ആലപ്പുഴ: മെഡിക്കല്‍ കോളജില്‍ നടന്ന ഡി വൈ എഫ് ഐ അക്രമ ത്തെ ചോദ്യം ചെയ്ത സി ഐ ടി യു തൊഴിലാളികളെ യൂണിയനില്‍ നി ന്നും ആറുമാസത്തേയ്ക്ക് സസ്‌പെന്റു ചെയ്തു.
കഴിഞ്ഞ ദിവസം നേഴ്‌സിംഗ് അസിസ്റ്റന്റ് താത്ക്കാലിക ജോലിയ്ക്കായി ഇന്റര്‍വ്യൂ തടസപ്പെടുത്തുകയും അക്രമം നടത്തുകയും ചെയ്ത 28 പേരേ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നാലുപേര്‍ സി ഐ ടി യു തൊഴിലാളി യൂണിയനില്‍പ്പെട്ടവരാണ്. സമരത്തില്‍ പങ്കെടുക്കുന്നതിനായി പത്തോളം പേരേയാണ് യൂണിയനില്‍ നിന്നും വിളിച്ചിരുന്നത്. ഇവരില്‍ ആക്രമണം ഉണ്ടായ സമയത്തത്ത് ആറുപേര്‍ ഓടി രക്ഷപെട്ടിരുന്നു. ഇതില്‍ അനില്‍കുമാര്‍ എന്നയാള്‍ മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞിരുന്നയാളാണ്. ഈ സമരത്തിലേയ്ക്ക് മകനെ കൊണ്ടുപോയത് ശരിയല്ലെന്നും ഇനി ഇത്തരം അക്രമ സമരങ്ങളിലേയ്ക്ക് മകനെ വിളിയ്ക്കരുതെന്നും നിര്‍മ്മാണ തൊഴിലാളി യൂണിയനില്‍പ്പെട്ട മാതാവ് പൊന്നമ്മ സി ഐ ടി യു സെക്രട്ടറിയോട് ആവശ്യപ്പെട്ടതാണ് നേതാവിനെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ഇവരെയും മകനെയും പുറത്താക്കിയിരിക്കുന്നത്. ഈ ആറ് മാസങ്ങള്‍ക്കുള്ളില്‍ പുറത്താക്കപ്പെട്ടയാള്‍ക്ക് മറ്റു യൂണിയനുകളില്‍ ചേര്‍ന്ന് തൊഴിലെടുക്കാന്‍ പറ്റുകയില്ല. സിഐടിയുവില്‍ നിന്നും പുറത്താക്കിയ ആളെ യൂണിയനില്‍ ഉള്‍പ്പെടുത്തരുതെന്ന് ചൂണ്ടിക്കാട്ടി മറ്റു യൂണിയനുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പ്രകടനം നടത്താനെന്ന പേരിലാണ് ഇവരെ കഴിഞ്ഞ ദിവസം രാവിലെ ഇവരെ കൂട്ടികൊണ്ടു പോയത്. എന്നാല്‍, മെഡിക്കല്‍ കോളജ് ക്യാംപസിലേക്ക് നടന്ന മാര്‍ച്ച് അക്രമാസക്തമാകുയും പ്രവര്‍ത്തകര്‍ ക്യാംപസില്‍ വ്യാപക നാശം വരുത്തുകയും ചെയ്തു. പ്രകടനം അക്രാമസക്തമായതോടെ സമരത്തില്‍ പങ്കെടുത്ത 10 തൊഴിലാളികളില്‍ ആറു പേര്‍ ഓടി രക്ഷപ്പെട്ടു. മറ്റു നാലു പേര്‍ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കോളജ് ക്യാംപസില്‍ വ്യാപക നാശം സം‘വിച്ചിട്ടുണ്ട്. ജനാലകളും കോളജ് ഉപകരണങ്ങളും നശിപ്പിച്ചു. ഏകദേശം കാല്‍ലക്ഷം രൂപയുടെ നാശം സംഭവിച്ചതായി മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി







