മാര്ക്സിസ്റ്റ് പാര്ട്ടിയുടെ കൂടെപ്പിറപ്പാണ് അക്രമം. മാര്ക്സിസ്റ്റ് പാര്ട്ടി എവിടെയുണ്ടോ അവിടെ അക്രമവും ഉണ്ട് എന്ന ചൊല്ല് അന്വര്ത്ഥമാക്കുന്നതില് മാര്ക്സിസ്റ്റ് പാര്ട്ടിക്ക് 100 ശതമാനം നിര്ബന്ധം തന്നെയുണ്ട്. ഭരണമുള്ളപ്പോള് മാത്രമല്ല, ഭരണത്തില്ലാപ്പോവും മാര്ക്സിസ്റ്റ് പാര്ട്ടിയുടെ രക്തദാഹത്തിന് ഏറ്റക്കുറച്ചിലുകളില്ല. ഭരണമുള്ളപ്പോല് ഉത്സാഹം കൂടുമെന്ന വ്യത്യാസമേയുള്ളൂ.
മാര്ക്സിസ്റ്റ് നേതൃത്വത്തിലുള്ള മുന്നണിയുടെ ഓരോ ഭരണം കഴിയുന്തോരും കേരളത്തിലെ ക്രമസമാധന നില പാടേ തകരുന്നു. ജനങ്ങള്ക്ക് സ്വൈരജീവിതം നഷ്ടമാകുന്നു.
മാര്ക്സിസ്റ്റ് അക്രമത്തിന് രാഷ്ട്രീയപ്രവര്ത്തകര് മാത്രമല്ല ഇരകളാകുന്നത്. നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരുമൊക്കെ അവരുടെ വിളയാട്ടത്തിന് വിധേയരാകുന്നു. വീട്ടുമുറ്രത്ത് കളിച്ചുകൊണ്ടു നിന്നപ്പോള് ബോംബേറില് കാലു നഷ്ടപ്പെട്ട അസ്ന എന്ന പെണ്കുട്ടിയുടെ ദീനമുകം നിങ്ങളുടെയൊക്കെ ഓര്മ്മയില് ഇപ്പോഴുമുണ്ടാകും. മാര്ക്സിസ്റ്റുകാരുടെ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള് അസ്നയെപ്പോലെ എത്രയെത്ര. എല്ലാം വിശദീകരിക്കാന് നൂറുക്കണക്കിന് പുറങ്ങള് പോരാ.
കേരളത്തിനു നമുക്കൊരു തലസ്ഥാനമുണ്ട്, തിരുവനന്തപുരം. അതുപോലെയൊരു സാംസ്കാരിക തലസ്ഥാനമുണ്ട്, അത് തൃശ്ശൂരാണ്. മാര്ക്സിസ്റ്റ് പാര്ട്ടിക്കാര്ക്ക്, അക്രമത്തിന്റെ ഒരു തലസ്ഥാനമുണ്ട്. അത് കണ്ണൂരാണ്.
കണ്ണൂര് ജില്ലയില് പാര്ട്ടി ഗ്രാമങ്ങള് ഇന്നും നിലനില്ക്കുന്നുണ്ട്. അവിടെ മറ്റു പാര്ട്ടിക്കാര്ക്കൊന്നും കടന്നുചെല്ലാനാവില്ല. കണ്ണൂരില് തൊഴില് രഹിതരായ യുവാക്കള്ക്കായി മാര്ക്സിസ്റ്റ് പാര്ട്ടി സൌജന്യ പരിശീലന കേന്ദ്രങ്ങള് നടത്തുന്നുണ്ട്. വാളുകൊണ്ടും വെട്ടുകത്തികൊണ്ടും വാഴയില് വെട്ടി പരിശീലനം തുടങ്ങും. വാഴയില് വെട്ടിയാല് ചോര വരില്ല. ചോര കണ്ട് അറപ്പ് മാറണം. അതിന് ആടിന്റെ കഴുത്ത് അരിഞ്ഞു വീഴ്ത്തണം. അതുകഴിഞ്ഞാല് അടുത്ത ഊഴം മനുഷ്യനാണ്. രാഷ്ട്രീയ എതിരാളിയെ മാര്ക്സിസ്റ്റ് പാര്ട്ടി ചൂണ്ടിക്കാണിച്ചുകൊടുക്കും. പച്ചയ്ക്ക് അരിഞ്ഞ് നൂറുക്കണം. കൌമാരപ്രായക്കാരനായ മകനെ അമ്മയുടെ മുന്നിലിട്ട്, ഭര്ത്താവിനെ യുവതിയായ ഭാര്യയുടെ മുന്നിലിട്ട്, മറ്റ് പലരേയും തെരുവില് ജനത്തിന്റെ മുന്നിലിട്ട് അദ്ധ്യാപകരെയാണെങ്കില് നിഷ്കളങ്കരായ കൊച്ചുകുട്ടികള് വട്ടമിട്ടിരിക്കുന്ന ക്ളാസ് മുറിയിലിട്ട്.
നമ്മളാലോചിക്കണം, നൂറു ശതമാനം സാക്ഷരത നേടിയെന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് ഈ ക്രൂരതകള് അരങ്ങേറുന്നത്, രക്തദാഹികള് ഉറഞ്ഞു തുള്ളുന്നത്, അവര്ക്കും വേണ്ടി ഒരു പാര്ട്ടി നിലകൊള്ളുന്നത്.
ഈ വിധത്തിലുള്ള ഭീകരപ്രവര്ത്തനങ്ങളാണ് കണ്ണൂര് ജില്ലയിലെ മാര്ക്സിസ്റ്റു പാര്ട്ടിയുടെ ശക്തികള്ക്കു പിന്നില് തെരഞ്ഞെടുപ്പു ഭീഷണി, കള്ളവോട്ട്, ബൂത്ത് പിടിത്തം തുടങ്ങിയ മാര്ഗ്ഗങ്ങള് ഉപയോഗിച്ച് മാര്ക്സിസ്റ്റ് പാര്ട്ടി വിജയം കൈക്കലാക്കുന്നു. എതിര്ത്തു നില്ക്കു്ന്നവരെ കണ്ണില് ചോരയില്ലാതെ കൈകാര്യം ചെയ്യുന്നു. വേണ്ടിവന്നാല് അടിച്ചും ഇടിച്ചും ജീവച്ഛവങ്ങളാക്കുന്നു, അതുമല്ലെങ്കില് വെട്ടിയരിഞ്ഞ് ദൂരത്തെറിയുന്നു.
തെരഞ്ഞെടുപ്പുദ്യോഗസ്ഥര്ക്ക് ഇതെല്ലാം കണ്ടുനില്ക്കാനേ കഴിയൂ. മിണ്ടിപ്പോയാല് കൊന്നുകളയുമെന്ന ഭീഷണി ഉയരും. ജീവനില് കൊതിയുള്ലവര് പിന്നെ അനങ്ങുകയില്ല.
ഇത്തരം ഭീഷണിക്ക് വിധേയരായ എത്രയെത്ര ആളുകള് ഐക്യ ജനാധിപത്യമുന്നണി സംഘടിപ്പിച്ച പൌരാവകാശസംരക്ഷമസംഗമത്തില് പങ്കെടുത്ത് തങ്ങളുടെ ഹൃദയസ്പൃ്ക്കായ അനുഭവങ്ങള് വിവരിക്കുകയുണ്ടായി. ആ കഥകള് കേട്ടുനിന്ന സദസ്യര് മാത്രമല്ല, സ്റ്റേജിലിരുന്ന സാംസ്കാരികനായകന്മാര്പോലും ഞെട്ടിത്തരിച്ചുപോയി. പലരുടേയും കണ്ണുകള് നിറഞ്ഞൊഴുകി. സത്യങ്ങളുടെ നേര്ക്കു പിടിക്കുന്ന കണ്ണാടി എന്ന നിലയില് നമ്മുടെ മാധ്യമങ്ങള്ക്ക് അത് വരച്ചു കാട്ടാതിരിക്കാനുമാവില്ല.
