Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Wednesday, April 3, 2013

നിക്കാതെ ഈ നാട്ടിലെ സാധരണക്കാരന് വേണ്ടി എന്തേലും ചര്ച്ചചെയ്യാൻ തയ്യാറാക്

കേരത്തിലെ പവിത്രമായ നിയമസഭയിൽ പുതിയ തലമുറക്കും കേരള ജനതയ്ക്ക് വേണ്ടിയും എന്തെല്ലാം നയപരമായ കര്യഗൾ ചർച്ച ചെയ്യാനുണ്ട്.3 ദിവസമായി ഒരു കുടുംബകാര്യം മാത്രമാണ് സഭ ചരച്ചചെയാൻ പ്രതിഭക്ഷം കാഹളം മുഴക്കുന്നത്.ഉമ്മൻ ചാണ്ടി അവതരിപ്പിക്കുന്ന പൊതു സമുഹതിനുള്ള ചര്ച്ചകളെ പ്രതിപക്ഷം എന്തിനാണ് ഭയക്കുന്നത്.കേരത്തിലെ 3 കോടിയോളം ജനങ്ങൾ പല പ്രദേശങ്ങളിൽ നിന്നായി സാമാജികരെ സഭയിലേക്ക് അയക്കുന്നത് ജനങൾക്ക് വേണ്ടിയാണു അല്ലാതെ കുടുംബകാര്യം ചര്ച്ചചെയ്യനല്ല .ഉമ്മൻ ചാണ്ടിയുടെ ഭരണ നേട്ടത്തെ ഭയക്കുന്ന ചില നേതാക്കളാണ് ഈ ചർച്ചകൾ നടത്താൻ നിർബധിതരകുന്നത്.LDF ഒന്ന് ഓർക്കുക നമ്മുടെ നാട്ടിലെ പഞ്ചായത്തുകൾ പോലും ഇത്തരം വിഷയഗൽ ചർച്ച ചെയ്യാറില്ല .അതിനാൽ LDF MLA മാർ സഭയുടെ വിലപ്പെട്ട സമ്മേളന സമയഗൾ കുടുംബ കാര്യം ചർച്ചചെയ്യാൻ നിക്കാതെ ഈ നാട്ടിലെ സാധരണക്കാരന് വേണ്ടി എന്തേലും ചര്ച്ചചെയ്യാൻ തയ്യാറാക് ......

കമ്മ്യുണിസം ലജ്ജിക്കുന്നു സഖാക്കളെ ലജ്ജിക്കുന്നു...........

പണ്ടൊക്കെ കമ്മ്യുണിസ്റ്റ് പാർട്ടികൾ പറയുന്ന കാര്യങ്ങളും ചെയ്യുന്ന പ്രവർത്തികൾക്കും അന്തസുണ്ടായിരുന്നു ജനകീയ പ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നവർ എന്ന പേരുണ്ടായിരുന്നു, ഭരണപക്ഷത്തും പ്രതിപക്ഷത്തും ശക്തമായ സ്വാധീനം ചെലുത്താൻ അവർക്കു കഴിഞ്ഞിരുന്നു ഇന്നു വല്ലവന്റെയും കിടപ്പറ രഹസ്യങ്ങളും , അടുക്കളകാര്യവും ചർച്ചചെയ്യുന്ന അയല്കുട്ടങ്ങളായി അധ:പതിച്ചു പോയി കമ്മ്യുണിസ്റ്റ് പാർട്ടികൾ. ഒരു ഭരണകർത്താവിന്റെ രാജി ആവശ്യപെടുന്നതിനു ഇൻഡ്യയിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്കു മന്ത്രിയും ഭാര്യയും തമ്മിലുള്ള അടുക്കള വഴക്ക് വേണ്ടി വന്നിരിക്കുന്നു ഇത്രയ്ക്ക് തരം താണു പോയോ നമ്മുടെ കമ്മ്യുണിസം, ഇൻഡ്യൻ കമ്മ്യുണിസം ലജ്ജിക്കുന്നു സഖാക്കളെ ലജ്ജിക്കുന്നു...........

Tuesday, April 2, 2013

“പ്രവാസി സൗഹൃദ സംഗമം”

ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് ഫെയ്സ് ബുക്ക് ഗ്രുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് “പ്രവാസി സൗഹൃദ സംഗമം” അബുദാബി എയർലൈൻസ് ഹോട്ടലിൽ 2013 ഏപ്രിൽ മാസം പന്ത്രണ്ടാം തീയതി വൈകുന്നേരം ഏഴുമണിക്ക് . കെ.പി.സി.സി. പ്രസിഡന്റ് ശ്രീ.രമേശ് ചെന്നിതല എ.ഐ.സി.സി ജനറൽ സെക്രട്ടറി ശ്രിമതി ഷാനിമോൾ ഉസ്മാൻ,ശ്രിമതി ലതികാ സുബാഷ്, മഹിളാ കോൺഗ്രസ്സ് സംസ്ഥാനദ്ധ്യഷ ശ്രീമതി ബിന്ദു കൃഷ്ണ, ആഡ്വ: ടി സിദ്ദിഖ് തുടങ്ങിയവർ പങ്കെടുക്കുന്ന തുടങ്ങി ഒട്ടനവധി പേർ അണിനിരക്കുന്നതുമായ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് മുഖപുസ്തക കുട്ടായ്മയുടെ ചരിത്ര സംഭവത്തിൽ പങ്കാളികളാകാൻ ഏവരെയും   ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.....................

Monday, April 1, 2013

ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ എന്ന് ജനങ്ങൾക്കൊപ്പം !!

ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങൾക്ക്‌ വേണ്ടി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിൽ വരുത്തിയ മുൻകാല കോണ്‍ഗ്രസ്‌ സർക്കാരുകളുടെ പാത പിന്തുടർന്ന് കോണ്‍ഗ്രസ്‌ നേതൃത്വത്തിൽ ഉള്ള ഇപ്പോഴത്തെ യു പി എ മന്ത്രി സഭ ഭക്ഷ്യ സുരക്ഷ ബില്ലിന് അംഗീകാരം നല്കി !!

ഭക്ഷ്യ സുരക്ഷ പദ്ധതി വഴി രാജ്യത്തെ 80 കോടി ജനങ്ങൾക്ക്‌ തുച്ഛമായ നിരക്കിൽ ഭക്ഷ്യ ധാന്യങ്ങൾ ലഭ്യമാക്കും !!

രാജ്യത്തെ പട്ടിണിപ്പാവങ്ങൾക്കു വേണ്ടി ഇത്തരം ഒരു പദ്ധതി നടപ്പാക്കിയ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യു പി എ സർക്കാരിന് ആയിരമായിരം അഭിനന്ദനങ്ങൾ !!

ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ എന്ന് ജനങ്ങൾക്കൊപ്പം !! ജയ് ഹിന്ദ്‌

-----------------------------------------------------
ഭക്ഷ്യസുരക്ഷാ പദ്ധതി കൂടുതല്‍ ജനപ്രിയമാക്കുന്നു; ഭേദഗതികള്‍ക്കു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി . ഭക്ഷ്യസുരക്ഷാ പദ്ധതി കൂടുതല്‍ ജനപ്രിയമാക്കാനുള്ള ഭേദഗതികള്‍ക്കു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പരിഷ്കരിച്ച ബില്‍ മൂന്നു ദിവസത്തിനുള്ളില്‍ ലോക്സഭയില്‍ കൊണ്ടുവരുമെന്നു ഭക്ഷ്യമന്ത്രി കെ.വി. തോമസ് പറഞ്ഞു. ഏകദേശം 80 കോടി ജനങ്ങള്‍ക്കു തുച്ഛമായ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാവും അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ യുപിഎയുടെ തുറുപ്പുചീട്ട്.

2011 ഡിസംബര്‍ 22നു ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലിനു പാര്‍ലമെന്ററി സ്ഥിരംസമിതിയും സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക കൌണ്‍സിലും നിര്‍ദേശിച്ച ചില പരിഷ്കാരങ്ങളാണ് ഒൌദ്യോഗിക ഭേദഗതികളായി ഉള്‍പ്പെടുത്തുന്നത്. അവയാണു മന്ത്രിസഭ ഇന്നലെ പ്രത്യേക യോഗം ചേര്‍ന്ന് അംഗീകരിച്ചത്.

* ദരിദ്രരില്‍ ദരിദ്രര്‍ക്കുള്ള അന്ത്യോദയ അന്നയോജനയിലുള്ള (എഎവൈ) കുടുംബങ്ങള്‍ക്കു പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. എഎവൈയില്‍ നിലവില്‍ ഏകദേശം രണ്ടരക്കോടി കുടുംബങ്ങളുണ്ട്. ഏകാംഗ കുടുംബത്തിനും പ്രതിമാസം 35 കിലോ ധാന്യങ്ങള്‍ എന്നതാണു വ്യവസ്ഥ.
*എഎവൈ വിഭാഗത്തിനും പദ്ധതിയിലുള്‍പ്പെടുന്ന മറ്റു കുടുംബങ്ങള്‍ക്കും അരി കിലോ മൂന്നുരൂപയ്ക്കും ഗോതമ്പ് രണ്ടു രൂപയ്ക്കും ഇതര ധാന്യങ്ങള്‍ ഒരു രൂപയ്ക്കുമാണു ലഭിക്കുക.

