Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Monday, February 27, 2012

വിപ്ലവം പ്രസംഗിക്കുന്ന പി. രാജീവ് സഭയില്‍ എന്തുപറയണമെന്ന് തീരുമാനിക്കുന്നത് അമേരിക്ക


ന്യൂഡല്‍ഹി: ആജന്മ ശത്രുവായി എപ്പോഴും വിശേഷിപ്പിക്കുന്ന അമേരിക്കയില്‍നിന്നുള്ള സഹായം സിപിഎമ്മിന്റെ രണ്ട് യുവ എംപിമാര്‍ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ പുതിയ വിവാദത്തിലേക്കു തള്ളിവിടുന്നു. കേരളത്തിലെ ജ്വലിക്കുന്ന വിപ്ലവ നക്ഷത്രം പി. രാജീവും ബംഗാളില്‍നിന്നുള്ള മൊയിനുല്‍ ഹസനുമാണ് പാര്‍ലമെന്റി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ പി.ആര്‍.എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് എന്ന സംഘടനയുടെ സഹായം തേടുന്ന സിപിഎം എംപിമാര്‍. പാര്‍ലമെന്റിന്റെ ഇരു സഭകളില്‍നിന്നുമായി മറ്റ് നാല്‍പത്തി രണ്ടോളം എംപിമാര്‍ ഇതേ സ്ഥാപനത്തിന്റെ സഹായം തേടുന്നുണ്ടെങ്കിലും അമേരിക്കന്‍ ഫണ്ടിങ്ങിനെ നഖശിഖാന്തം എതിര്‍ക്കുന്ന സിപിഎം എംപിമാര്‍ അമേരിക്കന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സഹായം തേടുന്നതിലെ വൈരുധ്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ദേശീയ ദിനപത്രമായ ഏഷ്യന്‍ ഏജ് ആണ് സിപിഎം എംപിമാര്‍ ഇത്തരത്തില്‍ സേവനം കൈപ്പറ്റുന്നതായി വെളിപ്പെടുത്തിയത്. അമേരിക്കന്‍ സംഘടനയായ ഫോര്‍ഡ് ഫൗണ്ടേഷന്റെ സഹായത്തോടെ 2005ല്‍ സ്ഥാപിച്ച സംഘടനയാണ് പി.ആര്‍.എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച്. ഇപ്പോഴത്തെ നടത്തിപ്പില്‍ ഗൂഗിള്‍ ഫൗണ്ടേഷന്റെ സഹായവുമുണ്ട്. സിപിഎം കുത്തകകളായി കണക്കാക്കുന്ന പ്രസ്ഥാനങ്ങളാണ് ഗൂഗിളും ഫോര്‍ഡും. കേരളത്തില്‍നിന്നുള്ള ജോസ് കെ. മാണി എംപിയും പി.ആര്‍.എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ചിന്റെ സഹായം തേടുന്നുണ്ടെങ്കിലും സിപിഎം സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ പി. രാജീവ് അമേരിക്കന്‍ സാമ്പത്തിക സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സഹായം തേടിയതിലെ അനൗചിത്യമാണ് വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

എന്‍ജിഒകളെയും ഇവ വഴി ഇന്ത്യയിലേക്ക് മുതലാളിത്ത രാജ്യങ്ങളുടെ ഫണ്ട് ഒഴുകുന്നതും സിപിഎം പ്രത്യയശാസ്ത്രപരമായും പ്രായോഗികമായും എതിര്‍ക്കുന്ന കാര്യമാണ്. ഇത്തരം സംഘനടകള്‍ക്കെതിരെ അക്രമസമരങ്ങള്‍ ഉള്‍പ്പെടെ നടത്തിയിട്ടുള്ള ചരിത്രമുള്ളവരാണ് പി. രാജീവും മൊയിനുല്‍ ഹസനും. എന്നാല്‍ സ്വന്തം കാര്യം വരുമ്പോള്‍ അമേരിക്ക ഇവര്‍ക്ക് ശത്രുവല്ലെന്നാണ് ഇരുവരുടെയും നടപടികള്‍ നല്‍കുന്ന സൂചന. സഭാപ്രവര്‍ത്തനത്തിന് രാജീവിനും മൊയിനും ആവശ്യമായ ഗവേഷണപിന്തുണയും വിവിര ശേഖരണവും നടത്തുന്നത് പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ചാണ്. ഇത് സംഘടനയുടെ വെബ് സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. മണ്ഡലത്തിന്റെ സമഗ്ര ചിത്രം മുതല്‍ സഭയില്‍ ഉന്നയിക്കേണ്ട ചോദ്യം വരെ ഇവര്‍ തയ്യാറാക്കും. അതായത് വിപ്‌ളവം പ്രസംഗിച്ചു നടക്കുന്ന എംപിമാര്‍ പാര്‍ലമെന്റില്‍ എന്തുചെയ്യണമെന്നതിന്റെ രൂപരേഖ അമേരിക്കന്‍ സഹായമുള്ള സംഘടന തീരുമാനിക്കും.

സിപിഎമ്മിന്റെ യുവ നേതൃത്വം എത്തിപ്പെട്ടിരിക്കുന്ന ആശയ - പ്രത്യശാസ്ത ജീര്‍ണതകളുടെ തെളിവാണിതെന്നാണ് ആരോപണം. പി.രാജീവ് അമേരിക്കന്‍ ബന്ധമുള്ള സംഘനടയുടെ സഹായം സ്വീകരിക്കുന്നുവെന്ന വിഷയം സിപിഎമ്മിനുള്ളില്‍ ചര്‍ച്ചചെയ്യപ്പെടുമെന്നുള്ള കാര്യം ഉറപ്പാണ്. എന്നാല്‍ ഇതിന്റെ പേരില്‍ പാര്‍ട്ടിതലത്തില്‍ നടപടികള്‍ ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. ഒരു കാലത്ത് തനിക്കൊപ്പം നിന്ന ശേഷം പിന്നീട് മറുപക്ഷം ചാടി, ഇപ്പോള്‍ പിണറായിയുടെ ശക്തനായ അനുയായിയായി അറിയപ്പെടുന്ന രാജീവിനെതിരെ ലഭിച്ച ആയുധമായി വിഎസ് അച്യുതാനന്ദന്‍ ഇതിനെ കണക്കാക്കുന്നുണ്ടെങ്കിലും പിണറായി വിഭാഗത്തിനുള്ള അജയ്യമായ മേല്‍ക്കൈ ഉപയോഗിച്ച് രാജീവ് അതിനെ മറികടക്കുമെന്നുള്ളത് ഉറപ്പാണ്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്തുവന്ന സാഹചര്യത്തിലുണ്ടായ പുതിയ വിവാദം പാര്‍ട്ടിക്ക് ക്ഷീണംചെയ്യുമെന്ന് പിണറായി വിഭാഗക്കാര്‍തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

Thursday, February 23, 2012

യു.ഡി.എഫ് സര്‍ക്കാരിന്റെ ധീരമായ ചുവടുവയ്പ്; സ്വകാര്യ ‍ ജീവനക്കാര്‍ക്ക് ബാങ്ക്അക്കൗണ്ടിലൂടെ ശമ്പളം


നഴ്‌സുമാര്‍ നടത്തി വന്ന സമരം ഫലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പ്രയോജനകരമാവുകയാണ്. നഴ്‌സുമാര്‍ക്ക് മിനിമം ശമ്പളം ലഭ്യമാക്കണം എന്നതായിരുന്നു സമരത്തിലെ പ്രധാന ആവശ്യമെങ്കിലും അത് ലഭ്യമാക്കും എന്ന് ഉറപ്പ് വരുത്തുന്നതിനായി മന്ത്രി മുന്‍കൈയെടുത്ത് ബാങ്ക്മുഖേന ശമ്പളം നഴ്‌സുമാര്‍ക്ക് നല്‍കണമെന്ന ഉത്തരവ് ഇറക്കുകയായിരുന്നു. ഈ ഉത്തരവാണ് സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അനുഗ്രഹമായി മാറിയിരിക്കുന്നത്.

1936-ലെ പേയ്‌മെന്റ് ഓഫ് വേജസ് ആക്ട് പ്രകാരം ശമ്പളം നേരിട്ട് പണമായോ അല്ലെങ്കില്‍ ബാങ്ക് മുഖേനയോ നല്‍കാം. ഈ നിയമം ദുരുപയോഗം ചെയ്താണ് കണക്കില്‍ കൃത്രിമം കാട്ടി സ്വകാര്യ തൊഴില്‍ മേഖലയില്‍ ജീവനക്കാരെ ചൂഷണം ചെയ്യുന്നത്.

മിനിമം ശമ്പളത്തിനായി സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കെല്ലാം ബാധകമാവുമെന്നത് വലിയൊരു ചുവടുവയ്പ് തന്നെയാണ്. സ്വകാര്യ മേഖലയില്‍ നടന്നുവന്നിരുന്ന കാലാകാലങ്ങളായുള്ള ചൂഷണം അവസാനിപ്പിക്കുവാന്‍ ഉതകുന്ന ഉത്തരവാണിത്. കേരളത്തില്‍ സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളെല്ലാം ഇനി മുതല്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം ബാങ്ക് മുഖേന നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും അഭിനന്ദനാര്‍ഹമായ കാര്യങ്ങളിലൊന്നാണ്.

തൊഴില്‍ വകുപ്പ് ഇറക്കിയ ഉത്തരവ്‌ അനുസരിച്ച്, 'കേരളത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം ഈ ഉത്തരവ് പ്രകാരം ഇനി മുതല്‍ ബാങ്ക് ചെക്ക് ആയി അഥവാ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച് നല്‍കണം. ശമ്പളം നല്‍കി വരുന്നതില്‍ ഇപ്പോള്‍ നടന്നു വരുന്ന ക്രമക്കേടുകള്‍ തടയാന്‍ ഉദ്ദേശിച്ചാണ് ഈ ഉത്തരവ്'.

ശമ്പളം കുറവു കൊടുത്ത ശേഷം കൂടുതല്‍ തുക അക്കൗണ്ടില്‍ കാണിച്ചുള്ള സാമ്പത്തിക തട്ടിപ്പ് സ്വകാര്യ മേഖലയില്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രികള്‍ അതിലൊന്നുമാത്രമാണെന്നും തൊഴില്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമായ ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. സംസ്ഥാനത്ത് പല സ്വകാര്യ വിദ്യാഭ്യാസ സ്ഥപനങ്ങളിലും സ്വാശ്രയ പ്രഫഷനല്‍ സ്ഥാപനങ്ങളിലും വലിയ തോതില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതായി തൊഴില്‍ വകുപ്പ്‌ കണ്ടെത്തിയിരുന്നു

കൈയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് കോടിയേരി; കൊലപാതകത്തിലേയ്ക്ക് നയിച്ചത് സി.പി.എം ഹിഡന്‍ അജണ്ടയെന്ന് സുധാകരന്‍


പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കാന്‍ എന്തു ത്യാഗത്തിനു പാര്‍ട്ടി ഒരുങ്ങുമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. പ്രവര്‍ത്തകര്‍ക്കു നേരെ അക്രമമുണ്ടായാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കോടിയേരി. പി. ജയരാജന്‍ അക്രമസ്ഥലം സന്ദര്‍ശിക്കുമെന്നു മുന്‍കൂട്ടി അറിയിച്ചിട്ടും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ല. പോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രി പ്രാദേശികമായി ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്കു വീതിച്ചു നല്‍കിയിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

എന്നാല്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ യുവാവിന്റെ കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവങ്ങളിലേക്കു നയിച്ചത് സിപിഎം ജില്ലാ സെക്രട്ടറിയായ പി. ജയരാജന്റെ ഹിഡന്‍ രാഷ്ട്രീയ അജണ്ടയാണെന്നു കെ. സുധാകരന്‍ എംപി. സംഭവ സ്ഥലത്തേക്കു പോകുമ്പോള്‍ ജയരാജന്റെ കാര്‍ യുവാവിനെ ഇടിച്ചിട്ടും നിര്‍ത്താതെ പോയപ്പോള്‍ ജനങ്ങള്‍ക്കുണ്ടായ വികാരപ്രകടനമാണ് കാര്‍ ആക്രമിക്കുന്നതിലേക്കു എത്തിയത്. എന്നാല്‍ ഇതും ലീഗാണെന്നു വരുത്തി തീര്‍ക്കുകയാണു ചെയ്തത്. തന്നോടൊപ്പം പാര്‍ട്ടി നിയന്ത്രണചാനല്‍ പ്രതിനിധികളെയും പാര്‍ട്ടിപത്രക്കാരെയും കൂട്ടിയതും വ്യക്തമായ ഗൂഢലക്ഷ്യത്തോടെയാണ്. അരിയില്‍ ഭാഗത്തേക്കു പോയാല്‍പ്രശ്‌നമുണ്ടാകുമെന്നറിഞ്ഞിട്ടും അവിടേക്കു പോയത് അക്രമമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഷുക്കുറിന്റെ കൊലപാതകത്തിനു പി. ജയരാജനും സിപിഎമ്മും മറുപടി പറയണം. നേതാവിന്റെ കാര്‍ ആക്രമിച്ചതിനു പിന്നാലെ ജില്ലാ ഹര്‍ത്താലിനാഹ്വാനം ചെയ്തത് ഇതിന്റെ മറവില്‍ ലീഗ് പ്രവര്‍ത്തകരെ വേട്ടയാടി നാട്ടിലെങ്ങും കൊള്ളയും അക്രമവും നടത്തുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ പോലീസ് കരുതലോടെ നിന്നതിനാല്‍ കൂടുതല്‍ കുഴപ്പങ്ങളുണ്ടായില്ല. ഷുക്കൂറും മറ്റു പ്രവര്‍ത്തകരും അഭയം തേടിയ വീട്ടില്‍ നിന്നും പലപ്രാവശ്യം പോലീസിനെ വിളിച്ചിട്ടും അവര്‍ എത്താതിരുന്നത് പോലീസിന്റെ വീഴ്ചയായി കാണേണ്ടിയിരിക്കുന്നു. ഒരുപക്ഷേ പോലീസ് എത്തിയിരുന്നെങ്കില്‍ കൊലപാതകംഉണ്ടാവില്ലായിരുന്നു. ഇടതുപക്ഷ ഭരണകാലത്ത് സിപിഎം പോലീസിനെ നിര്‍ജീവമാക്കിയിരുന്നു. ഈ സര്‍ക്കാര്‍ അതില്‍ നിന്നും പോലീസിനെ മോചിപ്പിച്ചു കൊണ്ടു വരികയാണ്. ജില്ലയില്‍ കളക്ടറും എസ്പിയും ഇല്ലാത്തതും പ്രധാനവിഷയമാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതായും സുധാകരന്‍ പറഞ്ഞു.

അക്രമം നടക്കുന്നത് കുറവാണെന്ന് പറയുമ്പോഴും കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണ്. തിങ്കളാഴ്ച ഉച്ചയോടെ തളിപ്പറമ്പിനു സമീപം അരിയിലില്‍ ആരംഭിച്ച അക്രമങ്ങള്‍ ജില്ല മുഴുവന്‍ പടരുന്നതാണ് ഇന്നലെ കണ്ടത്. ഒരാള്‍ക്കു വെട്ടേറ്റതിനുപുറമേ എംഎല്‍എയ്ക്കു നേരെയുണ്ടായ ആക്രമണത്തിനും ഇന്നലെ ജില്ല സാക്ഷ്യംവഹിച്ചു. തകര്‍ക്കപ്പെട്ട പാര്‍ട്ടി ഓഫീസുകളും വീടുകളും കച്ചവട സ്ഥാപനങ്ങളും നിരവധിയാണ്. കനത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. പോലീസ് ജാഗ്രത പാലിക്കുന്നുണെ്ടങ്കിലും അക്രമങ്ങള്‍ തടയാന്‍ അവര്‍ക്കു കഴിയുന്നില്ല. പാര്‍ട്ടി നേതൃത്വങ്ങളാകട്ടെ പരസ്പരം പഴിചാരിയും ആരോപണങ്ങള്‍ ഉന്നയിച്ചും സംഘര്‍ഷം വളര്‍ത്താനാണു നോക്കുന്നത്. പട്ടുവം പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും നടന്ന അക്രമ സംഭവങ്ങള്‍ പുറത്തറിഞ്ഞിട്ടില്ല. പാര്‍ട്ടി ഓഫീസുകളും വീടുകളും കടകളും മറ്റും ആക്രമിച്ചതിനു പുറമെ കൊള്ളയും അരങ്ങേറുന്നുണ്ട്. സ്ത്രീകള്‍ക്കുനേരെയും ആക്രമണമുണ്ടായി.

അരിയില്‍ വാര്‍ഡ് മെമ്പര്‍ പി.പി. സുബൈറിന്റെ വീടാക്രമിച്ച സംഘം 12 പവന്‍ സ്വര്‍ണവും 20,000 രൂപയും കൊള്ളയടിച്ചു. വീടാക്രമിച്ച അക്രമി സംഘങ്ങളില്‍ നിന്നും രക്ഷപ്പെടാനായി മുളകുപൊടി വിതറിയ മൊട്ടമ്മല്‍ കുഞ്ഞിക്കണ്ണന്റെ ഭാര്യ അക്കിപ്പറമ്പത്ത് ഉമാദേവിയെ (54) മര്‍ദനമേറ്റ നിലയില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് സഹകരണ ആശുപത്രിക്കു സമീപത്തെ ടി.എസ്-20 നമ്പര്‍ കള്ളുഷാപ്പ് ആക്രമിച്ച സംഘം പൂര്‍ണമായും അടിച്ചുതകര്‍ത്തു. കെ. ദിലീപന്‍, എം.കെ ഗോവിന്ദന്‍, കെ. പ്രഭാകരന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പ്. അരിയിലെ സിപിഎം പ്രവര്‍ത്തകന്‍ പാറയില്‍ കുഞ്ഞിക്കണ്ണന്റെ വീട് അക്രമി സംഘത്തിന്റെ കല്ലേറില്‍ തകര്‍ന്നു.

പട്ടുവം കടവിനുസമീപത്തെ സിപിഎം പ്രവര്‍ത്തകന്‍ അനില്‍കുമാറിന്റെ വീടിനുനേരേ തിങ്കളാഴ്ച രാത്രി ബോംബേറുണ്ടായി. കഴിഞ്ഞ വര്‍ഷം ലീഗ് പ്രവര്‍ത്തകന്‍ അന്‍വറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനില്‍കുമാര്‍. ബോംബ് വീട്ടുമുറ്റത്ത് വീണുപൊട്ടിയതിനാല്‍ ആളപായമുണ്ടായില്ല. അരിയില്‍ കോളനിയില്‍ ലീഗ് അനുഭാവിയായ കെ.കെ. ഫാത്തിമയുടെ വീടിനുനേരേയുണ്ടായ കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. വീട്ടിലേക്കുള്ള പൈപ്പ് ലൈനുകള്‍ നശിപ്പിച്ചു. അരിയിലിലെ പുത്തലത്ത് രാജീവന്റെ വീടാക്രമിച്ചു സ്വര്‍ണവും പണവും കവര്‍ന്നു. മാട്ടൂല്‍ നോര്‍ത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിന്റെ വീടിനുനേരേയുണ്ടായ കല്ലേറില്‍ ഓടുകള്‍ തകര്‍ന്നു. തളിപ്പറമ്പ് ടൗണില്‍ ഇന്ത്യന്‍ കോഫീഹൗസിനുനേരേയും ആക്രമണമുണ്ടായി. കംപ്യൂട്ടര്‍ നശിപ്പിച്ചു. പണം എടുത്തുകൊണ്ടുപോയതായും പരാതിയുണ്ട്.

