Random Posts

Tuesday, January 24, 2012

സൂര്യന് വെളിച്ചം നല്‍കുന്നവന്‍ സ്‌റ്റൈല്‍മന്നന്‍: ഇന്റര്‍നെറ്റില്ലാതെ വെബ്‌സൈറ്റ് ചലിപ്പിക്കുന്നവനും രജനിതാന്‍


ചെന്നൈ: സൂര്യന് വെളിച്ചം നല്‍കുന്നത് സ്റ്റൈല്‍മന്നന്‍ രജനീകാന്ത് ആണെന്ന് വിശ്വസിക്കുന്ന ആരാധകരും ജീവിച്ചിരിപ്പുണ്ട്. ഭൂമിയെ കറക്കുന്നത് രജനീകാന്ത് ആണെന്നും അവര്‍ പറയും. ഇപ്പോഴിതാ ഇന്റര്‍നെറ്റ് ഇല്ലാതെ രജനികാന്ത് വെബ്‌സൈറ്റും പ്രവര്‍ത്തിപ്പിക്കുന്നു. ആദ്യത്തേത് രണ്ടും തമാശയാണെങ്കില്‍ മൂന്നാമത്തേത് സത്യമാണ്. രജനീകാന്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ തയ്യാറാക്കിയ  http://www.desimartini.com/allaboutrajni.htm  എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കണമെങ്കില്‍ ആദ്യംചെയ്യേണ്ടത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുക എന്നതാണ്. രജനിയെ ഒരു കലാകാരന്‍ ആയി മാത്രമല്ല ഒരു ഉത്തമ പുരുഷനായി ആരാധിക്കുന്നുവവരും മനുഷ്യനല്ല ദൈവം എന്നു പറഞ്ഞു പൂജിക്കുന്നവരും പോലും വിശ്വസിക്കാത്ത പുതിയ നമ്പര്‍ ഏതായാലും വന്‍ഹിറ്റാണ്. വിശ്വാസം വരുന്നില്ലേ ! എന്നാല്‍ നിങ്ങള്‍ തന്നെ ക്ലിക്ക് ചെയ്തുനോക്ക് ഈ രജനി വെബ്‌സൈറ്റ്.

വെബ്‌സൈറ്റില്‍ മുന്നോട്ടു പോകാന്‍ നിങ്ങള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ഓഫ് ചെയ്യേണ്ട വരും. ഇതെന്ന് മാത്രമല്ല, നിങ്ങള്‍ ഈ സൈറ്റ് നോക്കുമ്പോള്‍ ഇന്റര്‍നെറ്റ് ഓണ്‍ ചെയ്യ്താല്‍ ഉടനെ അയ്യോ എന്നു എഴുതി കാണിച്ചു സൈറ്റ് നില്‍ക്കും. പിന്നീടു ഇന്റര്‍നെറ്റ് ഓഫ് ചെയ്താലേ ഈ സൈറ്റില്‍ മുമ്പോട്ടു പോകാന്‍ പറ്റൂ. ലോകമെങ്ങുമുള്ള രജനി ആരാധകര്‍ക്കായി സമര്‍പ്പിച്ച വെബ്‌സൈറ്റിനെ നിര്‍മാണ സംരംഭകരായ ദേശിമാര്‍ട്ടിനി ഡോട്ട് കോം വിശേഷിപ്പിക്കുന്നത് ഇങ്ങനെ: ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ സാക്ഷാല്‍ 'രജനിശക്തി'കൊണ്ട് പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റ്.

ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുന്ന ഉടനെ തനി രജനിസ്‌റ്റൈലില്‍ 'എയ് മച്ചാ, വണക്ക'മെന്ന സ്വാഗതവാക്യത്തോടെ വൈബ്‌സൈറ്റിന്റെ ഹോം പേജ് മുന്നില്‍ തെളിയും. സൂപ്പര്‍താരത്തിന്റെ ജീവിതരേഖ അടങ്ങുന്ന ദ മാന്‍, ചലച്ചിത്ര ചരിത്രം പറയുന്ന ദ സ്റ്റാര്‍, അവിശ്വസനീയതയുടെ മേമ്പൊടിചേര്‍ത്ത് പ്രചാരംനേടിയ രജനി തമാശകളുടെ ശേഖരമായ ദ ലജന്‍ഡ് എന്നിങ്ങനെയാണ് സൈറ്റിന്റെ സംവിധാനം. ചലച്ചിത്ര ജീവിതത്തിലുടനീളം അമാനുഷികതയുടെ പരിവേഷം ചൂഴ്ന്നു നില്‍ക്കുന്ന രജനീകാന്തിനെക്കുറിച്ചുള്ള വെബ്‌സൈറ്റ് ഇങ്ങനെ അസാധാരണമാകാതിരുന്നലല്ലേ അത്ഭുതപ്പടേണ്ടത്''? ദേശിമാര്‍ട്ടിനി ഡോട്ട് കോമിനുവേണ്ടി 'ഓള്‍ ഏബൗട്ട് രജനി'യുടെ രൂപകല്പന നിര്‍വഹിച്ച 'വെബ്ചട്‌നി'യുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ഗുര്‍ബക്ഷ് സിങ്ങിന്‍േറതാണ് ചോദ്യം.

ഉത്തരമെന്തായാലും ശരി, ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ക്കകം ആയിരക്കണക്കിന് സന്ദര്‍ശകര്‍ കൗതുകത്തോടെ പരതിക്കഴിഞ്ഞ 'ഓള്‍ ഏബൗട്ട് രജനി' സൈബര്‍ലോകത്തെ സൂപ്പര്‍ ഡ്യൂപ്പര്‍ രജനി ഹിറ്റാകുമെന്ന് തീര്‍ച്ച. ഒപ്പം ഇന്റര്‍നെറ്റിന്റെ തുണയില്ലാത്ത വെബ്‌സൈറ്റിനു പിന്നിലുള്ള 'ഗുട്ടന്‍സ്' എന്തെന്നറിയാനുള്ള ചൂടുപിടിച്ച അന്വേഷണവും മുറുകുന്നുണ്ട്. സൈറ്റിലേക്ക് ലോഗ്ഓണ്‍ ചെയ്ത് പ്രവേശിച്ച ശേഷം ഇന്‍ര്‍നെറ്റ് ബന്ധം വിച്ഛേദിക്കും മുന്‍പേ സൈറ്റ് പൂര്‍ണമായും കംപ്യുട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുവെന്നതാണ് 'ഓള്‍ ഏബൗട്ട് രജനി'യുടെ വിസ്മയരഹസ്യമെന്ന് അനുരാഗ് ഭടേജ വിശദീകരിക്കുന്നു. അതിവേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വെബ് ഉള്ളടക്കമാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ പിന്നീട് സന്ദര്‍ശകനുമുന്നില്‍ തുറന്നുവരുന്നത്