഏറനാട് , തിരുവമ്പാടി , വണ്ടൂര്‍ .(7/7)

വടകര

നാതാപുരം , കുത്ത്പറമ്പ് , വടകര , കൊയ് ലങ്ടി , കുറ്റ്യാടി , പെരംബ്ര .(6/7)

കണ്ണൂര്

ഇരിക്കൂര് , അഴിക്കോട് , കണ്ണൂര്‍ , പേരാവൂര്‍ .(4/7)

കാസറഗോഡ്

മഞ്ചേശ്വരം , കാസറഗോഡ് .(2/7)

ആകെ=104/140