തളിപ്പറമ്പ് ന്യൂഹരിഹര്‍ ടാക്കിനു സമീപത്തെ എം.വി. ചന്ദ്രന്റെ കൃഷ്ണ ഹോട്ടല്‍ ഒരു സംഘം അടിച്ചു തകര്‍ത്തു. തൊട്ടടുത്ത അക്കിപ്പറമ്പ് കള്ളുഷാപ്പും പൂര്‍ണമായി തകര്‍ത്തിട്ടുണ്ട്. കെ.പി. ബാലകൃഷ്ണന്റെ പേരില്‍ ലൈസന്‍സുള്ള ഷാപ്പാണ് തകര്‍ത്തത്. ഇതിനു സമീപത്തെ മൊടമ്മല്‍ കുഞ്ഞികൃഷ്ണന്റെ വീട്ടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്ത അക്രമി സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടു ബൈക്കുകള്‍ തീവച്ച് നശിപ്പിക്കാനും ശ്രമിച്ചു. ബൈക്കുകള്‍ ഭാഗികമായി കത്തിനശിച്ചു. മയ്യില്‍, കമ്പില്‍ മേഖലയില്‍ അക്രമങ്ങളില്‍ ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളുണ്ടായി.

കമ്പില്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം നാറാത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലെ കസേരയും മേശയുമടക്കമുള്ള മുഴുവന്‍ ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തു. ചടയന്‍ സ്മാരക മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന യുവജന വായനശാലയും അക്രമികള്‍ തകര്‍ത്തു. വാതില്‍ തകര്‍ത്ത് അകത്തുകയറി മേശയിലുണ്ടായിരുന്ന 25,000 രൂപ കൊള്ളയടിച്ചു. പുസ്തകങ്ങളും ഉപകരണങ്ങളും ഫര്‍ണിച്ചറുകളും നശിപ്പിച്ചിട്ടുണ്ട്. അലമാരകള്‍ അടിച്ചു തകര്‍ത്ത് പുസ്തകങ്ങള്‍ വാരി വലിച്ച് റോഡിലിട്ടു. വായനശാലയിലുണ്ടായിരുന്ന റേഡിയോ, ടെലിവിഷന്‍ എന്നിവയും നശിപ്പിച്ചു. സമീപത്തെ പുലരി ഹോട്ടലാക്രമിച്ച് ഏകദേശം നാല് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കി. ഷട്ടര്‍ കുത്തിക്കീറുകയും ഫ്രിഡ്ജ്, മിക്‌സി, ഗ്രൈന്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പാത്രങ്ങളും ഫര്‍ണിച്ചറുകളും നശിപ്പിക്കുകയും ചെയ്തു. വാഷ്‌ബേസിനും വാട്ടര്‍ ടാങ്കുമുള്‍പ്പെടെയുള്ളവ കുത്തിപ്പൊട്ടിച്ചു. ഹോട്ടലില്‍ നിന്ന് 5100 രൂപ കൊള്ളയടിച്ചതായും പറയുന്നു. അടുക്കളയ്ക്കു തീയിടുകയും ചെയ്തു. പത്തു വനിതകള്‍ ചേര്‍ന്ന് ഡിഡബ്ലുഎസ്ആര്‍ പദ്ധതി പ്രകാരം ആരംഭിച്ചാണ് ഹോട്ടല്‍.

കമ്പില്‍ ടൗണില്‍ മുല്ലക്കൊടി സഹകരണ റൂറല്‍ ബാങ്കിന്റെ കമ്പില്‍ വനിതാശാഖയ്ക്കു നേരെയും അക്രമം നടന്നു. ഇരിക്കൂര്‍ ടൗണിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് തീവച്ചു നശിപ്പിച്ചതിനു പുറമേ വ്യാപാരിയായ രാമചന്ദ്രന്റെ പെയിന്റ് കടയ്ക്കു നേരെയും അക്രമം നടത്തി. തലശേരി നാരങ്ങാപ്പുറത്ത് ലീഗ് ഓഫീസ് ഒരു സംഘം തകര്‍ത്തു. വൈകുന്നേരം വരെ ഓഫീസിനു മുന്നില്‍ പോലീസ് കാവലുണ്ടായിരുന്നു. പോലീസ് നീങ്ങിയശേഷം വൈകുന്നേരം 6.30 ഓടെയാണ് അക്രമം നടന്നത്.

പയ്യന്നൂര്‍ ടൗണ്‍, ചപ്പാരപ്പടവ്, മങ്കര, പേരാവൂര്‍, മുണേ്ടരി, എടയന്നൂര്‍, മുഴപ്പിലങ്ങാട്, അഴീക്കോട്, പൂതപ്പാറ എന്നിവിടങ്ങളിലെ ലീഗ് ഓഫീസുകള്‍ക്കു നേരെയും അക്രമം നടന്നു. തലശേരി നാരങ്ങാപ്പുറത്തെ മുസ്ലിം ലീഗ് ടൗണ്‍ കമ്മിറ്റി ഓഫീസിനു നേരെ അക്രമം. ഇന്നലെ വൈകുന്നേരം നാലോടെയാണു ബൈക്കിലെത്തിയ സംഘം കല്ലേറ് നടത്തിയത്. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സിപിഎമ്മുകാരാണ് അക്രമത്തിനു പിന്നിലെന്നു ലീഗ് നേതൃത്വം ആരോപിച്ചു. സംഭവത്തെ തുടര്‍ന്നു നഗരത്തില്‍ പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്. അരിയില്‍ പ്രദേശങ്ങളിലും തളിപ്പറമ്പിലും തിങ്കളാഴ്ച നടന്ന അക്രമ സംഭവങ്ങളില്‍  300 ഓളം പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു.

തിങ്കളാഴ്ച കൊലചെയ്യപ്പെട്ട യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് രണേ്ടാടെ അരിയില്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നോടെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹത്തെ ആയിരക്കണക്കിനു പ്രവര്‍ത്തകരും അനുഗമിച്ചു. കെ. സുധാകരന്‍ എംപി, കെ.എം. ഷാജി എംഎല്‍എ, ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.വി മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, സെക്രട്ടറി സി.കെ സുബൈര്‍, വി.കെ അബ്ദുള്‍ഖാദര്‍ മൗലവി, ബി.പി ഫാറൂഖ്, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അഷറഫലി, അന്‍വര്‍ സാദത്ത്, അഷറഫ് ചെലവൂര്‍, കൊങ്ങായി മുസ്തഫ, സുബൈര്‍, ഇബ്രാഹിംകുട്ടി, ഹുസൈന്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു

Wednesday, February 22, 2012

പിറവത്ത് ഏഷ്യാനെറ്റിന്റെ പോര്‍ക്കളം പരിപാടിക്കിടെ ഡി.വൈ.എഫ്.ഐ അക്രമം; യൂത്ത് കോണ്‍ഗ്രസ് നേതാവിനു പരിക്ക്


പിറവം: ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പ് ചര്‍ച്ചകളുടെ ഭാഗമായി നടന്ന ഏഷ്യാനെറ്റിന്റെ പോര്‍ക്കളം പരിപാടിക്കിടെ ഇടതുപക്ഷ- വലതുമുന്നണി അനുഭാവികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ വക കസേര കൊണ്ടുള്ള അടിയേറ്റ് യൂത്ത് കോണ്‍ഗ്രസ് നേതാവ്‌ ജോഷി ജോണിന്റെ തലപൊളിഞ്ഞു. താടിയെല്ലിനു സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ചോരവാര്‍ന്നൊഴുകുന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെ പിറവം പാലത്തിനു സമീപമുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കിലായിരുന്നു സംഭവം. ഇരുമുന്നണി സ്ഥാനാര്‍ത്ഥികളും സന്നിഹിതരായിരുന്ന പരിപാടിയില്‍ ബിജെപിയെ പ്രതിനിധീകരിച്ച് ജില്ലാ പ്രസിഡന്റ് പി.ജെ തോമസും പങ്കെടുത്തിരുന്നു. പരിപാടിയുടെ തുടക്കം മുതല്‍ തന്നെ ഉദ്ദേഗ്വജനകമായിരുന്നു കാര്യങ്ങള്‍. വീറും വാശിയും പുലര്‍ത്തി ഇരുപക്ഷവും ശബ്ദമുയര്‍ത്തി ചോദ്യങ്ങളും ഉത്തരങ്ങളും നല്‍കിയതോടെ പലപ്രാവശ്യവും ചര്‍ച്ച വഴിമുട്ടി. അമിതാവേശത്തിലായിരുന്ന അണികളെ സ്ഥാനാര്‍ത്ഥികള്‍ തന്നെ ഇടപെട്ടാണ് പലപ്പോഴും പിന്തിരിപ്പിച്ചത്.

പിറവത്തിന്റെ വികസനവിഷയത്തില്‍ മുന്‍മന്ത്രി ടി.എം. ജേക്കബും മുന്‍ എം.എല്‍.എ എം.ജെ. ജേക്കബും നല്‍കിയ സംഭാവനകളെ സംബന്ധിച്ച ചോദ്യങ്ങളും അതിനു വന്ന ഉത്തരങ്ങളുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടക്കമിട്ടതെന്നറിയുന്നു. ചര്‍ച്ചയില്‍ കാഴ്ചക്കാരും ശ്രോതാക്കളുമായി പങ്കെടുത്ത അണികളില്‍ ഭൂരിപക്ഷവും മദ്യപിച്ചിട്ടാണ് വന്നതെന്നും അതിന്റെ പരിണിതഫലമാണ് വികാരം മൂത്തുള്ള ഏറ്റുമുട്ടലെന്നും ആരോപണമുണ്ട്. കസേര ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസുകാരനെ ഡിവൈഎഫ്‌ഐ നേതാവ് മര്‍ദ്ദിച്ചതോടെ രംഗം കൂടുതല്‍ സംഘര്‍ഷഭരിതമായി. ഇരുമുന്നണിയുടെയും പ്രവര്‍ത്തകര്‍ വിഷയം ഏറ്റുപിടിച്ച് നേരിട്ട് ഏറ്റുമുട്ടാന്‍ ഒരുങ്ങിയെങ്കിലും സ്ഥാനാര്‍ത്ഥികളുടെയും അവതാരകന്റെയും സ്‌നേഹപൂര്‍ണ്ണമായ ശാസനയെ തുടര്‍ന്നാണ് തത്ക്കാലത്തേക്കെങ്കിലും പ്രശ്‌നം പരിഹരിച്ച് പരിപാടി തുടരാനായത്. ലൈവായി സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടി ബഹളത്തെ തുടര്‍ന്ന് പലതവണ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു.

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവി സംഘടിപ്പിച്ച പരിപാടിക്കിടെയിലും മദ്യപന്മാരായ പാര്‍ട്ടി അണികള്‍ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. മദ്യം നല്‍കുന്ന ധൈര്യത്തില്‍ സ്ഥാനാര്‍ത്ഥികളോട് ചോദ്യമുന്നയിച്ച പലരും പറയുന്നത് ആര്‍ക്കും വ്യക്തമാകാത്ത ഭാഷയിലായിരുന്നു. നാവ് കുഴഞ്ഞു സംസാരിച്ച ഇവരോട് ഒരു ഘട്ടത്തില്‍ അവതാരകനായ നികേഷ് കുമാറിന് തന്നെ ലോകമെമ്പാടും കാണുന്ന ഒരു പരിപാടിയാണ് ഇതെന്ന് ഓര്‍മിപ്പിക്കേണ്ടി വന്നു. പോര്‍ക്കളം പരിപാടിക്കിടെ ഇത്തരത്തില്‍ ഒരു ആക്രമണം നടന്നതിനെ ഇരു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ അപലപിച്ചു. പരിപാടി തീരുന്നതിനു മുന്നോടിയായി ഇരുവരും ഊഷ്മളമായി ആലിംഗനം ചെയ്തു കൊണ്ട് ഞങ്ങള്‍ തമ്മില്‍ ഒരു പിണക്കവുമില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തു.

പിറവത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണിത്. കേരളത്തിലെ ഇരുമുന്നണികളെയും സംബന്ധിച്ച് പ്രസ്റ്റീജ് പോരാട്ടം. അതു കൊണ്ട് തന്നെ പിറവത്തിനു കൈവന്നിരിക്കുന്ന ആഗോള മാധ്യമശ്രദ്ധ കണ്ട് അമ്പരന്നു പോകുകയാണ് തദ്ദേശവാസികള്‍. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പത്തോളം ചാനലുകളാണ് പിറവത്ത് താത്ക്കാലിക ബ്യൂറോ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഏതാനും ചാനലുകള്‍ക്ക് ഇനിയും ഉചിതമായ ഓഫീസോ താമസസൗകര്യമോ ലഭിക്കാതെ നെട്ടോട്ടത്തിലും. ഒബി വാനും ഒന്നിലേറെ ക്യാമറകള്‍ക്കും ഒപ്പം മൈക്കും പിടിച്ച് റിപ്പോര്‍ട്ടര്‍മാര്‍ തെരുവിലിറങ്ങിയതോടെ പിറവത്തെ ഓരോ വോട്ടറും സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞു.

ഈ അവസരം ശരിക്കും ആഘോഷിക്കാനാഗ്രഹിക്കുന്നവര്‍ ഒരല്‍പം ധൈര്യത്തിനായി മോന്തുന്ന അന്തിക്കള്ളാണ് പോര്‍ക്കളങ്ങളിലെ പോരിനുള്ള ഇന്ധനം. ഇതറിയാതെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ചോദ്യശരങ്ങളുമായി സ്വന്തം സ്ഥാനാര്‍ത്ഥികളെ അവതാരകര്‍ നിറുത്തിപ്പൊരിക്കുമ്പോള്‍ അണികള്‍ക്കു ചോര തിളയ്ക്കുക സ്വാഭാവികം. അത്തരത്തിലൊരു തിളപ്പായിരുന്നു ഏഷ്യാനെറ്റിന്റെ പോര്‍ക്കളത്തിലും അരങ്ങേറിയത്

മുറിച്ചു മാറ്റിയ മുടിയും നഖവും ബോഡി വെയ്‌സ്റ്റാണ്: പിണറായി വിജയന്‍


തിരുകേശവിവാദവുമായി ബന്ധപ്പെട്ട് പിണറായിയുടെ പരാമര്‍ശം വീണ്ടും. പ്രവാചകന്റെ മുടിയല്ല, വാക്കുകളാണ് പ്രധാനമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുറിച്ചു മാറ്റിയ മുടിയും നഖവും ബോഡി വെയ്‌സ്റ്റ്‌ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതത്തിന്റെ കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. വര്‍ഗീയതയുടെ കാര്യം പറഞ്ഞാല്‍ മുട്ടുവിറയ്ക്കുന്ന പാര്‍ട്ടിയല്ല സി.പി.എമ്മെന്നും പിണറായി കൊച്ചിയില്‍ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇത് സംബന്ധിച്ച് കൂടുതല്‍ വിശദീകരണത്തിന് തയ്യാറായത്.

വടകരയില്‍ നടന്ന സെമിനാറില്‍ ' മുടി ആരുടെതായാലും കത്തിച്ചാല്‍ കത്തുമെന്ന് നമ്മുക്കറിയാം. എന്നാല്‍ മുടി കത്തില്ലെന്നാണ് ഇപ്പോള്‍ ഒരു കൂട്ടരുടെ അവകാശവാദം' എന്നു പറഞ്ഞതാണ് വിവാദത്തിന് ഇടയാക്കിയത്. രാഷ്ട്രീയക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഇതിന് മറുപടിയായും പറഞ്ഞിരുന്നു.

അതേസമയം, തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാന്‍ കേരളത്തില്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായാലും ഭരണപക്ഷ നേതാവായാലും മതകാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മറുപടി നല്‍കി.

Sunday, February 19, 2012

പിറവത്ത് വോട്ടിങ്ങ് മാര്‍ച്ച് പതിനെട്ടിന്

വോട്ടെണ്ണല്‍ 21ന് നടക്കും; പെരുമാറ്റച്ചട്ടം നിലവില്‍


ടി എം ജേക്കബ്ബ് അന്തരിച്ചതിനെത്തുടര്‍ന്ന് ഒഴിവുണ്ടായ പിറവം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്്് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചു.
അടുത്ത മാസം 18നാണ് വോട്ടെടുപ്പ്. 21ന് വോട്ടെണ്ണും. ഇതോടൊപ്പം മറ്റു ചില സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടത്തുന്നുണ്ട്്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പിറവം മണ്ഡം ഉള്‍ക്കൊള്ളുന്ന എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. സംസ്ഥാന സര്‍ക്കാര്‍, സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയവര്‍ക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാണ്.

ഈ മാസം 22നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തു വരിക. 29നാണ് തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് ഒന്നിനു നടക്കും. പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി മാര്‍ച്ച് മൂന്നിനാണ്. 18ന് തെരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞാല്‍ 21ന് വോട്ടെണ്ണല്‍ നടക്കും. 25നു മുമ്പായി തന്നെ തെരഞ്ഞെടുപ്പു പ്രക്രിയകള്‍ പൂര്‍ത്തിയാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയായിരിക്കും വോട്ടു ചെയ്യാനുളള സമയം. ഉപതെരഞ്ഞെടുപ്പ് നടക്കുന്നിടത്തെല്ലാം ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കും. വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് വോട്ടു ചെയ്യേണ്ടത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

പിറവത്തിനു പുറമെ കര്‍ണാടകത്തിലെ ഉഡുപ്പി ചിക്ക്മംഗലുരില്‍ പാര്‍ലമെന്റിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നിയമസഭകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങള്‍- മഹാബാബു നഗര്‍, നാഗര്‍കുര്‍ണൂല്‍, കോവൂര്‍, ഘാന്‍പൂര്‍, കൊല്ലാപ്പൂര്‍, ആദിലാബാദ്, കാമറെഡ്ഡി (എല്ലാം ആന്ധ്ര), മാനസ (ഗുജറാത്ത്), ശങ്കരന്‍ കോവില്‍ (തമിഴ്‌നാട്), അത്ഗഡ് (ഒഡീഷ).

Saturday, February 18, 2012

ആളൊരുങ്ങി അരങ്ങൊരുങ്ങി; പിറവം മത്സരച്ചൂടിലെത്തി


രാഷ്ട്രീയ കേരളം ഏറെക്കാലമായി കാത്തിരുന്ന പിറവം ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. മാര്‍ച്ച് 18ന് പിറവം ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഈ മാസം 22 ന് വിജ്ഞാപനം പുറപ്പെടുവിക്കും. വോട്ടെണ്ണല്‍ മാര്‍ച്ച് 21നാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പിറവം മണ്ഡലം ഉള്‍പ്പെടുന്ന എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇത് ഒരു പോലെ ബാധകമാണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 29 ആണ്. സൂക്ഷ്മ പരിശോധന മാര്‍ച്ച് ഒന്നിന്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് മൂന്ന്.