കണ്ണൂര് സെന്ട്രല് ജയില് മാര്ക്സിസ്റ്റ് കുറ്റവാളികളെക്കൊണ്ടു നിരഞ്ഞിരിക്കുന്നു. 1536 തടവുകാര് ഉള്ളതില് ഭൂരിപക്ഷവും മാര്ക്സിസ്റ്റ് പ്രവര്ത്തകരോ, അനുഭാവികളോ ആണ്. ഇവിടം സി.പി.എം. നിയന്ത്രണത്തില്ത്തന്നെ. സി.പി.എം. സംസ്ഥാന സെക്രട്ടറി ഉള്പ്പെടെയുള്ളവര് ഇടയ്ക്കിടെ ഈ ജയില് സന്ദര്ശിക്കുന്നു. യോഗം ചേരുന്നു. കണ്ണര് സെന്ട്രല് ജയിലടക്കം മൂനനു ജയിലുകളില് കലാപസാധ്യതയുണ്ടെന്ന് സംസ്ഥാന ഇന്റലജിന്സ് ഒരിക്കല് റിപ്പോര്ട്ടു ചെയ്തിരുന്നു.
പോലീസ് സ്റ്റേഷനു മുന്നില്വച്ചും വേണ്ടിവന്നാല് ബോംബുണ്ടാക്കുമെന്ന്, ഡി.വൈ.എസ്.പി.ഓഫീസ് മാര്ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്ക്സിസ്റ്റു പാര്ട്ടിയുടെ ഉപനേതാവ് പരസ്യമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയെയും വേണ്ടിവന്നാല് കൈകാര്യം ചെയ്യുമെന്ന് പറഞ്ഞു.
വോട്ടര്മാരെ ഭീഷണിപ്പോടുത്തല്, കള്ളവോട്ട്, ബൂത്തുപിടിത്തം എന്നിവയെപ്പറ്റി വ്യാപകമായി പരാതികള് ഉയര്ന്ന സാഹചര്യത്തില് തെരഞ്ഞെടുപ്പു കമ്മീഷന്, തെരഞ്ഞെടുപ്പുദ്യോഗസ്ഥര്ക്ക് ഇന്ഷ്വറന്സ് ഏര്പ്പെടുത്തിയ ഇന്ത്യയിലെ ആദ്യസംഭവും കണ്ണൂരില് ഉണ്ടായി. കണ്ണൂരിന്റെ ദുഃസ്ഥിതി കണ്ട് ഹൃദയം പൊട്ടി ഡോ.സുകുമാര് അഴിക്കോട് എഴുതി “അക്രമത്തിലൂടെ പാര്ട്ടിയെ നിലനിര്ത്താമെന്ന സി.പി.എം. നേതാക്കളുടെ വിശ്വാസം പൊള്ളത്തരമോ പീറത്തരമോ മാത്രമാണ്”. ക്ലാസ്സില്‍ കയറി പിഞ്ചുകുട്ടികളുടെ മുന്‍പില്‍വച്ച് അദ്ധ്യാപകനെ കൊന്നവര്‍ക്ക് രാഷ്ട്രീയതിമിരം ബാധിച്ചിരിക്കുകയാണ്. ഇന്ത്യാവിഭജനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും ഭീകരമായ രാഷ്ട്രീയ സംഘട്ടനമാണ് കണ്ണൂരില് നടന്നത്.
ഇതൊക്കെ നമുക്ക് അപമാനമല്ലേ. ദൈവത്തിന്റെ നാടിനെ കാട്ടാളരുടെ നാടെന്നു മറ്റുള്ളവരെക്കൊണ്ടു നാം തന്നെ വിളിപ്പിക്കണോ?