* എഎവൈ ഗണത്തിലല്ലാത്ത കുടുംബങ്ങള്‍ക്ക് ഒരംഗത്തിന് അഞ്ചു കിലോ എന്ന തോതിലാവും പ്രതിമാസ ധാന്യവിതരണം. * സ്ത്രീകള്‍ക്കു ഗര്‍ഭകാലത്തും പ്രസവശേഷം ആറുമാസം വരെയും സൌജന്യ ഭക്ഷണം; ആറായിരം രൂപ പ്രസവാനുകൂല്യം. ഇതു രണ്ടു പ്രസവത്തിനു മാത്രമെന്നു പരിമിതപ്പെടുത്തില്ല.
* ബില്‍ പാസായി ഒരുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കണം. മൂന്നുവര്‍ഷത്തേക്കു ധാന്യവിലയിലും തോതിലും മാറ്റമുണ്ടാകില്ല.
*വിതരണത്തിനും ഡീലര്‍മാരുടെ കമ്മിഷനുമുള്ള ചെലവിനത്തിലേക്ക് ഇപ്പോള്‍ 8000 കോടി രൂപ വകയിരുത്തും. ഇതു കേന്ദ്രവും സംസ്ഥാനങ്ങളും വഹിക്കുന്നതു സംബന്ധിച്ച വ്യവസ്ഥ പിന്നീടു തീരുമാനിക്കും.
*പദ്ധതി നടപ്പാക്കാന്‍ ഏകദേശം 62 ദശലക്ഷം ടണ്‍ ധാന്യം വേണ്ടിവരുമെന്ന് ഇപ്പോഴത്തെ കണക്ക്.

* പൊതു വിതരണത്തിന് ഇപ്പോഴുള്ള സബ്സിഡിയുള്‍പ്പെടെ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാന്‍ 1.25 ലക്ഷം കോടി രൂപ ചെലവാകാമെന്നു വിലയിരുത്തല്‍.
സാമ്പത്തിക ബാധ്യതയും ഭക്ഷ്യധാന്യ ലഭ്യതയും പദ്ധതി നടപ്പാക്കുന്നതിനു തടസ്സമാകുമെന്നു മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രി പി. ചിദംബരവും കൃഷിമന്ത്രി ശരദ് പവാറും വാദിച്ചു. നിലവിലുള്ള ഭക്ഷ്യ സബ്സിഡിയോടു ചേര്‍ക്കുമ്പോള്‍ അധികഭാരം തുച്ഛമാണെന്നും 2040 വരെ ധാന്യസുഭിക്ഷത ഉറപ്പെന്നാണു കൃഷി മന്ത്രാലയത്തിന്റെ കൂടി വിലയിരുത്തലെന്നും കെ.വി. തോമസ് മറുപടി നല്‍കി. പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ അഭിപ്രായമെന്തെന്നു പ്രധാനമന്ത്രി ചോദിച്ചു.

ജനത്തിനു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കുക തന്നെ വേണമെന്നും സാമ്പത്തിക ഞെരുക്കം പുതിയ പ്രശ്നമല്ലെന്നും ആന്റണി മറുപടി നല്‍കി. പദ്ധതിയുടെ ജനകീയ സ്വഭാവവും കരുതലുള്ള സര്‍ക്കാരെന്ന പ്രതിച്ഛായയും കണക്കിലെടുക്കുമ്പോള്‍ ഭേദഗതികള്‍ ആവശ്യമാണെന്നു വയലാര്‍ രവിയും വാദമുയര്‍ത്തി. മുതിര്‍ന്ന മന്ത്രിമാരുടെ നിലപാടിനെ പ്രധാനമന്ത്രിയും അനുകൂലിച്ചു. മന്ത്രിസഭാ യോഗത്തിന്റെ ഫലമറിഞ്ഞപ്പോള്‍ സോണിയ ഗാന്ധി, കെ.വി. തോമസിനെ അഭിനന്ദിച്ചു. ബില്‍ മന്ത്രിസഭ പരിഗണിക്കുംമുന്‍പു കോണ്‍ഗ്രസ് മന്ത്രിമാരുമായി സോണിയ ചര്‍ച്ച നടത്തിയിരുന്നു