മുന്‍മന്ത്രി ടി.എം. ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന പിറവം സീറ്റില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായിരുന്ന കേരളാ കോണ്‍ഗ്രസിനെ(ജേക്കബ്) പ്രതിനിധീകരിച്ച് മകന്‍ അനൂപ് ജേക്കബ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ട്. ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത് ടി.എം. ജേക്കബിനെ തോല്‍പ്പിക്കുകയും ജേക്കബിനോട് തോല്‍ക്കുകയും ചെയ്ത മുന്‍ എം.എല്‍.എയായ എം.ജെ ജേക്കബിനെയാണ്. അനൂപ് ജേക്കബ് ജയിച്ചാല്‍ മന്ത്രിയാക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാഗ്ദാനം മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുമ്പോള്‍ ചിട്ടയായ കേഡര്‍ സംവിധാനത്തിന്റെ കെട്ടുറപ്പില്‍ ഉറപ്പുള്ള വോട്ടെല്ലാം പെട്ടിയില്‍ വീഴ്ത്തുന്നതിനൊപ്പം എം.ജെ ജേക്കബ് എംഎല്‍എയായിരുന്ന കാലത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് നിഷ്പക്ഷ ഭൂരിപക്ഷത്തെയും അനുകൂലമാക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യം.

മാസങ്ങള്‍ക്ക് മുന്‍പേ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രതീക്ഷിച്ച് ഇരുമുന്നണികളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബഹുദൂരം മുന്നോട്ടു പോയതിനാല്‍ സമയക്കുറവ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ തടസമായി ഉയരുന്നില്ല. പിറവം ഉപതെരഞ്ഞെടുപ്പിനു സാധ്യത തെളിഞ്ഞതോടെ വികസ പദ്ധതികളുടെ പ്രവാഹമായിരുന്നു മണ്ഡലത്തിലുടനീളം. ദിവസം തോറും ഉത്ഘാടനങ്ങളും പ്രഖ്യാപനങ്ങളുമായി വികസനം കൊഴുത്തപ്പോള്‍ അന്തരിച്ച മന്ത്രി ടി.എം. ജേക്കബിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുകയാണെന്ന വ്യാഖ്യാനമാണ് യുഡിഎഫ് ഇതിനു നല്‍കിയത്.

രാഷ്ട്രീയ കേരളത്തിനൊപ്പം ദേശീയ രാഷ്ട്രീയവും പിറവം ഉപതെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യുമ്പോള്‍ വിജയം ഇരുമുന്നണികളെ സംബന്ധിച്ചും നിര്‍ണായകം തന്നെ. വലതുഭരണത്തിന്റെ വിലയിരുത്തലെന്നതിനപ്പുറം നിലനില്‍പ്പിനു ശക്തി പകരുന്ന വിജയമാണ് പിറവത്ത് യുഡിഎഫിനു വേണ്ടത്. ഇടതുമുന്നണിക്കാകട്ടെ വിജയത്തിനരികിലെത്തി കൈവിട്ടു പോയ ഒരു സീറ്റ് തിരികെ പിടിക്കുന്നതിനൊപ്പം യുഡിഎഫിന് അഗ്നിപരീക്ഷയുടെ നാളുകള്‍ സമ്മാനിക്കാനും പിറവത്ത് വിജയിച്ചേ തീരൂ. ഇരുമുന്നണികളും മുന്‍നിര നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ വളരെ നേരത്തെ തന്നെ നടത്തിയിരുന്നു. യുഡിഎഫിലെ കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ പിറവത്തെത്തി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തത്.

പാര്‍ട്ടിസമ്മേളനങ്ങളുടെ പേരില്‍ ഇടതുമുന്നണിയുടെ പ്രത്യേകിച്ച് സിപിഎം നേതാക്കളുടെ എണ്ണയിട്ട പോലുള്ള പ്രവര്‍ത്തനം ഇതു വരെ മണ്ഡലത്തില്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പ്രായത്തെ തോല്‍പ്പിക്കുന്ന ചുറുചുറുക്കുമായി മണ്ഡലം പലവട്ടം വലം വച്ചുകഴിഞ്ഞു ഇടതു സ്ഥാനാര്‍ത്ഥി എം.ജെ ജേക്കബ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മണ്ഡലത്തിലുടനീളമുള്ള മരണവീടുകളിലും വിവാഹപന്തലുകളിലും സജീവ സാന്നിധ്യമായിരുന്നു ഇരുമുന്നണി സ്ഥാനാര്‍ത്ഥികളും. പള്ളിപ്പെരുന്നാളുകള്‍ക്കും ഉത്സവങ്ങള്‍ക്കും തുടങ്ങി നാലാളുകൂടുന്നിടത്തൊക്കെ കൂപ്പുകൈകളുമായി സ്ഥാനാര്‍ത്ഥികളെത്തി. യുവത്വത്തിന്റെ ചുറുചുറുക്കുമായി പിതാവ് തുടങ്ങിവച്ച വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും അനുവദിച്ച് വിജയം നല്‍കി അനുഗ്രഹിക്കണമെന്ന് അനൂപ് ജേക്കബ് അഭ്യര്‍ത്ഥിക്കുമ്പോള്‍ അറുപതിലും കൈവിടാത്ത ആത്മവിശ്വാസത്തോടെ തനിക്ക് കിട്ടിയ ചുരുങ്ങിയ കാലം കൊണ്ട് പിറവത്തിന്റെ മുഖച്ഛായ മാറ്റിയെടുക്കാന്‍ കഴിഞ്ഞ  ചൂണ്ടിക്കാട്ടി വീണ്ടും ഒരവസരം കൂടി ചോദിക്കുകയാണ് എം.ജെ ജേക്കബ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേവലം 157 വോട്ടിനാണ് എം.ജെക്ക് ടി.എം. ജേക്കബിനോട് അടിയറവു പറയേണ്ടി വന്നത്. സിപിഎമ്മിന്റെ പാര്‍ട്ടി മെഷീനറിയുടെ പോരായ്മയാണ് ഈ പരാജയകാരണമെന്ന് സിപിഐയും ഇടതു അനുകൂലികളും ആരോപിക്കുമ്പോള്‍ എന്തു വിലകൊടുത്തും പിറവം സീറ്റ് സിപിഎമ്മിനു പിടിച്ചെടുത്തേ മതിയാവൂ. പാര്‍ട്ടി സംസ്ഥാന സമ്മേളനം കഴിഞ്ഞ സാഹചര്യത്തില്‍ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് വിജയത്തിനായി സിപിഎം പിറവത്ത് കളത്തിലിറങ്ങാനാണ് സാധ്യത. കൂട്ടിയും കുറച്ചും പോരുമുറുകുമ്പോള്‍ സഹതാപ വോട്ടെന്ന ഒരു ഘടകം കൂടി അനുകൂലമായുണ്ടെന്നാണ് യുഡിഎഫ് വിശ്വാസം. എന്നാല്‍ പിറവം മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ആ പൂതി മനസിലിരിക്കത്തേയുള്ളൂവെന്ന് ഇടതുമുന്നണി നേതാക്കള്‍ പറയുന്നു. ഉപതെരഞ്ഞെടുപ്പ് അനന്തമായി നീണ്ടതു കൊണ്ട് സഹതാപതരംഗമെന്ന ഘടകം തെരഞ്ഞെടുപ്പ് ചൂടില്‍ അപ്രത്യക്ഷമാകുമെന്നാണ് നിഷ്പക്ഷ നിരീക്ഷകരുടെ പക്ഷം.

യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു മുന്നോട്ട് പോയിട്ട് മാസങ്ങളേറെയായെങ്കിലും ബിജെപിക്ക് ഇതുവരെ കൊള്ളാവുന്ന ഒരു സ്ഥാനാര്‍ത്ഥി ഒത്തുവന്നിട്ടില്ല. നേതൃത്വത്തിന്റെ പരാജയമായാണ് അണികള്‍ ഇതിനെ കാണുന്നത്. ഏതായാലും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തീരുമാനവും ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം

Friday, February 17, 2012

അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ തയാറായി: യു.ഡി.എഫ് സര്‍ക്കാറിന്റെ വിജയം

സംസ്ഥാത്തെ 12,000 സ്‌കൂളുകളിലെ 42 ലക്ഷം വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങള്‍ തയാറായി. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായാണ് അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് അച്ചടി പൂര്‍ത്തിയാക്കുന്നത്.
3.9 കോടി പുസ്തകങ്ങളാണ് ആകെ വേണ്ടത്. രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ആദ്യ വാല്യമായി 2.6 കോടി പുസ്തകങ്ങള്‍ ജൂണ്‍ ഒന്നിന് വിതരണം ചെയ്യും. രണ്ടാം വാല്യം 1.3 കോടി പാഠപുസ്തകങ്ങള്‍ നവംബര്‍ ഒന്നിനാണ് വിതരണം ചെയ്യുക. തപാല്‍ വകുപ്പാണ് പുസ്തകങ്ങള്‍ അതത് ജില്ലാ കേന്ദ്രളിലും അവിടെ നിന്ന് സൊസൈറ്റികളിലും എത്തിക്കുക. സൊസൈറ്റികള്‍ സ്‌കൂളുകള്‍ക്ക് വിതരണം ചെയ്യും. ഈ അധ്യയന വര്‍ഷത്തെ പരീക്ഷാഫലം അറിയുന്ന ദിവസംതന്നെ അടുത്ത ക്ലാസിലേക്കുള്ള പാഠപുസ്തകങ്ങള്‍ വാങ്ങി മടങ്ങാന്‍ കഴിയുന്ന വിധത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.

പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ് നിര്‍വഹിച്ചു. യഥാസമയം പുസ്തകങ്ങള്‍ എത്തിക്കാന്‍ കഴിയാത്തതു കാരണം പുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി ഉപയോഗിക്കുന്ന കാലം ഇതോടെ അവസാനിച്ചതായും പൊതുവിദ്യാഭ്യാസ മേഖലയില്‍ ഗുണകരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപക പാക്കേജ് ഉള്‍പ്പെടെ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പദ്ധതികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. വരുന്ന വര്‍ഷങ്ങളില്‍ ഈ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഗതാഗതമന്ത്രി വി.എസ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശോഭ കോശി, പൊതു വിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കരന്‍, മുഹമ്മദ് യാസീന്‍, ഡോ. കെ.എം രാമാനന്ദന്‍, പി.കെ കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Wednesday, February 15, 2012

അനാശ്യാസം ; സിപിഎം നേതാവ് തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം സി.പി.എം ജില്ലാ കമ്മറ്റി അംഗവും സി.പി.എമ്മിന്റെ വർക്കല ഏരിയാ കമ്മറ്റി അംഗവുമായ അഡ്വ.സുന്ദരേശൻ അനാശാസ്യത്തിനു പോലീസ് അറസ്റ്റ് ചെയ്തു.അഡ്വ.സുന്ദരേശൻ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണു.

നിർദ്ദിഷ്ട ടെക്നോസിറ്റിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ വൈകിട്ട് അഞ്ച് മണിക്ക് അഡ്വ.സുന്ദരേശനും ആറ്റിങ്ങൽ സ്വദേശിയായ യുവതിയും അര മണിക്കൂറോളം കാർ നിർത്തിയിട്ടിരുന്നു.സംശയാസ്പദമായ സാഹചര്യത്തിൽ കാർ നിർത്തിയിട്ടിരുന്നതിനെ തുടർന്ന് സമീപവാസികളായ ചെറുപ്പക്കാർ സുന്ദരേശനോട് കാര്യം തിരക്കുകയായിരിന്നു.കാര്യം തിരക്കിയ ചെറുപ്പക്കാരോട് അഡ്വ.സുന്ദരേശൻ തട്ടിക്കയറുകയും കൈയ്യേറ്റശ്രമം നടത്തുകയും ചെയ്തു.തന്റെ അളിയൻ സ്ഥലം എസ്.പി ആണെന്ന് പറഞ്ഞതിനെതുടർന്ന് സ്ഥലവാസികൾ പോലീസിനെ വിളിച്ച് വരുത്തുക ആയിരുന്നു

മംഗലപുരം പോലീസ് സ്ഥലത്തെത്തി യുവതിയേയും ജില്ലാ നേതാവിനെയും അറസ്റ്റ് ചെയ്തു.സംഭവമറിഞ്ഞ് നൂറ്കണക്കിനു നാട്ടുകാരും യൂ ഡി എഫ് പ്രവർത്തകരും പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ച് കൂടിയിരുന്നു.2004ൽ ഇടതുമുന്നണി സ്ഥാനാർഥിയായി വർക്കലയിൽ മത്സരിച്ചത് അഡ്വ സുന്ദരേശനാണു.ജില്ലാ സഹകരണബാങ്കിൽ ലോൺ തരമാക്കി കൊടുത്തതിന്റെ പ്രത്യുപകാരമാണു കാറിൽ നടന്നതെന്ന് നാട്ട്കാർ ആരോപിച്ചു

സ്ഥലവാസിയായ ഷംനാദ് സംശയാസ്പദമായ സാഹചര്യത്തിൽ വാഹനം കണ്ടതിനെതുടർന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിർന്നു.എന്നാൽ സാക്ഷി മൊഴി കൊടുക്കാൻ ചെന്ന ഷംനാദിനെ പോലീസുകാർ ഭീഷണിപ്പെടുത്തുകയാണു ഉണ്ടായത്.സാക്ഷി മൊഴി രേഖപ്പെടുത്താനും പോലീസ് തയ്യാറായില്ല.താൻ പറയുന്ന മൊഴി എടുക്കാൻ തയ്യാറാകാതെ വെള്ള കടലാസിൽ പേരും അഡ്രസും എഴുതി വിടുക ആയിരുന്നെന്ന് ഷംനാദ് പറഞ്ഞു.

6മണിയോട് കൂടി നേതാവിനെ വൈദ്യപരിശോധനക്കായി കൊണ്ട് പോയ നേതാവിനെ സമയം വൈകിയിട്ടും സ്റ്റേഷനിൽ കൊണ്ട് വരാത്തതിനെ തുടർന്ന് യൂ ഡി എഫ് പ്രവർത്തകർ സ്റ്റേഷനിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.യുവതിയേയും 9.30യോട് കൂടിയാണു മെഡിക്കൽ പരിശോധനയ്ക്ക് വിധേയ ആക്കിയത്.സംഘർഷാവസ്ഥ നിലനിന്നിരുന്നതിനെ തുടർന്ന് കഴക്കൂട്ടം പോത്തങ്കോട് എസ്.ഐമാർ മംഗലപുരം സ്റ്റേഷനിലെത്തി.പോലീസ് പ്രതിയെ രക്ഷിക്കാൻ വേണ്ടിയാണു മെഡിക്കൽ പരിശോധൻ വൈകിച്ചതെന്നും മൊഴിയെടുക്കാൻ തയ്യാറാകാത്തതെന്നും കോൺഗ്രസ് നേതാക്കളായ പ്രദീപ് ദിവാകരൻ.മംഗലപുരം സിദ്ധിക്ക് എന്നിവർ ആരോപിച്ചു.സി.പി.എം നേതാക്കൾക്കെതിരെ കള്ളക്കേസുണ്ടാക്കാൻ യൂ ഡി എഫ് ശ്രമിക്കുകയാണെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു.യുവതിയേയും സുന്ദരേശനെയും പോലീസ് റിമാന്റ് ചെയ്തിരിക്കുകയാണു

Monday, February 6, 2012

പോടുവീണ മരവും കൊമ്പും ഇലയും സമൂഹത്തിന് ഭീഷണിയായി നില്‍ക്കുന്നു.


പരിവര്‍ത്തനങ്ങള്‍ മാര്‍ക്‌സിസത്തിന്റെ മുഖമുദ്രയാണ്. കാലദേശങ്ങള്‍ക്കനുസൃതമായി വരുത്തുന്ന പരിഷ്‌ക്കാരങ്ങളോടെ ജനങ്ങളോട് സംവദിക്കാന്‍ മാര്‍ക്‌സിസത്തിന്റെ പ്രയോക്താക്കള്‍ എന്നും ശ്രദ്ധിച്ചിരുന്നു. തങ്ങളുടെ ചുറ്റുപാടുകള്‍ സ്വാധീനിച്ച കാഴ്ചപ്പാടുകളുമായി ദാസ്‌ക്യാപിറ്റല്‍ എന്ന ഗ്രന്ഥം രചിക്കുമ്പോള്‍ കാറല്‍മാക്‌സും എംഗല്‍സും വരച്ചിടാന്‍ ശ്രമിച്ചത് സമ്പത്തിന്റെ കേന്ദ്രീകരണത്തിനെതിരായ തത്വസംഹിതയായിരുന്നു. നീതിനിഷേധിക്കപ്പെടുന്നതിലൂടെയും അദ്ധ്വാനത്തിനനുസൃതമായ വേതനം ലഭ്യമാകാതിരുന്നതിലൂടെയും അസ്വസ്ഥരായ ലോകമെമ്പാടുമുള്ള പണിയാളുകളാണ് ആദ്യം ഈ തത്വസംഹിതയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടത്. മുതലാളിത്തത്തിനെതിരായ സാമ്പത്തിക ശാസ്ത്രം എന്നതിലുപരി അത് അടിച്ചമര്‍ത്തപ്പെട്ടവരുടെയും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് വലിച്ചെറിയപ്പെട്ടവരുടേയും പ്രത്യയശാസ്ത്രമായി വളരുകയായിരുന്നു. 1917ല്‍ റഷ്യയില്‍ ഉണ്ടായ വിപ്ലവം ലോകമെമ്പാടുമുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രതീക്ഷകള്‍ക്ക് അഗ്നി പകര്‍ന്നു. വിവിധ രൂപങ്ങളില്‍ നിലനിന്നിരുന്ന ഭരണകൂടങ്ങള്‍ കടപുഴകിവീണു. വന്‍ പ്രതീക്ഷകളോടെ അഖിലലോക തൊഴിലാളി വര്‍ഗ്ഗഭരണമെന്ന ആശയം ഉണര്‍ത്തെണീറ്റു.
 
കേരളത്തിനും പ്രതിധ്വനികള്‍ ഉണ്ടായി. ദാസ്‌ക്യാപിറ്റല്‍ എന്നോ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമെന്നോ തികച്ചൊന്നുച്ചരിക്കാന്‍ പോലും കഴിവില്ലാതിരുന്ന നിരക്ഷരകുക്ഷികളായ ദരിദ്രനാരായണന്‍മാര്‍ ചെങ്കൊടി മുറുകെപിടിച്ച് കമ്മ്യൂണിസം ചൂണ്ടിയ രാഷ്ട്രീയ മാര്‍ഗ്ഗം സ്വീകരിച്ചു. കുട്ടനാട്ടിലെയും പാലക്കാട്ടെയും വയലേലകളില്‍, തൃശ്ശൂരിലെ കോള്‍നിലങ്ങളില്‍ മലമടക്കുകളിലെ വന്‍കിടത്തോട്ടങ്ങളില്‍ പടയോട്ടങ്ങളുടെ അനുഭവങ്ങള്‍ കരുത്തുപകര്‍ന്ന മലബാര്‍ മേഖലയില്‍ അടിമകളെപോലെ പണിയെടുത്തിരുന്ന കര്‍ഷക തൊഴിലാളികള്‍ അവരുടെ ജീവിതത്തിന്റെ പ്രതീക്ഷയായി  രക്തവര്‍ണ്ണ പതാകകളെ സ്വീകരിച്ചു. ജന്‍മിത്വവും അനാചാരങ്ങളും സാമൂഹിക തിന്മകളും നിറഞ്ഞ കേരളത്തില്‍ മിണ്ടാന്‍ അവകാശം ഇല്ലാത്തവന്റെ ശബ്ദമായി കേള്‍വി നിഷേധിക്കപ്പെട്ടവന്റെ കാതുകളായും ചിന്താശേഷി മുരടിപ്പിച്ചവന്റെ മനസ്സായും പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്തവന്റെ തലച്ചോറായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പി.കൃഷ്ണപിള്ള, ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്, എ.കെ.ജി., തുടങ്ങിയ നേതാക്കളുടെ വ്യക്തിശുദ്ധി പ്രത്യയശാസ്ത്ര മഹിമയേക്കാള്‍ ജനങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചു.
 
പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്ക് മുകളിലായി ജനമനസ്സുകളുടെ തുടിപ്പിന്റെ വികാരവും സമൂഹനന്മയും പാര്‍ട്ടി അച്ചടക്കവും മുറുകെ പിടിച്ചുകൊണ്ട് കേരളത്തിലെ ഗ്രാമമനസ്സുകളില്‍ തൊഴില്‍ശാലകളില്‍ പണിയിടങ്ങളില്‍ ഒക്കെ ഒരാവേശവും പുത്തന്‍ പ്രതീക്ഷകളുടെ പ്രഭാവവുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം വ്യാപിക്കാന്‍ തുടങ്ങി. ലോകത്തിലാദ്യമായി ബാലറ്റിലൂടെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ജനങ്ങളെ ഭരിക്കാന്‍ നിയോഗിക്കപ്പെട്ടതും കേരളത്തിലാണ്. ആ മന്ത്രിസഭ അധികാരത്തിലേറുന്നതിനായി ഒപ്പംനിന്നവന്‍ ബഹുഭൂരിപക്ഷത്തിനും പ്രത്യയശാസ്ത്രപരമായ അടിത്തറയുള്ളവരായിരുന്നില്ല. നിലവിലുണ്ടായിരുന്ന ജീവിതചസാഹചര്യങ്ങളില്‍ തങ്ങളെ എത്തിച്ച പലരോടുമുള്ള പ്രതിഷേധത്തിന്റെ കനലുകളില്‍ നിന്നായിരുന്നു അവര്‍ ആവേശപൂര്‍വ്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വാരിപുല്‍കിയത്. അതിനുശേഷം ഏറെനാള്‍ കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിന്നീട് രൂപാന്തരപ്പെട്ട സി.പി.എമ്മും സി.പി.ഐ.യും നിര്‍ണ്ണായക പങ്കാണ് വഹിച്ചതെന്ന വസ്തുത നിഷേധിക്കാനാവില്ല.
 
ഇപ്പോഴെന്താണ് സിപിഎം എന്ന പാര്‍ട്ടിക്ക് സംഭവിച്ചിട്ടുള്ളത്? പരിശോധിക്കപ്പെടേണ്ട വസ്തുതയാണ്. പിണറായി വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം സമ്മേളനത്തിനുശേഷം പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്കും സാമ്പത്തിക സ്വാംശികരണത്തിനും ഉള്ള അപകടകരമായ പ്രവണതകള്‍ പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയമാന്യതയ്ക്കും മുകളില്‍ സ്ഥാനം പിടിച്ചതോടെയാണ് ആ പാര്‍ട്ടി തകര്‍ച്ചയെ നേരിടാന്‍ തുടങ്ങിയത്. ജനാധിപത്യ പാര്‍ട്ടികള്‍ക്കുള്ളില്‍ ഗ്രൂപ്പുകളും ചേരിപോരുകളും സാധാരണമാണെങ്കിലും കേഡര്‍ സംവിധാനത്തിന്റെ പുറംതോട് പൊട്ടിച്ച് പുറത്തുവന്ന വിഭാഗീയത അക്ഷരാര്‍ത്ഥത്തില്‍ സിപിഎമ്മിനെ തകര്‍ത്തുകളഞ്ഞു എന്ന് നിസംശയം പറയാം.
 
അധികാര ദുര്‍മോഹത്തിന്റെയും സാമ്പത്തിക സമാഹരണത്തിന്റെയും കമ്മ്യൂണിസ്റ്റ് വിരുദ്ധജീവിതത്തിന്റെയും മാര്‍ഗ്ഗം സ്വീകരിച്ചവരും കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ മുറുകെപിടിച്ച് നിസ്വാര്‍ത്ഥ പൊതുജീവിതം നയിക്കുന്നവരും തമ്മിലുള്ള പോരാട്ടമായാണ് സിപിഎമ്മിനുള്ളിലെ വിഭാഗിയതയെന്ന് വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇന്ന് അങ്ങനെയാര്‍ക്കും പറയാന്‍ ആകുമെന്ന് തോന്നുന്നില്ല. അധികാരവും പദവികളും നഷ്ടപ്പെടാതിരിക്കാനും അധികാരവും പദവികളും വെട്ടിപിടിക്കാനും പാര്‍ട്ടിക്കുള്ളില്‍ നടന്ന കിടമത്സരമായി മാത്രമേ കേരളത്തിലെ സിപിഎം വിഭാഗീയതയെ വിലയിരുത്താനാകൂ. രണ്ടു ചേരികളിലായി അണിച്ചേര്‍ന്നവരുടേയും ആ വിഭാഗങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നവരുടേയും അഴിമതികളും സ്വജനപക്ഷപാതവും ബന്ധുകേന്ദ്രീകൃത ധനസമ്പാദനവും ഒക്കെ ആ യാഥാര്‍ത്ഥ്യമാണ് വിളിച്ചുപറയുന്നത്.
 
സംസ്ഥാന സമ്മേളനത്തിലെത്തിനില്‍ക്കുമ്പോള്‍ നഷ്ടപ്പെടുന്ന അടിത്തറ ഉറപ്പിച്ചുനിര്‍ത്താന്‍ സിപിഎം നടത്തുന്ന അപകടകരമായ രാഷ്ട്രീയം ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്. സമ്മേളനത്തിന്റെ വിജയത്തിനായി കോടികള്‍ മുടക്കിക്കൊണ്ടുള്ള പ്രചാരണവേലകള്‍ ഇവന്റ് മാനേജുമെന്റ് ഗ്രൂപ്പുകളുടെ പ്രൊഫഷണലിസത്തിന്റെ പിന്‍ബലത്തില്‍ അരങ്ങുകൊഴുക്കുകയാണ്. കൊഴിഞ്ഞു പോകുന്ന അണികളെ പാര്‍ട്ടിക്കകത്ത് പിടിച്ച് നിര്‍ത്താനുള്ള വിലകുറഞ്ഞ തന്ത്രങ്ങള്‍ ഏറെ ആശങ്കയുര്‍ത്തുന്നു. സമ്മേളനത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തില്‍ ശ്രീയേശുനാഥന്റെ ചിത്രം ഉപയോഗിച്ചതിന് പിണറായി വിജയന്‍ നല്‍കിയ ന്യായീകരണം കേരളത്തിലെ വിശ്വാസിസമൂഹം അവജ്ഞയോടെയാണ് തള്ളികളഞ്ഞത്. ഭൗതീകവാദം മുഖമുദ്രയാക്കിയ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകമെമ്പാടുമുള്ള കോടികണക്കിന് ഈശ്വാരവിശ്വാസികളുടെ ആധ്യാത്മിക വഴിത്താരയിലെ വിളക്കായ ശ്രീയേശുനാഥനെ സമ്മേളനവിജയത്തിനായി ഉപയോഗിക്കുന്നതിനെ എന്ത് വൈരുദ്ധ്യാധിഷ്ഠിത പരിവേഷം നല്‍കി ന്യായീകരിച്ചാലും മുഖവിലക്കെടുക്കാനാവില്ല.
 
ഇതിനുശേഷവും സിപിഎം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ആ പാര്‍ട്ടിയുടെ തകര്‍ച്ച ശരിക്കും വിളിച്ചറിയിക്കുന്നത്. പരമ്പാരാഗതമായി തങ്ങള്‍ക്കൊപ്പം നിന്നിരുന്ന ജനവിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും വന്‍തോതില്‍ കൊഴിഞ്ഞുപോകുന്നുവെന്ന യാഥാര്‍ത്ഥ്യം സിപിഎം നേതൃത്വത്തെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. കേരളം പോലെ വിശ്വാസിസമൂഹത്തിന് മഹാഭൂരിപക്ഷമുള്ള ഒരു പ്രദേശത്തുനിന്നും ഈശ്വര നിഷേധവും മതവിദ്വേഷവും പുരോഹിത നിന്ദയും മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയിലേക്ക് അത്രവേഗമൊന്നും ആള്‍ക്കാര്‍ കൂട്ടമായി എത്തില്ല. അപ്പോള്‍ നഷ്ടപ്പെടുന്ന രാഷ്ട്രീയ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ എന്തുചെയ്യണം.? തീവ്രവാദത്തെക്കാള്‍ ‘യാനകമായ കാര്യമാണ് സിപിഎം അതിനുവേണ്ടി തിരഞ്ഞെടുത്തത്. വര്‍ഗ്ഗീയത ഇളക്കിവിടുക!!! വര്‍ഗ്ഗീയത ഇളക്കിവിട്ട് തങ്ങള്‍ക്കൊപ്പം നിലനിന്നിരുന്ന പരമ്പരാഗത വിഭാഗങ്ങളെ തങ്ങളോട് തന്നെ ചേര്‍ത്തുനിര്‍ത്തുക ഈ തീക്കളിക്കാണ് ഫാസിസ്റ്റ് ബുദ്ധികേന്ദ്രങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന്റെ തെളിവാണ് തിരുവത്താഴ ചിത്രം വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കും വിധം ചിത്രീകരിച്ചത്. തിരുവനന്തപുരത്ത് സിപിഎം സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചത്. ചോരമണക്കുന്ന വഴികളിലൂടെ പാപക്കറപുരണ്ട കരങ്ങളുമായി വിശുദ്ധി ഇല്ലാത്ത പ്രവര്‍ത്തനങ്ങളുമായി പോകുന്നവര്‍ക്ക് ശ്രീയേശുനാഥന്റെയോ മുഹമ്മദ് നബിയുടെയോ ശ്രീരാമദേവന്റെയോ പേര് ഉച്ചരിക്കാനുള്ള യോഗ്യതപോലും ഇല്ലെന്ന് നവഫാസിസ്റ്റ് വിപ്ലവകാരികള്‍ എന്നാണാവോ മനസ്സിലാക്കുക? കേരളീയ സമൂഹം ഇവരെയും ഇവരുടെ ജീര്‍ണ്ണതകളും തിരിച്ചറിഞ്ഞു കഴിഞ്ഞു. 

നാല് വോട്ടിനുവേണ്ടി താടിവെച്ച ഏത് സായ്പിനെയും തന്തയെന്ന് വിളിക്കാന്‍ മടിയില്ലാത്തവറ്


പിണറായി വിജയനെ മുമ്പൊരാള്‍ 'കേരളത്തിന് നഷ്ടപ്പെട്ട നേതാവ്' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. യുവജനവിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ സി.പി.എമ്മിലേക്കുള്ള വിജയന്റെ വരവ് കൊള്ളാമെന്നും എന്നാല്‍ വന്നശേഷമുള്ള പോക്ക് തീരെ ശരിയല്ലെന്നുമാണ് ആ നിരീക്ഷകന്റെ വിലയിരുത്തല്‍.
രണ്ടായിരം വര്‍ഷം മുമ്പ് ജീവിച്ച് മനുഷ്യരുടെ വിമോചനത്തിനായി മഹാത്യാഗം വരിച്ച യേശുദേവന്റെ പേര് ഉപയോഗിച്ച് വോട്ടുപിടിക്കാന്‍ ശ്രമിക്കുന്ന വിജയന്റെ വിഫലശ്രമം കാണുമ്പോള്‍ ഒരു നേതാവ് വഴിപിഴച്ചുപോകുന്നതില്‍ ഞങ്ങള്‍ക്ക് മനുഷ്യത്വപരമായ ദുഃഖമുണ്ട്. മതവും രാഷ്ട്രീയവും മനുഷ്യന്റെ രണ്ടുവഴികളാണ്. ആത്മീയതയില്‍ അധിഷ്ഠിതമായ മതവിശ്വാസവും ഭൗതികപ്രശ്‌നങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയവും തമ്മില്‍ കലര്‍ത്തരുതെന്ന് ഉല്‍പതിഷ്ണുക്കള്‍ പലയാവര്‍ത്തി പറഞ്ഞിട്ടുണ്ട്. പിണറായി വിജയനെ ഒരു ഉല്‍പതിഷ്ണുവായി ആരും കണ്ടിട്ടില്ല. ചരിത്രത്തെക്കുറിച്ചോ മനുഷ്യഭാവിയെക്കുറിച്ചോ യാതൊരു ചുക്കും ചുണ്ണാമ്പുമറിയാത്ത അജ്ഞാത തിമിരം ബാധിച്ച ഒരു പാവം നേതാവാണ് പിണറായി വിജയന്‍. യേശുദേവനെ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപ്പോരാളി എന്ന് വിജയന്‍ വിളിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ചരിത്രവും സംസ്‌കാരവും അറിയാവുന്നവര്‍ അന്തംവിട്ടുപോവുകയാണ്.
 
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശങ്കരാചാര്യരായ സാക്ഷാല്‍ നമ്പൂതിരിപ്പാട് ഗഹനരഹസ്യങ്ങളുടെ ആകാശത്തുനിന്ന് വിജയന്റെ വാക്കുകള്‍ കേട്ട് പൊട്ടിച്ചിരിക്കുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാം. കാരണം നാല് വോട്ടിനുവേണ്ടി ദൈവത്തെയും ചെകുത്താനെയും മാറിമാറി കൂട്ടുപിടിച്ച പ്രായോഗിക രാഷ്ട്രീയത്തിലെ ട്രിപ്പീസുകളിക്കാനായിരുന്നുവല്ലോ ഇ.എം.എസ്. മഹാത്മജിയെ 'ദേശീയ ബൂര്‍ഷ്വാസിയുടെ കൗശലക്കാരനായ ഒറ്റുകാരന്‍' എന്ന് വിശേഷിപ്പിച്ചിട്ടുള്ള നമ്പൂതിരിപ്പാട് അവസാനകാലത്ത് സി.പി.എമ്മിന്റെ വേദിയിലേക്ക് മഹാത്മജിയുടെ പ്രതീകങ്ങളെ ആനയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വോട്ടിനുവേണ്ടി ചില സംഘടിത ഗ്രൂപ്പുകളെ സുഖിപ്പിക്കാന്‍ ഒരിക്കല്‍ ഇ.എം.എസ് 'മഹാത്മാഗാന്ധി, മഅദനി തുടങ്ങിയ മതമൗലികവാദികള്‍' എന്ന് ഒരു ലജ്ജയുമില്ലാതെ എഴുതിയതും കേരളം മറന്നുകാണില്ല. ഈ അവസരവാദത്തിന്റെ ആധുനിക പ്രതീകമാണ് ഇപ്പോള്‍ പിണറായി.
 
പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പ് സി.പി.എമ്മിന് നഷ്ടക്കച്ചവടമാകുമെന്ന് ഇടതുമുന്നണിയുടെ എല്ലാ നേതാക്കള്‍ക്കുമറിയാം. എങ്കിലും ഒന്നുപിടിച്ചുനോക്കാം എന്നാവും വിജയന്റെയും കൂട്ടരുടെയും ഭാവം. രാഷ്ട്രീയത്തിന്റെ സത്യസന്ധമായ മാര്‍ഗങ്ങളൊന്നും അതിന് സി.പി.എമ്മിന്റെ മുന്നില്‍ തെളിഞ്ഞുവരുന്നില്ല. അപ്പോള്‍ കുതന്ത്രം പ്രയോഗിക്കാമെന്ന് കരുതി. തൃശൂരിലും വയനാട്ടിലും സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ വിശുദ്ധ കന്യാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം ആലേഖനം ചെയ്ത പോസ്റ്ററുകള്‍ സ്ഥാപിച്ചു. കുട്ടിസഖാവിനെക്കൊണ്ട് സി.പി.എമ്മിനെയും നേതാവ് പ്രകാശ് കാരാട്ടിനെയും ക്രിസ്തുമതത്തോടും യേശുവിനോടും ഉല്‍പ്രേക്ഷിച്ചു. ജനത്തിന്റെ പ്രതികരണം അറിയാനുള്ള ഒരു സാമ്പിള്‍ വെടിക്കെട്ടായിരുന്നു അത്. ആരും ഞെട്ടുന്നില്ലെന്ന് കണ്ടപ്പോള്‍ സാക്ഷാല്‍ പിണറായി തന്നെ ഇറങ്ങി. മാര്‍ക്‌സിനേക്കാള്‍ വലിയ വിപ്ലവകാരി യേശുക്രിസ്തുവാണെന്ന് പ്രസ്താവിച്ചു.
 
പാര്‍ട്ടിയുടെ ചരിത്ര പ്രദര്‍ശനത്തില്‍ മനുഷ്യപുത്രന്റെ ക്രൂശിതരൂപം ആലേഖനം ചെയ്തുവച്ചു. ഇതൊക്കെ കണ്ടപ്പോള്‍ പരമ്പരാഗത കമ്യൂണിസ്റ്റായ വിജയന്റെ ശത്രു വി.എസ് അച്യുതാനന്ദന് ചൊറിഞ്ഞിട്ടുണ്ടാവണം. അദ്ദേഹം അനുയായികളെ വിട്ട് തിരുവനന്തപുരത്തിന്റെ ചില ഭാഗങ്ങളില്‍ ക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്‍മാരും അവസാനത്തെ അത്താഴം പങ്കിടുന്ന വിഖ്യാതമായ സംഭവത്തിന്റെ വിശ്വപ്രസിദ്ധ ചിത്രത്തിന് വിചിത്രവും അപഹാസ്യവുമായ ഒരു 'പാരഡി' വരച്ചുവെച്ചു. അതില്‍ വിജയന്റെ വിപ്ലവകാരിയായ ക്രിസ്തുവിനെ യു.എസ് പ്രസിഡന്റ് ഒബാമയാക്കി. സമാധാനപ്രാവിനെ കഴുകനാക്കി. ക്രിസ്തു ശിഷ്യന്‍മാരെ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതാക്കളായും ചിത്രീകരിച്ചു. അങ്ങനെ മതം മനുഷ്യനെ മയക്കുന്ന കഞ്ചാവാണെന്ന് അനുയായികളെ പഠിപ്പിച്ച കമ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മതസ്ഥാപനത്തിന്റെയും വിശ്വാസികളുടെ ആരാധനാ പ്രതീകമായ യേശുദേവന്റെയും പേരില്‍ അപഹാസ്യമായ നിഴല്‍യുദ്ധം നടത്തുന്നു. 
വളരെ പരിതാപകരമാണ് സി.പി.എം നേതാക്കളുടെ അവസ്ഥ. നാല് വോട്ടിനുവേണ്ടി താടിവെച്ച ഏത് സായ്പിനെയും തന്തയെന്ന് വിളിക്കാന്‍ മടിയില്ലാത്ത ഈ സമീപനം പ്രബുദ്ധകേരളം തികഞ്ഞ അവജ്ഞയോടെയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

കിടക്കുന്നതിന്റെ സമീപത്തു ലാപ്‌ടോപ് വയ്ക്കരുത്: കൊല്‍ക്കത്തയില്‍ തീപിടിച്ച് 30കാരന്‍ മരിച്ചു

കോല്‍ക്കത്ത: ലാപ്‌ടോപ് തീപിടിച്ച് കത്തി 30കാരനായ ബാച്ചിലര്‍ ശ്വാസം മുട്ടി മരിച്ചു. കോല്‍ക്കത്തയിലെ ഹരിദേവ്പൂരിലാണ് സംഭവം. സപ്തര്‍ഷി സര്‍ക്കാറെന്ന പ്രൈവറ്റ് കമ്പനി എംപ്ലോയിയുടെ ശരീരം ഇന്നലെ രാവിലെ 11 മണിയോടെ റൂമില്‍ കെണപ്പെടുകയായിരുന്നു. അടച്ചിട്ട മുറിയില്‍ നിറയെ പുകയായിരുന്നു. ഓക്‌സിജന്‍ കിട്ടാത്തത് മൂലമാണ് സപ്തര്‍ഷിയുടെ മരണമെന്നാണ് പ്രാഥമിക നിഗമനം.

