Random Posts

Wednesday, December 28, 2011

ബന്ധുവിന് ഭൂമി; പങ്കില്ലെന്ന് വിഎസ്


മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചുനല്‍കിയെന്ന കേസില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ വിജിലന്‍സ് ചോദ്യം ചെയ്തു. ഈ വിഷയത്തില്‍ തനിക്ക് പങ്കില്ളെന്ന് വി.എസ് മൊഴി നല്‍കി. കന്‍േറാണ്‍മെന്‍റ്ഹൗസില്‍ വൈകുന്നേരം മൂന്നിന് ആരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ചേകാല്‍ വരെ നീണ്ടു. വിജിലന്‍സ് കോഴിക്കോട് എസ്.പി. ഹബീബ് റഹ്മാന്‍, കാസര്‍കോട് ഡിവൈ.എസ്.പി കുഞ്ഞുരാമന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വിജിലന്‍സ് ചോദിച്ച ചോദ്യങ്ങളെല്ലാം വി.എസ് നിഷേധിച്ചതായാണറിയുന്നത്. ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയും നല്‍കിയില്ല.
മുഖ്യമന്ത്രിയായിരിക്കെ ബന്ധുവായ ടി.കെ. സോമന് കാസര്‍കോട് 2.33 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ച് നല്‍കിയെന്നാണ് കേസ്. ഭൂമി പതിച്ച് നല്‍കിയത് കാസര്‍കോട് ജില്ലാകലക്ടറായിരുന്നുവെന്നും സോമന്‍െറ അപേക്ഷ പ്രകാരം വില്‍പനാവകാശം നല്‍കിയ ഫയല്‍ ലാന്‍ഡ് റവന്യു കമീഷണര്‍ക്ക് അയച്ചത് തന്‍െറ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാതോമസായിരുന്നുവെന്നും വി.എസ് മൊഴി നല്‍കിയതായാണ് വിവരം. താന്‍ ഈ ഫയല്‍ കണ്ടിട്ടില്ല. വില്‍പനാവകാശം നല്‍കിയത് മന്ത്രിസഭായോഗമാണ്. മന്ത്രിസഭയുടെ റൂള്‍ 39 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് വില്‍പനാധികാരം നല്‍കാന്‍ തീരുമാനിച്ചത്. ഈ ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് ഉത്തരവ് മരവിപ്പിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ തനിക്ക് താല്‍പര്യമോ, പങ്കോ ഇല്ല. സര്‍ക്കാര്‍ ഫയലില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാകലക്ടറോട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് വി.എസ് വ്യക്തമായ മറുപടി നല്‍കിയില്ല.
കേസുമായി ബന്ധപ്പെട്ട് അന്നത്തെ റവന്യുമന്ത്രി കെ.പി. രാജേന്ദ്രന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാതോമസ് എന്നിവരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിപ്പകര്‍പ്പില്‍ രാജേന്ദ്രന്‍ ഒപ്പിട്ട് നല്‍കിയിട്ടില്ളെന്നാണറിയുന്നത്. വ്യക്തമായ മൊഴി ലഭിച്ച സാഹചര്യത്തില്‍ കേസ്രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ് വിജിലന്‍സ്. അവസാനഘട്ടം എന്ന നിലക്കാണ് വി.എസിന്‍െറ മൊഴി രേഖപ്പെടുത്തിയത്. മൊഴി വി.എസ്. അച്യുതാനന്ദന്‍ ഒപ്പിട്ട് നല്‍കി.