സപ്തര്‍ഷിയുടെ ബെഡ്ഡിന് സമീപത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ ഒരു ലാപ്‌ടോപ്പും കണ്ടെടുത്തു. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ വലിച്ചു തള്ളിയ സിഗററ്റില്‍ നിന്ന് ക്രമേണ ലാപ്‌ടോപ്പിന് തീപിടിച്ചുവെന്നാണ് കരുതപ്പെടുന്നതെന്ന് പോലീസ്. സപ്തര്‍ഷിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നാലെ മരണത്തിന്റെ യഥാര്‍ഥ കാരണം അറിയാനാകൂ. സിഗററ്റ് വലിച്ച് കിടന്ന് സപ്തര്‍ഷി ഉറങ്ങിപ്പോയതും അതില്‍ നിന്നുള്ള തീ പടര്‍ന്ന് ലാപ്‌ടോപ്പ് കത്തിയതാകാനുമാണ് സാധ്യത.

ജനാലകള്‍ അടച്ചിട്ടിരുന്നതിനാല്‍ പുക മൂലം ഓക്‌സിജന്‍ ലഭിക്കാതെ വന്ന് മരിക്കുകയായിരുന്നുവെന്നും കരുതുന്നു. കഴിഞ്ഞവര്‍ഷം നവംബറില്‍ ഇതേ നഗരത്തില്‍ സയന്‍ ചൗധരിയെന്ന യുവാവും ഇതേ അവസ്ഥയില്‍ കൊല്ലപ്പെട്ടിരുന്നു. ഭാഗികമായി കത്തിക്കരിഞ്ഞ ലാപ്‌ടോപ്പ് ചൗധരിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തിരുന്നു. പ്രൈസ് വാട്ടേര്‍ഹൗസ് കൂപ്പേഴ്‌സില്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയായിരുന്നു ചൗധരി.

ലാപ്‌ടോപ് ചാര്‍ജ് ചെയ്യാന്‍ കുത്തിവച്ച നിലയിലായിരുന്നു. ലാപ്‌ടോപ്പില്‍ നിന്നുള്ള ഹെഡ്‌സെറ്റ് ചൗധരിയുടെ ചെവിയില്‍ കുത്തിയ നിലയിലും. ഉറങ്ങുന്നതിനായി കിടക്കുമ്പോള്‍ ബെഡില്‍ വച്ച് ലാപ്‌ടോപ്പ് ഉപയോഗിച്ച് അറിയാതെ ഉറങ്ങിപ്പോകുന്നത് മരണത്തിന് വരെ കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ബെഡ്‌റൂമില്‍ വായുസഞ്ചാരമുണ്ടാകണം.

ലാപ്‌ടോപ്പ് എത്രമാത്രം ചൂട് സൃഷ്ടിക്കുമെന്ന് കണക്കുകൂട്ടാനാകില്ല. നിരപ്പായ കഠിനമായ പ്രതലത്തില്‍ മാത്രമേ ലാപ്‌ടോപ്പ് വയ്ക്കാവൂ. നേരത്തേ റൊമാനിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ചാര്‍ജ് ചെയ്യാന്‍ കുത്തിവച്ച ലാപ്‌ടോപ്പിന് പ്രശ്‌നമുണ്ടായി മരണം സംഭവിക്കുകയായിരുന്നു

ബംഗാളില്‍ നടുവൊടിഞ്ഞ് സി.പി.എം; ബ്രാഞ്ച് കമ്മറ്റികളില്ലാതെ സംസ്ഥാന സമ്മേളനത്തിനൊരുങ്ങുന്നു

സി.പി.എം ഇത്ര ദയനീയമായ നിലയില്‍ ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ നടത്താന്‍ പോകുന്നത് ഇന്ത്യയിലെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും. ബംഗാളിലും കേരളത്തിലും അധികാരം നഷ്ടപ്പെട്ട് ദേശീയ രാഷ്ട്രീയത്തില്‍ കനപ്പെട്ട ഒരു അഭിപ്രായ പ്രകടനം പോലും നടത്താന്‍ ശേഷിയില്ലാതെ നില്‍ക്കുന്ന നേതൃത്വവുമായി മുന്നോട്ട് നീങ്ങുമ്പോള്‍ നഷ്ടപ്പെട്ടു പോയ കമ്മ്യൂണിസ്റ്റ് വീര്യം എങ്ങേനെ വീണ്ടെടുക്കുമെന്ന അന്വേഷണത്തിലാണ് പാര്‍ട്ടി നേതൃത്വം.

കേരളത്തില്‍ സി.പി.എം വളരെ പ്രതീക്ഷകളോടെയാണ് മുന്നോട്ട് പോയിരുന്നത്. പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും അതുവഴി യു.ഡി.എഫില്‍ ഉണ്ടാകുന്നെ അസ്വസ്ഥത മുതലെടുത്ത് കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് ഭരണം കൈയ്യാളാമെന്നുമുള്ള അമിത പ്രതീക്ഷയിലായിരുന്നു പാര്‍ട്ടി നേതൃത്വം. വി.എസിനെതിരേ അന്വേഷണം വന്നതുകൊണ്ട് ഭരണം പിടിച്ചാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കേണ്ടതില്ലെന്നും ഔദ്യോഗികപക്ഷം മനക്കോട്ട കെട്ടി. എന്നാല്‍ ചക്കിനു വച്ചതുകൊക്കിനുകൊണ്ടു എന്ന രീതിയില്‍ അന്ത്യത്താഴം ഫ്ലക്സ് ബോര്‍ഡ് വിവാദം പാര്‍ട്ടിയെ തിരിഞ്ഞു കൊത്തിയിരിക്കുകയാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ യു.ഡി.എഫില്‍ നിന്നും കേരളാ കോണ്‍ഗ്രസ് വിഭാഗത്തെ അടര്‍ത്തിയെടുക്കുന്നത് ബുദ്ധിമുട്ടായേക്കും.

കേരളത്തില്‍ പാര്‍ട്ടിയ്ക്ക് രാഷ്ട്രീയപരമായി ഇന്നും ശക്തമായ അടിത്തറയാണുള്ളത്. എന്നാല്‍ അടിത്തറ ഇളകി ദിശാബോധം നഷ്ടമായ ഒരു പാര്‍ട്ടിയെയാണ് ബംഗാളില്‍ കാണാന്‍ കഴിയുന്നത്. ഒരാഴ്ചയുടെ ഇടവേളയില്‍ ഇരുസംസ്ഥാനങ്ങളിലെയും സമ്മേളനങ്ങള്‍- ഫിബ്രവരി ഏഴുമുതല്‍ 10 വരെ കേരളത്തിലും 15 മുതല്‍ 18 വരെ ബംഗാളിലും- നടക്കുമ്പോള്‍ അധികാരം നഷ്ടമായ രണ്ട് സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ കരുത്തോടെയാണ് പാര്‍ട്ടി നില്‍ക്കുന്നത്.

പാര്‍ട്ടി പ്രതിപക്ഷത്തിരുന്ന് പ്രവര്‍ത്തിച്ച്‌ പരിചയം ഇല്ലാത്ത സഖാക്കളെ വച്ച് എങ്ങനെ മുന്നോട്ട് പോകും ബംഗാളിലെ എന്നതാണ് പാര്‍ട്ടിനേതൃത്വം നേരിടുന്ന പ്രധാനപ്രശ്‌നം. പാര്‍ട്ടിയുടെ ഏറ്റവും താഴേ തട്ടിലായുള്ള ബ്രാഞ്ച് കമ്മറ്റികള്‍ ഇത്തവണ തെരഞ്ഞെടുത്തിട്ടില്ല. കാരണം സംസ്ഥാനത്ത് ഇത്തവണ ബ്രാഞ്ച് സമ്മേളനങ്ങള്‍ വേണ്ടെന്ന്‌ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ലോക്കല്‍, ഏരിയാ സമ്മേളനങ്ങള്‍പോലും പല ജില്ലകളിലും നടത്താനായിട്ടില്ല. നോര്‍ത്ത് - സൗത്ത് 24- പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, ബര്‍ദ്വാന്‍, നദിയ, ഈസ്റ്റ്-വെസ്റ്റ് മിഡ്‌നാപൂര്‍, പുരുലിയ, ബാംഗൂര എന്നീ ജില്ലകളില്‍ പാര്‍ട്ടി നാമാവശേഷമായ അവസ്ഥയിലാണ്. ഈ ജില്ലകളില്‍ മാത്രം 800ഓളും പാര്‍ട്ടി ഓഫീസുകള്‍ അടച്ചു പൂട്ടാന്‍ പാര്‍ട്ടി നിര്‍ബന്ധിതരായി. അടച്ചുപൂട്ടുക എന്നു പറഞ്ഞാല്‍ പലതും തൃണമൂല്‍ പ്രവര്‍ത്തകര്‍ കൈയ്യടക്കുകയായിരുന്നു.

പാര്‍ട്ടി ഭരണകാലത്ത് ഉഗ്രപ്രതാപികളായി നടന്നിരുന്ന നേതാക്കളില്‍ പലരും ജയിലിലോ, അറസ്റ്റ് ഒഴിവാക്കാന്‍ ഒളിവിലോ ആണ്. നൂറുകണക്കിന് പ്രാദേശികനേതാക്കളും പാര്‍ട്ടിപ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണത്തെ ഭയന്ന് നാടും വീടും വിട്ടോടിയിരിക്കുകയാണ്. ബ്രാഞ്ച് കമ്മറ്റി എന്നു പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിപിടിച്ച് താഴെ തട്ടില്‍ പ്രകടനം നടത്താന്‍ പോലും പ്രവര്‍ത്തകര്‍ ഭയപ്പെടുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ഇത്തവണ പാര്‍ട്ടി ബംഗാളില്‍ നടത്തിയിരിക്കുന്നത് തട്ടിക്കൂട്ട് സമ്മേളനങ്ങളാണ്. പാച്ച്-അപ് കമ്മറ്റികളാണ് നിലവില്‍ വന്നിരിക്കുന്നതും. 2.68 ലക്ഷം പാര്‍ട്ടി അംഗങ്ങളുള്ള സംസ്ഥാനമായിരുന്നു ബംഗാള്‍. 28,854 ബ്രാഞ്ച് കമ്മറ്റികളും 2,005 ലോക്കല്‍ കമ്മറ്റികളും 336 ഏരിയാകമ്മറ്റികളും സമാന്തര ഭരണകൂടങ്ങളായി തന്നെ പ്രവര്‍ത്തിച്ചിരുന്ന 19 ജില്ലാ കമ്മറ്റികളും ഉണ്ടായിരുന്ന ഒരു സംസ്ഥാനത്താണ് പാര്‍ട്ടി ഇത്രയും ഗതികെട്ട ഒരവസ്ഥയില്‍ നില്‍ക്കുന്നത്. സ്വന്തം നാട്ടില്‍ പിടിച്ചു നില്‍ക്കണം എന്നാഗ്രഹികുന്ന പല സി.പി.എം പാര്‍ട്ടി അംഗങ്ങളും ഇതിനോടകം തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു കഴിഞ്ഞു.

ബംഗാളില്‍ നേരിടുന്ന പ്രതിസന്ധിയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ഘടകത്തിന് ഇന്നും കാര്യമായ നിശ്ചയമില്ല. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നു പറഞ്ഞ് ജനങ്ങളുടെ മുമ്പാകെ ഏറ്റുപറയുകയാണ് ഇപ്പോള്‍ പാര്‍ട്ടി. പാര്‍ട്ടിയുടെ 23-ാമത് സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായി പൊതുജനങ്ങളെ ഉദ്ദേശിച്ച് പുറത്തിറക്കിയ വിശദമായ കത്തിലാണ് തെറ്റ് സമ്മതിക്കുന്നത്. കഴിഞ്ഞ 34 വര്‍ഷം അധികാരത്തിലിരുന്നപ്പോള്‍ തങ്ങള്‍ ജനങ്ങള്‍ക്കായി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് ദീര്‍ഘകാലം പിന്തുണച്ചവരെല്ലാം മറുചേരിയില്‍ പോയി എന്ന കാര്യം സംസ്ഥാനസമ്മേളനം കാര്യമായി പരിശോധിക്കും. തങ്ങള്‍ക്കു പറ്റിയ തെറ്റുകളും വീഴ്ചകളും തിരുത്താന്‍ ജനങ്ങളുടെകൂടി സഹകരണം വേണമെന്നും കത്തിലൂടെ അഭ്യര്‍ത്ഥിക്കുന്നു. എന്താണ് തങ്ങള്‍ക്കു പറ്റിയ തെറ്റെന്ന് തിരഞ്ഞെടുപ്പുഫലം വന്ന് എട്ടുമാസം പിന്നിട്ടിട്ടും ഇതുവരെയും നേതൃത്വത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം പറ്റിയ തെറ്റെന്തെന്നു ഇനിയും അവര്‍ വിശദീകരിക്കുന്നില്ല. ബംഗാളിലെ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ക്കായുള്ള മത്സരം കാര്യമായിട്ടില്ലെന്നാണ് അറിയുന്നത്. കാരണം പാര്‍ട്ടിയെ എങ്ങനെ മത്സര ശേഷിയുള്ള ഒരു രാഷ്ട്രീയ സംഘടനയഅയി സംസ്ഥാനത്ത് തിരിച്ചുകൊണ്ടുവരും എന്നറിയാതെ നേതാക്കന്മാരെല്ലാം ആശയക്കുഴപ്പത്തില്‍ നില്‍ക്കുകയാണ്. നിലവിലുള്ള നേതൃത്വം വച്ച് പാര്‍ട്ടിയ്ക്ക് അധികാരത്തില്‍ തിരിച്ചുവരാം എന്നൊരു പ്രതീക്ഷ സി.പി.എമ്മുകാര്‍ക്ക് പോലുമില്ല.

ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട മുന്‍മന്ത്രിയും എം.എല്‍.എ.യുമായ സുശാന്തോ ഘോഷിന് സുപ്രീംകോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത് പാര്‍ട്ടിക്ക് ആശ്വാസമായി. മാസത്തിലൊരിക്കല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നതുള്‍പ്പെടെ കടുത്ത വ്യവസ്ഥകളോടെയാണ് ജാമ്യം നല്‍കിയത്. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഫിബ്രവരി 19ന് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സുശാന്തോ ഘോഷിനെ പങ്കെടുപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ പോരാട്ടത്തിലെ ആദ്യ വിജയമാണിതെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. പതിറ്റാണ്ടുകള്‍ അടക്കി ഭരിച്ച ബംഗാളില്‍ ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഒരു വിജയം അവകാശപ്പെടണമെങ്കില്‍ കോടതി ഉത്തരവ് ലഭിക്കണം

പുറമ്പോക്കില്‍ വില്ല നല്‍കിയ റിയാലിറ്റി ഷോക്കാര്‍ പറ്റിച്ചു; വനിതാ കമ്മീഷനു മുന്നില്‍ പരാതി

കൊല്ലം: കൈരളി ചാനലിലെ റിയാലിറ്റി ഷോയില്‍ ഒന്നാംസമ്മാനമായി നല്‍കിയ വില്ല പുറമ്പോക്കുഭൂമിയിലെന്നു പരാതിയുമായി അമ്മയും അന്ധരായ മൂന്നു പെണ്‍മക്കളും വനിതാ കമ്മീഷനു മുന്നില്‍ . കൈരളി ചാനലും ഫ്ലാറ്റ് നിര്‍മാതാക്കളും ചേര്‍ന്നു നടത്തിയ തട്ടിപ്പിനു പരിഹാരം ആവശ്യപ്പെട്ടാണ് ഇവര്‍ വനിതാ കമ്മീഷനുമുന്നിലെത്തിയത്. കരുനാഗപ്പള്ളി, കടത്തൂര്‍ അഷ്ടമഭവനില്‍ തങ്കമ്മ, മക്കളായ മണിയമ്മ, ലതിയമ്മ, ഗീതാമണിയമ്മ എന്നിവരാണ് ചൊവ്വാഴ്ച കൊല്ലം ടൗണ്‍ യു.പി.സ്‌കൂളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിങ്ങില്‍ ഈ പ്രശ്‌നത്തിന് പരിഹാരം തേടി എത്തിയത്.

കൈരളി  ചാനലിലെ സംഗീത റിയാലിറ്റി ഷോയില്‍ വിജയിച്ച് ഒന്നാം സമ്മാനമായി നേടിയ 35 ലക്ഷം രൂപയ്ക്കുള്ള വില്ലയുടെ താക്കോലും അഞ്ചു സെന്റ് ഭൂമിയുടെ പ്രമാണവും 2010 ഒക്ടോബറിലാണ് തങ്കമ്മയ്ക്ക് ലഭിച്ചത്. 2008 നവംബറില്‍ മത്സരം കഴിഞ്ഞെങ്കിലും കഠിന പരിശ്രമത്തിനൊടുവിലാണ് വില്ലയുടെ താക്കോല്‍ ഈ സംഗീതകുടുംബത്തെ തേടിയെത്തിയത്. ഗുരുവായൂരിലെ വില്ലയില്‍ പാലുകാച്ചലിന് എത്തിയപ്പോള്‍ വെള്ളവും വെളിച്ചവും സകല ഗൃഹോപകരണങ്ങളും ഉണ്ടായിരുന്നെന്ന് തങ്കമ്മ പറഞ്ഞു. വില്ലയുടെ നിര്‍മാതാക്കളും കൈരളി ചാനല്‍ പ്രതിനിധികളും ചേര്‍ന്ന് വളരെ ആഘോഷമായി ഗൃഹപ്രവേശം നടത്തി.

രണ്ടു ദിവസത്തെ താമസത്തിനുശേഷം തങ്കമ്മയുടെ കുടുംബം 2011 ഏപ്രിലില്‍ ചെല്ലുമ്പോള്‍ വില്ല ശൂന്യമായിരുന്നു. വൈദ്യുതിയും വെള്ളവുംപോലും ഇല്ലായിരുന്നെന്ന് ഇവര്‍ പറയുന്നു. വില്ലയുടെ നിര്‍മാതാക്കളെ സമീപിച്ചപ്പോള്‍ ഇനിയുള്ള സൗകര്യങ്ങള്‍ സ്വന്തമായി കണ്ടെത്തണമെന്നായിരുന്നു മറുപടി. തുടര്‍ന്ന്, വില്ല സ്ഥിതി ചെയ്യുന്ന തൃശ്ശൂര്‍ ജില്ലയിലെ രണ്ടാണിശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍ വീട്ടുനമ്പര്‍ ആവശ്യപ്പെട്ട് തങ്കമ്മ അപേക്ഷ നല്‍കി. എന്നാല്‍ വില്ല നിര്‍മിച്ചിരിക്കുന്നത് പുറമ്പോക്കിലാണെന്നും അനധികൃത നിര്‍മാണമായതിനാല്‍ വീട്ടുനമ്പര്‍ നല്‍കാന്‍ കഴിയില്ലെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞത്. വീട്ടുനമ്പര്‍ ലഭിക്കാത്തതിനാല്‍ വൈദ്യുതിക്കോ വെള്ളത്തിനോ അപേക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് തങ്കമ്മ ചൂണ്ടിക്കാട്ടി.

എം.എ.മ്യൂസിക് പാസായ മണിയമ്മയും ബി.എ.മ്യൂസിക്കില്‍ ഒന്നാം റാങ്ക് നേടിയ ലതിയമ്മയും ബി.എ മ്യൂസിക്കുകാരിയായ ഗീതാമണിയമ്മയും അന്ധനായ സഹോദരന്‍ അഷ്ടമന്‍ പിള്ളയും ചേര്‍ന്നാണ് സംഗീതപരിപാടിയില്‍ പങ്കെടുത്ത് ഒന്നാംസമ്മാനം നേടിയത്. അന്ധസഹോദരങ്ങളുടെ ഈ പ്രശ്‌നം അടിയന്തരമായി പരിഹരിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി.ശ്രീദേവി പറഞ്ഞു. പരാതിയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ അധ്യക്ഷ നിര്‍ദ്ദേശം നല്‍കി.

അന്ത്യഅത്താഴം വികൃതമാക്കിയ സി.പി.എം ബോര്‍ഡിനെതിരേ കനത്ത പ്രതിഷേധം; മനോരമയ്ക്കെതിരേ ആഞ്ഞടിച്ച് പിണറായി

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വീണ്ടും വിവാദങ്ങളിലേയ്ക്ക് നീങ്ങുന്നു. ലോകത്തിലെ വിപ്ലവനേതാക്കളുടെ ചിത്രത്തിനൊപ്പം ക്രിസ്തുവിന്റെ ചിത്രം വച്ചത് കഴിഞ്ഞ ദിവസം കനത്ത എതിര്‍പ്പിന് ഇടയാക്കിയെങ്കില്‍ ഇപ്പോഴിതാ ക്രിസ്തുമത വിശ്വാസികള്‍ ആദരപൂര്‍വം കാണുന്ന ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വവിഖ്യാത ചിത്രം 'ലാസ്റ്റ് സപ്പര്‍ (അവസാന അത്താഴം) മോര്‍ഫ് ചെയ്ത്‌ വികൃതമാക്കിയതാണ് പുതിയ വിവാദം ഉയര്‍ത്തിയിരിക്കുന്നത്.

'ഇതു മുതലാളിത്തത്തിന്റെ അവസാന അത്താഴം.... പ്രത്യാശ മാര്‍ക്‌സിസത്തില്‍ മാത്രം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. സി.പി.എം സംസ്ഥാനസമ്മേളനത്തിനോട് അനുബന്ധിച്ച് അഭിവാദ്യം അര്‍പ്പിച്ചുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ക്കൊപ്പമാണ് ഈ ചിത്രം ഉള്‍പ്പെട്ട ബോര്‍ഡും തിരുവനന്തപുരം ജില്ലയിലെ ചിലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വിശ്വാസികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ബോര്‍ഡ് എടുത്തു മാറ്റുകയായിരുന്നു. അത്താഴമേശയില്‍ മധ്യത്തിലിരിക്കുന്ന യേശു ക്രിസ്തുവിന്റെ ചിത്രം മോര്‍ഫ് ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയാക്കി. ഒബാമയ്ക്കു നീല നിറം കൊടുക്കുകയും, സാത്താനെപ്പോലെ ചെവി നീട്ടി അപഹാസ്യമായ രൂപത്തില്‍ ആക്കുകയും ചെയ്തു.

യേശുവിന്റെ 12 ശിഷ്യരില്‍ ഒബാമയുടെ ഒരുവശത്ത് സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും ഉമ്മന്‍ ചാണ്ടിയും രാഹുല്‍ ഗാന്ധിയും എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയുമാണ്. മറുവശത്തു നരേന്ദ്ര മോഡിയും എല്‍.കെ. അഡ്വാനിയും, ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എന്നിവരും. സാധാരണ ക്രിസ്തു ചിത്രങ്ങള്‍ക്ക് മുകളില്‍ പരിശുദ്ധാത്മാവിനെ അനുസ്മരിപ്പിക്കുന്ന പ്രാവിനെ നല്‍കുന്നതിനു പകരം ഒബാമയുടെ തലയ്ക്കു മുകളില്‍ യാങ്കിക്കഴുകന്റെ ചിത്രവും നല്‍കി.

യേശുക്രിസ്തു വിമോചനപ്പോരാളിയാണെന്നും ക്രിസ്തുമതം കമ്യൂണിസത്തിന്റെ ആശയമാണ് അനുവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്‌ യേശുക്രിസ്തു പോലെ മിശിഹായാണെന്നും പറഞ്ഞു കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത സൃഷ്ടിച്ചു നടന്ന സി.പി.എം നേതാക്കള്‍ക്ക്‌ ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളതെന്ന് വ്യക്തമായിട്ടില്ല.

മോര്‍ഫിങിലൂടെ യേശുക്രിസ്തുവിനെ ഒബാമയാക്കിയും ശിഷ്യന്മാരെ കോണ്‍ഗ്രസ്- ബിജെപി നേതാക്കളാക്കിയും പരിഹസിച്ചതിനെതിരേ വ്യാപകമായ പ്രതിഷേധമാണ് വിശ്വാസി സമൂഹത്തിന് ഇടയില്‍ നിന്നും ഉണ്ടായിട്ടുള്ളത്. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു കെട്ടിട നിര്‍മാണത്തൊഴിലാളി യൂണിയന്റെ (സിഐടിയു) പേരിലാണു ഫ്‌ളെക്‌സ് സ്ഥാപിച്ചതെങ്കിലും ഇത്തരം നിരുത്തരവാദിത്വപരമായ നടപടികള്‍ക്ക് സി.പി.എം നേതാക്കന്മാര്‍ മറുപടി പറയേണ്ടി വരുമെന്ന് തീര്‍ച്ച.

അന്ത്യ അത്താഴത്തെ സി.പി.എം വികലമായി ചിത്രീകരിച്ചത് ദൈവനിന്ദയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സി.പി.എം ഖേദം പ്രകടിപ്പിക്കണം. യേശുവിനെ വിപ്ലവകാരിയെന്ന് വിശേഷിപ്പിച്ച സി.പി.എം ഇപ്പോള്‍ നിന്ദിച്ചിരിക്കുന്നു. യേശുവിന്റെ പ്രതിപുരുഷന്മാരെ നികൃഷ്ട ജീവികളെന്ന് വിശേഷിപ്പിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ മറ്റുപലതും പറയുന്നത്. സി.പി.എം എപ്പോഴും സ്വീകരിക്കുന്ന സമീപനം ഇതാണ്. പ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ചിത്രത്തിനെ ശക്തമായ പ്രതിഷേധമാണ് ക്രൈസ്തവ സംഘടനകള്‍ ഉയര്‍ത്തിയിരിക്കുന്നത്. സിപിഎം നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെസിബിസി വക്താക്കള്‍ അഭിപ്രായപ്പെട്ടു. അന്ത്യഅത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ച സിപിഎം നടപടി തെറ്റെന്ന് സീറോ മലബാര്‍ സഭാ വക്താവ് ഫാ.പോള്‍ തേലക്കാട്ട്. പാര്‍ട്ടി നേതൃത്വം ഇടപെട്ട് തെറ്റു തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

അന്ത്യഅത്താഴം വികലമാക്കിയതിനെതിരേ കെ.പി.സി.സി സെക്രട്ടറി സതീശന്‍ പാച്ചേനി പ്രതികരിച്ചു. ലോക ജനതക്ക് മുഴുവന്‍ നന്മയുടെ, സ്നേഹത്തിന്‍റെ, കരുണയുടെ വെളിച്ചം വിതറിയ യേശു ദേവന്‍റെ അന്ത്യ അത്താഴത്തെ വികൃതമായി ചിത്രീകരിച്ച പിണറായിയുടെ ശിഷ്യ ഗണങ്ങള്‍ ചരിത്രത്തില്‍ മാപ്പ് അര്‍ഹിക്കാത്ത ഒരു മഹാ പാതകം ആണ് ചെയ്തിരിക്കുന്നത് . രാഷ്ട്രീയ ക്കാര്‍ക്ക് എന്തുമാകാം, മാര്‍ക്സിസ്റ്റ്‌കാരന്‍ ആയാല്‍ എന്ത് തോന്യാസവും ആകാം എന്ന പിണറായി സിദ്ധാന്തം സഖാവ് പിണറായി തിരുത്തണം . ബിഷപിനെ നികൃഷ്ട ജീവി എന്ന് വിളിച്ച പിണറായിയുടെ ശിഷ്യന്മാര്‍ ഒരു മതത്തെ ആകെ അപമാനിക്കുംപോള്‍ മാനവികതയെ, മനുഷ്യ സ്നേഹത്തെ, ഭാരതത്തിന്‍റെ മതേതര ചിന്തയെ , ഒരു പോറലും എല്പിക്കാതെ നമുക്ക് സംരക്ഷിക്കേണ്ടി ഇരിക്കുന്നു. നമുക്ക് യേശു ദേവനോടു തന്നെ അപേഷിക്കം, കര്‍ത്താവെ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ തന്നെ അറിയുന്നില, ഇവരോട് പൊറുക്കണേ. മാര്‍ക്സിസ്റ്റ്‌ നെറികേടിനു മുന്‍പില്‍ ക്രിസ്തുവിന്റെ സഹിഷ്ണത കാണിക്കുന്ന ക്രിസ്തീയ സഹോദരങ്ങള്‍ പ്രതികരിക്കാന്‍ തീരുമാനിച്ചാല്‍ , അത് താങ്ങുവാന്‍ നിങ്ങളുടെ പാര്‍ട്ടിക്ക് ആകില്ല എന്ന് സഖാക്കള്‍ മറക്കണ്ടന്നും സതീശന്‍ പാച്ചേനി മുന്നറിയിപ്പ് നല്‍കി

Sunday, February 5, 2012

ക്രിസ്തുവാണ് ശരി, മാര്‍ക്സ് തുലയെട്ടെ; പിണറായിയുടെ പുത്തന്‍ വൈരുദ്ധ്യാത്മിക സിദ്ധാന്തം

പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി പദം വഹിച്ചിരുന്ന കാലഘട്ടം സി.പി.എമ്മിന്റെ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും. ഇ.പി. ജയരാജന്റെ ഭാഷ കടമെടുത്താല്‍ 'പരിപ്പുവടയും കട്ടന്‍ ചായയും കഴിച്ചുകൊണ്ടിരുന്ന സഖാക്കളെ, പിസയും കോളയും കഴിക്കുന്ന സു(സ)ഖാക്കളായി ജീവിക്കാന്‍' പിണറായി കാലഘട്ടമാണ് പര്യാപ്തമാക്കിയത്. സാമ്പത്തിക രംഗത്ത് വിദേശ നിക്ഷേപം പറ്റുമോയെന്ന് സി.പി.എം ദേശീയ സമിതി ആലോചിച്ചിരുന്ന കാലത്ത് എസ്.എന്‍.സി ലാവ്‌ലിനെ ആകര്‍ഷിച്ച് കേരളത്തില്‍ നിക്ഷേപിക്കാം എന്നു പറയിപ്പിച്ചതും അദ്ദേഹമാണ്. അമ്യൂസ്‌മെന്റ് പാര്‍ക്കും ഷോപ്പിങ് മാളുമെല്ലാം ഉള്ളയൊരു കോര്‍പറേറ്റ് സംവിധാനമായി പാര്‍ട്ടിയെ മാറ്റിയെടുത്തത് അദ്ദേഹമാണ്. സാന്റിയാഗോ മാര്‍ട്ടിനും ഫാരിസ് അബൂബക്കറുമെല്ലാം പാര്‍ട്ടി തണലില്‍ നീങ്ങിയതും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ വഴിയാണ്. ഇപ്പോഴിതാ വിശ്വാസപരമായ കാര്യങ്ങളിലും അദ്ദേഹത്തിന്റെ പ്രഖ്യാപനം വന്നിരിക്കുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപോരാളിയായ യേശുക്രിസ്തുവിനെ കമ്യൂണിസ്റ്റുകാര്‍ എക്കാലവും ആദരിക്കുന്നുവെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ക്രിസ്തുവിനെ കുറിച്ചുള്ള പരാമര്‍ശങ്ങളെ ചില കേന്ദ്രങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച സാഹചര്യത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്ന്‌ ‍ പിണറായി വ്യക്തമാക്കി. കള്ളന്മാരുടെ ഗുഹയായി മാറിയ ആരാധനാലയത്തില്‍നിന്ന് പലിശക്കാരെയും കള്ളവാണിഭക്കാരെയും ചാട്ടവാര്‍ കൊണ്ട് അടിച്ചുപുറത്താക്കിയത് ക്രിസ്തുവാണ്. അത് ചെയ്ത ക്രിസ്തുവിനെ ഞങ്ങള്‍ സ്വാഭാവികമായും ആദരിക്കുന്നു, അങ്ങനെ ചെയ്ത ക്രിസ്തുവിനെ ഞങ്ങള്‍ വിമോചനപോരാളിയായി കണക്കാക്കുന്നു. അതില്‍ ഏതെങ്കിലും വിധത്തില്‍ അറച്ചുനില്‍ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ മതമൂല്യങ്ങള്‍ അസമത്വങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും അനീതിക്കുമെതിരായ ആശയ പോരാട്ടമായിരുന്നെന്നും അതുകൊണ്ട് ആത്മീയമായ കാര്യങ്ങള്‍ക്കുമപ്പുറം പരസ്പരസഹകരണം വളരേണ്ടതുണ്ടെന്നതാണ് ഇതില്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൂഷണങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങളില്‍ കമ്യൂണിസവും ക്രിസ്തുമതവും സഹകരിക്കണമെന്ന ചിന്ത ലോകത്താകെ പടര്‍ന്ന കാലം കൂടിയാണിതെന്നും വിമോചന ദൈവശാസ്ത്രം വിവക്ഷിക്കുന്നത് അതാണെന്നും അദ്ദേഹം നിരീക്ഷിച്ചു. അന്നത്തെ വ്യവസ്ഥാപിതസംവിധാനത്തിനും അതിന് കൂട്ടുനിന്ന പൗരോഹിത്യത്തിനുമെതിരെ ശക്തമായ നിലപാടെടുത്തതിനാലാണ് യേശുക്രിസ്തുവിനെ കുരിശിലേറ്റിയത്. ഒട്ടകം സൂചിക്കുഴയില്‍ കടക്കുന്ന കാലത്തുമാത്രമേ ധനവാന് സ്വര്‍ഗരാജ്യത്തെത്താന്‍ കഴിയൂ എന്ന് ക്രിസ്തു പറഞ്ഞു. ഇത് അടിച്ചമര്‍ത്തപ്പെട്ടവന്റെയും ചൂഷണം ചെയ്യപ്പെട്ടവന്റെയും വിമോചനത്തിന്റെ ശബ്ദമാണ്. ഇങ്ങനെ പ്രതിഷേധിച്ച ക്രിസ്തുവിനെ ഞങ്ങള്‍ ആദരിക്കുന്നുവെന്നും പിണറായി പറഞ്ഞു.

സി.പി.എം സംസ്ഥാന സമ്മേളന ഭാഗമായി പുത്തരിക്കണ്ടം മൈതാനിയില്‍ ‘മാര്‍ക്‌സാണു ശരി എന്ന പേരില്‍ നടക്കുന്ന ചരിത്ര-ചിത്ര പ്രദര്‍ശനത്തിലാണ് ക്രിസ്തുവിന്റെ ക്രൂശിതരൂപത്തെയും സ്ഥാപിച്ചത്. വിപ്ലവകാരിയും സാമൂഹിക പരിഷ്‌കര്‍ത്താവും ഭരണകൂടത്തിന്റെ ക്രൂരതക്കെതിരെ ശബ്ദിക്കുകയും ഒടുവില്‍ ക്രൂശിക്കപ്പെടുകയും ചെയ്ത യേശുവിനെയാണ് സി.പി.എം അവതരിപ്പിക്കുന്നത്.

ലോകകമ്മ്യൂണിസത്തിന്റെ ചരിത്രം പറയുന്ന പ്രദര്‍ശനത്തില്‍ രക്തസാക്ഷികളുടെ പട്ടികയിലാണ് യേശുക്രിസ്തുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യേശുവിന്റെ ചിത്രത്തെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്; ‘ജനനം ബിസി ഏഴിനും രണ്ടിനും ഇടയില്‍. യൂദയായിലെ ബത്‌ലഹേമില്‍ ആശാരിപ്പണിക്കാരനായ ഔസേപ്പും മറിയയും മാതാപിതാക്കള്‍. 30-ാം വയസ്സില്‍ സ്‌നാപക യോഹന്നാനില്‍ നിന്നു ജ്ഞാനസ്‌നാനം സ്വീകരിച്ചു. യഹൂദരെ അടിമത്തത്തില്‍ നിന്നു മോചിപ്പിക്കുന്ന സാമൂഹിക പരിഷ്‌കര്‍ത്താവായി. യേശുവിന്റെ പ്രചാരണവും ഉദ്‌ബോധനങ്ങളും അക്കാലത്തെ മതനേതൃത്വത്തിനു രസിച്ചില്ല. ജറുസലമിലെ ജനതയെ ആധുനിക ജീവിതരീതി പരിശീലിപ്പിച്ചു. ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്തു. മതനേതൃത്വത്തിന്റെ പിന്തുണയോടെ റോമാ ഭരണകൂടം എഡി 26-36 ല്‍ കുരിശിലേറ്റി കൊലപ്പെടുത്തി.

യേശുവിനെ കൂടാതെ ഗ്രീക്ക് തത്വചിന്തകന്‍ സോക്രട്ടീസ്, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, ഏബ്രഹാം ലിങ്കണ്‍, മുന്‍ ചിലിയന്‍ പ്രസിഡന്റ് സാല്‍വേദര്‍ അലന്‍ഡെ, സദ്ദാം ഹുസൈന്‍ തുടങ്ങിയവരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെഗുവേരയുടെ ചിത്രമാണ് ഏറ്റവും അവസാനമായി കൊടുത്തിരിക്കുന്നത്.

സംസ്ഥാന സമ്മേളന നഗരിയില്‍ മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ക്കൊപ്പം യേശു ക്രിസ്തുവിന്റെ ചിത്രം സ്ഥാപിച്ചതിനെതിരെ സീറോ മലബാര്‍ സഭാ നേതൃത്വം രംഗത്ത് വന്നു. സ്വന്തം ആചാര്യന്‍മാരില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് യേശുക്രിസ്തുവിന്റെ ചിത്രം സി.പി.എം ഉപയോഗിക്കുന്നതെന്ന് സീറോ മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ട് ആരോപിച്ചു. സി.പി.എം നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു. ഇത്തരം ചെപ്പടിവിദ്യകള്‍ കൊണ്ട് ജനങ്ങളിലേക്ക് എത്താനാവില്ല. നിലവിലെ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമാണ് സി.പി.എം നടത്തുന്നത്. ഇത് വര്‍ഗസമരത്തില്‍ നിന്നും ഭൗതികവാദത്തില്‍ നിന്നുമുള്ള തിരിച്ചുപോക്കാണെന്നും ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു.

എന്നാല്‍ ഈ വിഷയത്തില്‍ വളരെ ശക്തമായ പ്രതികരണമാണ് മാര്‍ ജോസഫ് പൗവത്തില്‍ നടത്തിയത്. ഒരേസമയം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്ന വൈരുധ്യാത്മക നിലപാടാണു പ്രത്യയശാസ്ത്രക്കാരുടേതെന്നു വീണ്ടും തെളിയിക്കുന്നതാണു പാര്‍ട്ടി ആസൂത്രണം ചെയ്ത പ്രദര്‍ശനത്തില്‍ യേശുക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ച നടപടിയെന്ന് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു.

'മാര്‍ക്‌സാണു ശരി' ശീര്‍ഷകത്തിലുളള പ്രദര്‍ശനത്തില്‍ വൈരുധ്യാത്മക ഭൗതികവാദത്തിനു കടകവിരുദ്ധമായ സ്‌നേഹത്തിന്റെയും മതവിശ്വാസത്തിന്റെയും സമ്പൂര്‍ണസമര്‍പ്പണത്തിന്റെയും വഴികാണിച്ച യേശുവിനെ പ്രതിഷ്ഠിക്കുക വഴി മാര്‍ക്‌സ് തെറ്റായിരുന്നുവെന്നു പരോക്ഷമായി സമര്‍ഥിക്കുകയാണു ചെയ്യുന്നത്. ക്രൈസ്തവ വിശ്വാസത്തെ സമൂഹത്തില്‍ നിന്നു പുറത്താക്കാന്‍ ഒരു നൂറ്റാണേ്ടാളം ക്രൈസ്തവരെ പീഡിപ്പിക്കുകയും അനേകായിരം വിശ്വാസികളെ ക്രൂരമായി കൊന്നൊടുക്കുകയും ചെയ്ത പ്രത്യയശാസ്ത്രക്കാര്‍ ഇപ്പോള്‍ യേശുവിനെ തങ്ങളുടെ പ്രദര്‍ശനവസ്തുവാക്കുന്നതു വിചിത്രമാണ്. അവരുടെ അടവു നയത്തിന്റെ ഭാഗമായിട്ടേ ഇതിനെ കാണാന്‍ കഴിയൂ -മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു.

പാര്‍ട്ടി മതത്തിനെതിരല്ല എന്നു പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ, ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തവരെ ശാസിക്കുകയും പാര്‍ട്ടിയംഗങ്ങള്‍ മതവിശ്വാസം വെടിയണമെന്നു പാര്‍ട്ടിസെക്രട്ടറി ലേഖനം എഴുതുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെയും സ്ഥിതി. സ്വാശ്രയസ്ഥാപനങ്ങള്‍ പാടില്ലായിരുന്നു എന്നു വിലപിച്ച, കൂത്തുപറമ്പില്‍ രക്തസാക്ഷികളെ സൃഷ്ടിച്ച, പാര്‍ട്ടിയുടെ കഴിഞ്ഞ ഭരണകാലത്താണ് ഏറ്റവും കൂടുതല്‍ സ്വാശ്രയ കോളേജുകള്‍ (215) കേരളത്തില്‍ അനുവദിച്ചതെന്നതും വൈരുധ്യങ്ങളുടെ ഭാഗമാണെന്നു മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയും ഭരണവും രണ്ടായിരിക്കണമെന്ന് അടുത്തകാലത്തു പ്രഖ്യാപിച്ച പാര്‍ട്ടി സെക്രട്ടറി അവിടെയും മാര്‍ക്‌സ് തോറ്റിരിക്കുന്നുവെന്ന് അംഗീകരിക്കുന്നു. വിചിത്രമായ വാദഗതികളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നു കരുതുന്നതു വിഡ്ഢിത്തമാണെന്നും മാര്‍ പവ്വത്തില്‍ പറഞ്ഞു.

പിണറായിയുടെ ക്രിസ്തു നിലപാട് പിറവം ഉപതെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടുള്ളതാകുമെന്ന് കരുതപ്പെടുന്നു. അതുകഴിഞ്ഞാല്‍ വീണ്ടും ബിഷപ്പുമാര്‍ക്ക് നേരേ നികൃഷ്ടജീവി പ്രഖ്യാപനം നടത്താന്‍ അദ്ദേഹം മടികാണിച്ചേക്കില്ല

Friday, February 3, 2012

ജാഗ്രതെ! ഇ-മെയിലില്‍ നിന്നും സ്വയം ഡൗണ്‍ലോഡ് ചെയ്യുന്ന വൈറസ് കമ്പ്യൂട്ടറുകളെ കീഴടക്കുന്നു


സൈബര്‍ ആക്രമണങ്ങളിലെ ഏറ്റവും പുതിയ ശ്രേണിയല്‍ പെടുന്ന കമ്പ്യൂട്ടര്‍ വൈറസുകള്‍ പ്രചരിക്കുന്നതായി മുന്നറിയിപ്പ്. അറ്റാച്ച്‌മെന്റ് ഓപ്പണ്‍ ചെയ്യാതെ തന്നെ സ്വയം കമ്പ്യൂട്ടറിലേയ്ക്ക് ഡണ്‍ലോഡ് ചെയ്തിറങ്ങി ഫയലുകളെ നശിപ്പിക്കുകയും മറ്റു ചെയ്യുന്ന ഒരു പുത്തന്‍ വൈറസാണത്രെ വില്ലനായി അവതരിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇതിനെപ്പറ്റി മുന്നറിയിപ്പൊന്നും ലഭിക്കില്ല. 'ലോഡിങ്' എന്നെഴുതി കാണിക്കുന്ന ഒരു മെസേജ് മാത്രമാകും ലഭിക്കുക.

സാധാരണ ഗതിയില്‍ കമ്പ്യൂട്ടര്‍ വൈറസുകള്‍ വന്നിരുന്നത് ഇ-മെയില്‍നൊപ്പം ഉള്ള അറ്റാച്ചുമെന്റുകള്‍ ആയിട്ടായിരുന്നു. ഈ അറ്റാച്ചുമെന്റുകളില്‍ ആരെങ്കിലും ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ അത് കമ്പ്യൂട്ടറുകളിലേയ്ക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും പതിയെ കമ്പ്യൂട്ടറിലെ ഓരോ ഫയലിലും നുഴഞ്ഞ് കയറി അവയെ താറുമാറാക്കും. എന്നാല്‍ പുതിയ വൈറസാകട്ടെ ഇ-മെയില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന തരത്തിലാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. ഇ-മെയില്‍ വൈറസ് ബാധിച്ച തരത്തിലല്ല വരുന്നത് എന്നതുകൊണ്ട് ഒട്ടുമിക്ക ആന്റി വൈറസ് പാക്കേജുകള്‍ക്കും ഇതിനെ കണ്ടെത്തി ബ്ലോക്ക് ചെയ്യാനാവില്ല.

സൈബര്‍ രംഗത്തെ അപകടകരമായ ഒരു പ്രതിഭാസമാണിതെന്ന് കമ്പ്യൂട്ടര്‍ സെക്യൂരിറ്റി വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. തങ്ങള്‍ക്ക് അറിയില്ലാത്ത അറ്റാച്ച്‌മെന്റുകളോ ഫയലുകളോ ഓപ്പണ്‍ ചെയ്യുകയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ പോലും ചെയ്യാത്തവരുടെ കമ്പ്യൂട്ടറുകളില്‍ പോലും വൈറസ് പടരുന്നതിനെ തടയാനാവില്ല. പുതിയ വൈറസ് പടര്‍ത്തുന്ന ഇ-മെയിലുകളെ ഡ്രൈവ്-ബൈ ഇ-മെയിലുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇ-മെയില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ കമ്പ്യൂട്ടറിനെ കീഴ്‌പ്പെടുത്തുന്ന തരത്തിലുള്ള പ്രോഗ്രാമാണ് ഡ്രൈവ് ബൈ ഇ-മെയിലുകളിലുള്ളത്.

വൈറസുള്ള വെബ്‌സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുന്ന അനുഭവമായിരിക്കും ഇത്തരം ഇ-മെയിലുകള്‍ തുറക്കുമ്പോഴും സംഭവിക്കുന്നത്. 'ബാങ്കിങ് സെക്യൂരിറ്റി അപ്‌ഡേറ്റ്' എന്ന പേരിലാണ് ഡ്രൈവ് ബൈ വൈറസ് ഇ-മെയിലുകളിലൂടെ പ്രചരിക്കുന്നത്. ഇത്തരം ഇ-മെയിലുകള്‍ ലഭിച്ചാല്‍ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുക എന്നതാണ് നമുക്ക് ചെയ്യാവുന്ന കാര്യം. ഇതിനു പുറമേ നിങ്ങള്‍ ഉപയോഗികുന്ന ബ്രൗസറിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ശ്രമിക്കണമെന്ന് സെക്യൂരിറ്റി കമ്പനികള്‍ ഉപദേശിക്കുന്നു. കാരണം എല്ലാ ബ്രൗസറുകളുടേയും ഏറ്റവും പുതിയ വേര്‍ഷനില്‍ അടങ്ങിയിട്ടുള്ള സുരക്ഷാക്രമീകരണങ്ങള്‍ പുതുതായി ഇറങ്ങുന്ന വൈറസുകളെ പ്രതിരോധിക്കുന്നതിന് സജ്ജമായിരിക്കും

കെ.എസ്.എഫ്.ഇ ജീവനക്കാര്‍ക്ക് പെന്‍ഷന്‍: സജീവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

കെ.എസ്.എഫ്.ഇ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന കാര്യം ധനകാര്യമന്ത്രിയുമായി കൂടിയാലോചിച്ച് സജീവമായി പരിഗണിക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു.
ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് എംപ്ലോയീസ് അസോസിയേഷന്റെ 23-ാം സംസ്ഥാന സമ്മേളനം തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1994ല്‍ താന്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നെങ്കിലും അന്നത് നടപ്പാക്കാന്‍ കഴിയാതെ പോയി. കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ചിരകാലാഭിലാഷമായ പെന്‍ഷന്‍ കാര്യത്തില്‍ ഗവണ്‍മെന്റിന് അനുഭാവം തന്നെയാണുള്ളത്. ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നതാണ് യു.ഡി.എഫ് ഗവണ്‍മെന്റിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തിക അടിത്തറ ഉറപ്പിക്കാനും വികസന പരിപാടികള്‍ അതിവേഗം പൂര്‍ത്തീകരിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ധനകമ്മിയും റവന്യൂ കമ്മിയുമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയ ഇടതുമുന്നണി സംസ്ഥാനത്തിന്റെ വികസനം പിന്നോട്ടു നയിക്കുകയാണ് ചെയ്തതെന്ന് ഊര്‍ജവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രസ്താവിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വി എസ് ഹരീന്ദ്രനാഥ് ആമുഖ പ്രസംഗം നടത്തി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ മോഹന്‍കുമാര്‍, എം എസ് റാവുത്തര്‍, വട്ടപ്പാറ ചന്ദ്രന്‍, മുടവന്‍മുകള്‍ രവി, ആനാട് ഷഹീദ്, എ കെ സാദിക്ക്, എം പി സലിം, സേവ്യര്‍ തോമസ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി എസ് സുരാജ് സ്വാഗതവും അരുണ്‍ ഹര്‍ഷന്‍ നന്ദിയും പറഞ്ഞു.

ഭാഗ്യക്കുറി വകുപ്പിനെ തകര്‍ക്കാന്‍ ഇടതു സര്‍വീസ് സംഘടന


പ്രതിമാസം 150 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനെ തകര്‍ക്കാന്‍ വകുപ്പിലെ ഇടതു സര്‍വീസ് സംഘടനയുടെ നീക്കം.
ഇടതുസര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദത്തില്‍ അകെപ്പട്ട് വരുമാനം നിലച്ച ഭാഗ്യക്കുറി വകുപ്പ് ആറുമാസത്തിനിടെ അസൂയാവഹമായ നേട്ടങ്ങളാണുണ്ടാക്കിയത്. ഇതിലൂടെ യുഡിഎഫ് സര്‍ക്കാരിനുണ്ടായ മികച്ച പ്രതിഛായ കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വകുപ്പിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍ ചേര്‍ന്ന് അട്ടിമറി നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോള്‍ വിവാദങ്ങളെ തുടര്‍ന്ന് ഭാഗ്യക്കുറി നറുക്കെടുപ്പ് ആഴ്ചയില്‍ ഒന്നായി ചുരുക്കിയിരുന്നു. ഇതോടെ ഭാഗ്യക്കുറി വകുപ്പും ഏജന്റുമാരും വില്‍പ്പനക്കാരും വന്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. ടിക്കറ്റ് വില്‍പ്പന നടത്തിക്കൊണ്ടു പോകുന്നതിനായി അന്ന് ജീവനക്കാരും ഏജന്റുമാരും നടത്തിയ സമരത്തിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് തലങ്ങളിലായി 16 വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിച്ചു.

ഈ വില്‍പ്പന കേന്ദ്രങ്ങള്‍ വഴിയാണ് പിന്നീട് ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ടിക്കറ്റുകള്‍ നല്‍കിവരുന്നത്. എന്നാല്‍ ഇത്തരം താലൂക്ക് കേന്ദ്രങ്ങള്‍ വേണ്ടെന്നായിരുന്നു അന്ന് ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എംവി ജയരാജന്റെ നിലപാട്. പകരം ജില്ലാ തലങ്ങളില്‍ വന്‍കിട ഏജന്റുമാരെ ടിക്കറ്റുവില്‍പ്പന ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഡയറക്ടറെ സമീപിക്കുകയും ചെയ്തിരുന്നു. അന്യസംസ്ഥാന ലോട്ടറി വില്‍പ്പനക്കാരെ സഹായിക്കുന്നതിനാണ് ഈ നീക്കമെന്ന് തിരിച്ചറിഞ്ഞ് ജീവനക്കാര്‍ ഇതിനെ എതിര്‍ത്തു. ഇതോടെ ആ നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആഴ്ചയില്‍ ഏഴുദിവസവും നറുക്കെടുപ്പ് പുനഃരാരംഭിക്കുകയും സമ്മാനഘടനയില്‍ പരിഷ്‌കാരം വരുത്തുകയും ചെയ്തതോടെ ഒരുമാസം 150 കോടിയോളം രൂപയുടെ വിറ്റുവരവിലേക്ക് ഭാഗ്യക്കുറി വകുപ്പ് മാറി. കാരുണ്യ അടക്കമുള്ള ലോട്ടറികളുടെ നടത്തിപ്പ് സാമൂഹിക സേവനമെന്ന നിലയില്‍ പ്രശംസ നേടുകയും ചെയ്ത ഘട്ടത്തിലാണ് വകുപ്പിനെ തകര്‍ക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.

താലൂക്ക് കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കി ടിക്കറ്റ് വില്‍പ്പന കുറയ്ക്കുക എന്നതാണ് ഇവരുടെ ആദ്യ നീക്കം. ഇതിന്റെ ഭാഗമായി ആറ്റിങ്ങല്‍ താലൂക്ക് കേന്ദ്രം ആഴ്ചയില്‍ മൂന്നുദിവസം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് സര്‍ക്കുലറും ഇറക്കി. ഏജന്റുമാരെയും വില്‍പ്പനക്കാരെയും ജില്ലാ ഓഫീസുകളില്‍ എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ഏജന്റുമാര്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം താറുമാറാകാനേ ഈ തീരുമാനം ഉപകരിക്കൂവെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, വന്‍കിട ഏജന്റുമാര്‍ക്ക് മുന്നില്‍ വില്‍പ്പനക്കാരെ എത്തിക്കുക എന്നലക്ഷ്യമാണ് ഉദ്യോഗസ്ഥര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ആക്ഷേപമുണ്ട്.

Thursday, February 2, 2012

അന്തിമ റിപ്പോര്‍ട്ടിലും കടുത്ത വിമര്‍ശനം; വി.എസ് ഒറ്റപ്പെടുന്നു

ഈയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ അന്തിമരൂപത്തിലും വിഎസ് അച്യുതാനന്ദനെതിരെയുള്ള വിമര്‍ശനത്തില്‍ ഒട്ടും മയമില്ല.
സംഘടനാ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും അംഗീകരിക്കുന്നതിനുള്ള സംസ്ഥാന സമിതി ഇന്നലെ തുടങ്ങി. കഴിഞ്ഞയാഴ്ച ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണു റിപ്പോര്‍ട്ട് അംഗീകരിച്ചത്. അതുകൊണ്ടു തന്നെ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ടില്‍ കാതലായ മാറ്റങ്ങളുണ്ടാകില്ല. ജില്ലാ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിലെ ഭാഗങ്ങളില്‍ ഭേദഗതികളോ തിരുത്തലുകളോ ഉണ്ടായേക്കുമെന്നുമാത്രം. ഇന്നും തുടരുന്ന സംസ്ഥാന സമിതി യോഗത്തില്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും നേതാക്കളാരും പങ്കെടുക്കുന്നില്ല. ഏഴിന് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനുള്ള റിപ്പോര്‍ട്ട് സംസ്ഥാന സമിതി അംഗീകരിക്കേണ്ടതുണ്ട്. ഇന്നലെ ചേര്‍ന്ന സംസ്ഥാനസമിതി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

കരടു റിപ്പോര്‍ട്ടിലെന്നതുപോലെ, പ്രതിപക്ഷനേതാവും കേന്ദ്രകമ്മിറ്റിയംഗവുമായ അച്യുതാനന്ദനെതിരെയുള്ള രൂക്ഷവിമര്‍ശനങ്ങള്‍ക്കാണ് മുന്‍തൂക്കം. പാര്‍ട്ടിക്ക് വിരുദ്ധനെന്നതുപോലെ വിഎസ് പ്രവര്‍ത്തിച്ചുവെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് അന്തിമറിപ്പോര്‍ട്ടിലുമുള്ളതത്രെ. പാര്‍ട്ടിക്കു തിരിച്ചടിയുണ്ടാക്കുന്ന പ്രസ്താവനകള്‍ അച്യുതാനന്ദനില്‍ നിന്നുമുണ്ടായി. പാര്‍ട്ടി നേതാക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും നടത്തി. ഭരണം കാര്യക്ഷമമായില്ലെന്നു മാത്രമല്ല മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം സംരക്ഷിക്കുന്നതിലും വീഴ്ച വരുത്തി. മനഃസാക്ഷിക്ക് അനുസരിച്ചു വോട്ടു ചെയ്യണമെന്ന അച്യുതാനന്ദന്റെ ആഹ്വാനം, ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം വന്ന ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ അച്യുതാനന്ദന്റെ അപഹാസ്യമായ ചിരി എന്നിവയെ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ലാവ്‌ലിന്‍-ലോട്ടറി വിവാദങ്ങളില്‍ അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാട് കേന്ദ്രകമ്മിറ്റി സ്വീകരിച്ച നിലപാടില്‍ നിന്നും വ്യത്യസ്തമായിരുന്നുവെന്നും ഇത് ആശയക്കുഴപ്പത്തിനു കാരണമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അച്യുതാനന്ദന്റെ പ്രവര്‍ത്തനങ്ങള്‍ വിഭാഗീയത വളര്‍ത്തുന്നതാണ്.

ജില്ലാ സമ്മേളനങ്ങളില്‍ തന്നെ വിഎസ് പക്ഷത്തിന്റെ ചിറകരിഞ്ഞുവീഴ്ത്തിയ ഔദ്യോഗിക പക്ഷത്തിന് റിപ്പോര്‍ട്ടില്‍ വിഎസിനെതിരെയുള്ള വിമര്‍ശനങ്ങള്‍ കൂടുതല്‍ ബലം പകരും. പാര്‍ട്ടി സമ്മേളനത്തിന് കൊടിയുയരുമ്പോള്‍ പിണറായി പക്ഷത്തിന് വെല്ലുവിളിയൊന്നുമില്ലെന്ന് ചുരുക്കം. ആകെക്കൂടി എറണാകുളം ജില്ല നിലനിര്‍ത്താനായത് മാത്രമാണ് വിഎസ് പക്ഷത്തിന് ആശ്വാസം. ചുരുക്കത്തില്‍ പാര്‍ട്ടി സമ്മേളനത്തില്‍ വിഎസ് ഒറ്റപ്പെടുമെന്നുറപ്പാണ്. വിഎസ് പക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങള്‍ ഓരോന്നായി നിലം പൊത്തുന്നതാണ് പാര്‍ട്ടിയുടെ ജില്ലാ സമ്മേളനങ്ങളില്‍ കണ്ടത്. കൊല്ലവും പത്തനംതിട്ടയും വിഎസ് പക്ഷത്ത് ഏറെ നാളായി ഉറച്ചുനിന്ന ജില്ലകളാണ്. ഇത് രണ്ടും പിണറായി പക്ഷത്തേക്ക് മറിഞ്ഞു. രണ്ട് ജില്ലയിലും മത്സരം നടന്നുവെന്നതും ശ്രദ്ധേയമാണ്.

മതങ്ങളെ എങ്ങനെ കൂട്ടുപിടിക്കാം സി.പി.എമ്മിലെ ഇന്നത്തെ ചിന്താവിഷയം.


കേരളം മൂന്ന് പ്രബലമതങ്ങളുടെ നാടാണ്. മൂന്നു മതങ്ങളും രാഷ്ട്രീയത്തിലും ഭരണത്തിലും സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നു. ഈ മതങ്ങളെ എങ്ങനെ കൂട്ടുപിടിക്കാമെന്നാണ് സി.പി.എമ്മിലെ ഇന്നത്തെ ചിന്താവിഷയം. അതിന് ലഭിച്ച പിന്തുണയാവാം ക്രിസ്തുവും കാരാട്ടും ഒന്നുതന്നെ എന്ന എം.വി ജയരാജന്റെ കണ്ടെത്തല്‍.

പാവങ്ങളുടെ മോചനത്തിനായി സംഘടിതമായ പ്രതിഷേധങ്ങളും പോരാട്ടങ്ങളുമാണ് ആദ്യകാലത്ത് ക്രൈസ്തവര്‍ നടത്തിയത്. അത് ഇന്ന് സി.പി.എം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് തുല്യമാണ്. പാവങ്ങളുടെ മോചനത്തിനായി പോരാടിയ യേശുദേവന്റെ സ്ഥാനത്താണ് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.'' ഇത് സി.പി.എം നേതാവ് എം.വി.ജയരാജന്റെ പ്രസ്താവനാ രീതിയിലുള്ള ശുംഭത്തരമാണ്. അദ്ദേഹം ഇടക്കിടെ ഇങ്ങനെയുള്ള പ്രസ്താവനകളിറക്കും. ന്യായാധിപന്മാര്‍ ജയരാജന് ശുംഭന്മാരാണ്. അദ്ദേഹത്തിന്റെ ഇത്തരം അഭിപ്രായങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിയുടെ ശക്തമായ പിന്തുണയുമുണ്ട്. കോടതിവിധി തങ്ങള്‍ക്കനുകൂലമാവുമ്പോള്‍ ജുഡീഷ്യറി പരിപാവനവും തങ്ങള്‍ക്കെതിരാവുമ്പോള്‍ ശുംഭത്തരവുമാണെന്ന കമ്യൂണിസ്റ്റുകാരുടെ സമീപനം കേരളത്തിനു സുപരിചിതമാണല്ലോ. വിവാദങ്ങളിറക്കി വിടുന്ന പ്രസ്താവനകളിറക്കി മാധ്യമങ്ങളിലൂടെ ജനങ്ങളുടെ മനസ്സില്‍ സ്ഥാനംപിടിക്കാനുള്ള ഒരു സൂത്രം മാത്രമാണിത്. ഇതാണ് കമ്യൂണിസ്റ്റുകാരുടെ ഇപ്പോഴത്തെ വിപ്ലവ പ്രവര്‍ത്തനങ്ങള്‍. മാധ്യമങ്ങളുടെ കൈകളിലെ കളിപ്പാട്ടങ്ങളാണിവരെന്ന് ഇവരോര്‍ക്കുന്നില്ല.
 
കേരളത്തിലെ ഏറ്റവും പുതിയ വോട്ടര്‍മാര്‍ രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും വാഗ്ദാനങ്ങളിലും മയങ്ങി വീഴുന്നവരല്ല എന്ന യാഥാര്‍ത്ഥ്യമാണ് നമ്മുടെ നേതാക്കളെ ഓര്‍മ്മിപ്പിക്കാനുള്ളത്; പ്രത്യേകിച്ചും കമ്യൂണിസ്റ്റ് നേതാക്കളെ. ജനങ്ങള്‍ നേതാക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നത് അറിവും കര്‍മശേഷിയും ആത്മാര്‍ത്ഥതയും സത്യസന്ധതയും നവീന വീക്ഷണവുമാണ്.
ഇവിടെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ. ''നവീനവീക്ഷണമില്ലാത്ത ഒരു രാജ്യം അധഃപതിക്കുന്നു. ചൈതന്യം നഷ്ടപ്പെട്ട് നശിക്കുന്നു. രാജ്യം വെറുതെ നിലനില്‍ക്കുകയല്ല വേണ്ടത്. ജീവിതത്തെ സമ്പൂര്‍ണമാക്കാനുള്ള അഭിവൃദ്ധിയെ ലക്ഷ്യം വെക്കണം. ഭൗതികമായി മാത്രമല്ല സാംസ്‌കാരികമായും നവീനമാകണം. ഇങ്ങനെ നവീനമാകുന്നതിനു വേണ്ടി ഇന്ത്യയ്ക്ക് ലോകത്തുനിന്ന് ഒട്ടേറെ പഠിക്കാനുമുണ്ട്.'' നെഹ്‌റുവിന്റെ ഈ സങ്കല്‍പത്തിലേക്ക് നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളും രാഷ്ട്രീയവും മനസ്സു ചേര്‍ത്തുവെക്കുന്നില്ല. അവര്‍ ജനാധിപത്യത്തിന്റെ മേല്‍വിലാസമുപയോഗിച്ച് അഴിമതിയിലേക്കും വര്‍ഗീയതയിലേക്കും തിരിഞ്ഞു നടക്കുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ജനപ്രതിനിധികള്‍ക്കും മാര്‍ക്‌സിസത്തിന്റെയും ഗാന്ധിസത്തിന്റെയുമൊക്കെ നന്മകള്‍ അന്യമായിക്കൊണ്ടിരിക്കുകയാണ്.
 
എല്ലാ രാഷ്ട്രീയ ദര്‍ശനങ്ങളില്‍നിന്നും മതങ്ങളില്‍ നിന്നും നന്മ പറന്നുപോകുന്നു. കമ്യൂണിസത്തില്‍ നിന്ന് മാര്‍ക്‌സും എംഗല്‍സുമൊക്കെ എങ്ങോ എന്നോ പറന്നുപോയി. ഇതൊന്നുമറിയുന്ന ഒരാളല്ല കണ്ണൂരില്‍ നിന്നുള്ള മാര്‍ക്‌സിസ്റ്റ് നേതാവായ എം.വി.ജയരാജന്‍. കാള്‍മാര്‍ക്‌സും എംഗല്‍സും മുന്നോട്ടുവച്ച കമ്യൂണിസത്തിന്റെ സ്വപ്‌നങ്ങളെക്കുറിച്ചൊന്നും ജയരാജനോടു സംസാരിച്ചിട്ടു കാര്യമില്ല. ആ സ്വപ്‌നങ്ങളെല്ലാം 'കൊഴിഞ്ഞുപോയി' എന്നു പറഞ്ഞാല്‍ ജയരാജനു മനസ്സിലാവില്ല. ജയരാജന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുകയും ചിലപ്പോള്‍ തടവറയില്‍ കിടക്കുകയുമൊക്കെ ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്തിനുവേണ്ടിയുള്ളതാണെന്ന് സാക്ഷാല്‍ കാള്‍മാര്‍ക്‌സിനുപോലും പറയാന്‍ കഴിയില്ല. ജയരാജന്റെ പാര്‍ട്ടിയുടെ പേരിന്റെ ബ്രാക്കറ്റിലാണ് കാള്‍ മാര്‍ക്‌സിന്റെ പേര്. അത് എന്തുകൊണ്ടാണങ്ങനെയെന്ന് മാര്‍ക്‌സ് ജയരാജനോടു ചോദിച്ചാല്‍, ജയരാജന്‍ എന്തുത്തരമാണ് മാര്‍ക്‌സിനോടു പറയുക!
 
ലോകത്തുനിന്ന് കമ്യൂണിസം പൊളിഞ്ഞുവീഴാറാവുമ്പോള്‍ കണ്ണൂരില്‍ നിന്നു മാര്‍ക്‌സിസ്റ്റു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കിളിര്‍ത്തുവന്ന പാഴ്‌ച്ചെടിയാണ് എം.വി ജയരാജന്‍. നേതാവ് എന്ന സ്ഥാനം ജയരാജനെ സംബന്ധിച്ചിടത്തോളം സാമാന്യം ഭേദപ്പെട്ട ഒരു തൊഴിലാണ്. ഈ തൊഴില്‍ സംരക്ഷിക്കാന്‍ വേണ്ടി അദ്ദേഹം ഏതു പ്രസ്താവനകളും നടത്തിയെന്നു വരും. ക്രിസ്തുവാണ് പ്രകാശ് കാരാട്ടെന്നു പറയും. കാള്‍മാര്‍ക്‌സാണ് ഇ.എം.എസ് എന്നും ലെനിനാണ് നായനാരെന്നും ടിറ്റോയാണ് പിണറായിയെന്നും ട്രോട്‌സ്‌കിയാണ് അച്യുതാനന്ദനെന്നും റോസാ ലക്‌സം ബര്‍ഗാണ് വൃന്ദാ കാരാട്ടെന്നുമൊക്കെ ഭാവിയില്‍ ജയരാജന്‍ പറഞ്ഞുകൂടെന്നില്ല. 'ക്രിസ്തുവും പ്രകാശ് കാരാട്ടും' എന്നപേരില്‍ ഒരു പുസ്തകമെഴുതിയെന്നും വരും.
 
കമ്യൂണിസമെന്താണെന്നും, എങ്ങനെ ലോകത്തുനിന്നു കമ്യൂണിസം പൊളിഞ്ഞു വീണുവെന്നും, കമ്യൂണിസ്റ്റാശയങ്ങള്‍ ഇനി മനുഷ്യവംശത്തിന് എന്തായിരിക്കുമെന്നും, ക്രിസ്തുമതം പണ്ടും ഇന്നും കമ്യൂണിസത്തിനെന്താണെന്നും, മതത്തിന് കമ്യൂണിസം എന്തായിരുന്നെന്നും അറിയുന്ന ഒരാളൊന്നുമല്ല എം.വി.ജയരാജന്‍. ജയരാജന് ആവേശവും പ്രചോദനവും നല്‍കുന്നത് മൈക്ക് ആണ്. മൈക്കും കേരളത്തിലെ മാര്‍ക്‌സിസവും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. എം.വി.ജയരാജനെപ്പോലുള്ളവരെ മാര്‍ക്‌സിസ്റ്റുകളാക്കിയത് മാനിഫെസ്റ്റോയല്ല മൈക്ക് ആണെന്നാണ് ഞാന്‍ ഇപ്പറഞ്ഞത്. എന്തുകൊണ്ടെന്നാല്‍: ''മതവിമര്‍ശനമാണ്  എല്ലാ വിമര്‍ശനങ്ങളുടെയും തുടക്കം.'' എന്ന മാര്‍ക്‌സിന്റെ വചനത്തിന്റെ അര്‍ത്ഥം അറിയുന്ന ഒരാളല്ല ജയരാജന്‍. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നതിന്റെ ചരിത്രസാരംപോലും മുത്തപ്പന്റെ നാട്ടിലെ ജയരാജനറിയാന്‍ സാധ്യതയില്ല. പര്‍ശനിക്കടവ് മുത്തപ്പനെ ഇപ്പോഴും ജയരാജന്‍ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പിക്കുന്നില്ല. കണ്ണൂരില്‍ പാര്‍ട്ടിയുണ്ടാക്കാന്‍ സഹായിച്ച ഒരാളെന്നു വിചാരിച്ച് മുത്തപ്പനെ ജയരാജന്‍ മാറ്റിവെക്കുന്നതാവാം. എം.വി.ജയരാജന്റെ കമ്യൂണിസ്റ്റ് സങ്കല്‍പം അപാരം തന്നെ. അല്ലെങ്കിലും കണ്ണൂരിലെ ജയരാജന്മാര്‍ കേരള കമ്യൂണിസത്തിന്റെ തലക്കാവേരികള്‍ തന്നെയാണല്ലോ.
 
എം.വി.ജയരാജനെപ്പോലുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ അന്ധവിശ്വാസങ്ങളുടെ അടിമകളാണ്. ഇവര്‍ അന്ധവിശ്വാസവും അജ്ഞതയും, രാഷ്ട്രീയദര്‍ശനവും വിപ്ലവദര്‍ശനവും സാമൂഹ്യദര്‍ശനവുമായി കൊണ്ടു നടക്കുന്നു. ബഹുജനങ്ങളുടെ രാഷ്ട്രീയ വിദ്യാഭ്യാസം കമ്യൂണിസ്റ്റുകാരുടെ കുത്തകക്കച്ചവടമാണെന്ന അജ്ഞതയും അഹങ്കാരവുമാണ് സി.പി.എമ്മിലെ ജയരാജന്മാരുടെ ശക്തി.മതവിമര്‍ശനമാണ് എല്ലാ വിമര്‍ശനങ്ങളുടെയും തുടക്കം എന്നു പറഞ്ഞ കാള്‍ മാര്‍ക്‌സിനെ കമ്യൂണിസം മറികടന്നു. കമ്യൂണിസവും ഒരു മതമായിത്തീര്‍ന്നു. സ്റ്റേറ്റ് മതമായി അരനൂറ്റാണ്ടിലധികം വിരാജിച്ച് കമ്യൂണിസം ഇരുപതാം നൂറ്റാണ്ടില്‍ത്തന്നെ ഭരണതലത്തില്‍ അവസാനിച്ചു. മതം മനുഷ്യരെ മയക്കുന്ന കറുപ്പാണെന്ന് മതവും കമ്യൂണിസവും ഒരുപോലെ ഇപ്പോള്‍ വിശ്വസിക്കുന്നില്ല. സ്റ്റേറ്റ് മതമായി രാജ്യം ഭരിച്ച കമ്യൂണിസം കത്തോലിക്കാ മതവുമായി അടുക്കുകയായിരുന്നു. ഈ അടുപ്പം ഒരു യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു. അങ്ങനെ കത്തോലിക്കാ മതവും കമ്യൂണിസവുമായുള്ള വൈരുദ്ധ്യം അകലുകയായിരുന്നു. കേരളത്തിലും മതവും കമ്യൂണിസവുമായുള്ള വൈരുദ്ധ്യം അകലുകയാണ്. സി.പി.എം നാടിന്റെ ഭരണം കൈവശമാക്കാന്‍ ഏതൊക്കെ മതങ്ങളെയും ജാതികളെയും കിട്ടുമെന്നാണ് നോക്കുന്നത്. മതങ്ങളും ജാതികളും ഭരണത്തെ എങ്ങനെ സ്വാധീനിക്കണമെന്നാണ് നോക്കുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രം, കൊന്തയും കുരിശും തേടി നടക്കുന്ന ഒരു വികട കവിതയുണ്ട് കേരള രാഷ്ട്രീയത്തില്‍.
 
കേരളം മൂന്ന് പ്രബലമതങ്ങളുടെ ഒരു നാടാണ്. മൂന്നുമതങ്ങളും രാഷ്ട്രീയത്തിലും ഭരണത്തിലും സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ഈ മതങ്ങളെ എങ്ങനെ കൂട്ടുപിടിക്കാമെന്ന ആലോചനകളാണ് എം.വി.ജയരാജന്റെ പാര്‍ട്ടിയിലെ ഇന്നത്തെ ഏറ്റവും വലിയ ആലോചന. ഈ ആലോചനയ്ക്ക് ലഭിച്ച ശുംഭത്തരം നിറഞ്ഞ പിന്തുണയാവാം യേശുക്രിസ്തുവും പ്രകാശ് കാരാട്ടും ഒന്നുതന്നെ എന്ന എം.വി.ജയരാജന്റെ കണ്ടെത്തല്‍. ഇ.എം.എസ്സിനെക്കുറിച്ച് കേരളത്തിലെ സി.പി.എമ്മിന്റെ വലിയൊരു നേതാവ് കുറച്ചു മുമ്പ് പറയുകയുണ്ടായി ഇ.എം.എസ് സി.പി.എമ്മിന്റെ അച്ഛനാണെന്ന്. സി.പി.എമ്മിലെ ജയരാജന്മാര്‍ ഇനി എന്തൊക്കെയായിരിക്കും പറയുകയെന്നാര്‍ക്കറിയാം. ഇവിടെ നിന്നെങ്ങോട്ടായിരിക്കും ഇനി സി.പി.എമ്മിന്റെ യാത്ര. എം.വി.ജയരാജനുണ്ടായ ഒരു ബോധോദയത്തിലൂടെ കാരാട്ട് ഇക്കാലത്തെ ക്രിസ്തുവാണ് എന്ന സത്യം പുറത്തുവന്നിരിക്കുന്നു. ജയരാജന്റെ തലയില്‍ ഈയിടെയെങ്ങാന്‍ തേങ്ങ വീണു കാണണം. ഇനിയും പല സി.പി.എം നേതാക്കളുടെയും തലയില്‍ തേങ്ങ വീണ് ഇത്തരം വെളിപാടുകള്‍ ഒരുപാട് പുറത്തുവരും.